പ്രതിപക്ഷം നൽകിയ 600 ഭേദഗതികൾ ഉൾപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്; പാർലമെന്റിൽ മോദി സർക്കാർ ബില്ലുകൾ പാസാക്കുന്ന രീതി കേരളത്തിൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; സർവകലാശാല (ഭേദഗതി) ബിൽ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർലമെന്റിൽ നരേന്ദ്ര മോദി മന്ത്രിസഭ ബില്ലുകൾ പാസാക്കുന്ന രീതിയിൽ കേരളത്തിലും ഏകപക്ഷീയമായി ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവകലാശാല (ഭേദഗതി) ബില്ലിന്റെ വിവിധ വകുപ്പുകളിൽ പ്രതിപക്ഷ നിരയിൽ നിന്നുള്ള സാമാജികർ നൽകിയ അറുനൂറിലധികം ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല. നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമായി സാമാജികർ നൽകിയ ഭേദഗതി നോട്ടീസുകൾ നിയമസഭാ സെക്രട്ടേറിയറ്റ് മാറ്റിവയ്ക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭേഗതികൾ പരിഗണിക്കാത്ത സാഹചര്യത്തിൽ ബിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം സ്പീക്കർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സർവകലാശാലയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളുടെയും ചർച്ച ബഹിഷ്ക്കരിച്ചു.
നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ്. അറുനൂറിലധികം നിയമഭേദഗതികൾ മാറ്റിവച്ച് എന്തു നിയമനിർമ്മാണമാണ് ഇവിടെ നടത്തുന്നത്. സമയം വൈകി നൽകിയ ഭേദഗതികൾ സ്വീകരിച്ച ചരിത്രമാണ് നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷാംഗങ്ങൾ നൽകിയ ഭേദഗതികൾ കൂടി പരിഗണിച്ചാൽ നിയമനിർമ്മാണ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2021 ഒക്ടോബർ മാസം 7-ാം തീയതി ബിൽ സംബന്ധിച്ച സബ്ജ്ക്ട് കമ്മിറ്റി യോഗം ചേരുകയും റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. 2021 ഒക്ടോബർ 20 ന് പ്രസ്തുത റിപ്പോർട്ട് സഭയിൽ സമർപ്പിച്ച സാമാജികർക്ക് ബില്ലിലെ വ്യവസ്ഥകൾ പഠിച്ച് ഭേദഗതികൾ നിർദ്ദേശിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള സമീപനം നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആയതിനാലാണ് റിപ്പോർട്ട് ഒക്ടോബർ 25 ന് സമർപ്പിക്കേണ്ടി വന്നത്. ഒക്ടോബർ 26 ന് 12 മണിക്ക് മുമ്പായി ഭേദഗതി നോട്ടീസുകൾ നൽകണമെന്ന് ബുള്ളറ്റിൻ പുറപ്പെടുവിക്കുകയും ചെയ്തു. ഒക്ടോബർ 25 ലെ സഭാസമ്മേളനത്തിന് ശേഷം അടുത്തദിവസം രാവിലെ 9 മണിക്ക് വീണ്ടും സഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ ഇത്രയും പ്രാധാന്യമുള്ള ബില്ലിലെ വ്യവസ്ഥകൾ പരിശോധിച്ച് ഭേദഗതി നിർദ്ദേശിക്കുവാൻ സാമാജികർക്ക് എത്ര സമയം ലഭിച്ചുവെന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ കാര്യത്തിലുള്ള ആശങ്ക സാമാജികർ സഭയിൽ ഉന്നയിച്ചപ്പോൾ 2 മണിക്കൂർ ദീർഘിപ്പിക്കാനാണ് ചെയർ നിർദ്ദേശിച്ചത്. സഭാ സമ്മേളന സമയത്ത് തന്നെയാണ് പ്രസ്തുത രണ്ട് മണിക്കൂർ സമയം അധികം നൽകുന്നത് എന്നതിനാലും, മുൻകാലങ്ങളിൽ ഇപ്രകാരമുള്ള സന്ദർഭങ്ങലിൽ എല്ലാം തന്നെ സാമാജികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമയപരിധിക്കുശേഷം ലഭിക്കുന്ന ഭേദഗതികൾക്കും നിയമസഭാ സെക്രട്ടേറിയറ്റ് പ്രോസസ് ചെയ്ത് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമനിർമ്മാണ പ്രക്രിയ സമഗ്രമായി നടത്തുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഈ ബില്ലിന്റെ കാര്യത്തിൽ ഭേദഗതി സ്വീകരിച്ചതിനു ശേഷം ചട്ടപ്രകാരമുള്ള ഒരു പൂർണ്ണ ദിവസം പ്രോസസ് ചെയ്യുന്നതിന് ലഭിച്ചിട്ടും അഞ്ഞൂറിൽ അധികം ഭേദഗതികൾ യാതൊരു അറിയിപ്പും നൽകാതെ ഏകപക്ഷീയമായി ഒഴിവാക്കുന്ന പ്രതിഷേധാർഹമായ നടപടിയാണ് ഉണ്ടായത്.
ബില്ലുകളുടെ വകുപ്പുതിരിച്ചുള്ള ഭേദഗതികൾ ബിൽ പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം 3 മണിവരെ നൽകാമെന്ന ഡയറക്ഷൻ 10 ലെ വ്യവസ്ഥയാണ് 1986 മുതൽ 2010 വരെ സഭ പിന്തുടർന്നിരുന്നത്. എന്നാൽ ഒരു പൂർണ്ണദിവസം മുമ്പ് ഭേദഗതി നോട്ടീസ് നൽകണമെന്ന ചട്ടം 81ലെ വ്യവസ്ഥയ്ക്ക് അനുസൃതമായി മേൽപറഞ്ഞ ഡയറക്ഷനിലെ വ്യവസ്ഥ 2010 ൽ ഒഴിവാക്കിയിരുന്നു. വകുപ്പുതിരിച്ചുള്ള ഭേദഗതി നൽകുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ച് മറ്റൊരു ഡയറക്ഷൻ പുറപ്പെടുവിച്ചില്ലെങ്കിലും ഒരു പൂർണ്ണ ദിവസം മുമ്പ് വൈകുന്നേരം 3 മണി എന്ന സമയക്രമം തന്നെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് തുടർന്നും പിന്തുടർന്നിരുന്നത്.
ഇന്ന് സഭ പരിഗണിക്കുന്ന സർവ്വകലാശാല ബില്ലിന്റെ കാര്യത്തിൽ ഉണ്ടായതുപോലെ റിപ്പോർട്ട് വെച്ച രണ്ട് ദിവസത്തിനുള്ളിൽ ബിൽ പരിഗണിക്കുമ്പോൾ ഒരു പൂർണ്ണ ദിവസം മുമ്പ് ഭേദഗതി നൽകണമെന്ന ചട്ടം ഇളവ് ചെയ്തുകൊണ്ട് തലേദിവസം വൈകുന്നേരം 3 മണിവരെ ഭേദഗതി സ്വീകരിക്കുമെന്ന് ബുള്ളറ്റിൻ നൽകുകയും അംഗങ്ങളുടെ ആവശ്യപ്രകാരം സമയപരിധിയിൽ 3 മണിക്കൂർ വരെ ഇളവ് അനുവദിക്കുകയുമാണ് സാധാരണ ചെയ്തുവന്നിരുന്നത്. എന്നാൽ, ഈ ബില്ലിന്റെ കാര്യത്തിൽ സാമാജികർക്ക് ബില്ല് പഠിക്കുന്നതിനായി ചട്ടം വേവ് ചെയ്യുവാൻ തയ്യാറായില്ല എന്ന് മാത്രമല്ല 3 മണി എന്നതിന് പകരം 12 മണിവരെ മാത്രം സമയം അനുവദിച്ച് ബുള്ളറ്റിൻ നൽകുകയുമാണ് ചെയ്തിട്ടുള്ളത്. ഈ രീതിയിൽ ബിൽ പഠിക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിട്ടും താല്പര്യത്തോടെ സമയം കണ്ടെത്തി ബിൽ പഠിച്ച് സാമാജികർ നൽകിയ ഭേദഗതി നിർദ്ദേശങ്ങൾ ഒരു അറിയിപ്പുപോലും നൽകാതെ പ്രോസസ് ചെയ്യാതെ മാറ്റിവയ്ക്കുന്ന സമീപനമാണ് നിയമസഭ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍