ജയചന്ദ്രൻ ഔട്ട് കംപ്ലീറ്റ്ലി! വീണാ നായർ അഴിക്കുള്ളിലും; ചോരക്കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങിയെടുത്തവനെ വെറുതെ വിട്ട് നീതിക്ക് വേണ്ടി സമരം നടത്തുന്നവരെ ജയിലിൽ അടച്ച് കേരളാ പൊലീസിന്റെ 'നീതി നടപ്പാക്കൽ'; വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കൊപ്പം കുട്ടിക്ക് മുലപ്പാൽ നൽകേണ്ട അമ്മയും ജയലിൽ; ഇത് ജാമ്യം നൽകാത്ത പ്രതികാരക്കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദത്ത് കേസിൽ സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി അംഗം ജയചന്ദ്രന്റെ അറസ്റ്റും അമ്മയ്ക്ക് നീതിയും കിട്ടാൻ സമരം ചെയ്തതാണ് വീണാ നായർ. ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ ലോക്കൽ കമ്മറ്റിയിൽ എത്താൻ അനുവദിക്കുന്ന പൊലീസിന് വീണയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇഷ്ടപ്പെട്ടില്ല. വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വീണ മൂന്ന് ദിവസമായി ജയിലിനുള്ളിലാണ്. വീണയ്ക്കൊപ്പം യൂത്ത് കോൺഗ്രസിന്റെ അഞ്ചു നേതാക്കളും അഴിക്കുള്ളിലാണ്. സ്വന്തം കുട്ടിക്ക് മുലപാൽ നൽകിക്കൊണ്ടിരുന്ന അമ്മ വരെ ഇങ്ങനെ അഴിക്കുള്ളിലാണ്. സമരത്തിന് അപ്പുറമുള്ള വകുപ്പുകൾ ചേർത്താണ് ഈ അകത്താക്കൽ.
അതായത് ജയചന്ദ്രന് നൽകുന്ന പരിഗണന പോലും സർക്കാരിനെതിരെ സമരം ചെയ്യുന്നവർക്കില്ല. എന്നാൽ ഇതേ വിഷയത്തിൽ ശിശുക്ഷേമ സമിതിയിലേക്ക് സമരം ചെയ്ത യുവമോർച്ചാ-മഹിളാ മോർച്ചാ പ്രവർത്തകരെ പോലും റിമാൻഡ് ചെയ്യാതെ വിട്ടിലേക്ക് പിണറായി വിജയൻ വിട്ടുവെന്നതാണ് വസ്തുത. ജയചന്ദ്രന്റെ മകൾ അനുമപയുടെ കുട്ടിയെ കാണാതായ കേസ് കോൺഗ്രസുകാരിൽ ആദ്യം ഏറ്റെടുത്തത് വീണയായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. കെകെ രമ എംഎൽഎയെ ഇതിന്റെ വശങ്ങൾ ബോധ്യപ്പെടുത്തി. രമ അങ്ങനെ അനുപമയെ കാണാനെത്തി. ഇതിനെല്ലാം പിന്നിൽ വീണയാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രതികാരമാണേ്രത ജയിലിൽ അടയ്ക്കൽ.
അനുപമയുടെ കുട്ടിയുടെ ദത്ത് വിഷയത്തിൽ പൊലീസ് ജുവനൈൽ ജസറ്റീസിലെ വകുപ്പുകൾ പോലും ചുമത്തിയിട്ടില്ല. ജയചന്ദ്രൻ കഴിഞ്ഞ ദിവസം സിപിഎം ഏര്യാകമ്മറ്റി യോഗത്തിലും പങ്കെടുത്തു. പക്ഷേ സമരം ചെയ്തവർ ഇതിലും വലിയ കുറ്റവാളികളാണെന്ന് പൊലീസ് കരുതുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിന് ശേഷം പുലർച്ച നാലുമണിക്കാണ് റിമാൻഡ് ചെയ്തത്. വിട്ടയയ്ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പൊലീസിന് മുകളിൽ നിന്ന് ഇവരെ ജയിലിൽ അടയ്ക്കാൻ നിർദ്ദേശം കിട്ടുകയായിരുന്നു. ഇതോടെ കടുകട്ടി വകുപ്പുകൾ ചുമത്തി ജയിലിലേക്ക് മാറ്റി. കോടതിയിൽ നിന്ന് ജാമ്യം പ്രതീക്ഷിച്ചെങ്കിലും പൊലീസ് വിശദ റിപ്പോർട്ട് നൽകാത്തതാണ് ജാമ്യം നിഷേധിക്കാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
പ്രതിഷേധിക്കുന്ന വീണാ നായരുടെ ദേഹത്തേക്ക് പൊലീസുകാരി വീഴുന്ന ചിത്രം മനോരമ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊലീസുകാരിയുടെ വീഴ്ചയിൽ വീണയ്ക്ക് പരിക്കും പറ്റി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എസ് എഫ് ഐക്കാരിയുടെ വിഷയത്തിൽ ഇടപെടാത്ത സ്ഥലം എംഎൽഎ പ്രശാന്തിനെതിരെ അതിന് മുമ്പ് വീണ പോസ്റ്റും ഇട്ടിരുന്നു. കടുത്ത വിമർശനമാണ് ഇതിൽ ഉയർത്തിയത്. അടുത്ത ദിവസങ്ങളിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം. ഇതിന്റെ മുൻനിരയിൽ വീണയും എത്തി. ഇതിനിടെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയത്. പിന്നെ ജയിലിൽ അടയ്ക്കലും.
പേരൂർക്കട ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുക്കുവാൻ കൂട്ട് നിന്ന സർക്കാർ സംവിധാനങ്ങളുടെ നടപടിക്കെതിരെ ധീരമായി സമരം ചെയ്തതിന്റെ പേരിൽ ജാമ്യം നിഷേധിച്ച് അകത്തായരവരെ ജയിലിലടക്കപ്പെട്ട സമര പോരാളികൾ എന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചിത്രാ ദാസ് , വീണാ എസ് നായർ , യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ അഖില,സജ്ന ബി സാജൻ, സുബിജ,അനുഷ്മാ ബഷീർ , ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനി എന്നിവരാണ് അഴിക്കുള്ളിലായത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പോലും ശക്തമായ പ്രതിഷേധം ഉയർത്തുന്നില്ല.
ശിശുക്ഷേമ സമിതിയിലെ കുട്ടിയെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ നിയമസഭ വളപ്പിനുള്ളിൽ കടന്ന് പ്രതിഷേധിച്ചത്. കുട്ടികളുടെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒന്നോടെ പ്രധാന കവാടത്തിന് മുന്നിൽ നിലയുറപ്പിച്ച പൊലീസിനെ വെട്ടിച്ച് രണ്ടാം ഗേറ്റ് വഴിയാണ് വനിതകൾ നിയമസഭ വളപ്പിനുള്ളിൽ കടന്നത്.
പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ എസ്. നായർ, ജില്ലാ ഭാരവാഹികളായ അഖില, സജന, സുബിജ, അനുഷ്മ, ഷാനി, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമ വിരുദ്ധമായി കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.
മാതാപിതാക്കൾ തന്നിൽ നിന്നും അകറ്റിയ കുഞ്ഞിനെ തിരിച്ചു കിട്ടാനായി സെക്രട്ടറിയേറ്റ് നടയിൽ സമരമിരിക്കുകയാണ് മുൻ എസ്.എഫ്.ഐ നേതാവായ അനുപമ ചന്ദ്രൻ. അനുപമയുടെ മണ്ഡലമായ വട്ടിയൂർക്കാവിലെ എംഎൽഎയായ വി.കെ പ്രശാന്ത് ഈ വിഷയത്തിൽ പരസ്യമായി ഇടപെടാത്തതിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണാ എസ്.നായർ.വിഷയം അറിഞ്ഞിട്ടും പ്രശാന്ത് മൗനം പാലിക്കുന്നത് ആരെ പേടിച്ചിട്ടാണെന്ന് വീണ ചോദിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എംഎൽഎയുടെ കുറ്റകരമായ മൗനത്തിൽ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് ചോദിക്കുന്ന വീണ മനസാക്ഷിയുണ്ടെങ്കിൽ വിഷയം പരിഹരിക്കാൻ വി.കെ പ്രശാന്ത് മുന്നിട്ടിറങ്ങണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
വീണാ എസ്.നായരുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം :
വട്ടിയൂർക്കാവ് എംഎൽഎ പ്രശാന്ത്, താങ്കൾ എവിടെയാണ്?
താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.
അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാർട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?
ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലർത്തുന്ന മൗനം എന്തുകൊണ്ടാണ് ?
ആരെയാണ് അങ്ങ് പേടിക്കുന്നത്.
പൊലീസ് ഈ വിഷയത്തിൽ കേസെടുക്കാത്തതിനു പിന്നിൽ അങ്ങയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ ?
നിങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനത്തിൽ നിന്ന് എന്താണ് ഞങ്ങൾ മനസിലാക്കേണ്ടത് ?
മനസാക്ഷി മരവിച്ചിട്ടില്ലങ്കിൽ മിസ്റ്റർ പ്രശാന്ത്, താങ്കൾ പോകണം അനുപമയുടെ അടുത്തേക്ക് , നിരാഹാരം ഇരിക്കുന്ന സെക്രട്ടേറിയേറ്റ് നടയിൽ ചെല്ലണം.
ആ കുട്ടിയുടെ വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. അതിന് നട്ടെല്ലുണ്ടോ സഖാവ് പ്രശാന്തിന്?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്