Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് പെൺകുട്ടി രണ്ടുവർഷം മുമ്പും പീഡനത്തിന് ഇരയായി; ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ബലാൽസംഗം ചെയ്തു; ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്തു; അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ്

ദളിത് പെൺകുട്ടി രണ്ടുവർഷം മുമ്പും പീഡനത്തിന് ഇരയായി; ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ബലാൽസംഗം ചെയ്തു; ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്തു; അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജാനകിക്കാട്ടിൽ കൂട്ടബത്സംഗത്തിനിരയായ പെൺകുട്ടി രണ്ട് വർഷം മുമ്പും പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തൽ. ബന്ധുവാണ് പീഡിപ്പിച്ചതെന്ന് കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുവിനെതിരേ കേസെടുത്തു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കേസാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്.

തന്നെ ബന്ധുവും ബലാൽസംഗത്തിനിരയാക്കിയെന്നാണ് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി മൊഴി നൽകിയത്. 2019 ൽ ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്നു ബലാൽസംഗം ചെയ്തുവെന്നു പെൺകുട്ടി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ജാനകിക്കാട് കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതി റിമാൻഡ് ചെയ്തിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു പുറത്തുവന്നത്.

കുറ്റ്യാടിയിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിക്കു ഒന്നാം പ്രതി മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജിനെ പരിചയമുണ്ടായിരുന്നു. ഏറെ നാളായി സായൂജ് പെൺകുട്ടിയോട് അടുപ്പം കാണിച്ചിരുന്നു. പെൺകുട്ടിയുമായി സായൂജ് ജാനകിക്കാട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ സുഹൃത്തുക്കളും എത്തുകയായിരുന്നു.

സുഹൃത്തുക്കളെ പെൺകുട്ടിക്കു പരിചയപ്പെടുത്തിയ ശേഷം ഇവർ ലഹരിമരുന്നു കലർത്തിയ ശീതള പാനീയം നൽകി. ഇതിനു ശേഷമാണു പീഡിപ്പിച്ചതെന്നു പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് വീട്ടിലേക്കു തിരിച്ചു പോയ പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബർ മൂന്നിനാണ് ജാനകിക്കാടിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളിൽനിന്ന് ഭീഷണിയുണ്ടായതിനെത്തുടർന്ന് 19-ന് കുട്ടി വീട് വിട്ടിറങ്ങിയപ്പോൾ നാട്ടുകാർ കണ്ടെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

കടുത്ത മാനസിക സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യാനിറങ്ങിയ പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു പൊലീസിന്റെ ഇടപെടലായിരുന്നു. ചെറുപുഴ പാലത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതോടെയാണു പൊലീസ് ഇടപെടുന്നത്. വിശദമായ കൗൺസലിങ്ങിനിടെയാണു പീഡന വിവരം പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം നാല് പേരെയും പിന്നീട് മറ്റൊരാളേയും പൊലീസ് പിടികൂടിയത്

തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ പെൺകുട്ടിയെ മറ്റൊരുദിവസം പെരുവണ്ണാമൂഴി ചെമ്പനോട ഭാഗത്തെ പന്നിക്കോട്ടൂർ വനമേഖലയിൽ എത്തിച്ച് രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ 16-ന് വൈകീട്ടാണ് രണ്ടാമത്തെ പീഡനം നടന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി ആക്കൽ മാവിലപ്പാടി ഗുളിക്കൽപറമ്പത്ത് മെർവിനെ (22) പേരാമ്പ്ര ഡിവൈ.എസ്‌പി. ജയൻ ഡൊമനിക് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. പീഡിപ്പിച്ച രണ്ടാമത്തെയാൾ നേരത്തേ അറസ്റ്റിലായ മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ (22) തന്നെയാണ്.

അമ്മയുടെ വീടിന് സമീപത്തെ തോട്ടിൽ അലക്കാൻപോയ പതിനേഴുകാരിയെ ഇരുവരുമെത്തി ബൈക്കിൽ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം, എസ്.സി. എസ്.ടി.ക്കാർക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുപ്രകാരമാണ് പെരുവണ്ണാമൂഴി പൊലീസ് രണ്ടാമത്തെ കേസെടുത്തത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

രണ്ട് വർഷം മുമ്പ് ബന്ധുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാദാപുരം എ.എസ്‌പി. പി. നിധിൻരാജാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP