ആമസോണിന് മരയ്ക്കാർ കൊടുക്കുന്നത് പത്ത് കോടിയിൽ അധികം നഷ്ടം സഹിച്ച്; ലാഭം ഉറപ്പിക്കാൻ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും പാക്കേജിന്റെ ഭാഗമാകും; ആശിർവാദ് സിനിമാസ് ഒടിടിക്ക് കൈമാറുക നാല് ലാൽ ചിത്രങ്ങൾ; 'ഡീലിന്റെ' വിശദാംശങ്ങൾ മറുനാടന്‍
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആമസോൺ പ്രൈം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ സ്വന്തമാക്കുന്നത് 70 കോടിയോളം രൂപയ്ക്കെന്ന് സൂചനകൾ. നിർമ്മാണ ചെലവ് 80 കോടിയോളം ആയിട്ടും പത്ത് കോടിയോളം നഷ്ടം സഹിച്ചാണ് ആശിർവാദ് സിനിമാസ് ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിന് നൽകുന്നത്. ഈ നഷ്ടം ആന്റണി പെരുമ്പാവൂർ നികത്തുന്നത് ഒരു പാക്കേജിലൂടെയാണ് എന്നതാണ് വസ്തുത. അതായത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായ നാല് ചിത്രങ്ങളാണ് ആമസോൺ പ്രൈം ഒറ്റയടിക്ക് സ്വന്തമാക്കുന്നത്. ലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക. ഫലത്തിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാകും ലാലിന്റെ കോവിഡിന് ശേഷമുള്ള മോഹൻലാലിന്റെ തിയേറ്റർ റിലീസ്.
ഷാജി കൈലാസാണ് എലോൺ സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി പൃഥ്വിരാജും. ദൃശ്യം 2വിന്റെ വിജയത്തിന് ശേഷം ട്വൽത്തു മാനുമായി ജിത്തു ജോസഫും. അത്ര വലിയ പണമുടക്കില്ലാതെയാണ് ഈ മൂന്ന് സിനിമകളും ഒരുക്കിയത്. അത്യാവശ്യം നടന്മാർ മാത്രം ഉള്ള കഥ. ഷാജികൈലാസിന്റെ സിനിമ പോലും 17 ദിവസം കൊണ്ട് പൂർത്തിയാക്കി. പൃഥ്വിരാജും ജിത്തു ജോസഫുമെല്ലാം അതിവേഗം സിനിമ എടുത്തു. ഇതിന് പിന്നിൽ മരയ്ക്കാറെ വിൽക്കാനുള്ള തന്ത്രമാണെന്നാണ് നിർമ്മതാക്കളിൽ ഒരു വിഭാഗം കരുതുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് മരയ്ക്കാർ. 80 കോടിയോളം ചെലവാക്കി. 100 കോടി ക്ലബ്ബിലേക്ക് കടന്നാൽ മാത്രമേ ചിത്രം ലാഭമുണ്ടാക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് മരയ്ക്കാറെ ഒടിടിയിൽ വിടുന്നത്. എന്നാൽ ഒരു മലയാള ചിത്രത്തിന് 100 കോടിക്ക് മുകളിൽ കൊടുക്കാൻ ഒടിടിക്കാർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളുടെ പാക്കേജ് ഉണ്ടാകുന്നതെന്നാണ് സൂചന.
എന്നാൽ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക എന്ന് ആന്റണി പെരുമ്പാവൂർ ഇതുവരെ അറിയിച്ചിട്ടില്ല. മരയ്ക്കാറുടെ കാര്യത്തിലും ചർച്ച നടക്കുന്നതേ ഉള്ളൂവെന്നാണ് പറയുന്നത്. എന്നാൽ സിനിമയിലെ വിശ്വസനീയ കേന്ദ്രങ്ങൾ മരയ്ക്കാറെ ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് മറുനാടനോട് വെളിപ്പെടുത്തി. ഒടിടിയിൽ ഒരു മലയാള ചിത്രം ആദ്യമായാണ് അമ്പതു കോടിക്ക് മുകളിൽ വിറ്റു പോകുന്നത്. നാല് ചിത്രങ്ങളും ചേർത്ത് മുതൽമുടക്ക് തിരിച്ചു പിടിക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ ശ്രമം. അല്ലാത്ത പക്ഷം മലയാളത്തിലെ തലയെടുപ്പുള്ള നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് വലിയ പ്രതിസന്ധിയിലേക്ക് എത്തുമായിരുന്നുവെന്ന് തിരിച്ചറിയുന്നവരാണ് സിനിമാക്കാരിൽ ഭൂരിഭാഗവും.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മരയ്ക്കാറിനെ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് നൂറു കോടിയിൽ അധികം നേടുക ഇപ്പോൾ അസാധ്യമാണ്. 170 കോടിയെങ്കിലും കളക്ഷൻ കിട്ടിയാൽ മാത്രമേ നിർമ്മാതാവിന് മുടക്ക് മുതൽ കിട്ടൂ. തിയേറ്ററുകാരുടെ വിഹിതവും നികുതിയും എല്ലാം കൊടുത്ത ശേഷം ലാഭത്തിന് 170 കോടി അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് മരയ്ക്കാറിനെ ആമസോൺ പ്രൈമിന് 70 കോടിയോളം രൂപയ്ക്ക് കൊടുക്കുന്നതെന്നാണ് സൂചന. ഇതിനൊപ്പം മറ്റ് മൂന്ന് ചിത്രങ്ങളും കൂടി കൊടുത്ത് ലാഭം ഉറപ്പിക്കുകയാണ് ആ കമ്പനിയെന്നും സിനിമാക്കാർ പറയുന്നു. കോവിഡുകാലത്ത് എടുത്തതാണ് ആ മൂന്ന് സിനിമയും.
2020 മാർച്ചിലായിരുന്നു മരയ്ക്കാർ റിലീസ് പദ്ധതിയിട്ടത്. ഇതിനിടെയാണ് കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി. പിന്നീട് ആദ്യ കോവിഡ് തരംഗത്തിന് ശേഷം റിലീസ് തീരുമാനിച്ചു. വീണ്ടും തിയേറ്റർ അടച്ചു. ഇതോടെ നൂറു കോടിക്ക് അടുത്ത് മുതൽ മുടക്കുള്ള ഈ ചിത്രം ആന്റണി പെരുമ്പാവൂരിന് വലിയ ബാധ്യതയായി. ഈ ബാധ്യത കണക്കിലെടുത്താണ് ദൃശ്യം രണ്ട് ഒടിടിക്ക് കൈമാറിയത്. അത് വലിയ വിജയമായി. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് ഒടിടിയിലുള്ള സാധ്യത കൂടി പരിഗണിച്ച് ആമസോണിന് കൊടുക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറും മരയ്ക്കാർ റിലീസിന് വേണ്ടി ശ്രമിച്ച ഒടിടി പ്ലാറ്റ് ഫോമാണ്.
നിലവിൽ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ മരയ്ക്കാർ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. തിയേറ്റർ അല്ലെങ്കിൽ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും- ആന്റണി പെരുമ്പാവൂർ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിലേക്ക് മരയ്ക്കാർ എത്തുന്നതിന്റെ വിശദാംശങ്ങൾ മറുനാടന്‍ കിട്ടുന്നത്.
ആശീർവാദ് ഫിലിംസിന്റെ തീരുമാനത്തിനെതിരെ ഫിയോക് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മോഹൻലാൽ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ തുറന്നടിച്ചു. അതേസമയം സൂഫിയും സുജാതയും ഒടിടിയിൽ റീലിസിനായി പോയപ്പോൾ സിനിമ തിയേറ്ററിൽ കാണാനുള്ളതാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അതേയാളാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്കായി നൽകിയിരിക്കുന്നത്. മരയ്ക്കാറിന് പിന്നിൽ സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല ഉള്ളത്. ആന്റണി പെരുമ്പാവൂർ എന്ന ബിസിനസുകാരൻ മാത്രമല്ല അതിന്റെ പിന്നിലുള്ളത്. മോഹൻലാൽ എന്ന കലാകാരനും അതിന് പിന്നിലുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുമുണ്ട്. അണിയറയിലും അരങ്ങിലും ധാരാളം വ്യക്തിത്വങ്ങളുണ്ട്. ഇവരുടെ മുഖങ്ങളും പ്രകടനങ്ങളും മൊബൈൽ ഫോണിന്റെ സ്ക്രീനിൽ കാണമോ അതോ ബിഗ് സ്ക്രീനിൽ കാണണോ എന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാർ പറഞ്ഞു.
മോഹൻലാൽ വലിയ നടനാണ്. അദ്ദേഹത്തിന്റെ വിസ്മയ പ്രകടനം മൊബൈലിലൂടെ ആരാധകർ കാണുമെന്ന് കരുതുന്നില്ല. മോഹൻലാൽ ഈ നീക്കത്തെ എതിർക്കാൻ കാരണം അദ്ദേഹം കലാകാരൻ എന്നതിനേക്കാൾ വലിയ ബിസിനസുകാരനായി എന്നതുകൊണ്ടാണ്. സൂഫിയും സുജാതയ്ക്കുമെതിരെ ആദ്യം രംഗത്ത് വന്നത് അദ്ദേഹമായിരുന്നു. സിനിമ തിയേറ്ററുകൾക്ക് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് അഭിപ്രായം മാറിയത്. തിയേറ്ററുകളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചതാണ്. അഡ്വാൻസ് തിരിച്ചുകൊടുത്തത് പോലും അതുകൊണ്ടാണ്. രണ്ട്വർഷമായി തിയേറ്റർ ഉടമകൾ വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാർ പറഞ്ഞിരുന്നു.
നൂറ് കോടിയോളം ബജറ്റുള്ള ചിത്രമാണ് മരയ്ക്കാർ. മലയാളത്തിലെ തന്നെ ഏറ്റവും ബജറ്റേറിയ ചിത്രമായതിനാൽ നൂറ് ശതമാനം കപ്പാസിറ്റി വേണമെന്നാണ് ആവശ്യം. എന്നാൽ സർക്കാർ അങ്ങനൊരു തീരുമാനം എടുത്തിട്ടില്ല. നിലവിൽ ചിത്രത്തിന്റെ എല്ലാ റൈറ്റ്സും വേൾഡ് വൈഡ് വിറ്റുപോയതാണ്. ഹൈബ്രിഡ് റിലീസായി മാറ്റാൻ താൽപര്യമില്ലെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാൽ തിയേറ്റർ തുറക്കുമ്പോൾ വലിയ രീതിയിൽ ആളുകളെ കൊണ്ടുവരാൻ ശേഷിയുള്ള ചിത്രം കൂടിയാണ് മരയ്ക്കാർ. എന്നാൽ കണ്ടന്റ് വിചാരിച്ചത്ര വന്നിട്ടില്ലെങ്കിൽ അത് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതിൽ മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ കണ്ടന്റ് നല്ലതാണെങ്കിൽ മലയാളത്തിലെ സർവ്വകാല റെക്കോർഡിടും ചിത്രമെന്ന് ഉറപ്പാണെന്നും തിയേറ്ററുകാർ വിശ്വസിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍