പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു തല്ല്; കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയ തുഷാര അജിത്തിനെ മർദ്ദിച്ചു എന്നാരോപണം; ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്നു എന്ന് ഒരുവിഭാഗം; തുഷാരയെ ആദ്യമായി ആണ് കാണുന്നതെന്നും കാക്കനാട്ടെ ഫുഡ് കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രമെന്നും ആരോപണവിധേയർ; സത്യം തേടി മറുനാടൻ എത്തിയപ്പോൾ
ആർ പീയൂഷ്
കൊച്ചി: നോൺ ഹലാൽ ഹോട്ടൽ നടത്തിയ നന്ദൂസ് ഹോട്ടലുടമ, തുഷാര അജിത്തിനെ ഇൻഫോ പാർക്കിന് സമീപം ഒരുസംഘം മർദ്ദിച്ചെന്ന് ആരോപണം. ഇതിൽ ഒരുവിഭാഗം കടുത്ത പ്രതിഷേധവും ഉയർത്തുകയാണ്. തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് തുഷാര. തുഷാര തന്നെയാണ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയിൽ നിന്ന് ആക്രമണവിവരം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചൻ എന്ന പേരിലാണ് ഇവർ ഹോട്ടൽ ആരംഭിച്ചത്. ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവർ പറയുന്നു. നോൺ ഹലാൽ ഫുഡ് വിളമ്പരുത് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് തുഷാര പറയുന്നു. പോർക്ക് ഉൾപ്പടെ ഹലാൽ അല്ലാത്ത വിഭവങ്ങൾ വിളമ്പരുതെന്ന് സംഘം ഭീഷണി മുഴക്കി എന്നാണ് ഇവരുടെ ആരോപണം.
നന്ദൂസ് കിച്ചൻ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാൻ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോർക്കു വിളമ്പാൻ പാടില്ലെന്നും ഇവിടെ നിർദ്ദേശമുണ്ടായി. നോൺ ഹലാൽ ബോർഡും പോർക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാർത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര പറയുന്നു.
സമീപത്ത് തന്നെയുള്ള ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജ്, സുഹൃത്ത് നകുൽ എന്നിവരാണ് തുഷാരയെ ആക്രമിച്ചതെന്ന് മറുനാടൻ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, ഇവർ തങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളെ ഫുഡ കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രത്തിന്റെ ഭാഗമായുള്ള നാടകം മാത്രമാണ് ഇതെന്ന് ഇവർ ആരോപിക്കുന്നു.
തുഷാര അജിത്തിന്റെ വാക്കുകൾ
'ഞാനൊരു ആറുമാസം മുന്നേ നമ്മുടെ ഹോട്ടലിന്റെ അടുത്ത ബ്രാഞ്ചായിട്ട് കാക്കനാട് സ്ഥലം എടുത്തിട്ടിരിക്കുകയായിരുന്നു. ആ സ്ഥലം എടുത്തിട്ട് കുറച്ചുകഴിഞ്ഞപ്പോൾ, അവിടെ കുറെ ജിഹാദികൾ കയറി പറ്റിയിട്ട് ആ പ്രോപ്പർട്ടിക്ക് കേസും കാര്യങ്ങളും ഒക്കെ ആക്കി. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ല. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം കട തുറക്കാനായിട്ട് പോയി. അവിടെ ഡിഷുകളുടെ പേരും മറ്റും എഴുതി വയ്ക്കുമല്ലോ...നാളെ കട തുറക്കേണ്ട ദിവസം. ചെല്ലുമ്പോൾ, ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒന്നുംകാണാനില്ല. അപ്പോ, ഞാൻ എന്റെ ബാക്കി സാധനങ്ങൾ എല്ലാം കൂടി എടുത്തോണ്ടു പോന്നു. സ്റ്റേഷനിൽ ചെന്ന് സാധനങ്ങൾ കാണാനില്ലെന്ന് പറഞ്ഞു. ഇതിന് മുന്നെയും സാധനങ്ങൾ കാണാതെ പോയപ്പോൾ പരാതി നൽകിയിരുന്നു. അപ്പോ അവര്‍ സാധനങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ തിരിച്ചുതന്നിട്ടില്ല. ഇതിനിടെ അവിടെ സംസാരമുണ്ട്...പന്നിയിറച്ചി വിൽക്കാൻ പാടില്ല. അവിടെ കഴിഞ്ഞ ദിവസം ഒരു പെറ്റിനെയും കൊണ്ടുവന്നപ്പോൾ അവന്മാര് പറഞ്ഞു...അത് അവർക്ക് ഹറാമെന്ന് പറഞ്ഞ് കേറ്റിയില്ല.
ഹിന്ദുക്കൾ പാലിക്കുന്ന ഒരു സഹനമുണ്ട്...ഈ സഹിക്കുന്നു എന്ന് പറഞ്ഞിട്ട് ഇത് കഴിവില്ലായ്മ ഒന്നും അല്ലല്ലോ...അപ്പോ ...നമുക്കിവിടെ കച്ചവടം നടത്താൻ പറ്റില്ല...പോർക്കിറച്ചി വിൽക്കാൻ പറ്റില്ല.എന്നോട് ചോദിച്ചതാ..നിനക്ക് പന്നിക്കുട്ടികളെ അങ്ങ് ഉണ്ടാക്കിയാൽ പോരേ? നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഒരുത്തൻ എന്റെ ഉടുപ്പിൽ കയറി പിടിച്ച് സാരി കീറി..എന്റെ അടിവയറ്റിൽ ചവിട്ടുമ്പോൾ, കണ്ടോണ്ട് നിന്ന കുക്ക്, അവൻ കൈയിലിരുന്നതുകൊണ്ട് അവന്റെ കാലിന് വെട്ടി..ഇതാണ് സംഭവിച്ചത്. ഇപ്പോൾ, ആദ്യം പരാതി കൊടുത്ത ഞാൻ ഒന്നാം പ്രതി, ഭർത്താവ് രണ്ടാംപ്രതി. എന്റെ പണിക്കാര് മൂന്നാം പ്രതി. അല്ലെങ്കിൽ വെട്ടിയോനെ കസ്റ്റഡിയിൽ എടുക്കുക. പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു ഇന്നലത്തെ തല്ല്."
ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോർഡും സംരംഭകയുടെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിക്കുന്ന റെസ്റ്റോറന്റ്.. തുടക്കത്തിൽ 20 പേർക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.
അതേസമയം, തുഷാരയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിട്ടു
കാക്കനാട് റിപബ്ലിക്കിൽ ഹോട്ടൽ നടത്തണമെങ്കിൽ പോർക്ക് വിഭവങ്ങളോ നോൺ ഹലാൽ ബോർഡോ പറ്റില്ലെന്ന് പറഞ്ഞാണത്രേ തുഷാര അജിത്തിനെ മർദ്ദിച്ചത്!അതിനെതിരായി ഉയരുന്ന പ്രതിഷേധം തന്റെ ഇഷ്ടപ്രകാരമുള്ള വ്യവസായം നടത്താനുള്ള ഒരു വനിതാ സംരംഭകയുടെ അവകാശത്തിനു വേണ്ടിയുള്ളത് മാത്രമല്ല, അന്യരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേൽ തങ്ങളുടെ ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്ന മത മൗലിക ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിരോധം കൂടിയാവേണ്ടതുണ്ട്.തുഷാര ചേച്ചിക്ക് പരിപൂർണ്ണ പിന്തുണ.
ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജിന്റെ പ്രതികരണം
"ഷോപ്പ് തുറക്കാൻ വന്നപ്പോൾ, എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു കൂടെ. നമ്മുടെ ഷോപ്പിന്റെ മുന്നിലുള്ള ഒരു അനക്സ്, പാനി പൂരി ഒക്കെ ചെയ്യുന്ന ഷോപ്പുണ്ട..അതുകാണുന്നില്ല..തുഷാര എന്നു പറയുനന ലേഡിയാണ് എടുത്തു കൊണ്ടുപോയതെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ, ഒരു കാരണവും ഇല്ലാതെ അവർ ഞങ്ങളുടെ അടുത്ത് ദേഷ്യപ്പെട്ടു. അവർക്കാണ് ഫുഡ് കോർട്ട് നടത്താനുള്ള അധികാരം ലാൻഡ് ലോർഡ് കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞാണ് ചൂടായത്. നിങ്ങൾ ആരാ ...ഇതുവരെ കണ്ടിട്ടു പോലും ഇല്ലല്ലോ എന്നുപറഞ്ഞപ്പോൾ കുറെ അസഭ്യം പറഞ്ഞു. എന്റെ സുഹൃത്തിനെ തല്ലുകയും ചെയ്തു. അപ്പോ, അവരുടെ ഭർത്താവും കൂടെയുണ്ടായിരുന്ന രണ്ടുപേരും, അവരുടെ കൈയിൽ വടിവാൾ പോലെ എന്തോ ഉണ്ടായിരുന്നു. അവർ വെട്ടാൻ തുടങ്ങി. എന്റെ കൈയിൽ രണ്ട് വെട്ട് കൊണ്ടു. പിന്നെ സുഹൃത്തിനെ ചവിട്ടി വീഴ്ത്തി കാലിലും വെട്ടി. സുഹൃത്തിന് നട്ടെല്ലില്‍ ക്രാക്കുണ്ട്. കാലിന് ഒരു സർജറി കഴിഞ്ഞു.
തുഷാര നേരത്തെ ഇവിടെ ഹോട്ടലൊന്നും നടത്തിയിരുന്നില്ല. അവരെ കണ്ടിട്ടുപോലും ഇല്ല. ലാൻഡുമായിട്ടുള്ള ഒരു തർക്കത്തിന്റെ പേരിൽ അവരെ ഏൽപ്പിച്ചേക്കുന്നു എന്നാണ് നമ്മൾ അറിഞ്ഞത്. അതാവാം ആക്രമണത്തിന് പിന്നിൽ. അറിയില്ല എന്താണെന്ന്. ഞങ്ങളെ ഒഴിപ്പിക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശം."
ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്
വർഗ്ഗീസ് എന്നയാളുടെ സ്ഥലം, ജയശ്രീ എന്ന യുവതിക്ക് പാട്ടത്തിന് കൊടുത്തു.അവർ പലർക്കായി വാടകയ്ക്ക് നൽകി. ഇവിടെ രണ്ടു ഹോട്ടലുകൾ തുഷാരയ്ക്ക് ഉണ്ട്.ഇത് ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ക്ലീൻ ചെയ്യാനാണ് തുഷാര അവിടെ എത്തിയത്. ബിനോജിന്റെ ഹോട്ടലിന്റെ മുന്നിലെ ചാറ്റ് മസാല കൗണ്ടർ, എടുത്തുമാറ്റി എന്നാരോപിച്ച് ബിനോജും നകുലും, ഇവരോട് തട്ടിക്കയറി. തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു.തുഷാരയ്ക്കെതിരെ ഐപിസി 326 പ്രകാരം, കേസെടുത്തിട്ടുണ്ട്.തുഷാരയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ബിനോജിനും നകുലിനും എതിരെ കേസെടുത്തിട്ടുണ്ട്. തുഷാരയ്ക്കെതിരെ മാത്രമാണ് കേസെടുത്തത് എന്ന അവരുടെ ആരോപണം അടിസ്ഥാനരഹതിമാണെന്നും പൊലീസ് പറയുന്നു. തുഷാര തൃക്കാക്കര ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ചികിത്സയ്്ക്കായി മാറിയരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍