സ്വന്തം ജോലി ചെയ്തതിന്റെ പേരിൽ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ..; പൊതു പ്രവർത്തകരും അനുയായികളും പൊതുജനങ്ങളോട് അൽപം കൂടി മയത്തോടെ പെരുമാറട്ടേ..; ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാൻ സുധാകരനെ അനുവദിച്ചില്ല; എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി 'വെള്ള ഷർട്ടുകാരൻ'; കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി. വിമാനത്തിൽ നടന്ന സംഭവം ആർജെ സൂരജാണ് വെളിപ്പെടുത്തിയത്. വിമാനത്തിൽ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്. അദ്ദേഹം എംപിയെ ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലൻസിങ് ആവശ്യമായതിനാലും യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ആർജെ സൂരജ് പറഞ്ഞു. ഫെയ്സ് ബുക്കിൽ വിശദമായ കുറിപ്പാണ് ആർജെ സൂരജ് ഇട്ടത്.
ആർ ജെ സുരജിന്റെ കുറിപ്പ് ഇങ്ങനെ
നേരിൽ കണ്ട കാര്യം സത്യസന്ധമായി പറയാൻ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബർ 24 ന് വൈകിട്ട് കൊച്ചി - കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ 20 A സീറ്റ് യാത്രക്കാരനായിരുന്നു ഞാൻ..
വിമാനത്തിലേക്ക് ഏറ്റവും അവസാനമായി MP ശ്രീ സുധാകരൻ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം കറുപ്പു ഷർട്ടും വെള്ള ഷർട്ടുമിട്ട രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തിൽ 19 FD & 18 FD സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കിൽ നിന്ന് വരുമ്പോൾ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ് പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലൻസിങ് ആവശ്യമായതിനാലും യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ല..
അദ്ദേഹം അൽപം രോഷത്തോടെ ചോദിച്ചു നിങ്ങൾ എപ്പോഴും ഇതൊക്കെ നോക്കിയാണോ പോകാറുള്ളത്.. ഞാൻ ഈ വിമാനത്തിൽ ഒരു സ്ഥിരം യാത്രക്കാരനാണ്..
എയർഹോസ്റ്റസ് മറുപടി നൽകി, സ്ഥിരം യാത്രക്കാരനാണെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി അറിയുമല്ലോ സാർ..
തുടർന്ന് അദ്ദേഹം അസ്വസ്ഥതയോടെ ഒഴിഞ്ഞു കിടന്ന 18 D സീറ്റിൽ ഇരുന്നു.. ഏറ്റവും ബാക്കിലെ സീറ്റായിരുന്നു എന്റേത് അവിടെയായിരുന്നു ഈ സംഭവങ്ങൾ നടക്കുന്നത്..
ഇതിനിടയിൽ എന്റെ സീറ്റിനടുത്തിരുന്ന ഒരാൾ എയർ ഹോസ്റ്റസിനോടും, ഫ്ളൈറ്റ് ഡോറിനടുത്ത് ഒരു കൺഫ്യൂഷൻ കണ്ട് പുറത്തുനിന്ന് കയറി വന്ന മലയാളിയായ ഗ്രൗണ്ട് സ്റ്റാഫിനോടുമായി പറഞ്ഞു അദ്ദേഹം MP ആണെന്ന്..
അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു ഫ്ളൈറ്റിൽ MP ആയാലും സെയിം തന്നെ എന്ന്..
ഇതു കേട്ടുകൊണ്ട് കടന്നു വന്ന MP ക്കൊപ്പ വെള്ള ഷർട്ടുകാരൻ ഫുൾ ബഹളം തുടങ്ങി..
'നീ നിന്റെ പേരു പറയെടാ..' എന്നൊക്കെ പറഞ്ഞ് ഫുൾ ഒച്ചപ്പാട്.. എയർ ഹോസ്റ്റസ് ആകെ ടെൻഷനായപോലെ.. ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരും ഇങ്ങനൊരു സംഭവമേ അറിയുന്നില്ലാത്ത പോലെ..!
ആദ്യമായി ഇങ്ങനൊരു സീൻ കാണുന്ന ഞാൻ ഇതിനിടയിൽ 18 D യിൽ ഇരിക്കുന്ന MP യോട് സൗഹാർദ്ദപൂർവ്വം പറഞ്ഞു.. സാർ ഫ്ളൈറ്റിൽ ഇതുപോലെ ഒരു സീൻ ഉണ്ടാക്കിയാൽ അതിന്റെ നാണക്കേട് താങ്കൾക്ക് തന്നെയാണ്.. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ.. ബാക്കിൽ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്.. ഉടൻ കാര്യം മനസിലാക്കിയ MP എഴുന്നേറ്റ് ബാക്കിൽ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് 'മതി.. വിട്ടേക്ക് ' എന്ന് പറഞ്ഞു.. എന്നിട്ടും അയാൾ ചൂടാകുന്നുണ്ടായിരുന്നു.. ഇടയിൽ ആ ചെറുപ്പക്കാരൻ എയർ ഹോസ്റ്റസിനോട് പറയുന്നത് കേട്ടു.. താൻ MP യോട് ക്ഷമ പറയണം എന്നാണ് വെള്ളഷർട്ടുകാരൻ ആവശ്യപ്പെടുന്നതെന്ന്..! ഗ്രൗണ്ട് സ്റ്റാഫായതിനാൽ ആ ചെറുപ്പക്കാരൻ ഉടൻ തന്നെ കൊച്ചിയിൽ ഇറങ്ങി..!
വെള്ള ഷർട്ടുകാരൻ എയർ ഹോസ്റ്റസിനോട് പറഞ്ഞു അവന്റെ ഡീറ്റെയിൽസ് പറഞ്ഞു തരാതെ കണ്ണൂരിലെത്തിയാൽ താൻ ഈ ഫ്ളൈറ്റിൽ നിന്ന് ഇറങ്ങില്ല എന്ന്..! (ഈ ഫ്ളൈറ്റ് പറക്കുമ്പോഴാണ് ഞാൻ ഈ ഭാഗം വരെ എഴുതുന്നത്.. അയാൾ കണ്ണൂരിൽ ഇറങ്ങുമോ ഇല്ലയോ എന്ന് ലാസ്റ്റ് കണ്ടിട്ട് പറയാം..)
അത്ഭുതമെന്തെന്നാൽ എല്ലാ സീറ്റിലും നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ പോലും ഈ സംഭവമൊന്നും കേട്ടതോ കണ്ടതോ ആയ ഭാവം പോലും നടിക്കുന്നില്ല.. ഞാൻ നാട്ടിൽ അധികം ഇല്ലാത്തതു കൊണ്ടും വല്ലപ്പോഴും മാത്രം ഡൊമസ്റ്റിക് ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നതുകൊണ്ടും ഇവിടെ ഇതൊക്കെ സ്ഥിരം ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. ഒരുപക്ഷേ അതാവാം ആരും ഒരക്ഷരം മിണ്ടാത്തത്..!
ഒടുവിൽ ഞാൻ തന്നെ അയാളോട് പറഞ്ഞു.. 'സഹോദരാ ഇത്രേം യാത്രക്കാരുടെ മുന്നിൽ ഇങ്ങനെ ഷോ കാണിച്ച് നിങ്ങൾ എന്തിനാണ് MP യുടെ വില കളയുന്നത്..? അയാൾ ചെയ്തതിൽ എന്താണ് തെറ്റ്..? അയാൾ അയാളുടെ ജോലിയല്ലേ ചെയ്തത്..?'
അതു കേട്ടപ്പൊ എന്നെ രൂക്ഷമായി നോക്കി അയാൾ മുന്നിലേക്ക് പോയി..
കൂടെ MP യും മുന്നിലേക്ക് പോയി ഒരു സീറ്റിൽ ഇരുന്നു..
ഇതൊക്കെ കണ്ടപ്പൊ എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. ജനങ്ങളെക്കാൾ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികൾ.. അത് കോൺഗ്രസ് കമ്യൂണിസ്റ്റ് ബിജെപി എന്നൊന്നുമില്ല.. ജനങ്ങൾക്കുള്ള പ്രിവിലേജിനപ്പുറം അവർക്ക് ലഭിക്കുന്നുണ്ടെങ്കിൽ പോലും അതേ ജനങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശം..
അടുത്തകാര്യം, അദ്ദേഹം ചെയ്തത് ശെരിയല്ലെന്ന് വ്യക്തമായി മനസിലായിട്ടും അദ്ദേഹം ആ വിഷയം ഒഴിവാക്കി സീറ്റിൽ ചെന്ന് ഇരുന്നിട്ടും തന്റെ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താൻ കൂടെയുള്ള വെള്ള ഷർട്ടുകാരനും കറുപ്പു ഷർട്ടുകാരനും കാണിച്ച പെരുമാറ്റം വറും തെമ്മാടിത്തരം..
അവർ മനസിലാക്കേണ്ടതെന്തെന്നാൽ അവർ MP യുടെ കൂടെ നടക്കുനവരും പാർട്ടിക്കാരുമൊക്കെയായിരിക്കും പക്ഷേ നിങ്ങളും ഞങ്ങളെ പോലെ സാധാരണ പൊതുജനം മാത്രമാണ്.. MP ജനപക്ഷത്ത് നിന്ന് എളിമകാണിക്കേണ്ടതിലും പത്തിരട്ടി എളിമ അദ്ദേഹത്തിന്റെ കൂടെ ഉള്ളവർ കാണിക്കണം.. അല്ലെങ്കിൽ അത് നിങ്ങളെ കൊണ്ടു നടക്കുന്നവർക്ക് തന്നെ നാണക്കേടാകുന്ന കാര്യമാകും..!
ഒരു കാര്യം കൂടി.. അത് ആ ഫ്ളൈറ്റിലുള്ള മറ്റു പൊതു ജനങ്ങളോടാണ്.. ശെരിയല്ലാത്ത കാര്യം മുന്നിൽ കണ്ടാൽ നേരിൽ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങൾക്കെവിടെ നിന്ന് നഷ്ടപ്പെട്ടു..?
ഫേസ്ബുക്കിൽ കമന്റ് ബോക്സിൽ ഘോരഘോരം എഴുതുന്നവരും വാഗ്വാദം നടത്തുന്നവരും ഈ വിമാനത്തിലുണ്ടാകാം.. ഒരാളു പോലും ഇങ്ങനൊരു സംഭവം മൈന്റ് ചെയ്തില്ല..! നാട്ടിൽ വന്ന മാറ്റത്തിലും സ്വഭാവത്തിലും അതിശയം തോന്നുന്നു..!
ഒന്നുകൂടി പറയട്ടേ ഈ എഴുത്ത് രാഷ്ട്രീയപരമല്ല.. എനിക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിലും ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനുമല്ല.. എന്റെ കണ്മുന്നിൽ കണ്ടത് കുറിച്ചു അത്രേയുള്ളൂ.. ജനങ്ങൾക്കുള്ള അതേ അവകാശങ്ങളാണ് ജനപ്രതിനിധികൾക്കും അവരുടെ കൂടെ ഉള്ളവർക്കും വേണ്ടതെന്ന് മാത്രം.. ഏത് രാഷ്ട്രീയത്തിലുള്ളവരായാലും അവർ ചുരുങ്ങിയത് പൊതു ഇടങ്ങളിലെങ്കിലും പെരുമാറേണ്ട നല്ല രീതി ഓർമ്മിപ്പിച്ചെന്ന് മാത്രം..
NB: ഒടുവിൽ 13 DF സീറ്റിലെ മറ്റൊരു യാത്രക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി MP യെ ഒറ്റക്കിരുത്തി എയർ ഹോസ്റ്റസ് പ്രശ്നം പരിഹരിച്ചു.. ഒടുവിൽ ഈ വിഷയത്തിൽ ഇടപെട്ടതുകൊണ്ടാവണം അവൾ എന്നോട് വന്ന് ചോദിച്ചു..
''Sir are you ok sir..?'
ഞാൻ പറഞ്ഞു 'I don't have any issue dear.. Its my first time I am facing such a situation in flight, Thats why interrupted..! '
അതായത് ഞാൻ പറഞ്ഞു.. 'ഡിയർ എനിക്കൊരു പ്രശ്നവുമില്ല.. ഞാൻ വിമാനത്തിൽ ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം കണ്മുന്നിൽ കാണുന്നത്.. അതുകൊണ്ടാണ് ഇടപെട്ടത്..! '
അതു കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി..! അതായത്..
'ഞങ്ങൾക്ക് ഇത് ശീലമാണ് സർ..!'
വാലറ്റം : ഇത് കണ്ണൂരിൽ എത്തിയ ശേഷമുള്ള കഥ, ആ ഫ്ളൈറ്റ് ഇറങ്ങിയ ശേഷം കൈയിൽ ഗോൾഡൻ ചങ്ങലയിട്ട വെളുത്ത ഷർട്ടുകാരൻ പുറത്തിറങ്ങുമ്പോൾ എയർഹോസ്റ്റസിനോട് നേരത്തെ പറഞ്ഞ ഗൗണ്ട് സ്റ്റാഫിന്റെ ഡീറ്റെയിൽസ് ചോദിച്ചു.. അവർ അറിയില്ലെന്ന് പറഞ്ഞു.. പിന്നീട് എയർപ്പോർട്ടിൽ ഇറങ്ങുമ്പൊ കണ്ട കാഴ്ച MP എയർപ്പോർട്ട് ഉദ്യോഗസ്ഥരോടും ഇൻഡിഗോ ഉദ്യോഗസ്ഥനോടും സംസാരിക്കുന്നു.. ശേഷം ബോഡിങ് പാസ് കാണിച്ച് ഹെൽത്ത് ക്ലിയറൻസ് സ്ലിപ്പ് വാങ്ങേണ്ട ക്യൂവിൽ എല്ലാരും നിൽക്കുമ്പോൾ ക്യൂ ശ്രദ്ധിക്കാതെ അധികൃതർക്കൊപ്പം മൂന്നു പേരും പുറത്തേക്ക്.. അത് സാരമില്ല ആ പ്രിവിലേജ് നമ്മുടെ ജനപ്രതിനിധിക്ക് നമുക്ക് നൽകാം.. പക്ഷേ പിന്നീട് എയർപ്പോർട്ടിന് പുറത്ത് അദ്ദേഹത്തിന്റെ കാറിൽ ഇരുന്ന് ഇൻഡിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ ആരെയോ വിളിച്ച് ഈ പ്രശ്നങ്ങൾ വിവരിക്കുന്നു..
ഇത്രയും എഴുതിയെങ്കിലും ഇത് പോസ്റ്റ് ചെയ്യാൻ തോന്നിപ്പിക്കുന്നത് പിന്നീടുണ്ടായ സംഭവമാണ്.. MP ഫോണിൽ സംസാരിക്കവേ വെള്ള ഷർട്ടുകാരനോട് ഞാൻ പറഞ്ഞു നിങ്ങൾ ഈ കാണിക്കുന്ന ഷോ ബോറാണ്.. കാരണം ആ പയ്യൻ അവന്റെ ജോലിയാണ് ചെയ്തത്..
'അവനെ സസ്പന്റ് ചെയ്യാൻ പോകുകയാണ് ഭായി' എന്ന് ആ വെള്ള ഷർട്ടുകാരൻ വളരെ സിമ്പിളായി പറഞ്ഞു.
'അയാൾ ചെയ്ത തെറ്റെന്താണ്..?' ഞാൻ ചോദിച്ചു..
'അവൻ പറഞ്ഞതെന്താണെന്ന് നിങ്ങൾ കേട്ടോ..?'
'ആ കേട്ടു.. ഞാനായിരുന്നു ലാസ്റ്റ് സീറ്റിൽ.. MP ആയാലും ഫ്ളൈറ്റിൽ സെയിം ആണെന്ന് പറഞ്ഞു..'
'അല്ല.. MP കോപ്പാണെന്ന് പറഞ്ഞു..'
'ഞാൻ അങ്ങനൊന്ന് കേട്ടില്ല.. പക്ഷേ ഈ നിസ്സാരകാര്യത്തിന് നിങ്ങളീ കാണിക്കുന്ന പെരുമാറ്റം MP ക്ക് തന്നെ മോശമാണ്..'
ഞാൻ പിന്നെയും സംസാരിച്ചപ്പോൾ..
'നിങ്ങളോട് ഇതൊന്നും സംസാരിക്കേണ്ട കാര്യം എനിക്കില്ല' എന്ന് അയാൾ പറഞ്ഞു..
ഇത് ശ്രദ്ധിച്ച MP ഇടപെട്ട് അയാളോട് പറഞ്ഞു..
'വേണ്ടാത്ത സംസാരം ഒഴിവാക്ക്..'
തുടർന്ന് വെള്ള ഷർട്ടുകാരൻ വണ്ടിയുടെ ബാക്ക് സീറ്റിൽ കയറിയിരുന്ന് എന്നെ രൂക്ഷമായിത്തന്നെ നോക്കി ഒന്ന് തലയാട്ടി കടന്നു പോയി..!
രാഷ്ട്രീയം ഓരോരുത്തർക്കും നല്ലത് തന്നെയാണ് പക്ഷേ ഏതു രാഷ്ട്രീയം ഉള്ളയാളായാലും അൽപം മയത്തിലാകാം ഇടപെടലുകൾ.. ഈ എഴുത്തിൽ എന്റെ രാഷ്ട്രീയം ചികയുന്നവർക്ക് വ്യത്യസ്ഥമായ രാഷ്ട്രീയം കണ്ടെത്താം പക്ഷേ ഒരു രാഷ്ട്രീയത്തിനും ഞാൻ എന്നെ പണയം വച്ചിട്ടില്ല അതിൽനിന്ന് ആദായവും പറ്റുന്നില്ല.. സൊ കണ്മുന്നിൽ കണ്ട ശെരിയല്ലാത്ത കാര്യം തുറന്നെഴുതിയെന്ന് മാത്രം.. അതാരു ചെയ്യുന്നത് നേരിൽ ബോധ്യപ്പെട്ടാലും പറയാൻ മടിയില്ലതാനും..
സ്വന്തം ജോലി ചെയ്തതിന്റെ പേരിൽ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ.. പൊതു പ്രവർത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അൽപം കൂടി മയത്തോടെ പെരുമാറട്ടേ.. അത്രേള്ളൂ ഈ എഴുത്തിന്റെ ചുരുക്കം.
സസ്നേഹം..
#Rjsooraj #KANNUR
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്