'ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്; ഇപ്പോൾ ആഗ്രഹിക്കുന്നു.. അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്' :അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ സൈബർ സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്റെ കുഞ്ഞിനെ എനിക്ക് വേണം എന്ന ദൃഢനിശ്ചയവുമായി നിയമപോരാട്ടത്തിലാണ് അനുപമ എസ് ചന്ദ്രൻ എന്ന അമ്മ.വിവാഹിതയാകാതെ പ്രസവിച്ചുവെന്നതു ദുരഭിമാനമായി കണ്ടു തന്റെ മാതാപിതാക്കൾ തന്നിൽ നിന്നകറ്റിയ മകൻ ഇപ്പോൾ എവിടെയുണ്ടെന്നു അറിയാത്ത അനുപമയ്ക്ക് നീതി നൽകുന്നതിൽ പരാജയപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലാണ്. പണി പാളുന്നു എന്ന് കണ്ടപ്പോൾ സർക്കാർ സംവിധാനങ്ങൾ ഉറക്കം വിട്ടുണർന്നു. അതേസമയം, ഒരുവശത്ത് കൂടി സഖാക്കളുടെ സദാചാര പൊലീസ് ആക്രമണം മുറയ്ക്ക് തുടരുകയാണ്. അനുപമയുടെ ഭർത്താവിനെ ലാക്കാക്കിയാണ് ആക്രമണം. അവിഹിത ഗർഭം ഉണ്ടാക്കിയവനെ ഇടതുപക്ഷത്തെ താറടിക്കാൻ ചാനലുകളിൽ കൊണ്ടിരുത്തി വീരപരിവേഷം കൊടുക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ ഈ നരേറ്റീവിന്റെ സൂത്രവഴി.
സിപിഎം അനുഭാവിയും, ചാനൽ ചർച്ചകളിൽ പാർട്ടി മുഖവുമായ റെജി ലൂക്കോസിന്റെ പോസ്റ്റ് നോക്കുക. അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും സമര ചിത്രം പോസ്റ്റ് ചെയ്ത് ശേഷമാണ് റെജിയുടെ ചോദ്യം.
ചിത്രത്തിലെ താടിക്കാരന്
' ഗജരാജപട്ടം ' നൽകി വീര പരിവേഷം അണിയിച്ചവരെ കണ്ട് കേരളം ലജ്ജിക്കുക മാത്രമല്ല ഭയക്കുകകൂടി ചെയ്തു ഇന്നലെ . ഇവന് അഭിവാദ്യം അർപ്പിക്കാൻ ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയവരെ കണ്ട് ലക്ഷക്കണക്കിന് കേരളത്തിലെ മാതാപിതാക്കൾ ഉൾപ്പെടെ 3.5 കോടി മലയാളികൾ ഇന്നലെ ലജ്ജിച്ചു. ഈ കൊടും സ്ത്രീ വേട്ടക്കാരന് താരപദവി നൽകിയ മാധ്യമങ്ങളെയും കേരളം ലജ്ജയോടെ കണ്ടു.
റെജിയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് പോസ്റ്റിനെ വ്യാഖ്യാനിക്കുന്നു.
നിലവിൽ ഭാര്യയും മക്കളുമുള്ള ഒരുവനെ പ്രണയിച്ചു ഗർഭിണിയാകുന്നു , പ്രസവിച്ചു. കുഞ്ഞിനെ ശിശുഷേമ സമിതിക്ക് കൈമാറാൻ ഒപ്പിട്ടു നൽകുന്നു. എന്നിട്ട് കാമുകന്റെ ഭാര്യയെ സമീപിച്ചു അവരോടു ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നു. അവർ ആദ്യം അതിന് തയ്യാറാകുന്നില്ല. ഒടുവിൽ കാമുകൻ ഭാര്യയെ സമ്മർദ്ദം ചെലുത്തുന്നു , പീഡനം നേരിടുന്നു. ഗത്യന്തരമില്ലാതെ ആ സ്ത്രീ ഡിവോഴ്‌സ് നൽകുന്നു. അപ്പോഴാണ് യുവതിക്ക് കുഞ്ഞിനെക്കുറിച്ച് ബോധം ഉണ്ടാകുന്നത്. ഇനി കാമുകൻ മറ്റൊരു ഇരയെ തേടിപോകുമ്പോൾ ഈ കാമുകി കാമുകന്റെ സൗകര്യാർത്ഥം ഡിവോഴ്‌സ് നൽകി ഒഴിഞ്ഞു പോകും എന്ന് പ്രത്യാശിക്കാം. അന്ന് ഒരുപക്ഷെ ഇത് ആഘോഷമാക്കുന്ന മാധ്യമങ്ങളോ ഭാഗ്യലക്ഷ്മി കുക്കൂ മാരോ ഓടിവരാൻ ഉണ്ടാകില്ല. അവരുടെയൊക്കെ ലക്ഷ്യം CPI(M) മാത്രമാണ്.
സോഷ്യൽ മീഡിയയിൽ അനുപമയ്ക്കും അജിത്തിനും എതിരെ പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ്:
ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്.അപ്പോൾ ആണ് അറിയുന്നത് ആ കുട്ടി വേറെ ഭാര്യയും കുട്ടിയുമുള്ള ആളിനെ പ്രണയിച്ചാണ് ഗർഭിണി ആയതെന്ന്.?? അപ്പോൾ പിന്നെ ആഗ്രഹിച്ചു ആ ഭാര്യക്കാണ് നീതി കിട്ടേണ്ടതെന്ന് . പിന്നീട് അറിഞ്ഞു ആ ഭാര്യ ഈ കാമുകനായ ഭർത്താവിന്റെ കൂട്ടുകാരന്റെ ഭാര്യ ആയിരുന്നു... അവിടുന്ന് കുഞ്ഞിനേം അയാളേം ഉപേക്ഷിച്ചു ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ ചാടിപ്പോയതാണെന്ന്.?ഇപ്പോൾ ആഗ്രഹിക്കുന്നു ഇവർക്കാർക്കുമല്ല അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്. ??ഹോ എന്റെ കൃഷ്ണ ചന്ദനമഴ സീരിയലിൽ പോലും കാണില്ല ഇത്രേംട്വിസ്റ്റ്....
റെജിലൂക്കോസിനും സമാന പോസ്റ്റുകൾ ഇടുന്നവർക്കും ചുട്ട മറുപടിയും ചിലർ നൽകുന്നുണ്ട്.
Mr. റെജി ലൂക്കോസ് ... ഇവിടെ താങ്കളുടെ കമ്മ്യൂണിസ്റ്റ് പുരോഗമന വാദി എന്ന പൊയ്മുഖം അടർന്നു വീഴുകയാണ്.
നിങ്ങൾ കമ്മ്യൂണിസ്‌റ്കാർ ഇപ്പോൾ ഈ പറയുന്ന സദാചാര ചോദ്യമായ അവിഹിതം ഇന്ത്യൻ നിയമത്തിൽ കുറ്റകരം ആണൊ ? പരസ്പ്പരം ഇഷ്ടപെട്ട ആർക്കും പരസ്പ്പര സമ്മതത്തോടെ ലംഗികബന്ധത്തിൽ ഏർപ്പെടാം എന്നത് അറിയില്ലേ ? കേരളത്തിൽ ചുംബന സമരത്തെ വരെ പിന്തുണച്ച പുരോഗമന വാദികൾ അല്ലേ നിങ്ങൾ !
35 വയസുള്ള അജിത് 20 വയസുള്ള അനുപമയുമായി ഇഷ്ടത്തിലായി എന്നത് തെറ്റാണ് എങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവായ നിങ്ങൾ മഹാൻ എന്ന് വാഴ്‌ത്തപ്പെടുത്തുന്ന AKG സുശീല ഗോപാലനെ പ്രേമിക്കുമ്പോൾ AKG യുടെ പ്രായം എത്രയായിരുന്നു സുശീലയുടെ പ്രായം എത്രയായിരുന്നു!
ഇന്നത്തെ ചാനെൽ ചർച്ചയിൽ താങ്കൾ ബോധപൂർവം മറയ്ക്കാൻ ശ്രമിച്ച വിഷയങ്ങൾ താഴെ അക്കമിട്ടു പറയാം ... ഇതൊക്കെ മറയ്ക്കാൻ വേണ്ടിയല്ലേ നിങ്ങൾ അജിത് എന്ന യുവാവിന്റെ മേൽ സദാചാര വാദിയായി മാറിയത് എന്ന സംശയം ഇല്ലാതില്ല.
1) അനുപമ കുഞ്ഞിന്റെ അമ്മ ആയിരിക്കുമ്പോൾ അച്ഛൻ അജിത് തന്നെയാണ്. അങ്ങനെയെങ്കിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അനുപമയുടെ കൈയിൽ നിന്നും ഒപ്പിട്ടു വാങ്ങിയ സമ്മത പത്രം നിങ്ങൾ വാദിക്കുമ്പോൾ ഷിജു ഖാൻ പറയുന്ന അമ്മതൊട്ടിൽ കഥ എന്താണ് ?അച്ഛനും അമ്മയും നിലവിൽ ഉള്ള കുഞ്ഞു അനാഥയാകുന്നത് എങ്ങനെ ?
2) കുഞ്ഞു ശിശു സംരക്ഷണ സമിതിയുടെ പക്കൽ എത്തിയാൽ (അമ്മ തൊട്ടിൽ എന്ന് തന്നെ വെച്ചോ) ആ വിവരം മാധ്യമ വാർത്തയാക്കുകയും ഏതെങ്കിലും ആളുകൾ കുഞ്ഞിന്റെ അവകാശവാദവുമായി വന്നാൽ അവരും കുഞ്ഞുമായുള്ള ബന്ധം അന്വേഷിക്കേണ്ടേ ! ഇവിടെ അജിത് കുഞ്ഞിനെ തേടി ഷിജു ഖാന്റെ അടുത്തു പോയപ്പോൾ അല്ലെങ്കില് അനുപമ CWC എന്ന ചൈൽഡ് വെൽഫെയർ കമ്മറ്റിയെ സമീപിച്ചപ്പോൾ എന്തുകൊണ്ട് കുഞ്ഞിനെ വിട്ടു നൽകിയില്ല. അവരുടെ ഭാക്ഷ്യം അനുസരിച്ചു അവർ അന്വേഷിച്ചു വന്നതിനു ശേഷമാണു നിങ്ങളുടെ ആളുകൾ കുഞ്ഞിനെ ആന്ധ്രാ സ്വദേശികളായുള്ള ദമ്പതിമാർക്കു നൽകിയത്.(അതോ അവയവ മാംസ മാഫിയക്ക് നൽകിയോ എന്നത് ഇനിയും വ്യക്തമല്ല)
3) കുഞ്ഞിനെ അനുമപയുടെ സമ്മതം മേടിച്ചിട്ടാണ് ആന്ധ്രാ സ്വദേശികൾക്കു നൽകിയത് എങ്കിൽ എന്തുകൊണ്ട് കുഞ്ഞിന്റെ അച്ഛൻ എവിടെ എന്ന് CWC തിരക്കിയില്ല അന്വേഷിച്ചു കണ്ടെത്തിയില്ല.
ഇനി കുഞ്ഞിനെ അമ്മ തൊട്ടിലിൽ നിന്നാണ് ലഭിച്ചത് എങ്കിൽ ഇവിടെ 6 മാസം മുന്നേ ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ കാണുന്നില്ല എന്ന പരാതിയുമായി കേരളാ പൊലീസിനെ സമീപിച്ചു എന്തേ കേസ് എടുത്തില്ല? ഇവരുടെ കുഞ്ഞാണ് ആന്ധ്രാ സ്വദേശികൾക്കു കൈമാറി എന്നതിന് പൊലീസിന് ഉറപ്പ് ഉണ്ടായിരുന്നോ ! ഉണ്ടെങ്കിൽ അവർക്കു DNA ടെസ്റ്റ് പൊലും നടത്താതെ ആ ഉറപ്പ് എവിടുന്ന് കിട്ടി? ഇനി അതല്ല ഇവരുടെ കുഞ്ഞു അല്ല കൈമാറ്റം ചെയ്തത് എങ്കിൽ ചോര കുഞ്ഞിനെ കാണാതായതിൽ അന്വേഷിച്ചു കേരളാ പൊലീസ് അന്വേക്ഷണം നടത്തിയോ ?
കേരളത്തിൽ പൊതുജനം നിങ്ങളെ അധികാരത്തിൽ എത്തിച്ചത് തന്നിഷ്ടപ്രകാരം നിയമം കൈയിലെടുത്തു ഇതുപോലുള്ള ജനദ്രോഹവും , വഞ്ചനയും നടത്താൻ അല്ല. ദുരഭിമാനത്തിന്റെ പേരിൽ ഒരമ്മയുടെ ഗർഭപാത്രമാണ് ഹേ നിങ്ങളുടെ ആർക്കോ പണയം വെച്ചിരിക്കുന്നത്.
അല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ ആ കുഞ്ഞിനെ തിരിച്ചു നൽകുക. അതല്ല എങ്കിൽ വരും ഭവിഷ്യത്തുകൾ ഇരുകൈയും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുക.
Note: താങ്കൾ ഷെയർ ചെയ്ത പോസ്റ്റ് ഇട്ടവന് പൊട്ടൻ ആയിരിക്കാം , അത് ഷെയർ ചെയിത താങ്കളും ... എന്നാൽ കേരളത്തിലെ ജനം മുഴുവൻ അത്തരക്കാരാണ് എന്ന് ധരിക്കരുത്
കൃഷ്ണ മഹേഷ് എന്നയാളുടെ പോസ്റ്റ് കൂടി വായിക്കാം
ഏകദേശം കുറച്ചു വര്ഷമായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്... പക്ഷേ ഇന്ന് ചിലത് പറയാതെ തരമില്ല. കാരണം കേരളത്തിലെ പൊതുജനതയെ ഇത്രയും ക്രിയാണ്മകമായി മണ്ടന്മാരാക്കുന്ന രാഷ്ട്രിയ നേതിര്ത്വവും ഭരണ സിരാകേന്ദ്രവും മുന്നിൽ വിജയിച്ചു നിൽക്കുമ്പോൾ ഇപ്പോൾ അല്ലാതെ എപ്പോൾ പറയാൻ...
അനുപമ - അജിത് പിന്നെ അവരുടെ നഷ്ടപെട്ട ആൺകുഞ്ഞു അതാണല്ലോ വിഷയം. ഇവിടെ അനുപമയുടെയും അജിത്തിന്റെയും നേരെ സദാചാര വാദികളാകുന്ന ജനത്തെ സൃഷ്ടിച്ചത് തന്നെ സിപിഎം അണികളുടെ Manipulation ആണ്. അനുപമയും അനൂപും ഇന്ന് നിയമപരമായി ഭാര്യ ഭർത്താക്കന്മാർ ആണ്. 20 വയസുള്ള പെണ്കുട്ടി 35 വയസുള്ള അയാളെ പ്രേമിച്ചതും ബന്ധപ്പെട്ടതും അതിൽ ഒരു ആൺകുഞ്ഞു ഉണ്ടായതും അയാൾക്ക് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാണ്. അല്ലെങ്കില് തന്നെയും ഈ സദാചാരവാദങ്ങൾ എന്തിനാണ് ആവർത്തിക്കുന്നത് നഷ്ടപെട്ട ഒരു കുഞ്ഞിനെ തിരിച്ചു അതിന്റെ അമ്മക്ക് ലഭിക്കുക എന്ന പൊതുതത്വം നിക്ഷേധിക്കാൻ തന്നെ സമൂഹത്തിനു എന്ത് അവകാശം! വിഷയങ്ങൾ ഇത്രയും വഷളാക്കിയത് ഇതേ സദാചാര ചിന്താഗതിയല്ലേ !
8 മാസം ആണ് ഈ പെണ്കുട്ടി ഗർഭം ഒളിപ്പിച്ചു വെച്ചത്. ഗർഭം അലസിപ്പിക്കാൻ ഇനി സാധിക്കില്ല എന്ന ഒരറ്റ അവസ്ഥയിൽ അനുപമയുടെ വയറ്റിൽ ഒരു ഭ്രൂണം കുഞ്ഞായി രൂപാന്തിരം പ്രാപിച്ചതുകൊണ്ട് മാത്രം ജയചന്ദ്രൻ എന്ന പെൺകുട്ടിയുടെ അച്ഛൻ ഗർഭചിദ്രത്തിലേക്ക് കടന്നില്ല. മൂത്ത മകളുടെ വിവാഹം നടക്കുവാൻ ഇരിക്കെ ഇളയമകൾക്കു മറ്റൊരു സ്ത്രീയുമായി കഴിയുന്നവനിൽ വയറ്റിൽ ഉണ്ടായ ഒരച്ഛന്റെ മനോവിഷമം മനസിലാക്കാം. എന്നാൽ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള പുരോഗമന വാദം പറഞ്ഞു നടക്കുന്ന ഒരുത്തനും അങ്ങനെയൊരു വിഷമം തോന്നേണ്ടതില്ല അതിനവർ അർഹരുമല്ല. രണ്ടു വ്യക്തികൾ തമ്മിൽ പരസ്പ്പരം ചുംബിച്ചാൽ എന്താണ് പ്രശ്നമെന്നു ചോദിച്ച നിങ്ങൾ! ആർത്തവവും ലൈംഗികതയും സ്ത്രീകളുടെ അവകാശമാണ് എന്ന് വാദിച്ച നിങ്ങൾ! ഗുൽമോഹർ വിരിച്ച വഴികളിലൂടെ ആണും പെണ്ണും വർണ്ണ സ്വതന്ത്രപട്ടങ്ങളായി നടക്കണം എന്ന് സ്വപ്‌നം കാണുന്ന നിങ്ങള്ക്ക് സദാചാരമോ ദുരഭിമാനമോ തോന്നേണ്ട കാര്യമില്ല...
\ഇവിടെ വിഷയം കുഞ്ഞാണ്. ആ കുഞ്ഞിന് കിട്ടേണ്ട നീതിയാണ്. പ്രസവിച്ച മൂന്നാം പക്കം അതിന്റെ അമ്മയിൽ നിന്നും പറിച്ചു മാറ്റപ്പെട്ട നീതി നിക്ഷേധവും ആ കുഞ്ഞിന്റെ അവകാശവുമാണ് ചർച്ച ചെയ്യേടേണ്ടതും നിലവിലെ ഭരണകൂട പാർട്ടി മേധാവിത്വത്തിന് നേരെ പൊതുജനത ജാഗ്രത പാലിക്കേണ്ടതും. നിലവിലെ TV ചര്ച്ചകള് മാത്രം കണ്ട് ഈ വിഷയത്തിൽ പിണറായി വിജയന്റെ സർക്കാർ നടത്തിയ ക്രൂരവും നിന്ദ്യവുമായുള്ള കാര്യങ്ങൾ പറയാം. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് അടിമകമ്മി എന്ന വെട്ടുക്കിളികൂട്ടങ്ങൾ സമൂഹത്തിനു മുന്നിൽ നിന്നും മറയ്ക്കുവാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങൾ.
കുഞ്ഞിനെ കൈമാറാൻ അനുപമയുടെ അച്ഛൻ ബലം പ്രയോഗിച്ചു ഒപ്പിട്ടു വാങ്ങി എന്നാണ് രണ്ടു ദിവസം മുമ്പ് വരെ ചർച്ചകളിൽ നിറഞ്ഞു നിന്ന വാദം. ആ വാദം ശരിവെക്കും എന്ന രീതിയിൽ തന്നെയാണ് October 15 തീയതിയിൽ ഏഷ്യാനെറ്റ് ആദ്യമായി ഈ വിഷയം ചർച്ചക്ക് വെച്ചപ്പോൾ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞത് അനുപമ പൂർണ്ണ മനസാലെ ഒപ്പിട്ടു നൽകിയത് ആണെന്ന്. എന്നാൽ ഇന്നലെ മുതൽ ചാനെൽ ചർച്ചകളിൽ അമ്മ തൊട്ടിൽ എന്നൊരു പദം കൂടി ബോധപൂർവം കടന്ന് വരുന്നത് കണ്ടു. അതായത് അമ്മ തൊട്ടിലിൽ കുഞ്ഞിനെ നിക്ഷേപിച്ചു അങ്ങനെ (CWC) 'ചൈൽഡ് വെൽഫെയർ സെന്ററിന്' ലഭിച്ചു എന്നാണ് പറയുന്നത്.
ഈ അമ്മ തൊട്ടിൽ എന്നത് ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ ആരും അറിയാതെ നിക്ഷേപിക്കുന്ന സ്ഥാനമാണ്. അല്ലാതെ നോട്ടറി അറ്റാച്ച് ചെയ്തു അമ്മയെ കൊണ്ട് സമ്മതപത്രം വാങ്ങി ശേഷം കുഞ്ഞിനെ കൊണ്ട് കളയാൻ sശ്രമിച്ചു എന്നൊക്കേ പുകമറ സൃഷ്ഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരറ്റ ഉദ്ദേശമേ ഉള്ളൂ. അത് കുഞ്ഞിനെ വഴിവിട്ടു അമ്മയിൽ നിന്നും പറിച്ചു മാറ്റുവാൻ നിയമസംവിധാങ്ങൾ ചൂക്ഷണം ചെയിത എന്ന ക്രൈം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്. നിലവിൽ കുഞ്ഞിനെ CWC ഏറ്റെടുക്കണം എങ്കിൽ അമ്മയുടെ സമ്മതപത്രം മതിയെന്നു ഏതു നിയമമാണ് അനുശാസിക്കുന്നത് ! കുഞ്ഞിന്റെ അച്ഛൻ എവിടെ എന്നൊരു ചോദ്യം എന്തുകൊണ്ട് CWC ചോദിച്ചിട്ടില്ല. അച്ഛനോ അമ്മയോ ഇവര് രണ്ടുപേരുമോ ജീവിച്ചിരിക്കുമ്പോൾ ആ കുഞ്ഞു എങ്ങനെയാണു അനാഥയാക്കുക!
നിതിൻ കിഷോർ എന്ന സുഹൃത്ത് പറഞ്ഞത് പോലെ ഇനി എന്താണ് പിന്നീട് നടന്നത് എന്ന് നോക്കാം... 2020 ഒക്ടോബർ 22 രാത്രിയിൽ അനുപമയുടെ മാതാപിതാക്കളിൽ നിന്നും ശിശുക്ഷേമ സമിതി അനുപമയുടെ ആൺകുഞ്ഞിനെ ഏറ്റുവാങ്ങുന്നു. ശിശുക്ഷേമ സമിതിയിൽ നേരിട്ട് നല്കിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ നിന്നാണ് ലഭിച്ചത് എന്ന കള്ളം പറഞ്ഞു കൊണ്ട് രാത്രി 12.45- തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് 'പെൺകുട്ടി'യാണ് എന്ന് വ്യാജമായി രേഖപ്പെടുത്തുന്നു. ഓക്ടോബർ 23- പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ സമിതിക്ക് കൈമാറിക്കിട്ടിയ 'പെൺകുഞ്ഞിന്' മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്. എന്നാൽ,തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാർ സത്യം പുറത്തുവിട്ടതോടെ,അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് 'എഡ്‌സൺ പെലെ' എന്നു പേരിട്ടതായി അടുത്ത ദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു. അടുത്ത ട്വിസ്റ്റ്-
'എഡ്‌സൺ പെലെ' എന്നു പേരിട്ടത് ഓക്ടോബർ 23ന് രാത്രിയിൽ ലഭിച്ച മറ്റൊരു കുട്ടിക്ക്.!അനുപമയുടെ കുഞ്ഞിന് സിദ്ധാർത്ഥ് എന്നു പേരിട്ട്,എല്ലാ നടപടികളും കുട്ടിയുടെ കാര്യവും രഹസ്യമായി വയ്ക്കുന്നു. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനിൽക്കെത്തന്നെ സിദ്ധാർത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകി.DNA പരിശോധന ആവശ്യപ്പെട്ടപ്പോൾ 'എഡ്‌സൺ പെലെയുടെ' റിസൽറ്റ് കാണിച്ച് കബളിപ്പിച്ചു മടക്കിയയക്കുന്നു. അനുപമയേയും അജിത്തിനെയും നേരിട്ടറിയുന്ന അവരുടെ നേതാവ് കൂടിയാണ് DYFl സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ഷിജുഖാൻ.ബാലസംഘത്തിന്റെയും SFIയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു.അധികാരപരിധി ദുർവിനിയോഗം ചെയ്തു ഒരു ചോര കുഞ്ഞിനെ ദുരഭിമാനത്തിനു കൂട്ട് നിന്നു അകറ്റിയത് കേരളത്തിലെ ശിശുക്ഷേമ സമ്മതിയും അതിന്റെ നടത്തിപ്പുകാരുമാണ്. ഇമാത്രം ഭീകരവും പൈശാകിവുമായ സംഭവം നടന്നിട്ടും ഒരാണിന്റെയും പെണ്ണിന്റെയും പുറകേ സദാചാരവാദം മുഴക്കി നടക്കാൻ നിങ്ങള്ക്ക് തെല്ലും ലഞ്ജ തോന്നുന്നില്ലേ വിപ്ലവ സിംഹങ്ങളെ ?
എന്തായാലും വിഷയത്തിൽ സിപിഎമ്മിനെ ന്യായീകരിച്ചും, എതിർത്തും സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദങ്ങൾ തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍