നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ
ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂരിൽ മത്സരിക്കാൻ സീറ്റു നിഷേധിച്ചപ്പോൾ സമവായമായി നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചിട്ടും മതിവരാതെ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിന് തണുപ്പൻ സ്വീകരണം നൽകി നാണംകെടുത്താൻ കരുനീക്കിയവർ നാണം കെട്ടു. കേട്ടറിഞ്ഞ് ഒഴുകിയെത്തിയ കോൺഗ്രസ് പ്രവർത്തകർ ആര്യാടൻ ഷൗക്കത്തിനെ ചുമലിലേറ്റി ആവേശക്കാഴ്ച ഒരുക്കിയപ്പോൾ നാണംകെട്ടത് കുതികാൽവെട്ടാൻ കരുനീക്കിയവരാണ്. അത്യന്തം നാടകീയ രംഗങ്ങൾക്കാണ് ഇന്ന് മലപ്പുറം ഡി.സി.സി ഓഫീസ് സാക്ഷ്യം വഹിച്ചത്.
ഇന്ധനവില വർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിലുള്ള സമരം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം ഭാരവാഹികളെപ്പോലും അറിയിക്കാതെ തിടുക്കപ്പെട്ടാണ് ജില്ലയിലെ കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്തിനും ആലിപ്പറ്റ ജമീലക്കും സ്വീകരണം ഒരുക്കിയത്. സ്വീകരണവിവരം ഡി.സി.സിയുടെ വാർത്തകൾ മാധ്യമപ്രവർത്തകരെ അറിയിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പോലും നൽകിയില്ല. പാർട്ടിപത്രമായ വീക്ഷണത്തിലും വാർത്ത നൽകിയില്ല. രാവിലെയാണ് ഭാരവാഹികളും പ്രവർത്തകരുംപോലും വിവരമറിഞ്ഞത്.
ആളില്ലാത്ത തണുപ്പൻ സ്വീകരണം നൽകി ആര്യാടൻ ഷൗക്കത്തിനെ നാണംകെടുത്താനുള്ള അണിയറ നീക്കമാണ് അരങ്ങേറിയത്. എന്നാൽ രാവിലെ വിവരമറിഞ്ഞ് എത്തിയ നേതാക്കളും പ്രവർത്തകരും സ്വീകരണത്തിന് ആവേശക്കാഴ്ചയൊരുക്കി. ആര്യാടൻ ഷൗക്കത്തിനെ മുദ്രാവാക്യം വിളികളുമായി ചുമലിലേറ്റിയാണ് പ്രവർത്തകർ ഡി.സി.സി ഓഫീസിലെത്തിച്ചത്. സമ്മേളനഹാളും ഓഫീസും പ്രവർത്തകരെകൊണ്ട് നിറഞ്ഞ്കവിഞ്ഞു.
വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റായി നോമിനേറ്റ് ചെയ്തപ്പോൾ ഒരാഴ്ച കഴിഞ്ഞാണ് സ്ഥാനമേറ്റെടുക്കലും സ്വീകരണ ചടങ്ങും സംഘടിപ്പിച്ചത്. അന്നുപോലുമില്ലാത്ത ആവേശമാണ് മുന്നൊരുക്കമില്ലാതെ ഞൊടിയിടയിൽ നടത്തിയ സ്വീകരണത്തിലുണ്ടായത്.
ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാതിരിക്കാൻ എ.പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ശക്തമായ കരുനീക്കങ്ങളാണ് നടത്തിയത്. ആര്യാടനെ തഴഞ്ഞ് മലപ്പുറത്ത് കോൺഗ്രസിന്റെ അവസാനവാക്കാകാൻ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് ജില്ലയിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.
സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കരുത്തിലാണ് അനിൽകുമാർ കരുനീക്കിയത്. നിലമ്പൂരിൽ നിയമസഭാ സീറ്റ് വി.വി പ്രകാശിന് നൽകിയപ്പോൾ ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന സമവായ ഫോർമുല എ.ഐ.സി.സിയുടെ അനുമതിയോടെ നടപ്പാക്കാൻ തീരുമാനിച്ചു.ആര്യാടന് പകരം രണ്ടാം ആര്യാടൻ വരുന്നതിൽ മുസ്ലിം ലീഗ് ഇടഞ്ഞതോടെ ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ത്രിശങ്കുവിലായി. ഒടുവിൽ എ.കെ ആന്റണി കടുത്ത നിലപാടെടുത്തതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയതിൽ കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി പരസ്യപ്രതികരണം നടത്തുകയും കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ജോയി ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജില്ലയിൽ ഉടനീളം ഓടിനടന്ന് പ്രവർത്തിച്ച് ആവേശം വിതറിയ ആര്യാടൻ ഷൗക്കത്തിനെ വോട്ടെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ടുതന്നെ മാറ്റി പകരം വി.വി പ്രകാശിനെ ഡി.സി.സി പ്രസിഡന്റാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയറിയിച്ചെങ്കിലും ഡി.സി.സി പുനഃസംഘടനയിൽ ആര്യാടൻ ഷൗക്കത്ത് തന്നെ എന്ന ഉറപ്പ് നേതൃത്വം വീണ്ടും നൽകി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് വി.വി പ്രകാശ് മരണപ്പെട്ടതോടെ വീണ്ടും ആര്യാടൻ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പ് വിട്ട് എ.പി അനിൽകുമാറിനൊപ്പം പോയ ഇ. മുഹമ്മദ്കുഞ്ഞിയെ താൽക്കാലിക പ്രസിഡന്റാക്കി.
മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വവും ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്നാണ് നിലപാടെടുത്ത്. എ.ഐ.സി.സി നേതൃത്വത്തിനും കെപിസിസിക്കും നിവേദനവും നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിൽ എ.പി അനിൽകുമാറിനെതിരെയുള്ള വിഭാഗവും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെയാണ് പിന്തുണച്ചത്.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റെന്ന പേരിൽ എ ഗ്രൂപ്പിൽ നിന്നും വി എസ് ജോയിയെ അടർത്തിയെടുത്ത് ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായശേഷം യൂത്ത്കോൺഗ്രസിൽ പ്രവർത്തിക്കാതെയാണ് ജോയി കെപിസിസി ജനറൽ സെക്രട്ടറിയായത്. തൊട്ടുപിന്നാലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകിയതിൽ ജില്ലയിലെ യൂത്ത്കോൺഗ്രസ് നേതൃത്വവും പ്രതിഷേധത്തിലായിരുന്നു. നിരവധി പൊലീസ് മർദ്ദനങ്ങൾക്കിരയായ സമരമുഖങ്ങളിലെ ശക്തമായ സാന്നിധ്യമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അടക്കമുള്ളവരെ തഴഞ്ഞായിരുന്നു ജോയിയുടെ നിയമനം. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമായിട്ടും പ്രതികരിക്കാതെ സ്വീകരണചടങ്ങിലും പാർട്ടിപരിപാടികളിലും സജീവമായിരുന്നു ആര്യാടൻ ഷൗക്കത്ത്.
കെപിസിസി പുനഃസംഘടനയിൽ അവസാനനിമിഷവും ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കമുണ്ടായിരുന്നു. മുസ്ലിം വനിതയെ ജനറൽ സെക്രട്ടറിയാക്കി വെട്ടാനായിരുന്നു നീക്കം. മലപ്പുറത്ത് കോൺഗ്രസിന്റെ അസ്തിത്വം പണയംവെക്കുന്ന തീരുമാനമുണ്ടാകരുതെന്ന കടുത്ത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.മുസ്ലിം ലീഗിന്റെ താൽപര്യത്തിനനുസരിച്ചല്ല കോൺഗ്രസ് നേതൃത്വത്തെ തീരുമാനിക്കേണ്ടതെന്ന നിലപാട് എ.കെ ആന്റണിയും പ്രകടിപ്പിച്ചു. മുസ്ലിം ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ പൊരുതിയാണ് മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദ് കോൺഗ്രസിനെ വളർത്തിയത്. ഇന്ത്യാ വിഭജനത്തെ ശക്തിയുക്തം എതിർത്ത് വർഗീയതക്കും തീവ്രവാദത്തിനുമെതിരെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മതേതരനിലപാട് ഉയർത്തിപ്പിടിക്കുന്ന ദേശീയ മുസ്ലിം ധാരക്കൊപ്പം നിന്ന നേതാവാണ് ആര്യാടൻ. ആര്യാടന്റെ മതേതര നിലപാട് മുറുകെ പിടിച്ചാണ് ഷൗക്കത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.
നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമായിരിക്കെ നൂതനമായ വിദ്യാഭ്യാസ, ആര്യോഗ്യ, സാമൂഹിക വികസന പദ്ധതികളിലൂടെ ഇന്ത്യയിലെ മികച്ച പഞ്ചായത്തും നഗരസഭയുമായി നിലമ്പൂരിനെ മാറ്റിയ കഴിവുറ്റ ഭരണാധികാരികൂടിയാണ് ആര്യാടൻ ഷൗക്കത്ത്. നിലവിൽ കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്ക്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനാണ്. മൂന്നു വർഷം കൊണ്ട് തെരുവുനാടകങ്ങളും കലാരൂപങ്ങളുമായി കാസർകോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സംസ്ക്കാര സാഹിതിയുടെ അഞ്ച് കലാജാഥകൾ നടത്തിയ മികച്ച സംഘാടകൻകൂടിയാണ്.
രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധൻ മുൻ ദേശീയ കൺവീനർകൂടിയാണ്. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാർഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വർത്തമാനത്തിലൂടെ കാമ്പസുകളിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്. പതിനാലാം വയസിൽ മാനവേദൻ സ്കൂളിൽ പാർലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, കെപിസിസി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ ആര്യാടൻ ഷൗക്കത്തിന്റെ കരങ്ങളിൽ ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം എത്തുന്നതാണ് കോൺഗ്രസിലെ എതിരാളികളെ അസ്വസ്ഥരാക്കുന്നത്.
കെ.കരുണാകരൻ പ്രതാപശാലിയായ മുഖ്യമന്ത്രിയായിരുന്ന കാലത്തും എംപി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ടി.കെ ഹംസയുമടക്കമുള്ളവർ ഐ ഗ്രൂപ്പിൽ അണിനിരന്നിട്ടും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ആര്യാടനനും എ ഗ്രൂപ്പിനുമൊപ്പം അടിയുറച്ചുനിന്ന ജില്ലയാണ് മലപ്പുറം. നേതാക്കന്മാരുടെ ഇഷ്ടക്കാരെ ഭാരവാഹികളാക്കുന്ന നോമിനേഷൻ രീതിവിട്ട് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതോടെ മലപ്പുറത്ത് കോൺഗ്രസിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഇതിന്റെ മാറ്റൊലിയാണ് നാണംകെടുത്താൻ ഒരുക്കിയ സ്വീകരണം ആവേശതിമർപ്പാക്കിയ പ്രവർത്തകരുടെ പ്രതികരണം.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്