Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലീഷ് പരീക്ഷയിൽ നാണം കെട്ട് വിൻഡീസ് നിര; 14.2 ഓവറിൽ 55 റൺസിന് പുറത്ത്; രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോർ; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റർ; 13 റൺസെടുത്ത ക്രിസ് ഗെയ്ൽ ടോപ് സ്‌കോറർ

ഇംഗ്ലീഷ് പരീക്ഷയിൽ നാണം കെട്ട് വിൻഡീസ് നിര; 14.2 ഓവറിൽ 55 റൺസിന് പുറത്ത്; രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോർ; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റർ; 13 റൺസെടുത്ത ക്രിസ് ഗെയ്ൽ ടോപ് സ്‌കോറർ

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്നിൽ നാണം കെട്ട് വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിര 14.2 ഓവറിൽ 55 റൺസിന് കൂടാരം കയറി. രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറും. ഇംഗ്ലണ്ടിന് വെറും 56 റൺസ് വിജയലക്ഷ്യം.

13 റൺസെടുത്ത ക്രിസ് ഗെയ്ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റർ. വമ്പനടിക്കാർ നിറഞ്ഞ വിൻഡീസ് ബാറ്റിങ് നിരയിൽ നിന്ന് ആകെ പിറന്നത് ഒരേയൊരു സിക്‌സർ മാത്രം. അതും ആദ്യ ഓവറിൽ.

ഇംഗ്ലണ്ടിനായി ആദിൽ റഷീദ് നാലും ടൈമൽ മിൽസും മൊയീൻ അലിയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ടി20 ക്രിക്കറ്റിൽ വിൻഡീസിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറും ലോകകപ്പിൽ ഏതെങ്കിലും ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറുമാണിത്.

രണ്ടാം ഓവർ മുതലേ ഡഗ് ഔട്ടിലേക്ക് വിൻഡീസ് ബാറ്റർമാരുടെ മടക്കം ആരംഭിച്ചു. ആറ് റൺസെടുത്ത എവിൻ ലൂയിസിനെ മടക്കി ക്രിസ് വോക്‌സാണ് വിൻഡീസ് തകർച്ചക്ക് തിരികൊളുത്തിയത്.

അടുത്ത ഓവറിൽ ലെൻഡൽ സിമൺസിനെ(3) മൊയീൻ അലി വിൻഡീസിനെ തുടക്കത്തിലെ പൂട്ടി. ഷിമ്രോൺ ഹെറ്റ്‌മെയർ(9) മടക്കിയ മൊയീൻ അലി വിൻഡീസിനെ തകർച്ചയിലേക്ക് തള്ളി വിട്ടതിന് പിന്നാലെ നിലയുറപ്പിക്കാൻ സമയമെടുത്ത ക്രിസ് ഗെയ്ൽ മൂന്ന് ബൗണ്ടറികൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും ടൈമൽ മിൽസിന്റെ ഷോർട്ട് പിച്ച് പന്തിൽ ഡേവിഡ് മലന്റെ മനോഹരമായ ക്യാച്ചിൽ വീണു. 13 പന്തിൽ 13 റൺസായിരുന്നു ഗെയ്ലിന്റെ സംഭാവന. ഇതോടെ വിൻഡീസ് 31-4ലേക്ക് കൂപ്പുകുത്തി.

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുമെന്ന് കരുതിയ വിൻഡീസ് ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് പിന്നീട് കണ്ടത് കൂട്ടത്തകർച്ചയായിരുന്നു. ക്രിസ് ഗെയ്ലിന് പിന്നാലെ ഡ്വയിൻ ബ്രാവോ(5), നിക്കോളാസ് പുരാൻ(1), എന്നിവരെ നഷ്ടമായ ശേഷം വിൻഡീസിന്റെ അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രെ റസലിനെയും(0), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെയും(6) മടക്കി ആദിൽ റഷീദ് വിൻഡീസിന്റെ നടുവൊടിച്ചു.

വാലറ്റത്ത് ഒബെഡ് മക്കോയിയെയും(0), രവി രാംപോളിനെയും(3) കൂടി വീഴ്‌ത്തി റഷീദ് തന്നെ വിൻഡീസിന്റെ വാലരിഞ്ഞു. 2.2 ഓവറിൽ വെറും രണ്ട് റൺസ് വഴങ്ങിയാണ് റഷീദ് നാലു വിക്കറ്റെടുത്തത്. മൊയീൻ അലിയും ടൈമൽ മിൽസും 17 റൺസിന് രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP