സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ; നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നൊന്തു പെറ്റ കുഞ്ഞിനെ വീണ്ടെടുക്കാൻ സെക്രട്ടേറിയറ്റ് നടയിൽ അമ്മ അനുപമ നിരാഹാര സമരം ഇരുന്നതോടെ നിയമക്കുരുക്ക് അഴിച്ച് കുഞ്ഞിനെ തിരികെയേൽപ്പിച്ച് വിവാദത്തിൽ നിന്നും തലയൂരാൻ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പിന്തുണയ്‌ക്കേണ്ട സമയത്ത് വിശ്വസിച്ച് പ്രവർത്തിച്ച പാർട്ടിയും പൊലീസും നിസംഗരായി നിന്നതോടെയാണ് നീതി നേടി സമര പോരാട്ടത്തിന് ആ അമ്മ തെരുവിൽ ഇറങ്ങിയത്.
പ്രസവിച്ച് മൂന്നാം നാൾ നഷ്ടപ്പെട്ട തന്റെ കുട്ടിയെ തിരിച്ച് കിട്ടണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മുൻ എസ്.എഫ്.ഐ പ്രവർത്തക അനുപമ എസ്. ചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും അനുപമയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.
വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവുകയും പിന്നീട് ഗർഭിണിയാകുകയും ചെയ്തു എന്നതാണ് കുട്ടിയെ തന്നിൽ നിന്ന് മാറ്റാനുള്ള കാരണമെന്നും അജിത്തിന്റെ സാമുദായിക പശ്ചാത്തലവും തന്റെ മാതാപിതാക്കൾക്ക് പ്രശ്നമായിരുന്നുവെന്നും അനുപമ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ അനുപമയിൽ നിന്ന് അകറ്റിയത്. കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോൾ അനുപമ അസാധാരണ സമരത്തിനിറങ്ങിയിരിക്കുന്നു. തന്റെ കുഞ്ഞെവിടെയെന്ന ചോദ്യമുയർത്തി. കേരളമേ ലജ്ജിക്കൂ എന്ന പോസ്റ്ററാണ് കൈയിൽ. ലജ്ജാകരമാണ് കാര്യങ്ങളെന്ന് ഇപ്പോൾ മാത്രം ബോധമുദിച്ച സർക്കാർ സംവിധാനങ്ങൾ ഉണർന്നു തുടങ്ങി. അനുപമയ്‌ക്കൊപ്പമാണെന്ന സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയോട് പിന്തുണയ്‌ക്കേണ്ട സമയത്ത് ലഭിച്ചില്ലല്ലോയെന്നായിരുന്നു മറുപടി.
പാർട്ടിക്കെതിരെയല്ല സമരമെന്നു പറയുമ്പോഴും ഒരു വർഷം പാർട്ടി ഓഫീസുകളിലും നേതാക്കളുടെ മുമ്പിലും കയറിയിറങ്ങിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന ധ്വനിയും അനുപമയുടെ വാക്കുകളിലുണ്ട്. സമരമാരംഭിക്കുന്നതിനു മുമ്പ് മന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തുന്നതായി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പു നല്കി.
ദത്തെടുക്കൽ വിവാദം ഉയരുകയും നീതിക്ക് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം പൊതുജന മധ്യത്തിൽ മാധ്യമങ്ങൾ എത്തിക്കുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കൽ നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. അനുപമയുടെ കുഞ്ഞിന്റെ വിഷയം ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കാനാണ് തീരുമാനം.
കോടതിയെ സമീപിക്കാനുള്ള നിർദ്ദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവൺമെന്റ് പ്ലീഡർക്ക് കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഗവൺമെന്റ് പ്ലീഡർ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞതോടെയാണ് അതിവേഗ നടപടി. ഇപ്പോൾ താൽക്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികൾ കോടതിയിൽ പൂർത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കെയാണ് സർക്കാർ ഇടപെടൽ.
ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനിരിക്കെയാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്.
ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സർക്കാർ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തിൽ അന്തിമ വിധി വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കോടതിയെ അറിയക്കാനാണ് സർക്കാർ നീക്കം. പൊലീസുൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ സർക്കാരിനേറ്റ പരുക്ക് കുറയ്ക്കാനുള്ള നീക്കമായി മന്ത്രിയുടെ ഇടപെടലിനെ കാണാം.
കോടതിയിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ നിന്നും സിഡബ്ല്യുസിയിൽ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞു. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.
അതേ സമയം കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആരോപണവുമായെത്തിയ മുൻഭാര്യ നസിയയ്ക്കെതിരെ അജിത്തും അനുപമയും രംഗത്തെത്തി. നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് അനുപമ ആരോപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തന്റെ പിതാവ് ജയചന്ദ്രനും പാർട്ടി നേതാക്കളും ആണെന്നും കുഞ്ഞിനെ ദത്ത് നൽകിയ വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അനുപമ പറഞ്ഞു. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തുകൊടുത്തതെന്ന ആരോപണത്തിന് മറുപടി നൽകവെയായിരുന്നു ഇരുവരുടെയും പ്രതികരണം.
'നസിയയുടെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണ്. ഇതിന് മുമ്പും തങ്ങൾക്കെതിരെ നസിയ ആരോപണം ഉയർത്തിയിട്ടുണ്ട്. അവർ ഫ്രോഡാണ്. അജിത്തിന് വിവാഹമോചനം നൽകരുതെന്ന് നസിയയോട് തന്റെ പിതാവ് ജയചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. അജിത്തും നസിയയും നിയമപരമായി വിവാഹമോചനം നേടിയവരാണ്. അടഞ്ഞ അധ്യായമായതുകൊണ്ട് ഇക്കാര്യങ്ങൾ താൻ ഇത്രയും കാലം പറയാതിരുന്നത്. ഇതൊന്നും തന്റെ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യമല്ല.', അനുപമ പറഞ്ഞു.
വിഷയം മാധ്യമങ്ങളിൽ വന്നത് മുതൽ കുഞ്ഞിനെ ദത്ത് നൽകാനുള്ള സമ്മതപത്രം താൻ നൽകിയെന്നാണ് തന്റെ പിതാവ് പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യം നസിയയോട് പറഞ്ഞതും അച്ഛൻ തന്നെയായിരിക്കുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ജയചന്ദ്രനെ സഹായിക്കാൻ വേണ്ടിയാണ് നസിയയുടെ നീക്കമെന്ന് അജിത്തും കൂട്ടിച്ചേർത്തു.
അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയതെന്നായിരുന്നു നസിയയുടെ ആരോപണം. ദത്തു നൽകുന്നതിനുള്ള സമ്മതപത്രം താൻ കണ്ടിരുന്നെന്നും അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനൽകിയതെന്ന് കരുതുന്നില്ലെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വിവാഹമോചനത്തിന് പിന്നിൽ അനുപമയാണെന്നും നസിയ ആരോപിച്ചു. ഡിവോഴ്‌സ് ചെയ്യില്ലെന്ന് പറയാൻ അനുപമയെ കണ്ടിരുന്നു. അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് താനുമായുള്ള വിവാഹബന്ധം അജിത്ത് വേർപെടുത്തിയത്.
അജിത്തുമായി വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് തന്നോട് അനുപമ ആവശ്യപ്പെട്ടിരുന്നു. ഡിവോഴ്‌സ് ചെയ്തത് അജിത്തിന്റെ സമ്മർദ്ദം മൂലമാണ്. ഇതിനായി അജിത്ത് മാനസികമായി വളരെ പീഡിപ്പിച്ചു. അനുപമയുമായുള്ള ബന്ധത്തെ താൻ ചോദ്യം ചെയ്തിരുന്നു. പാർട്ടി യോഗങ്ങളിൽ ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അന്നെല്ലാം സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നൽകിയതെന്നുമായിരുന്നു നസിയ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.
ഇതിനിടെ ദത്തിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകി. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറു പേരെ രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ഉടൻ നോട്ടീസ് നൽകും.
അതേസമയം, സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.
പാർട്ടി പ്രവർത്തനത്തിനിടെ പ്രണയം, എതിർപ്പ്
എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡിവൈഎഫ്ഐ. പ്രവർത്തകയുമായിരുന്നു അനുപമ. ഡിവൈഎഫ്ഐ. പേരൂർക്കട മേഖല കമ്മിറ്റി സെക്രട്ടറിയായിരുന്നു അജിത്. വിവാഹിതനനായ അജിത്തുമായി അനുപമ പ്രണയത്തിലാകുകയായിരുന്നു. 2011-ൽ അജിത്ത് വിവാഹിതനായിരുന്നു. അതിനിടെയാണ് അനുപമയുമായി പ്രണയത്തിലാകുന്നതും പിന്നീട് ഗർഭിണിയായതും. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ വീട്ടുകാരുടെ എതിർപ്പ് തുടങ്ങി. എന്നാൽ അജിത്തിനൊപ്പം ജീവിക്കനാണ് താത്പര്യമെന്ന് അനുപമ വീട്ടുകാരോട് പറഞ്ഞു.
ഗർഭം അലസിപ്പിക്കുമെന്നും അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയി ഇടുമെന്നും വീട്ടുകാർ അനുപമയെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. എന്നാൽ കുഞ്ഞിനെ തനിക്ക് വേണമെന്നും പ്രസവിക്കുമെന്നും അനുപമ നിലപാട് എടുത്തു. പാർട്ടി കമ്മിറ്റികളിൽ നേതാവുമായുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിയതിനെ അനുപമയുടെ വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല, അജിത്ത് വിവാഹിതനാണെന്നതാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. എന്നാൽ അജിത്ത് ദളിതനായതാണ് വീട്ടുകാരുടെ പ്രശ്നമെന്നാണ് അനുപമ ആരോപിക്കുന്നത്.
കുട്ടിക്ക് ജന്മം നൽകുമെന്നും അജിത്തിനൊപ്പം ജീവിക്കുമെന്നും അനുപമ തീരുമാനിച്ചതോടെ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നെങ്കിലും അനുപമയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വഴങ്ങേണ്ടി വന്നു. അപ്പോഴും കുട്ടിയെ അനുപമയിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ഒരുവശത്ത് തുടർന്നുകൊണ്ടിരുന്നു. 2020 ഒക്ടോബർ 20-ന് അനുപമ ആൺകുഞ്ഞിന് ജന്മം നൽകി. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ അനുപമയുടെ മാതാപിതാക്കൾ മാറ്റിയതായാണ് ആരോപണം. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ദമ്പതികൾക്ക് ദത്ത് നൽകിയെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദം. കുട്ടിയെ വിട്ടു നൽകാൻ എന്തുകൊണ്ട് അനുപമ അനുമതിപത്രത്തിൽ ഒപ്പിട്ടു നൽകി എന്ന ചോദ്യവും നിലനിൽക്കുന്നു.
അനുപമയുടെ ചേച്ചിയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഈ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അതിന് ശേഷം കുട്ടിയെ അനുപമയ്ക്ക് നൽകാമെന്നും അതുവരെ മറ്റൊരിടത്ത് കുട്ടി സുരക്ഷിതമായിരിക്കുമെന്നുമാണ് മാതാപിതാക്കൾ അനുപമയോട് പറഞ്ഞത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം കുട്ടിക്കും അജിത്തിനുമൊപ്പം ജീവിക്കാൻ അനുവദിക്കാമെന്നും അപ്പോഴേക്കും അജിത്ത് ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
എല്ലാത്തിനും പിന്നിൽ പാർട്ടി സ്വാധീനം
തന്റെ കുഞ്ഞിനെ വീട്ടുകാർ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അനുപമ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. കുട്ടിയെ തന്നിൽനിന്ന് എന്നെന്നേക്കുമായി അകറ്റാൻ വീട്ടുകാർ വലിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്. ഉന്നത പാർട്ടി കുടുംബമായതിനാൽ തന്നെ ജില്ലാ നേതാക്കൾ ഉൾപ്പെടെ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും അനുപമയും അജിത്തും ആരോപിക്കുന്നു.
അനുപമയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ജയകുമാർ എന്ന വ്യക്തിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അനുപമ പ്രസവിക്കുന്ന സമയത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകിയത്.
അനുപമയ്ക്ക് അർഹമായ നീതി രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടുവെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. മറ്റെന്തൊക്കെ മറുവാദങ്ങളുണ്ടെങ്കിലും കുട്ടി അമ്മയുടെ അവകാശമാണ്. താല്ക്കാലിക ദത്ത് നല്കൽ നടപടിക്രമങ്ങൾ റദ്ദാക്കാനാകുമെന്നും കോടതി വഴി നീതി കിട്ടുമെന്നുമാണ് അനുപമ പ്രതീക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍