Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ കുഞ്ഞിനെ ഒരിക്കലും കിട്ടാൻ പാടില്ല; തന്റെ ഭർത്താവായിരിക്കെ ആണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്; വിവാഹ ബന്ധം വേർപ്പെടുത്താൻ അജിത്ത് മാനസികമായി പീഡിപ്പിച്ചു; തന്റെ ഡാൻസ് മാസ്റ്ററായിരുന്നു വിവാഹത്തിന് മുമ്പ് അജിത്തെന്നും പ്രതികരണം; ഇതാണ് പ്രതികാരം; അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരത്തെ തള്ളിപ്പറഞ്ഞ് അജിത്തിന്റെ ആദ്യ ഭാര്യ

ആ കുഞ്ഞിനെ ഒരിക്കലും കിട്ടാൻ പാടില്ല; തന്റെ ഭർത്താവായിരിക്കെ ആണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്; വിവാഹ ബന്ധം വേർപ്പെടുത്താൻ അജിത്ത് മാനസികമായി പീഡിപ്പിച്ചു; തന്റെ ഡാൻസ് മാസ്റ്ററായിരുന്നു വിവാഹത്തിന് മുമ്പ് അജിത്തെന്നും പ്രതികരണം; ഇതാണ് പ്രതികാരം; അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരത്തെ തള്ളിപ്പറഞ്ഞ് അജിത്തിന്റെ ആദ്യ ഭാര്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്തുകൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ വെളിപ്പെടുത്തുമ്പോൾ പേരൂർക്കട സംഭവത്തിൽ കൂടുതൽ പേർ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് വ്യക്തമാകുന്നു. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും ആദ്യ ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചിട്ടുണ്ട്.

അജിത്തും ആദ്യ ഭാര്യയും തമ്മിലെ വിവാഹ മോചന ഹർജിയിലെ നടപടിക്രമങ്ങൾ നടക്കുമ്പോഴാകണം ഈ ഒപ്പിടലും നടന്നിട്ടുണ്ടാവുക. നെയ്യാർമെഡിസിറ്റിയിൽ കുട്ടിയുടെ അച്ഛന്റെ പേരു പോലും മാറ്റി കാണിച്ചാണ് കുട്ടിയെ ദത്തിന് വേണ്ടി തയ്യാറാക്കിയത്. ഈ ഗൂഢാലോചനയെല്ലാം മാധ്യമങ്ങൾ തെളിവ് സഹിതം പൊളിച്ചു. ഇതിനിടെ അജിത്തിന്റെ ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും കാണുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വെളിപ്പെടുത്തകയും ചെയ്തു. പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സിപിഎമ്മുകാരി കൂടിയായ അജിത്തിന്റെ ആദ്യ ഭാര്യ എത്തുന്നത്. ഇതോടെ സംഭവത്തിലെ ദുരൂഹതകളും കൂടുകയാണ്.

കുഞ്ഞിനെ അനുപമ ഉപേക്ഷിച്ചതെന്നാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ പറഞ്ഞു. കുട്ടിയെ നൽകുമെന്ന് അനുപമ എഴുതിക്കൊടുത്തത് ബോധത്തോടെയാണ്. അനുപമയുടെ വാദം തെറ്റാണെന്നും വെളിപ്പെടുത്തി. അജിത്തിന് വിവാഹ മോചനം നൽകില്ലെന്ന് താൻ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണ്. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നു. തന്റെ ഭർത്താവായിരിക്കെയാണ് അനുപമയും അജിത്തും ബന്ധം ആരംഭിച്ചത്. വിവാഹ ബന്ധം വേർപ്പെടുത്താൻ അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടിൽ കിടക്കാൻ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവർ പറയുന്നു.

തന്റെ ഡാൻസ് മാസ്റ്റർ ആയിരുന്നു അജിത്ത്. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. അനുപമ കള്ളത്തരം കാണിച്ചതിലാണ് താൻ പ്രതികരിക്കുന്നത്. കുഞ്ഞിനെ ഒരിക്കലും കിട്ടാൻ പാടില്ലെന്നും അജിത്തിന്റെ ആദ്യ ഭാര്യ പറഞ്ഞു. നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ എത്തിയത്. പൊലീസിലും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്ന് ആരോപിച്ചാണ് അനുപമയുടെ സമരം.

അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു, വിവാഹമോചനം നൽകാൻ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. ദത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് എഴുതി നൽകിയ കാര്യങ്ങൾ താൻ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണ ബോധവതിയായിരുന്നുവെന്നും ഞാൻ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കമ്മിറ്റിയിൽ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താൻ ഇറങ്ങിപ്പോയെന്നും എന്നാൽ തന്റെ പേരിൽ അജിത്ത് കുറ്റം ചാർത്തുകയായിരുന്നെന്നും അവർ പറഞ്ഞു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പറയാൻ പാടില്ല, അവൾ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവർ പറഞ്ഞു. 2011-ൽ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്.

ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയില്ല. അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നത്. തന്റെ വീട്ടിൽ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാൻ അജിത്ത് നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP