സിസേറിയനിൽ പ്രായം തികയാതെ കുഞ്ഞിനെ പുറത്തെടുത്തുകൊല്ലാൻ കൊണ്ടു പോയത് മലപ്പുറത്ത്; ഗർഭിണിക്ക് കോവിഡ് ആയതിനാൽ ആശുപത്രി കൈയൊഴിഞ്ഞു; പങ്കജകസ്തൂരിയുടെ നെയ്യാർ മെഡിസിറ്റിൽ എത്തിച്ചതും ഗൂഢാലോചന; ഒടുവിൽ ചോരിക്കുഞ്ഞിനെ അമ്മ തൊട്ടിലിൽ വലിച്ചെറിഞ്ഞു; ജയചന്ദ്രനെതിരെ ജുവനൈൽ കുറ്റം ചുമത്തില്ല; പേരൂർക്കടയിലെ ആ വില്ലൻ ചിരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ഏഴാം മാസത്തിലാണ് അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ കൊല്ലാനുള്ള ഗൂഢാലോചന സിപിഎം നേതാവ് ജയചന്ദ്രൻ തുടങ്ങിയത്. അബോർഷന് സാധ്യത ഇല്ലെന്ന് മനസ്സിലാക്കിയാണ് മകളുടെ ഗർഭത്തിലുള്ള കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ ജയചന്ദ്രനും ഭാര്യയും തീരുമാനിച്ചത്. ഇതിന് വേണ്ടി മലപ്പുറത്തെ ആശുപത്രിയാണ് കണ്ടെത്തിയത്. അവിടെ അനുപമയെ തന്ത്രത്തിൽ എത്തിച്ചു. മാസം തികയും മുമ്പേ സിസേറിയനായിരുന്നു ലക്ഷ്യം. എന്നാൽ അനുപമയ്ക്ക് കോവിഡ് പിടികൂടിയത് ഗർഭസ്ഥശിശുവിന് തുണയായി. അമ്മയുടെ അച്ഛന്റെ ക്രൂരതകളെ പല വിധത്തിൽ അതിജീവിച്ചായിരുന്നു 2020 ഒക്ടോബറിലെ ആ കുട്ടിയുടെ ജനനം. എന്നിട്ടും അമ്മയ്‌ക്കൊപ്പം കഴിയാൻ ആ ചോരകുഞ്ഞിനെ ജയചന്ദ്രൻ അനുവദിച്ചില്ല.
മകളിൽ നിന്ന് നോട്ടറി അറ്റസ്‌റ്റേഷൻ വാങ്ങി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് നൽകിയെന്നാണ് ജയചന്ദ്രൻ പറയുന്നതായി പുറത്തു വന്ന വിവരം. എല്ലാം പാർട്ടി അറിഞ്ഞാണ് ചെയ്തതെന്നും ചാനൽ ചർച്ചയിൽ ജയചന്ദ്രൻ പറയുന്നു. ഏതായാലും വലിയ ഗൂഢാലോചനകൾ നടന്നുവെന്നതിന് തെളിവാണ് പ്രസവത്തിന് കോഴിക്കോട്ടേക്ക് അനുപമയെ കൊണ്ടു പോയത്. അവിടെ നിന്നും കോവിഡ് കാരണം അനുപമ ക്വാറന്റീനിലായി. ഇതോടെ കുട്ടി പൂർണ്ണ വളർച്ചയിലുമെത്തി. പിന്നീട് കാട്ടക്കടയിലെ പങ്കജകസ്തൂരിയുടെ നിയന്ത്രണത്തിലുള്ള നെയ്യാർ മെഡിസിറ്റിയിലും. മകൾ അവിവാഹിതയാണെന്ന സത്യം പോലും മറിച്ചു വച്ച് കുട്ടിയുടെ അച്ഛനായി ജയകുമാർ എന്ന ഇല്ലാ പേരും നൽകി ജയചന്ദ്രൻ. സിസേറിയന് ശേഷം മൂന്നാം നാൾ കുട്ടിയെ തട്ടിയെടുത്തു.
ഈ സംഭവത്തിൽ അമ്മയ്‌ക്കൊപ്പമാണ് പാർട്ടിയെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ പ്രതി ഇന്നും സിപിഎം അംഗം. ലെവി അടയ്ക്കാത്തതിന്റെ പേരിൽ അനുപമയുടെ പാർട്ടി അംഗത്വം റദ്ദ് ചെയ്തവരാണ് ജയചന്ദ്രനെ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നത്. ഇതുകൊണ്ടാണ് ഈ കേസിൽ പേരൂർക്കട പൊലീസും കരുതലോടെ നീങ്ങുന്നത്. ജയചന്ദ്രനെതിരെ ദുർബല വകുപ്പുകളും ചുമത്തുന്നു. ശിശുക്ഷേമ സമിതിക്ക് അമ്മ തൊട്ടിലിൽ നിന്നാണ് കുട്ടിയെ കിട്ടിയതെന്ന് ഏതാണ് ഔദ്യോഗികമായി വ്യക്തമായി കഴിഞ്ഞു. ഇതോടെ അമ്മയിൽ നിന്നും തട്ടിയെടുത്ത കുട്ടിയെ ജയചന്ദ്രൻ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അവകാശങ്ങൾ നിഷേധിച്ചതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുക്കേണ്ടതാണ്. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന അമ്മമാരെ ജയിലിൽ അടയ്ക്കുന്നവർ ജയചന്ദ്രനെ നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീങ്ങുന്നത്.
പെറ്റമ്മയിൽനിന്നും കുഞ്ഞിനെ മനഃപൂർവം വേർപെടുത്തി ദത്തുനൽകിയ സംഭവത്തിൽ ഗത്യന്തരമില്ലാതെ നടപടിക്കൊരുങ്ങി സർക്കാരും സിപിഎമ്മും ബാലാവകാശ കമ്മിഷനും എന്ന വിമർശനമാണ് ഉയരുന്നത്. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം കുടുംബാംഗമായ അനുപമ ചന്ദ്രൻ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കളുടെ ഇടപെടലിലൂടെ കുഞ്ഞു നഷ്ടപ്പെട്ട സംഭവത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും അടക്കം പ്രതിക്കൂട്ടിലായതോടെയാണ് വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകുന്നത്. പേരൂർക്കട സദാശിവൻ എന്ന പഴയ നേതാവിന്റെ മകനാണ് ജയചന്ദ്രൻ.
അനുപമയും സിപിഎം. പ്രവർത്തകനായിരുന്ന ഭർത്താവ് അജിത്തും വെളിപ്പെടുത്തലുകളുമായി പരസ്യമായി രംഗത്തുവന്നതോടെയാണ് ആറുമാസമായി നടപടികളില്ലാതിരുന്ന പരാതിക്ക് അനക്കം വച്ചത്. സംഭവത്തിൽ അമ്മയ്ക്കു നീതിനേടിക്കൊടുക്കുമെന്നും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും വനിതാശിശുക്ഷേമ മന്ത്രി വീണാ ജോർജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന ശിശുക്ഷേമസമിതി ചെയർപേഴ്സൺന്റെ വാദം മന്ത്രി തള്ളി ബാലാവകാശ കമ്മിഷനും രംഗത്ത് എത്തി. നിരവധി പ്രതിപക്ഷ സംഘടനകൾ ഇന്നലെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം പൊലീസ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിന്റെ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി.
പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ, ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിത ജെയിംസ് എന്നിവർ ശിശുക്ഷേമസമിതി സെക്രട്ടറിയായ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനുമായി ചേർന്നു കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. 2020 ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴി ജയചന്ദ്രൻ കുട്ടിയെ ബലമായി പിടിച്ചുവാങ്ങിയെന്നും പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിൽ പരാതി നൽകിയെന്നുമാണ് അനുപമ പറയുന്നു. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. പിന്നീട് ഡി.ജി.പി, മുഖ്യമന്ത്രി, ശിശുക്ഷേമസമിതി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി.
പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചുവെന്ന് അനുപമ പറയുന്നു. കുഞ്ഞിനെ ചോദിക്കുമ്പോൾ ഉടൻ തരാമെന്ന് മാതാപിതാക്കൾ തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും അനുപമ ആരോപിക്കുന്നു. സഹോദരിയുടെ വിവാഹശേഷം കുഞ്ഞിനെ തിരിച്ചു നൽകാമെന്ന് പറഞ്ഞാണ് അച്ഛൻ കുട്ടിയെ മാറ്റിയത് എന്നാണ് അനുപമ പറയുന്നത്. അന്വേഷണ മേൽനോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. എന്നാൽ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി ശിശുക്ഷേമസമിതിക്കു കൈമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. അതേസമയം കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ നടന്ന അനുപമയുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാട്ടാക്കട പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ജയകുമാറെന്നാണ്. മണക്കാടുള്ള വിലാസമാണ് നൽകിയത്. എന്നാൽ മണക്കാട് ഈ അഡ്രസിൽ ജയകുമാർ എന്ന പേരിലുള്ള ആരും ഇല്ല. പ്രസവസമയത്ത് അജിത്തുമായി വിഹാഹബന്ധത്തിൽ ആയിരുന്നില്ല അനുപമ. എന്നാൽ അവിവാഹിതയാണ് അനുപമ എന്ന സൂചനകളൊന്നും ജനന സർട്ടിഫിക്കറ്റിൽ ഇല്ല. രോണി നിവാസ്, മണക്കാട് എന്ന വിലാസത്തിലുള്ള ജയകുമാറിന്റെ ഭാര്യയാണ് അനുപമ എന്നതരത്തിലായിരുന്നു അഡ്രസ് നൽകിയിരുന്നത്. പിതാവ് ജയചന്ദ്രനാണ് ഇതിന് പിന്നിലെന്നാണ് അനുപമയുടെ ആരോപണം. ഈ ജനന സർട്ടിഫിക്കറ്റ് പൊലീസിന്റെ കൈയിലുമുണ്ട്.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലിൽ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറഞ്ഞു. മാതാപിതാക്കളെ സഹായിക്കാൻ നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും അനുപമ പറയുന്നു.
തനിക്കുണ്ടായ ദുരവസ്ഥയെ കുറിച്ച് അനുപമ പറയുന്നത് ഇങ്ങനെ
രണ്ടര വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഇപ്പോഴും വിവാഹിതരല്ല. അതിനു റീസൺസുണ്ട്. 2020 മാർച്ചിലാണ് ഞാൻ ഗർഭിണിയാകുന്നത്. ഗർഭിണിയായത് വീട്ടിൽ അറിഞ്ഞാൽ അത് തുടരാൻ അവർ അനുവദിക്കില്ല. അത് എനിക്ക് അറിയാം. വീട്ടിൽ ആരോടും ഞാൻ പറഞ്ഞിട്ടില്ല. എനിക്കും അജിത്തിനും മാത്രം അറിയാവുന്ന കാര്യമാണത്. തുടരാൻ തന്നെയാണ് ഞങ്ങൾ തീരുമാനിച്ചത്. ലോക്ക് ഡൗൺ പ്രശ്നം ഉള്ളതിനാൽ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല. എട്ടാം മാസത്തിലാണ് ഞങ്ങൾ പോകുന്നത്. ആ ഘട്ടത്തിൽ വീട്ടുകാർ അജിത്തിന്റെ ഫോണിൽ എന്നെ വിളിച്ചിട്ട് തിരിച്ച് വരണം, തിരിച്ച് വന്നില്ലെങ്കിൽ ഞങ്ങൾ മരിച്ചതായും... അങ്ങനെയൊക്കെ ഒരുപാട് പറഞ്ഞപ്പോൾ മെന്റലി എനിക്കും അതൊരു പ്രയാസമായി.. അപ്പോൾ ഞാനാണ് ചേട്ടനോട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞത്.
എന്നോടു വീട്ടുകാർ പറഞ്ഞത് കുഞ്ഞിനെ ഒന്നും തന്നെ ചെയ്യത്തില്ല.... നമുക്ക് എന്താണെന്ന് വച്ചാൽ ആലോചിക്കാം... പക്ഷെ വീട്ടിൽ ചെന്നപ്പോൾ സാഹചര്യം മാറി. അജിത്തിന്റെ കൂടെ കെട്ടിച്ച് വിടത്തില്ല... അങ്ങനെയൊക്കെ ഉള്ളതായി..എനിക്ക് എട്ടുമാസം എന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. എന്നെ വേറെ ഒരു സ്ഥലത്തുകൊണ്ടുപോയി.. ഒരു വീട്ടില്. അത് കഴിഞ്ഞിട്ട് സ്‌കാൻ ചെയ്യിപ്പിച്ചു...എന്നെ പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്. രാജൻ എന്നു പറഞ്ഞിട്ട്...അവരുടെ വൈഫ് ഗൈനക്കോളജിസ്റ്റ് ആണ്. ആ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ചെക്കപ്പ് ചെയ്തിട്ട് കുഞ്ഞിനു വളർച്ച കുറവാണ് എന്നൊക്കെ പറഞ്ഞു...
ഞാൻ എട്ടുമാസത്തോളം തുടർച്ചയായി ചെക്കപ്പ് ചെയ്തിട്ടുണ്ട്. അതിലെല്ലാം കുട്ടിക്ക് നോർമൽ ആണ്. അവര് ചെയ്യിപ്പിച്ച സ്‌കാനിങ് റിപ്പോർട്ടിലും കുഞ്ഞിനു നോർമൽ ആണ്. വേറെ ഒന്നും ചെയ്തില്ല. വയറ്റിൽ തൊട്ടു നോക്കി പരിശോധിച്ച് അവർ പറഞ്ഞത് കുഞ്ഞിനു വളർച്ച കുറവ് ആണെന്നാണ്. എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് കള്ളമാണെന്ന്. എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കാനാണെന്ന്. പിന്നെ അജിത്തേട്ടനെ ബന്ധപ്പെടാനോ ഒന്നും സമ്മതിച്ചില്ല. എന്നെ പിന്നെ അവർ മലപ്പുറത്തുകൊണ്ടുപോയി. അവിടെ ഒരാശുപത്രിയിലാണ് കൊണ്ടുപോയത്. അബോർഷൻ ആണ് വീട്ടുകാർ ഉദ്ദേശിച്ചത്. അവിടുത്തെ ഡോക്ടർ പറഞ്ഞു. അബോർഷൻ ഒന്നും പറ്റത്തില്ല. എട്ടു മാസമായി.
പ്രസവം നേരത്തെയാക്കി ഇവർക്ക് കുഞ്ഞിനെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ ചൈൽഡ് ലൈനിൽ ഏൽപ്പിക്കാം എന്ന് പറഞ്ഞു. ഞാൻ അതിനു സമ്മതിച്ചില്ല. പ്രസവം നേരത്തെയാക്കാനോ. കുഞ്ഞിനെ ചൈൽഡ് ലൈനിൽ ഏൽപ്പിക്കാം എന്നോ ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു... നിങ്ങൾ തീരുമാനിക്ക് എന്ന് പറഞ്ഞു. എനിക്ക് അയേൺ കുറവാണ് എന്ന് പറഞ്ഞു എന്നെ അവിടെ അഡ്‌മിറ്റ് ആക്കി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് എന്നെ വേറൊരു ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അപ്പോൾ ഞാൻ അജിയെ വിളിച്ചു. അപ്പോഴാണ് എനിക്ക് കമ്യൂണിക്കെറ്റ് ചെയ്യാൻ കഴിഞ്ഞത്. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. നെഗറ്റീവ് ആയ ദിവസം പുള്ളി എന്നെ വിളിക്കാൻ പറഞ്ഞു. അതോടെ വീട്ടുകാർ പൊലീസിനെ ഒക്കെ വിളിച്ച് വരുത്തിയിട്ട് .. എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹം പത്ത് ദിവസത്തിനുള്ളിൽ നടത്താം...അത് കഴിഞ്ഞിട്ട് നിന്നെ അവന്റെ കൂടെ വിടാം...പ്രസവം എല്ലാം നിങ്ങൾ തന്നെ നോക്കിക്കോ...ഞങ്ങൾ ഒന്നിലും ഇടപെടാൻ വരില്ല. കല്യാണം വരെ നിലക്ക് എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് സമ്മർദ്ദം ചെലുത്തി.
ഞാനും അജിത്തും കൂടി വീണ്ടും വിചാരിച്ചു. ചേച്ചീടെ കല്യാണം അല്ലെ...അത് കഴിഞ്ഞാൽ പിന്നെ എല്ലാം നോർമൽ ആകുമല്ലോ എന്ന് വിചാരിച്ചു... പ്രശ്നം വേണ്ട എന്ന് വിചാരിച്ചിട്ട് ഞാൻ വീണ്ടും വീട്ടുകാരുടെ കൂടെ പോയി. എനിക്ക് അപ്പോൾ ഒൻപതാം മാസം തുടങ്ങിയിരുന്നു. നവംബർ സെക്കൻഡ് ആയിരുന്നു എന്റെ ഡേറ്റ്. വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ വീണ്ടും മാറി. എവിടെയും വിടത്തില്ല. ആ സ്റ്റേജിൽ എത്തി. ഞാൻ വീട്ടുകാരെ വിശ്വസിച്ച് പോയി. വീട്ടിൽ വന്നിട്ട് അവർ പൊലീസുകാരെക്കൊണ്ട് വിളിപ്പിക്കുകയാണ്. ഞാൻ പരാതി കൊടുക്കുക എന്നൊക്കെ പറഞ്ഞു... എന്നെ ഭീഷണിപ്പെടുത്തി. മെന്റലി ആയാലും ഫിസിക്കലി ആയാലും ഒരുപാട് ഹരാസ് ചെയ്യുന്നുണ്ട്. ഒൻപതാം മാസം എനിക്ക് അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
എനിക്ക് ഒരു ചെറിയ പെയിൻ പോലെ വന്നപ്പോൾ കായംകുളത്ത് ഒരു ആശുപത്രിയിൽ കൊണ്ടുപോയി. ജെയ്ജി ആശുപത്രി എന്ന് പറയുന്ന ആശുപത്രിയിൽ. അവിടെയും ഡോക്ടർ സ്‌കാൻ ചെയ്തിട്ട് കുഴപ്പമുണ്ട്... കുഞ്ഞു ജീവിച്ചിരിക്കുമോ എന്ന് സംശയമാണ്. ജീവിച്ചാൽ തന്നെ ഒരുപാട് നാള് ഐസിയുവിൽ വെയ്ക്കേണ്ടി വരും അങ്ങനെയൊക്കെ പറഞ്ഞു. എനിക്ക് അത് ആക്സപ്റ്റബിൾ അല്ലായിരുന്നു. എനിക്ക് ഈ ആശുപത്രി പറ്റത്തില്ല... ഇവിടെയും ഇവർ കളവാണ് പറയുന്നത്. ചേട്ടന്റെ കൂടെ പോയപ്പോഴും കുഞ്ഞിനു ഒരു കുഴപ്പവുമില്ല എന്ന റിപ്പോർട്ട് ഒക്കെ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പറ്റത്തില്ല എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു. വേണ്ട... ഈ കുട്ടിയെ ഇവിടെ നോക്കാൻ കഴിയില്ല... ഇവിടെ കുട്ടി ജനിച്ച് എന്തെങ്കിലും പറ്റിയാൽ ഈ കുട്ടി എനിക്ക് എതിരെ കേസ് നൽകും എന്ന് ഡോക്ടർ പറഞ്ഞു.
അതിനു ശേഷമാണ് നെയ്യാർ മെഡിസിറ്റി എന്ന് പറഞ്ഞു കാട്ടാക്കടയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെയും എല്ലാം പറഞ്ഞിട്ടാണ് കൊണ്ട് പോകുന്നത്. സിസേറിയൻ വീട്ടുകാർ നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. എനിക്ക് നോർമൽ ഡെലിവറി ആകുമായിരുന്നു. എന്നാൽ നിർബന്ധിച്ച് വീട്ടുകാർ സിസേറിയൻ ചെയ്യിപ്പിച്ചു. മൂന്നാമത്തെ ദിവസം ഡിസ്ചാർജ് ആയി കൊണ്ടുപോയതും എന്റെ വീട്ടിലേക്കല്ല. രാജേന്ദ്രൻ ഡോക്ടർ എന്ന് പറഞ്ഞ ആ ഡോക്ടറുടെ പഴയ വീട്ടിലേക്കാണ്. കൊണ്ട് പോകുന്ന വഴിക്കാണ് എന്റെ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയത്. പിടിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ്. ആ സമയത്ത് എനിക്ക് ഒരു സിസേറിയനും കൂടി കഴിഞ്ഞതുകൊണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
ഞാൻ ബഹളം വയ്ക്കുന്നുണ്ട്., കരയുന്നുണ്ട്. ആ സമയത്ത് പോലും എന്നെ വീട്ടുകാർ വഴക്ക് പറയുകയാണ്. അടിക്കുകയാണ്. പ്രസവം കഴിഞ്ഞു മൂന്നു ദിവസം മാത്രമേ ആയുള്ളൂ. ഞാൻ ബഹളം വയ്ക്കുന്നുണ്ടെങ്കിലും അവർക്ക് അതൊരു പ്രശ്നമേയല്ല. കുഞ്ഞിനെ എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോഴോക്കെ കുഞ്ഞിനെ ഒന്നും ചെയ്യത്തില്ല.. കുഞ്ഞു ജനിച്ചു അതിനെ ഒന്നും ചെയ്യാൻ കഴിയില്ല...ചേച്ചീടെ കല്യാണം വരെ എങ്ങനെയെങ്കിലും ഒന്ന് പിടിച്ച് നിൽക്ക്. ഒരു മാസത്തിനകം വിവാഹം നടത്താം..
പത്ത് ദിവസത്തെ സമയാണ് ചോദിച്ചത്. എങ്ങനെയെങ്കിലും ചേച്ചീടെ വിവാഹം നടത്താം. കുഞ്ഞിനെ നിനക്ക് തരാം... നിന്നോട് ഞാൻ അല്ലെ പറയുന്നത്... അമ്മയാണ് എന്നോട് സംസാരിക്കുന്നത്. എനിക്ക് അപ്പോഴും... എന്നെക്കൊണ്ട് പറ്റുന്നില്ല... നിന്നെ എന്നും കുട്ടിയെ കാണിക്കാം... എന്നൊക്കെ പറഞ്ഞാണ് കൊണ്ട് പോകുന്നത്. ഞാൻ ആകെ മൂന്നു ദിവസമാണ് കുഞ്ഞിനു പാല് കൊടുത്തത്. പാല് കൊടുക്കാൻ പോലും സമ്മതിച്ചിട്ടില്ല.... പിന്നെ ഞാൻ ചോദിക്കുമ്പോഴെല്ലാം ഓരോ ന്യായങ്ങളാണ് പറയുന്നത്.
കുഞ്ഞു നന്നായി തന്നെയാണ് ഇരിക്കുന്നത്. ഞങ്ങൾ കണ്ടിരുന്നു. അങ്ങനെയോക്കെയാണ് പറയുന്നത്. പ്രസവത്തിനു മുൻപേ എന്റെ കയ്യിൽ നിന്നും ഒരു അഗ്രിമെന്റ് സൈൻ ചെയ്തു വാങ്ങിച്ചു. ഞാൻ വായിച്ച് നോക്കണം എന്നൊക്കെ പറയുമ്പോഴും എന്നെ അടിക്കുന്നു. വയറ്റിൽ ചവിട്ടും എന്ന് പറയുന്നു. കൊങ്ങയ്ക്ക് പിടിക്കുന്നു... എന്ന്റെ വായിക്കാൻ പോലും സമ്മതിച്ചില്ല. വക്കീലുണ്ട്... എന്റെ അമ്മയുണ്ട്... എന്നെ ഒന്നിനും സമ്മതിച്ചിട്ടില്ല. ഡെലിവറി കഴിഞ്ഞിട്ട് പോലും ഞാൻ വീട്ടിലുണ്ട് എന്ന് തൊട്ടപ്പുറത്തെ വീട്ടുകാർക്ക് പോലും അറിയില്ല...ആരെങ്കിലും വരുമ്പോൾ എന്നെ അടുത്ത റൂമിൽ കയറ്റി പൂട്ടും. ബഹളം വച്ചാൽ അടിക്കും, ചവിട്ടും എന്നൊക്കെ പറയും... ഒൻപതാം മാസം വയറ്റിൽ ചവിട്ടും എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
അബോർഷൻ ചെയ്യാൻ നീ എന്തിനാണ് വിഷമിക്കുന്നത് എന്നാണ് ബാങ്കിൽ അസിസ്റ്റന്റ്റ് മാനേജർ ആയ ചേച്ചി പോലും ചോദിച്ചത്..., നിന്റെ വയറ്റിൽ കിടക്കുന്നത് മാംസ പിണ്ഡം അല്ലെ എന്നാണ് പറഞ്ഞത്... അതോടെ ചേച്ചി എങ്കിലും പിന്തുണയ്ക്കും എന്ന പ്രതീക്ഷയും പോയി.. അമ്മയായാലും ഞാൻ ചേട്ടനോട് ബന്ധപ്പെടണം, കാര്യങ്ങൾ അറിയിക്കണം എന്ന് പറഞ്ഞാൽ പോലും അമ്മയായാലും അറിയിക്കില്ല. ഞാൻ രണ്ടു തവണ ആത്മഹത്യ ശ്രമം നടത്തി. അവർ അറിയുമ്പോൾ വിജിലന്റ്റ് ആകും.
ചേച്ചീടെ വിവാഹത്തിനു എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു പങ്കെടുക്കാൻ... കൗൺസിലിങ് ചെയ്യുന്നവരാണ് എന്നോട് പറഞ്ഞത് എന്തായാലും അവരുടെ കൂടെയല്ലേ... കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ... അവര് കൂടി അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹത്തിനു നിൽക്കാം എന്ന് പറഞ്ഞത്. ചേച്ചീടെ കല്യാണം ജനുവരി ആയപ്പോഴാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ട് വന്നത്. വിവാഹത്തിനു നല്ല രീതിയിൽ ഞാൻ സഹകരിച്ചു. വിവാഹത്തിരക്കിന്നിടയിൽ ഞാൻ ചേട്ടനെ ബന്ധപ്പെട്ടു. കല്യാണം കഴിഞ്ഞു
രണ്ട് ദിവസം കഴിഞ്ഞു ചേട്ടൻ എന്നെ കൂട്ടാൻ വന്നു. പുള്ളി കാണാതെ എന്നെ റൂമിലേക്ക് മാറ്റി പൂട്ടിയിട്ടു. വിടത്തില്ല. കുഞ്ഞിനെ തരില്ല എന്ന് പറഞ്ഞു. പിന്നെ എന്നെ വീണ്ടും നാട്ടിലേക്ക് അയച്ചു. കുഞ്ഞിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോൾ കുഞ്ഞിനെ നിനക്ക് ഇനി കിട്ടാൻ പോകുന്നില്ല. ഞങ്ങൾ ഒരിടത്ത് ചെയ്തിട്ടുണ്ട്. ഇനി കുഞ്ഞിനെ ചോദിക്കേണ്ട. ഇനി തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുവരേണ്ട എന്ന് പറയുമ്പോഴും അവര് കേൾക്കില്ല. കുഞ്ഞിനെ ചോദിക്കുമ്പോൾ തരുന്നത് തിന്നുകൊണ്ട് ഇരുന്നാ മതി എന്നാണ് എന്നോട് പറഞ്ഞത്.
എനിക്ക് ഒന്നും ചോദിക്കാൻ പാടില്ല. എനിക്ക് ഒട്ടും പറ്റത്തില്ല എന്നായപ്പോഴാണ് ഞാൻ ഇറങ്ങി വന്നത്. വീട്ടുകാർ പറഞ്ഞത് ഒന്നുകിൽ നീ പോയി ആത്മഹത്യ ചെയ്യ്, അല്ലെങ്കിൽ നിന്നെ ഭ്രാന്താശുപത്രിയിലാക്കും അതിനു വേണ്ടുന്ന എല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ആ ഒരിതിലേക്ക് നീ കൊണ്ടുപോകരുത് എന്ന് പറഞ്ഞു. ഇനി നിന്ന് കഴിഞ്ഞാൽ അവർ അത് തന്നെയാകും ചെയ്യുന്നത്. മമ്മി കാണാതെ പണം എടുത്തിട്ടു ഒക്കെയാണ് ഞാൻ പണം സംഘടിപ്പിച്ച് കോട്ടയത്ത് എത്തിയാണ് ഞാൻ ചേട്ടനെ ബന്ധപ്പെട്ടു ചേട്ടൻ എന്നെ കൊട്ടാരക്കര വന്നു വിളിച്ചു.
ഗീനാകുമാരി എന്ന പബ്ലിക് പ്രോസിക്യൂട്ടറുണ്ട്. അവർ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു. അജിത്ത് എന്നെ ഫ്രെണ്ടിൽ ഇരുപ്പുണ്ട്. അജിത്തിന്റെ ആദ്യ ഭാര്യയും മുന്നിലുണ്ട്. അജിത്തിന് ഇയാളുടെ കുഞ്ഞിനെയും ഇയാളെയും വേണ്ട. ഭാര്യയെ മതി എന്നാണ് പറയുന്നത് എന്ന് ഗീനാകുമാരി എന്നോട് പറഞ്ഞു. എനിക്ക് ഉറപ്പുണ്ടായിരുന്നു അങ്ങനെ പറയില്ലെന്ന്...ഇഷ്ടമാണ് എന്ന് എന്നോടാണ് പറഞ്ഞത്. ഇഷ്ടമല്ലെങ്കിൽ വേണ്ട എന്ന് എന്നോട് പറയട്ടെ....അപ്പോൾ ഞാൻ വിശ്വസിച്ചോളാം അത് വരെ എനിക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അവര് എന്നോട് ചൂടായി. തന്നെ വിശ്വസിക്കേണ്ട ആവശ്യവും ഒന്നും എനിക്കില്ല എന്ന് പറഞ്ഞു.
അവർ വീഡിയോ കോൾ ആണ് ചെയ്തത്. ചേട്ടനെ വിളിച്ചിട്ടും ഇതുപോലെ തിരിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് ചേട്ടനെ വേണ്ട, കുഞ്ഞിനെ വേണ്ട... വേറെ ആരുടേയും കൂടെ ജീവിക്കാനാണ് ഇഷ്ടം എന്ന് ഞാൻ പറഞ്ഞു എന്ന് ചേട്ടനോട് പറഞ്ഞു. ഇവർ നന്നായി കളിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. അതുപോലെ പ്രസവം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ രണ്ട് പൊലീസുകാർ എന്നെ കാണാൻ വന്നു. ഒരു ഇൻസ്പകെടറും ഒരു കോൺസ്റ്റബിളുമാണ് എന്നാണ് പറഞ്ഞത്. എന്റെ അച്ഛൻ നൽകിയ പരാതിയുടെ പേരിൽ മൊഴി എടുക്കാനാണ് വന്നത് എന്നാണ് അവർ പറഞ്ഞത്. അച്ഛൻ എന്നെ വിളിച്ച് പറഞ്ഞു.
ചേട്ടൻ വിവാഹം കഴിച്ചത് എനിക്ക് അറിയത്തില്ല എന്ന് ഞാൻ പറയണം എന്നാണ് പറഞ്ഞത്. പക്ഷെ എല്ലാം എനിക്ക് അറിയാമായിരുന്നെന്നും എന്റെ സമ്മതപ്രകാരമാണ് ഞാൻ ഗർഭിണിയായത് എന്ന് എല്ലാം ഞാൻ പറഞ്ഞു. പക്ഷെ അവർക്ക് പ്രതീക്ഷിച്ച മറുപടി കിട്ടാത്തതുകൊണ്ട് അവർ പറഞ്ഞു, ശരി ഇയാളുടെ മനസ് ശരിയല്ല...ഞങ്ങൾ പിന്നെ വന്നു മൊഴി എടുത്തുകൊള്ളാം എന്ന് പറഞ്ഞു അവർ പോയി. ഞാൻ അമ്മയോട് ഇനി ഇങ്ങനെ ആരെയും കൊണ്ട് വരരുത് പറ്റത്തില്ല എന്ന് പറഞ്ഞു.
ചേട്ടന്റെ കൂടെ വന്നതിനു ശേഷമാണ് ഒരുപാട് കാര്യങ്ങൾ വേറെ അറിയുന്നത്. പാർട്ടിയുടെ ഇടപെടൽ അടക്കം അറിയുന്നത്. ഞാൻ ഇറങ്ങി വന്ന സമയത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അജിത്തിന്റെ അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്ത് ജീവിക്കാൻ സമ്മതിക്കില്ല.. മര്യാദയ്ക്ക് ആ കുട്ടിയെ കുട്ടിയുടെ വീട്ടിൽ പറഞ്ഞു വിട് എന്നൊക്കെ പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി. ഒരുപാട് പേർ ഈ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന്.
പാർട്ടി ഇടപെട്ടതിനാൽ ഞങ്ങൾ പാർട്ടിക്ക് പരാതി കൊടുത്തു. അച്ഛനെതിരെ പൊലീസിൽ പരാതി കൊടുത്തപ്പോൾ അച്ഛൻ ഒരു തവണ പോലും പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ല. പൊലീസുകാർ വിളിക്കുന്നത് തന്നെ അയ്യോ അണ്ണാ ഒന്ന് വരാൻ കഴിയുമോ... ഇല്ല എന്ന് പറയുമ്പോൾ നാളെ വരാൻ കഴിയുമോ എന്നാണ് ചോദിക്കുന്നത്. പറ്റുമ്പോൾ ഒന്ന് വരുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങൾക്ക് പൊലീസിൽ ഉള്ള വിശ്വാസവും പോയി. ഡിജിപിക്ക് പരാതി കൊടുത്തു. എല്ലാം എത്തുന്നത് ഇതേ പൊലീസ് സ്റ്റെഷനിലാണ്. മുഖ്യമന്ത്രിക്കും പരാതി കൊടുത്തു. പൊലീസ് സ്റ്റേഷനിൽ നിന്നും നീതി കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ അറിയിക്കാം എന്ന് പറഞ്ഞു. കോടതി വഴി പോകണം. അല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പൊലീസ് ഞങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്.
പൊലീസിൽ നിന്നും നീതി കിട്ടാത്തപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകുക. ആ പരാതിയും അതേ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തുക എന്ന് പറയുമ്പോൾ അതിൽ എന്തെങ്കിലും ഗുണം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. നമ്മൾ മൊഴി കൊടുത്താൽ പോലും അവർക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ട് ആണ് അവർ മേൽപോട്ടു അയക്കുന്നത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നും ഞങ്ങൾക്ക് ഫേവർ ആയി ഒരു റിപ്പോർട്ട് കിട്ടുമെന്ന് തോന്നുന്നേയില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി അടക്കമുള്ള എല്ലാ സ്ഥലത്തും ഞങ്ങൾ പോയി. എല്ലാ സ്ഥലത്തും നിന്നും തണുത്ത റെസ്പോൺസ് ആണ് കിട്ടുന്നത്.
പൊലീസിൽ പരാതി നൽകിയപ്പോൾ ഞങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ പരാതി നൽകി. അവർ പറയുന്നത് പൊലീസിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ... പൊലീസ് കുഞ്ഞിനെ എവിടെയുണ്ടെന്നു കണ്ടു പിടിച്ച് തന്നാലേ ഞങ്ങൾക്ക് എന്തെങ്കിലും നടപടി എടുക്കാൻ കഴിയൂ. പൊലീസുകാർ പറയുന്നത് തന്റെ അച്ഛൻ കുഞ്ഞിനെ എവിടെ കൊടുത്തെന്നു അറിഞ്ഞാലേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ... ഞങ്ങൾ ഒന്ന് ചോദിച്ച് നോക്കട്ടെ....എസിപിയുടെ അടുത്ത് പരാതി കൊടുത്തപ്പോൾ പുള്ളിക്കാരൻ നിർബന്ധിച്ച് അച്ഛനെ വിളിച്ചപ്പോഴാണ് അമ്മ തൊട്ടിലിൽ ആണ് കുഞ്ഞിനെ കൊടുത്തത് എന്ന് പറയുന്നത്.
രണ്ടു കുട്ടികളെ അവിടെ കിട്ടിയിട്ടുണ്ട്. ഒരു കുട്ടി ദത്തെടുക്കപ്പെട്ടു എന്ന് അറിഞ്ഞു. അതോടെ പാതി പ്രതീക്ഷയും പോയി. അവിടെ ഉള്ള കുഞ്ഞിനെ പോയി കണ്ടു ഞങ്ങൾ ഡിഎൻഎ ടെസ്റ്റിനു എഴുതി നൽകി. അത് നെഗറ്റീവ് ആയാണ് വന്നത്. ആകെയുള്ള പ്രതീക്ഷ അഡോപ്റ്റഡ് ആയ കുഞ്ഞാണ് എന്നാണ്. അത് പക്ഷെ നടപടി ക്രമങ്ങൾ കഴിഞ്ഞതിനാൽ കിട്ടാൻ പാടാണ് എന്നാണ് പറയുന്നത്. ഇനി ആകെയുള്ള പ്രതീക്ഷ കോടതിയാണ്.
പാർട്ടിയിൽ പരാതി നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. വൃന്ദ കാരാട്ട്, ശ്രീമതി ടീച്ചർ, വിജയരാഘവൻ സഖാവ്, കോടിയേരി സഖാവ്, സതീദേവി, സൂസൻ എന്നിവർക്കും പരാതി നൽകി. സഖാക്കൾക്ക് എല്ലാം പരാതി നൽകി. അനാവൂരിനു പരാതി നൽകിയപ്പോൾ ഞാൻ വിളിച്ചു. അന്ന് അവർക്ക് കോവിഡ് ആയിരുന്നു. സഖാവ് എന്നോടു ഹാർഷ് ആയാണ് സംസാരിച്ചത്. പാർട്ടിക്ക് ഇടപെടാൻ കഴിയില്ല. പാർട്ടി കാര്യങ്ങൾ എല്ല ഇതൊന്നും... പാർട്ടി അറിഞ്ഞുകൊണ്ടല്ല ഇതൊന്നും... എന്നൊക്കെ പറഞ്ഞാണ് സംസാരിച്ചത്.
ഞാൻ ഇറങ്ങി വന്ന സമയത്ത് പുള്ളിയുടെ അച്ഛനെ വിളിച്ചിട്ട് ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്നു. ഇതിന്റെ ഒക്കെ കാര്യമെന്താണ്? ഞങ്ങൾക്ക് മനസിലായത് എല്ലാവരും കൂടെ ചേർന്നാണ് എന്നാണ്. ശ്രീമതി ടീച്ചറെ വിളിച്ചപ്പോൾ പറഞ്ഞത് നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. മാക്സിമം സഹായം ഞങ്ങൾ തരും എന്നൊക്കെ പറഞ്ഞു.
അവസാനം ഞങ്ങൾ റിട്ടേൺ പരാതിയും മെയിലും അയച്ച് നേരിട്ട് കണ്ടതിനു ശേഷം ഏറ്റവും അവസാനം പാർട്ടി സെക്രട്ടറിയെറ്റ് കൂടുമ്പോൾ ഈ കാര്യം ചർച്ച ചെയ്യാം എന്നാണ് പറഞ്ഞത്. അത് കഴിഞ്ഞു വിളിച്ചപ്പോൾ എന്നോട് പറയുന്നത് തന്റെ അച്ഛനും അമ്മയും എല്ലാം ആണ് അവർ. ഞങ്ങൾക്ക് അവർക്ക് എതിരെ എന്ത് നടപടി എടുക്കാൻ കഴിയും എന്നാണ് പറഞ്ഞത്. ആദ്യം സഹായിക്കാം എന്നാണ് പറഞ്ഞത്. അവസാനം തന്റെ അച്ഛൻ അല്ലെ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ചോദിച്ചത്.
കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഇപ്പോൾ ഞാൻ പേടിക്കുന്നു. എന്റെ അച്ഛനും അമ്മയും ഓരോ സ്ഥലത്ത് ഓരോന്നാണ് പറയുന്നത്. എന്നെ കൗൺസിൽ ചെയ്തവർ പറഞ്ഞത് തൃശൂരിൽ ഒരാളുടെ കയ്യിൽ നോക്കാൻ ഏൽപ്പിച്ചു എന്നാണ് പറഞ്ഞത്....മാമൻ പറഞ്ഞത് തമിഴ്‌നാട് ഒരു സ്ഥലത്ത് കുട്ടിയെ ഏൽപ്പിച്ചു എന്നാണ്. ബന്ധുക്കൾ ചോദിച്ചപ്പോൾ അങ്ങനെ ഒരു കുഞ്ഞേ ഇല്ലെന്നാണ് അബോർഷൻ ആയി എന്നാണ് പലരോടും അച്ഛൻ പറഞ്ഞത്.
ഓരോ സ്ഥലത്തും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെ വിശ്വസിക്കണം എന്ന് എനിക്ക് അറിയില്ല. പൊലീസിൽ പരാതി നൽകിയിട്ടും ഒരു തവണ പോലും കരുണ കാണിച്ചില്ല. പലരും നെഗറ്റീവ് കമന്റ്സ് ആണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അച്ഛൻ പറഞ്ഞു പരത്തുന്നത് പുള്ളിക്കാരൻ എന്റെ സ്വത്ത് കണ്ടിട്ടാണ് വരുന്നത് എന്നാണ് എനിക്ക് കുഞ്ഞിനെ വേണ്ട, ഞാൻ ചേട്ടന്റെ കൂടെ പോയതുകൊണ്ട് ഞാൻ കുട്ടിയെ വെറുതെ ചോദിക്കുന്നതാണ്. വിവാഹം നടത്താത്ത ദേഷ്യം കൊണ്ട് ഞാൻ വെറുതെ അവരെ അപകീർത്തിപ്പെടുത്തുകയാണ് എന്നൊക്കെയാണ് പറയുന്നത്.
കുട്ടിയെ എന്റെ മാതാപിതാക്കൾക്ക് നൽകും എന്നൊന്നും എഴുതി നൽകിയിട്ടില്ല. എന്റെ കയ്യിൽ നിന്നും ഒപ്പിട്ട് വാങ്ങിച്ചത്, ശിശു ക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുന്നു. ഇനി ഒരിക്കലും ചോദിക്കില്ല എന്ന് എഴുതി നൽകിയിട്ടുണ്ട് എന്ന് എസിപിയുടെ അടുത്ത് ചെല്ലുമ്പോഴാണ് അറിയുന്നത്. ആ സാറാണ് എഗ്രിമെന്റ് എനിക്ക് കാണിച്ചു തരുന്നത്. അപ്പോഴാണ് ഉള്ളടക്കം ഞാൻ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും അഗ്രിമെന്റ് വായിച്ച് നോക്കാൻ ഒന്നും അനുവദിച്ചിട്ടില്ല.
ഞാൻ സമ്മതത്തോടെ കുട്ടിയെ നൽകാൻ എഴുതിക്കൊടുത്തു എന്നാണ് അവർ പറയുന്നത്. കോടതി വഴി പോകാനാണ് ഉദ്ദേശിക്കുന്നത്. ഞാൻ സ്നേഹിക്കുന്ന ആളുടെ കൂടെയാണ് ജീവിക്കുന്നത് എന്ന് പറഞ്ഞാലും ഞങ്ങൾക്ക് ഉണ്ടായ കുഞ്ഞു ഞങ്ങളുടെ കൂടെ ഇല്ലെന്നു വന്നാൽ, എവിടെയാണെന്ന് അറിയാത്ത സാഹചര്യം വന്നാൽ ഹാപ്പിയായിട്ടു പോലും ജീവിക്കാൻ കഴിയില്ല. കുഞ്ഞിനെ തിരികെ വേണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം.
എന്റെ അച്ഛനും അമ്മയും തെറ്റി ചെയ്തെങ്കിൽ അവർക്ക് ഉള്ള ശിക്ഷ കോടതി കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് കുഞ്ഞിനെ വേണം എന്ന് തന്നെയാണ് എന്റെ ആവശ്യം. കുഞ്ഞിനെ കിട്ടിയാൽ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ എന്ത് ചെയ്യും എന്ന് പോലും എനിക്ക് അറിയില്ല. അമ്മ എന്നോട് പറഞ്ഞത് നിന്റെ കൂടെ കുഞ്ഞു വെറും മൂന്നു ദിവസം മാത്രമേയുണ്ടായിരുന്നുള്ളൂ.. പിന്നെ അതിനോട് എന്തിനാണ് ഇത്ര അറ്റാച്ച്മെന്റ് എന്നാണ്. എന്നെ പ്രസവിച്ച അമ്മയാണ് എന്നോട് അത് ചോദിക്കുന്നത്. അതോടെ എനിക്ക് അമ്മയിലുള്ള എല്ലാ വിശ്വാസവും സ്നേഹവും പോയി-അനുപമ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍