ശിവശങ്കറുമായി അസ്വാഭാവിക ബന്ധം; സരിത്തുമായി അടുപ്പം; ആഗ്രഹിച്ചത് കൂടുതൽ പണമുണ്ടാക്കി ജീവിത പങ്കാളികളെ ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ; സ്വർണ്ണ കടത്തിന് പിന്നിൽ സ്വപ്നയ്ക്കും സരിത്തിനുമൊപ്പം സന്ദീപിനും നിർണ്ണായക പങ്ക്; കസ്റ്റംസ് കുറ്റപത്രം ചർച്ചകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ കസ്റ്റംസ് കുറ്റപത്രത്തിലും നിറയുന്നത് സ്വപ്നാ സുരേഷിന്റെ വിവാഹ മോഹം. സ്വപ്നയ്ക്ക് സരിത്തുമായി അടുപ്പമുണ്ടായിരുന്നു. കൂടുതൽ പണം സമ്പാദിച്ച ശേഷം നിലവിലുള്ള ജീവിതപങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടു. ഇതിനാൽ സ്വപ്നയുടെ കമ്മിഷൻ വിഹിതം കൂടി എടുക്കാൻ സരിത്തിനെ അനുവദിച്ചുവെന്നും കുറ്റപത്രം പറയുന്നു.
കുറ്റകൃത്യം നടന്ന കാലത്തു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ എ എസുകാരൻ എം ശിവശങ്കർ, സ്വപ്നയുമായി അസ്വാഭാവികമായ ബന്ധം പുലർത്തി. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ നടത്തിയിരുന്ന നിയമവിരുദ്ധ ഇടപാടുകൾ സ്വപ്നയിൽനിന്നു ശിവശങ്കർ മനസിലാക്കിയിരുന്നു. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നതിനെക്കുറിച്ചു ശിവശങ്കറിനു അറിയാമായിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകൾ നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ ഒപ്പം കൂട്ടി. ശിവശങ്കറിന്റെ ജന്മദിനത്തിനു സമ്മാനം ലഭിച്ച ഐ ഫോൺ ലൈഫ് മിഷൻ പദ്ധതി കരാറുകാരനായിരുന്ന സന്തോഷ് ഈപ്പൻ വാങ്ങി സ്വപ്നയ്ക്കു നൽകിയതായിരുന്നുവെന്നും വിശദീകരിക്കുന്നു. സരിത്താണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി സ്വപ്നയും.
കേശവദാസ് എന്നയാളുമായി ചേർന്നു യുഎഇയിൽ നിക്ഷേപം നടത്താൻ പദ്ധതിയുണ്ടാക്കിയിരുന്നു ശിവശങ്കർ എന്നും കുറ്റപത്രം പറയുന്നു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബോർഡ് ചെയർമാനായിരിക്കെ സ്പേസ് പാർക്കിൽ വ്യാജരേഖകളുടെ ബലത്തിൽ സ്വപ്നയെ ജോലിക്കെടുത്തു. നയതന്ത്ര ബാഗിൽ സ്വർണം പിടികൂടിയതു മുതൽ എൻഐഎ അറസ്റ്റ് ചെയ്യുന്നതു വരെ സ്വപ്നയുമായി നിരന്തരം വാട്സാപ് കോളിലൂടെ ശിവശങ്കർ ബന്ധപ്പെട്ടതായി സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ചാനലിന്റെ മറവിൽ കള്ളക്കടത്തു നടക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും ശിവശങ്കർ മുന്നറിയിപ്പു നൽകിയതായി സ്വപ്നയുടെ മൊഴിയുണ്ട്. കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുമായി രാജ്യത്തിന്റെ നയതന്ത്ര മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ബന്ധം സ്ഥാപിച്ചുവെന്നും കസ്റ്റംസ് വിശദീകരിക്കുന്നു.
സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയത് സരിത്താണ്. നയതന്ത്ര പാഴ്സലിനുള്ളിൽ സ്വർണം കടത്താനുള്ള അനുമതിക്കുവേണ്ടി കോൺസൽ ജനറലിനു ഒരു കിലോഗ്രാം സ്വർണത്തിനു 1000 ഡോളർ വീതം നൽകണമെന്നു റമീസിനെയും സന്ദീപിനെയും അറിയിച്ചു. സ്വർണക്കടത്തുകാർ കടത്തു കമ്മിഷനായി കള്ളനോട്ടു നൽകുമെന്നു കോൺസൽ ജനറൽ മുന്നറിയിപ്പു നൽകിയപ്പോൾ അതു പരിശോധിക്കാൻ കഴിയുന്ന നോട്ടെണ്ണൽ മെഷീൻ വാങ്ങി. അഡ്മിൻ അറ്റാഷെക്കു കമ്മിഷൻ നൽകാൻ ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റി. സ്വർണക്കടത്തിന് ആദ്യാവസാനം ഒത്താശ ചെയ്തു പ്രതിഫലം സരിത്ത് പറ്റിയെന്നും കുറ്റപത്രം പറയുന്നു.
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിനു സൗകര്യം ഒരുക്കിയത് സ്വപ്നാ സുരേഷാണ്. ഗൂഢാലോചനയിലും സ്വർണക്കടത്തിലും നിർണായക പങ്കാളിത്തം. കോൺസുലേറ്റ് ജനറലിനു ദുബായിൽ വീടു പണിയാൻ പണമാവശ്യമുണ്ടെന്നും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു പ്രതിഫലമായി അദ്ദേഹത്തിന് പണം നൽകണമെന്നും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നു സന്ദീപിന്റെ മൊഴിയുണ്ട്.
സ്വർണക്കടത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയാണ് സന്ദീപ് നായർ. ആസൂത്രണം ചെയ്യാനും കോഡ് വാക്കുകൾ ഉപയോഗിച്ചു വിവരങ്ങൾ കൈമാറാനുമായി 'സിപിഎം കമ്മിറ്റി' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി. ഒരിക്കലും സ്വന്തം മൊബൈൽ സ്വർണക്കടത്തിനു വേണ്ടി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടു വന്ന സ്വർണം ഏറ്റുവാങ്ങി കെ.ടി.റെമീസിന്റെ സഹായത്തോടെ വേർതിരിച്ചെടുത്തു. സ്വർണം റെമീസിനു കൈമാറി.
കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തു കേസുകളിൽ സന്ദീപ് നായർക്കൊപ്പം നേരത്തെ പിടിക്കപ്പെട്ട പ്രതിയാണ് റമീസ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി ചേർന്നു പദ്ധതിയുണ്ടാക്കി. ദുബായിൽനിന്നു സ്വർണം ശേഖരിച്ചു കള്ളക്കടത്തിലൂടെ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്ന ശൃംഖലയെ നിയന്ത്രിച്ചു.
പ്രതിപ്പട്ടിക
1. പി.എസ്.സരിത്ത്, തിരുവല്ലം, തിരുവനന്തപുരം.
2. സ്വപ്ന സുരേഷ്, കവടിയാർ, തിരുവനന്തപുരം.
3. എച്ച്. എൻ. സന്ദീപ് നായർ, അരുവിക്കര, തിരുവനന്തപുരം
4. കെ.ടി.റെമീസ് , പെരിന്തൽമണ്ണ, മലപ്പുറം.
5. എ.എം.ജലാൽ, മൂവാറ്റുപുഴ, എറണാകുളം
6. റബിൻസ് ഹമീദ്, പെരുമറ്റം, മൂവാറ്റുപുഴ.
7. പി.മുഹമ്മദ് ഷാഫി, ഐക്കരപ്പടി, മലപ്പുറം.
8. ഇ.സയ്യിദലവി , വേങ്ങര, മലപ്പുറം.
9. ടി.എം.സംജു, നെടിയറമ്പത്ത്, കോഴിക്കോട്.
10.ഷംസുദീൻ, എറഞ്ഞിക്കൽ, കോഴിക്കോട്,
11. പി.ടി.അബ്ദു, കോട്ടയ്ക്കൽ, മലപ്പുറം
12. കെ.ഹംജദ് അലി, കൊണ്ടോട്ടി, മലപ്പുറം.
13. ടി.എം.മുഹമ്മദ് അൻവർ, മഞ്ചേരി, മലപ്പുറം.
14. പി.എം.അബ്ദുൽ ഹമീദ്, കൂട്ടിലങ്ങാടി, മലപ്പുറം.
15. അബൂബക്കർ പഴേടത്ത്, കൂട്ടിലങ്ങാടി, മലപ്പുറം.
16.ഹംസദ് അബ്ദു സലാം, മഞ്ചേരി, മലപ്പുറം.
17. സി.വി.ജിഫ്സൽ, വട്ടകിണർ, കൊണ്ടോട്ടി.
18. എം.മുഹമ്മദ് അബ്ദു ഷമീം, കൊടുവള്ളി, കോഴിക്കോട്.
19. മുഹമ്മദ് അസ്ലം, വണ്ടൂർ, മലപ്പുറം.
20. ഉല്ലാസ് കുറുപ്പ്, മാന്നാർ, ആലപ്പുഴ.
21. മുഹമ്മദ് അലി ഇബ്രാഹിം , മൂവാറ്റുപുഴ, എറണാകുളം.
22. മുഹമ്മദ് അലി അബ്ദുൽഖാദർ, മൂവാറ്റുപുഴ, എറണാകുളം.
23. കെ.ടി.ഷറഫുദീൻ, പെരിന്തൽമണ്ണ, മലപ്പുറം.
24. എ.മുഹമ്മദ് ഷഫീഖ്, മണർകാട്, പാലക്കാട്.
25. പി.എം.മുസ്തഫ, പുന്നക്കൽ മീത്തൽ, കോഴിക്കോട്.
26. അബ്ദുൽ അസീസ്, ഐക്കരപടി, മലപ്പുറം.
27. ഗോഡ്ഫ്രെ പ്രതാപ്, വള്ളക്കടവ്, തിരുവനന്തപുരം.
28. എമിറേറ്റ്സ് സ്കൈ കാർഗോ, തിരുവനന്തപുരം.
29. എം.ശിവശങ്കർ, പൂജപ്പുര, തിരുവനന്തപുരം.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍