മോൻസൻ മാവുങ്കൽ വിവാദത്തിൽ എറണാകുളം പ്രസ്ക്ലബിൽ കൂട്ടരാജി; കുടുംബ മേളയ്ക്കായി പത്ത് ലക്ഷം ഫണ്ട് വാങ്ങിയ വിഷയത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചു; രാജി ഭാരവാഹികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതിന് പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോൻസൻ മാവുങ്കൽ വിവാദത്തിൽ 24 ന്യൂസ് ചാനലിൽ നിന്നും പുറത്താക്കപ്പെട്ട സഹിൻ ആന്റണിയുടെ ബന്ധം എറണാകുളം പ്രസ്സ് ക്ലബ്ബിനും തലവേദനയാകുന്നു. മോൻസനിൽ നിന്നും ഫണ്ട് വാങ്ങിയ വിഷയത്തിൽ ക്രൈംബ്രാഞ്ച് പ്രസ് ക്ലബ് ഭാരവാഹികളുടെ അടക്കം മൊഴി എടുത്തതോടെ ഭാരവാഹികൾ സസ്ഥാനം രാജിവെച്ചു. ഫണ്ട് വിവാദത്തിലെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പ്രസ്ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചത്.
എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ഫിലിപ്പ്, സെക്രട്ടറി ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവരാണ് രാജിവെച്ചത്. പ്രസ്ക്ലബ് സംഘടിപ്പിച്ച കുടുംബ മേളക്കായി മോൻസൻ മാവുങ്കലിൽ നിന്നും പത്ത് ലക്ഷം രൂപ ഫണ്ട് വാങ്ങിയതാണ് ക്ലബിനെ വിവാദത്തിൽ ചാടിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ സഹിൻ ആന്റണി സ്വന്തം അക്കൗണ്ടിലേക്കായി വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച വിവാദം കൊഴുക്കവേയാണ് ഭാരവാഹികൾ രാജിവെച്ചിരിക്കുന്നത്.
ഇതോടെ പ്രസിഡന്റിന്റെ ചുമതല നിലവിലെ വൈസ് പ്രസിഡന്റ് ജിപ്സൻ സിഖേരയ്ക്കും സെക്രട്ടറിയുടെ ചുമതല ജോയിന്റ് സെക്രട്ടറി റജിക്കും ട്രഷറർ ചുമതല വൈസ് പ്രസിഡന്റ് ജീനാ പോളിനും നൽകി. വിവാദവുമായി ബന്ധപ്പെട്ടു ചേർന്ന കൊച്ചി പ്രസ് ക്ലബ് എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും ഉയരുകയുണ്ടായി. രാജി നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും എന്നാൽ, പ്രസ്ക്ലബിന്റെ ദൈനംദിന പ്രവർത്തങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇതുവരെ തുടർന്നത് എന്നുമാണ് രാജിവെച്ചവർ പ്രതികരിച്ചത്.
മോൻസൻ മാവുങ്കൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്ക്ലബ് വിവാദത്തിലാക്കിയതിലാണ് അംഗങ്ങളിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നത്. കഴിഞ്ഞ ദിവസം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി ശശികാന്തും സഹിൻ ആന്റണിയും സോഷ്യൽ മീഡിയയിൽ തമ്മിലടിച്ചിരുന്നു. സഹിനെ കുറ്റപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സഹിനും വിശദീകരണവുമായി രംഗത്തു വരികയുണ്ടായി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റും വിശദീകരണവും.
വിവാദത്തിൽ പി ശശികാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സുഹൃത്തുക്കളെ,
പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കൽ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാൻ സ്റ്റേറ്റ്മെന്റ് നൽകി. ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.
കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുള്ള ആലോചനക്കിടയിൽ ജില്ലാ കമ്മിറ്റി അംഗം സഹിൻ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ട്ർ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചെലവ് വഹിക്കാൻ അയാൾ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചെലവ് എത്രയാണെന്ന് സഹിൻ ചോദിച്ചപ്പോൾ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാൾ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല. പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നൻ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതൽ ഒന്നും അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല. പണം കൈമാറാൻ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി.
എന്നാൽ 2020 ജനവരി 22 ന് സഹിൻ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ Cash വീഴുന്നില്ല എന്തോ എറർ ഉണ്ടെന്ന് അറിയിച്ചു. അതുകൊണ്ട് എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാൽ നിർബന്ധിത സാഹചര്യവും ആയിരുന്നു. സ്പോൺസർ തനിക്ക് വളരെ വിശ്വാസം ഉള്ള ആൾ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികൾ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരിൽ പണം കിട്ടാറുണ്ടെന്നും സഹിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സഹിനെ വിശ്വാസിച്ച ഞാൻ എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ സഹിന് കൈമാറി
എന്നാൽ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടിൽ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിൻ എന്നെ വിളിച്ച് പറഞ്ഞു അതിൽ അഞ്ച് ലക്ഷം സഹിന് മോൻസൻ കൊടുക്കാൻ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടർന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോർട്ടിലേക്ക് ആ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാൻസ്ഫർ ചെയതു. അതിന്റെ GST ബില്ലും ഡീറ്റയ്ൽസും ഉണ്ട്. ഇതാണ് സത്യാവസ്ഥ. ഇക്കാര്യങ്ങൾ തെളിവ് സഹിതം ഞാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
മോൻസനെ ഒരു തവണ പോലും ഞാൻ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോൻസൻ വിഷയം ഉണ്ടായപ്പോൾ അയാളുമായി അടുപ്പത്തിൽ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാൻ വിശ്വാസിച്ചത്. കുടുംബ മേളയും പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ പരിപാടികളും വിജയിപ്പിക്കാൻ അങ്ങേയറ്റം അത്മാർത്ഥതയോടും സത്യസന്ധതയോടെയും മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. മേള നടത്താനുള്ള പണം കിട്ടാത്ത സാഹചര്യത്തിൽ കാര്യങ്ങൾ തിരക്കിട്ട് നടത്തുന്നതിന്റെ ഇടയിൽ സംഭവിച്ച വീഴ്ചയാണിതെന്നും ഇക്കാര്യത്തിൽ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഞാൻ സമ്മതിക്കുന്നു.
മേലിൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യൂ. ഗുരുസ്ഥാനീയരായ നിരവധി പേർ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏൽപ്പിച്ച ഓരോരുത്തരോടും ഞാൻ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏൽപ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു
പി.ശശികാന്ത്.
സെക്രട്ടറി
പ്രസ് ക്ലബ്
സഹിൻ ആന്റണിയുടെ മറുപടി കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി കുടുംബമേളയുമായി ബന്ധപ്പെട്ട് എന്നെ പഴിചാരിക്കൊണ്ട് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.ഇത് തികച്ചും തെറ്റിദ്ധാരണ പടർത്തുന്നതും കള്ളവുമാണ്.2020 ജനുവരി മാസത്തിലെ കുടുംബമേളയിൽ ഫിനാൻസ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചെലവ്ക്കുമായി ഒരു സ്പോൺസറെ കണ്ടെത്താൻ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോൺസർഷിപ്പ് കാര്യം ഞാൻ സംസാരിക്കുകയും ചെയ്തു.ഒടുവിൽ പ്രവാസി മലയാളി പാട്രൺ ആയ മോൻസന്റെ കാര്യവും സൂചിപ്പിച്ചിരുന്നു.തുടർന്ന് ഞാനും ശശികാന്തും 3 തവണ മോൻസനെ നേരിൽ കണ്ട് സ്പോൺസർഷിപ് കാര്യം സംസാരിക്കുകയും ചെയ്തു.ഒരു തവണ കല്യാൺ സിൽക്സിനടുത്തുള്ള ചെരുപ്പ്കടയിൽ വെച്ചും രണ്ട് തവണ മോൻസന്റെ കലൂരിലെ വീട്ടിൽ വെച്ചുമാണ് നേരിൽ കണ്ടത്.ന
്പോൺസർഷിപ്പ് ശരിയാക്കിയാൽ 20% കമ്മീഷനായി ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങൾക്ക് കമ്മീഷൻ നൽകുന്നത് പോലെ എനിക്ക് നൽകാം എന്ന് ശശികാന്ത് ഏൽക്കുകയും ചെയ്തിരുന്നു.ഒടുവിൽ മോൻസൽ 10 ലക്ഷം രൂപ സ്പോൺസർഷിപ്പ് നൽകിയതോടെ ശശികാന്ത് തന്റെ അക്കൗണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്.അന്ന് പ്രസ് ക്ലബ് അക്കൗണ്ടിൽ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എന്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടിൽ വന്നാൽ കമ്മീഷൻ കുറയും എന്നായിരുന്നു മറുപടി.തുടർന്ന് ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടക്കളിൽ പണം നൽകാമെന്ന് ഏൽക്കുകയും ചെയ്തു.അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 150000/ രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റായി നൽകി.
ഇതിൽ 50000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോൾ ശശികാന്ത് ആവശ്യപ്പെടുമ്പോൾ തിരികെ നൽകിയാൽ മതി എന്നായിരുന്നു മറുപടി.പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാൻ തിരികെ നൽകിട്ടുള്ളതുമാണ്.എന്നാൽ മോൻസൻ കേസ് ചർച്ചയായപ്പോൾ ശരികാന്ത് രണ്ട് തവണ എന്നെ നേരിൽ വന്ന് കണ്ടിരുന്നു.ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം.ആദ്യ തവണ കണ്ടത് ഫോർഷോർ റോഡിൽ വെച്ചും രണ്ടാമത് എറണാകുളം പ്രസ്ക്ലബിൽ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്.തുടർന്ന് മോൻസൻ വിഷയം ചർച്ചചെയ്യാൻ വിളിച്ച കമ്മറ്റിക്ക് മുൻപ് ഈ സത്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിന്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചെലവായ കണക്ക് തന്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചുകൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നൽകിയിരുന്നത്.
കമ്മറ്റിയിൽ ശശികാന്തിന്റെ ആൾബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.പൊതുവെ ദുർബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി.എന്നാൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഞാനീ കാര്യങ്ങൾ തുറന്ന് പറഞ്ഞു.ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.
പിന്നീട് പ്രസ് ക്ലബ് ഭാരവാഹികൾ അംഗങ്ങളായ ഗ്രൂപ്പിൽ നിന്നും' ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചരണങ്ങൾ എനിക്കെതിരെ അഴിച്ച് വിടുകയുമാണ് ചെയ്തിട്ടുള്ളത്. എന് മറു ചോദ്യങ്ങൾ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാൻ വിശ്വസിക്കുന്നു.മാത്രമല്ല ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാൻ ഓടി നടന്ന കാര്യം നമ്മൾക്കെല്ലാം അറിയാവുന്നതും ആണല്ലോ..ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാൻ തയാറാണ്. ഇതോടൊപ്പം ശശികാന്ത് എനിക്ക് നൽകിയ പണത്തിന്റെ Screen Shot വക്കുന്നു.നിങ്ങൾക്കാർക്കും പരിശോധിക്കാവുന്നതാണ്.
സഹിൻ ആന്റണി
Stories you may Like
- മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം
- ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും: മോൻസൺ മാവുങ്കൽ
- അനിൽ കെ ആന്റണി തോൽക്കണം; ആന്റണി
- പോക്സോ കേസിലല്ല, സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്