ഇടുന്ന വസ്ത്രത്തിന് മുതൽ അമ്മായിഅമ്മയുടെയും നാത്തൂന്റെയും അപ്രൂവൽ വേണം; മിടുമിടുക്കി എന്നു പേരു കേട്ടവൾ ഡിപ്രഷനിലേക്ക് വീണു: വൈറലായി ഒരു കുറിപ്പ്
സ്വന്തം ലേഖകൻ
വിവാഹിതയായി ഭർതൃ വീട്ടിൽ എത്തുന്ന നിരവധി സ്ത്രീകളാണ് അവിടെ പീഡനത്തിനിരയാവുന്നത്. ചിലർ സങ്കടം സഹിക്കാതെ പുറത്ത് പറയുമ്പോൾ മനസ്സിലിട്ട് നീറ്റി ജീവിക്കുന്നവരും നിരവധിയാണ്. ഭർതൃവീട്ടുകാരുടെ അമിത ഇടപെടൽ കൊണ്ട് ജീവിതം ദുസ്സഹമായി പോയ യുവതിയുടെ അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. ഇടുന്ന വസ്ത്രം ഉൾപ്പടെയുള്ള സകല കാര്യങ്ങളിലും അനുവാദം തേടേണ്ടുന്ന അവസ്ഥയിലൂടെയാണ് പെൺകുട്ടി കടന്നു പോയതെന്ന് അഞ്ജലി കുറിക്കുന്നു. നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹിക നിലപാടും ഉപദേശകരും മാറിയേ തീരുവെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ അഞ്ജലി പറയുന്നു.
അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ: 'ഒക്ടോബർ മാസം ഗാർഹിക പീഡന അവബോധനത്തിന്റെ മാസമാണ്. നമ്മുടെ വീടുകൾക്കുള്ളിൽ സ്ത്രീകളനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് അയൽവാസികൾക്കു പോലും പലപ്പോഴും അറിവുണ്ടാകാറില്ല. ആത്മഹത്യകളിൽ പെൺകുട്ടികൾ അഭയം പ്രാപിച്ചാൽ മാത്രം പുറം ലോകമറിയുന്ന ഒന്നായി ചുരുങ്ങേണ്ടതല്ല ഗാർഹിക പീഡനം. പല സുഹൃത്തുക്കളുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ സീരിയലിലോ സിനിമയിലോ അല്ലാതെ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കുമ്പോൾ അവരെത്ര ഉരുകിയിട്ടുണ്ടാവും എന്നോർത്തിട്ടുണ്ട്.
വളരെ അടുപ്പമുള്ള ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് ജീവിതമേ മടുത്തു എന്ന മട്ടിൽ മുൻപിൽ വന്നു നിന്നിട്ടുണ്ട്. ഭർതൃവീട്ടുകാരുടെ കൂടെ അല്ലല്ലോ താമസം എന്നിട്ടും എന്തുപറ്റിയതാണ് അവൾക്കെന്ന ചിന്തയിൽ നിന്നുമുണർത്തിയത് ഇനിയും സഹിക്കാൻ വയ്യ എന്നു പറഞ്ഞുള്ള അവളുടെ കരച്ചിലാണ്. നല്ല പയ്യൻ , നല്ല കുടുംബം അവളാണെങ്കിൽ പഠിത്തവുമായി ഒറ്റയ്ക്ക് മറ്റൊരു നാട്ടിൽ. ഒറ്റനോട്ടത്തിൽ പ്രശ്നമില്ല. കരച്ചിലടങ്ങിയപ്പോൾ അവൾ പറഞ്ഞ കഥ ശരിക്കും ഞെട്ടിച്ചു.
വിവാഹം കഴിഞ്ഞ ഭർതൃ സഹോദരിയും ഭർത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. ഈ കുട്ടി ഇടുന്ന വസ്ത്രം മുതൽ എല്ലാ കാര്യങ്ങൾക്കും അപ്രൂവൽ അമ്മായിഅമ്മയും നാത്തൂനും നൽകിയാലേ അവൾക്ക് അവിടെ നിൽക്കാൻ പറ്റൂ എന്ന അവസ്ഥ. സ്വന്തം മകൾക്കില്ലാത്ത ഒന്നും മകന്റെ ഭാര്യയ്ക്ക് പാടില്ല എന്ന അമ്മായിഅമ്മ പോരാവും എന്ന നിഗമനത്തിലെത്തിയ എന്നെ ഞെട്ടിച്ച് അവൾ അടുത്ത സത്യം പറഞ്ഞു. നാത്തൂന്റെ ഈ അമിത ഇടപെടൽ പല കാര്യങ്ങളിലും വന്നത് സൂചിപ്പിച്ചപ്പോൾ അവൾക്ക് എന്തിനും ടെൻഷനാണ് , ആരോടും ഇത് പറയരുത് എന്നു പറഞ്ഞു കാലു പിടിച്ച അമ്മായിഅമ്മ മകൾ മാനസിക രോഗത്തിന് ചികിത്സ തേടിയ വിവരം ഈ പെൺകുട്ടിയോടും വീട്ടുകാരോടും മറച്ചു വച്ചാണ് മകന്റെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടനെ ഇതു പറഞ്ഞാൽ സ്വന്തം വീട്ടുകാർക്ക് അത് താങ്ങാൻ പറ്റുമോ , മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവിനോട് ഇവരെന്താവും തന്നെ പറ്റി പറഞ്ഞു കൊടുക്കുന്നത് എന്ന ടെൻഷനും എല്ലാം കൂടി മറ്റൊരവസ്ഥയിലേയ്ക്ക് ഈ പെൺകുട്ടിയെ എത്തിച്ചു. ഗവേഷണ വിദ്യാർത്ഥിനിക്ക് വിവാഹത്തോടെ ഗവേഷണത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന ഗൈഡിന്റെ ചീത്തവിളി വേറെ.
ഭർത്താവിന്റെ വീട്ടിൽ ഫുൾ ടൈം നിന്നു തന്നെ ഗാർഹികപീഡനം ഏറ്റുവാങ്ങണമെന്ന യാതൊരു നിർബന്ധവുമില്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ചതവളാണ്. മിടുമിടുക്കി എന്നു പേരു കേട്ടവൾ ഒരാളോടും മിണ്ടാത്ത ഡിപ്രഷനിലേയ്ക്ക് പോയിത്തുടങ്ങിയിരുന്നു. ഭർത്തൃവീട്ടുകാരോട് മുഴുവൻ വഴക്കിട്ട് വീട്ടിൽ വന്നു നിൽക്കുന്ന നാത്തൂനും മകളെന്ന ലോകം മാത്രമുള്ള രക്ഷിതാക്കളും കൂടി നാട്ടിൽ ലീവിൽ വന്നാൽ അവളെ സ്വന്തം വീട്ടിൽ ഒരു ദിവസത്തിൽ കൂടുതൽ തങ്ങാൻ സമ്മതിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്ന് അവളെ പഠിപ്പിക്കാത്ത വീട്ടുകാർ മര്യാദകെട്ടവരാണ് എന്നു പറഞ്ഞു വളരെ മോശമായ സംസാരത്തിലെത്തി . സ്വന്തം രക്ഷിതാക്കളെ പറഞ്ഞത് സഹിക്കാതെ അപ്പോൾ നാത്തൂനെന്താ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിൽക്കാത്തത് എന്നു ചോദിച്ചതിനുള്ള പീഡനം വേറെ. എന്നിട്ട് പുറത്തിറങ്ങി നാട്ടുകാരോട് പറയുന്നത് മുഴുവൻ മരുമകളോടുള്ള സ്നേഹം. അങ്ങനെ തൊട്ടപ്പുറത്തെ വീട്ടിലെ പെൺകുട്ടി അനുഭവിക്കുന്നതൊന്നും അടുത്ത വീട്ടുകാർ പോലുമറിഞ്ഞില്ല . ദേഹത്ത് ഒരു ഒടിവോ ചതവോ കാണാനില്ലാത്തതു കൊണ്ടു മാത്രം അവളനുഭവിച്ച ഗാർഹിക പീഡനത്തിന് തെളിവുകളില്ലായിരുന്നു.
ഇങ്ങനെ പലതരത്തിൽ ഗാർഹിക പീഡനമനുഭവിക്കുന്ന പെൺകുട്ടികളുണ്ട്. തങ്ങളെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നിയമസഹായം തേടാൻ അവരെ പ്രാപ്തരാക്കിയേ തീരൂ. ഒപ്പം ആത്മഹത്യയിൽ കുറഞ്ഞതൊന്നും കേസായി എടുക്കാതെ അല്ലെങ്കിലും നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരൂ. വിവാഹം കഴിക്കുന്നതിനു മുൻപ് സ്വന്തം കാലിൽ നിന്നാൽ മാത്രം പോര തനിക്കു നേരെ വരുന്ന ആക്രമണങ്ങളെ നേരിടാനും പെൺകുട്ടികളെ പ്രാപ്തരാക്കണം. പെൺകുട്ടികളുടെ വീട്ടുകാരോട് പരാതി കൊടുക്കാതെ ഒത്തു തീർപ്പാക്കുന്നതിനു പകരം ഇത്തരം മോശം പെരുമാറ്റക്കാരെ നിയമത്തിനു മുൻപിലും സമൂഹത്തിനു മുൻപിലും തുറന്നു കാണിക്കണം.' അഞ്ജലി കുറിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍