Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ ക്യാഷ് വീഴുന്നില്ലെന്നും എററെന്നും പറഞ്ഞ് എന്റെ അക്കൗണ്ട് നമ്പർ വാങ്ങി; അഞ്ചു ലക്ഷത്തിന് പകരം വന്നത് പത്ത് ലക്ഷം; അതെല്ലാം സഹിന് മടക്കി നൽകിയതിനും തെളിവുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി

പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ ക്യാഷ് വീഴുന്നില്ലെന്നും എററെന്നും പറഞ്ഞ് എന്റെ അക്കൗണ്ട് നമ്പർ വാങ്ങി; അഞ്ചു ലക്ഷത്തിന് പകരം വന്നത് പത്ത് ലക്ഷം; അതെല്ലാം സഹിന് മടക്കി നൽകിയതിനും തെളിവുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി പ്രസ് ക്ലബ്ബിന് മോൻസൺ മാവുങ്കൽ പത്ത് ലക്ഷം രൂപ നൽകിയതിൽ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തെളിവുകൾ നൽകി സത്യം ബോധിപ്പിച്ചുവെന്ന് പ്രസ് ക്ലബ് സെക്രട്ടറി ശശികാന്ത് അവകാശപ്പെടുന്നു. ശശികാന്തിന്റെ വിശദീകരണം ശരിയാണെങ്കിൽ മാവുങ്കലിന്റെ പണം 24 ന്യൂസിലെ മുൻ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണി തന്ത്രപൂർവ്വം കൈയിലാക്കുകയായിരുന്നു.

മോൻസനെ ഒരു തവണ പോലും ഞാൻ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോൻസൻ വിഷയം ഉണ്ടായപ്പോൾ അയാളുമായി അടുപ്പത്തിൽ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാൻ വിശ്വസിച്ചതെന്ന് ശശികാന്ത് വിശദീകരിക്കുന്നു. നേരത്തെ ഇതു സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. ശശികാന്തിന്റെ വിശദീകരണത്തിലൂടെ 24 ന്യൂസിലെ മുൻ മാധ്യമ പ്രവർത്തകനെതിരായ ആരോപണമാണ് ഉയരുന്നത്.

പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ മൊഴിയിൽ കരുതലോടെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ അക്കൗണ്ടുകളും പരിശോധിക്കും. അതിന് ശേഷം സഹിൻ ആന്റണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

മൊഴി കൊടുക്കലുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി നൽകുന്ന വിശദീകരണം ചുവടെ

സുഹൃത്തുക്കളെ,

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കൽ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാൻ സ്റ്റേറ്റ്‌മെന്റ് നൽകി. ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുള്ള ആലോചനക്കിടയിൽ ജില്ലാ കമ്മിറ്റി അംഗം സഹിൻ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ട്ർ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചെലവ് വഹിക്കാൻ അയാൾ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചെലവ് എത്രയാണെന്ന് സഹിൻ ചോദിച്ചപ്പോൾ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാൾ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല. പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നൻ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതൽ ഒന്നും അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല. പണം കൈമാറാൻ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി.

എന്നാൽ 2020 ജനവരി 22 ന് സഹിൻ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ Cash വീഴുന്നില്ല എന്തോ എറർ ഉണ്ടെന്ന് അറിയിച്ചു. അതുകൊണ്ട് എന്റെ പേഴ്‌സണൽ അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാൽ നിർബന്ധിത സാഹചര്യവും ആയിരുന്നു. സ്‌പോൺസർ തനിക്ക് വളരെ വിശ്വാസം ഉള്ള ആൾ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികൾ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരിൽ പണം കിട്ടാറുണ്ടെന്നും സഹിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സഹിനെ വിശ്വാസിച്ച ഞാൻ എന്റെ പേഴ്‌സണൽ അക്കൗണ്ട് നമ്പർ സഹിന് കൈമാറി

എന്നാൽ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടിൽ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിൻ എന്നെ വിളിച്ച് പറഞ്ഞു അതിൽ അഞ്ച് ലക്ഷം സഹിന് മോൻസൻ കൊടുക്കാൻ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടർന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോർട്ടിലേക്ക് ആ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാൻസ്ഫർ ചെയതു. അതിന്റെ GST ബില്ലും ഡീറ്റയ്ൽസും ഉണ്ട്. ഇതാണ് സത്യാവസ്ഥ. ഇക്കാര്യങ്ങൾ തെളിവ് സഹിതം ഞാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

മോൻസനെ ഒരു തവണ പോലും ഞാൻ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോൻസൻ വിഷയം ഉണ്ടായപ്പോൾ അയാളുമായി അടുപ്പത്തിൽ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാൻ വിശ്വാസിച്ചത്. കുടുംബ മേളയും പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ പരിപാടികളും വിജയിപ്പിക്കാൻ അങ്ങേയറ്റം അത്മാർത്ഥതയോടും സത്യസന്ധതയോടെയും മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. മേള നടത്താനുള്ള പണം കിട്ടാത്ത സാഹചര്യത്തിൽ കാര്യങ്ങൾ തിരക്കിട്ട് നടത്തുന്നതിന്റെ ഇടയിൽ സംഭവിച്ച വീഴ്ചയാണിതെന്നും ഇക്കാര്യത്തിൽ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഞാൻ സമ്മതിക്കുന്നു.

മേലിൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യൂ. ഗുരുസ്ഥാനീയരായ നിരവധി പേർ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏൽപ്പിച്ച ഓരോരുത്തരോടും ഞാൻ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏൽപ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു

പി.ശശികാന്ത്.
സെക്രട്ടറി
പ്രസ് ക്ലബ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP