ഞാൻ തെറ്റുകാരനായിരുന്നു എങ്കിൽ ബസിലുണ്ടായിരുന്ന യാത്രക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും എന്നെ വെറുതെ വിടുമായിരുന്നോ? അവരെല്ലാം കൂടി എന്നെ ഇടിച്ചു നാശമാക്കിയേനെ; 'ജയൻ സ്റ്റൈലിൽ' മാസ് മറുപടിയുമായി ജയനാശാൻ; പിന്നിൽ രാഷ്ട്രീയ പകപോക്കൽ
ആർ പീയൂഷ്
കോട്ടയം: വിശദീകരണം ചോദിക്കാതെയാണ് തന്നെ ജോലിയിൽ നിന്നും മാറ്റി നിർത്തിയതെന്നും കുറ്റം ചെയ്യാത്ത തന്നെ രാഷ്ട്രീയ പക പോക്കലിന്റെ പേരിലാണ് സസ്പെന്റ് ചെയ്തതെന്നും ഈരാറ്റു പേട്ട കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞു. വെള്ളക്കെട്ടിൽ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ജോലിയിൽ നിന്നും താൽക്കാലികമായി പുറത്താക്കിയിരിക്കുന്നത്. കണ്ടക്ടറും യാത്രക്കാരും ബസ് മുന്നോട്ടെടുക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് മുന്നോട്ട് പോയത്. എന്നാൽ അമിതമായി വെള്ളം റോഡിലേക്ക് കുതിച്ചെത്തുകയും ബസിനുള്ളിലേക്ക് വെള്ളം കയറി നിന്നു പോകുകയുമായിരുന്നു. വളരെ പാടു പെട്ട് പവർ സ്റ്റിയറിങ് തിരിച്ച് വാഹനം തൊട്ടടുത്ത പള്ളിയുടെ വശത്തേക്ക് അടുപ്പിച്ച് നിർത്തി. യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി. ഇതാണ് അവിടെയുണ്ടായത്. എന്നാൽ എന്നെ പിന്നീട് ബലിയാടാക്കുകയായിരുന്നു എന്നും ജയദീപ് പറയുന്നു. ഈരാറ്റുപേട്ട ഐ.എൻ.ടി.യു.സിയുടെ പ്രസിഡന്റാണ് ജയദീപ്. രാഷ്ട്രീയപരമായി ചില പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ജയദീപിന്റെ വാദം.
ഞാൻ തെറ്റു കാരനായിരുന്നു എങ്കിൽ ബസിലുണ്ടായിരുന്ന യാത്രക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും എന്നെ വെറുതെ വിടുമായിരുന്നോ? അവരെല്ലാം കൂടി എന്നെ ഇടിച്ചു നാശമാക്കിയേനെ. ബസെടുക്കുമ്പോൾ വെള്ളം കുറവായിരുന്നു. എന്നാൽ മുന്നോട്ട് പോകുമ്പോഴേക്കും വെള്ളം കൂടി. അങ്ങനെയാണ് ബസ് നിന്നു പോയത്. 14 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അവരെല്ലാം നിലവിളിക്കാൻ തുടങ്ങി. നിങ്ങളാരും പേടിക്കണ്ട, ഈ ജയനാശാൻ സുരക്ഷിതമായി നിങ്ങളെ പുറത്തിറക്കും എന്ന് ആശ്വസിപ്പിച്ചു. ബസ് നിന്നു പോയെങ്കിലും ക്ലച്ച് പെഡൽ ചവിട്ടി വാഹനം മുന്നോട്ട് ഉരുട്ടി പള്ളിമുറ്റത്തേക്ക് അടുപ്പിച്ചു. അപ്പോൾ സമീപ വാസികൾ എത്തി അവരെ മതിലിനു മുകളിൽ കൂടി പള്ളിയിലേക്ക് എടുത്ത് കയറ്റി. പിന്നീട് നാട്ടുകാർ വടം കെട്ടി ബസ് പള്ളിമുറ്റത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഒരാൾ പോലും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചില്ല. എനിക്ക് ഭക്ഷണവും വിശ്രമിക്കാൻ സൗകര്യവും തന്നു. പിന്നീട് മെക്കാനിക്കെത്തി വാഹനം ഡിപ്പോയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
എന്റെ യാത്രക്കാരെ എന്റെ ജീവൻ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാൻ തയ്യാറായാണ് വാഹനം ഓടിച്ചത്. അല്ലെങ്കിൽ വെള്ളം കയറിയപ്പോൾ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കിൽ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. ഒരു നാട്ടുകാരനും ഞാൻ അനാവശ്യമായി വാഹനം മുന്നോട്ടെടുത്തതാണെന്ന് പറഞ്ഞില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അവർ എന്നെ കൈവെച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്. ബസിനേക്കാൾ ചെറിയ വണ്ടികൾ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാൾ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാർ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്.
എന്നാൽ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിൻ നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങിക്കിട്ടി. വെള്ളം കൂടിക്കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കരയ്ക്കെത്തിച്ചില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നിൽ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്കു കയറ്റി. അവിടെ നിരവധി പേർ വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. വെള്ളം വേണോ ചായവേണോ വീട്ടിൽ വന്ന് ഉണ്ണണോ എന്നൊക്കെയാണ് നാട്ടുകാർ ചോദിച്ചത്. ; ജയദീപ് പറയുന്നു.
എന്നാൽ വൈകുന്നേരത്തോടുകൂടി മന്ത്രി എന്നെ സസ്പെന്റ് ചെയ്തു എന്ന വാർത്തയാണ് അറിയുന്നത്. 14 പേരുടെ ജീവൻ രക്ഷിച്ച എന്നെ എന്തിനാണ് സസ്പെന്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കണ്ടു. അവരോട് പറയാൻ എനിക്ക് ഒരു കാര്യമേയുള്ളൂ. ബസ് കണ്ടക്ടർ പറഞ്ഞിട്ടാണ് ഞാൻ മുന്നോട്ട് പോയത്. അത് വ്യക്തമാകുന്ന ബസിനുള്ളിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഞാൻ പ്രശ്നമാകുമോ എന്നും ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാര്യമറിയാതെയാണ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നത്. ഒരിക്കലും ഞാൻ ഹീറോ ആകാൻ വേണ്ടിയുമല്ല അങ്ങനെ വാഹനം ഓടിച്ചത് എന്നും ജയദീപ് പറഞ്ഞു.
പണം നേടാൻ വേണ്ടിയല്ല ഞാൻ ജോലിക്ക് പോകുന്നത്. ഒരു ത്രില്ലിനാണ് ബസോടിക്കുന്നത്. കസിൻസിന് പണ്ട് ബസുണ്ടായിരുന്നു. അതോടിച്ച് ത്രില്ലടിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയത്. പണത്തിന് വേണ്ടി ഓവർഡ്യൂട്ടിയൊന്നും ചെയ്യാറില്ല. വളരെ ശ്രദ്ധിച്ചാണ് ജോലി കൈകാര്യം ചെയ്തിരുന്നത്. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്നുവരെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ നൂറ് രൂപ പോലും അടച്ചിട്ടില്ല. യാത്രക്കാരുമായിട്ടും പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്നും ജയദീപ് വ്യക്തമാക്കുന്നു.
അതേ സമയം ജയദീപ് സസ്പെൻഷൻ കാലം അടിച്ചു പൊളിക്കുകയാണ്. ലീവ് ചോദിച്ചാൽ കിട്ടാൻ പാടായിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യത്തിന് സമയം കിട്ടി എന്നാണ് ജയദീപ് പറയുന്നത്. അനാവശ്യമായി ഒരു ലീവ് പോലും എടുത്തിട്ടില്ല. അമ്മ പ്രായമായി രോഗാവസ്ഥയിൽ കിടക്കയിലാണ്. പലപ്പോഴും അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാനായിരുന്നു അവധി ചോദിച്ചിരുന്നത്. എന്നാൽ ഡ്രൈവർ ക്ഷാമമാണ് എന്ന് പറഞ്ഞ് പലപ്പോഴും അവധി നിഷേധിച്ചിരുന്നു. ഇപ്പോൾ അമ്മയെ പരിചരിക്കാൻ ആവശ്യം പോലെ സമയമുണ്ട്.
ജയന്റെ കടുത്ത ആരാധകനായ ജയദീപ് സ്വന്തം വീടിരിക്കുന്ന സ്ഥലത്തിന് ജയൻ നഗർ എന്നാണ് പേരിട്ടിരിക്കുന്നത്. ജയന്റെ വസ്ത്ര ധാരണവും ശബ്ദവും അനുകരിച്ച് സോഷ്യൽ മീഡിയയിലും താരമാണ്. ഇപ്പോൾ അവധിക്കാലം ആസ്വദിക്കുകയാണ്. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആഗ്രഹം. ജോലിയില്ലെങ്കിലും ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. ജാതിയും റബ്ബറും അടക്കയുമൊക്കെ കൃഷിയുണ്ട്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫടികം 2 എന്ന സിനിമയിൽ എഎസ്ഐയുടെ റോളാണ് ചെയ്യുന്നത്. ഉടൻ തന്നെ ചിത്രം പൂർത്തിയായി തീയേറ്ററിലെത്തും.
സോഷ്യൽ മീഡിയയിൽ കെ.എസ്.ആർ.ടി.സിക്കെതിരെ പ്രതികരിച്ചതിനുള്ള മറുപടി ഇങ്ങനെയായിരുന്നു; ഇങ്ങനെ പ്രതികരിച്ചതിന്റെ പേരിൽ ജോലി പോകുമെന്ന ഒരു പേടിയും എനിക്കില്ല. എന്റെ ജീവിതം ഭദ്രമാണ്. നാളെയെ കുറിച്ച് ഒരു പേടിയുമില്ല. അഞ്ചേക്കർ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെൻഷനുണ്ട്. സഹോദരിമാർ അമേരിക്കയിലാണ്. അവർ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവർ എനിക്ക് പണം അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്. ഒന്നിനും ഒരു കുറവും അവർ വരുത്താറില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്