Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊറോക്കോ അടിമകളിൽ നിന്നും അനേകം ഐസിസ് ഭീകരന്മാർക്ക് എയ്ഡ്‌സ് പകർന്നു; രോഗം പടരാതിരിക്കാൻ പോരാളികളെ ആത്മഹത്യാ സ്‌ക്വാഡിൽ ഉൾപ്പെടുത്തി ഐസിസ് നേതൃത്വം

മൊറോക്കോ അടിമകളിൽ നിന്നും അനേകം ഐസിസ് ഭീകരന്മാർക്ക് എയ്ഡ്‌സ് പകർന്നു; രോഗം പടരാതിരിക്കാൻ പോരാളികളെ ആത്മഹത്യാ സ്‌ക്വാഡിൽ ഉൾപ്പെടുത്തി ഐസിസ് നേതൃത്വം

ദൈവത്തെ മറന്ന് അധികം കളിച്ചാൽ ആർക്കായാലും അവസാനം പണി കിട്ടുമെന്നുറപ്പാണ്. ദൈവത്തിന്റെ പേര് പറഞ്ഞ് സഹജീവികളെ വെട്ടിയെറിയുന്ന നരാധമന്മാരായ ഐസിസുകാർക്കും അവസാനം പണി കിട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. എച്ച്‌ഐവിയുടെ രൂപത്തിലാണ് ഐസിസിനെതിരെ വിധിയുടെ വിളയാട്ടം തുടങ്ങിയിരിക്കുന്നത്. മൊറോക്കോൽ നിന്നുള്ള ലൈംഗിക അടിമകളിൽ നിന്നും അനേകം ഐസിസ് ഭീകരന്മാർക്ക് എയ്ഡ്‌സ് പകർന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. രോഗം പടരാതിരിക്കാൻ പോരാളികളെ ആത്മഹത്യാ സ്‌ക്വാഡിൽ ഉൾപ്പെടുത്തി പ്രശ്‌നത്തിന് പരിഹാരം തേടാനാണ് ഐസിസ് നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്.

സംഗതി എന്തായാലും ആരെയും കൂസാത്ത ഐസിസുകാരിപ്പോൾ എയ്ഡ്‌സിന്റെ ഭീതിയിലായിരിക്കുകയാണ്. മൊറോക്കോവിൽ നിന്നുള്ള രണ്ട് ലൈംഗിക അടിമകളുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധം പുലർത്തിയതിനെ തുടർന്നാണ് 16 ഐസിസ് ഭീകരർക്ക് എച്ച്‌ഐവി ബാധയുണ്ടായിരിക്കുന്നത്. എച്ച്‌ഐവി ബാധയുള്ള രക്തം മറ്റൊരു ഐസിസ് ഭീകരന് ദാനം ചെയ്ത് അയാൾക്കും രോഗബാധയുണ്ടാക്കിയതിന് ഈ വർഷം ഐസിസ് തങ്ങളുടെ ഒരു പ്രവർത്തകന്റെ തല ഛേദിച്ചിരുന്നു.

ഇപ്പോൾ എച്ച്‌ഐവി ബാധിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും വിദേശത്ത് നിന്നുമെത്തി ഐസിസിൽ ചേർന്നവർക്കാണ്. കിഴക്കൻ സിറിയയിലെ നഗരമായ അൽമായാഡീനിലെ ഹോസ്പിറ്റലിൽ ഇവർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. പ്രസ്തുത സ്ത്രീകളുമായി ഭീകരർ ബന്ധപ്പെട്ടതിന് ശേഷമാണ് അവർക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് മനസിലായതെന്നാണ് മെഡിക്കൽ ഉറവിടങ്ങൾ എആർഎ ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ അവരെ വേർതിരിച്ച് താമസിപ്പിക്കാനും ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഐസിസ്‌കൊല്ലുമെന്ന് ഭയന്ന് രോഗബാധിതരായ മൊറോക്കോ സ്ത്രീകൾ തുർക്കിയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന.

15 വയസുള്ള യസീദി ലൈംഗിക അടിമമായ പെൺകുട്ടിയിലേക്ക് എച്ച്‌ഐവി പകർത്തിയതിനും ഐസിസ് നടത്തുന്ന ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഒരു ഭീകരന് രക്തം ദാനം ചെയ്ത് രോഗഭീഷണിയുണ്ടാക്കിയതിനും ഇന്തോനേഷ്യക്കാരനായ തങ്ങളുടെ ഒരു പ്രവർത്തകനെ ജൂണിൽ ഐസിസ് വധിച്ചിരുന്നു. ഒരു ഈജിപ്തുകാരനായ ഭീകരനാണ് ഈ രക്തം സ്വീകരിച്ചത്. രോഗം ബാധിച്ച 15 വയസുകാരിയെ പിന്നീട് രണ്ട് സൗദി പൗരന്മാർ ബലാത്സംഗം ചെയ്യുകയുമുണ്ടായി. 2013 സെപ്റ്റംബറിൽ ഐസിസിൽ ചേരുന്നതിന് മുമ്പ് തന്നെ തനിക്ക് രോഗബാധയുണ്ടായിരുന്നുവെന്ന് ഇന്തോനേഷ്യക്കാരനറിയാമായിരുന്നുവെന്നാണ് ഇന്തോനേഷ്യയിൽ നിന്നുള്ള മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നത്.

എയ്ഡ്‌സ് ബാധ ഭയം മൂലം ഐസിസ് ഇപ്പോൾ ഇതിൽ ചേരാനെത്തുന്നവരുടെ രക്തപരിശോധന കർക്കശമായി നടപ്പിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഐസിസ് അൽ മായാഡീനിൽ ഒരു എയ്ഡ്‌സ് ഡിറ്റെക്ഷൻ സെന്റർ തുറന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. റാഖയിൽ ഐസിസ് നടത്തുന്ന ഹോസ്പിറ്റലുകൾ എയ്ഡ്‌സ് പരിശോധനനടത്തുന്നതിന് പര്യാപ്തമായ ഉപകരണങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമായ ചില ഐസിസ് ഭീകരരിലൂടെ എച്ച്‌ഐവി എളുപ്പത്തിൽ പരക്കാനുള്ള സാധ്യതയുമുയരുന്നുണ്ട്. ഇത്തരക്കാർ ലൈംഗിക അടിമകളുമായും തങ്ങളുടെ ഭാര്യമാരുമായും മാറിമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP