കുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകിയ പെരിയാറിനെ പിടിച്ചുകെട്ടി; അണക്കെട്ടിന്റെ പിറവിക്ക് വഴിയൊരുക്കിയതുകൊലുമ്പനെന്ന ആദിവാസി; വൈദ്യുതി ക്ഷാമത്താൽ മഹാനഗരങ്ങൾ ഇരുട്ടിലായപ്പോഴും കേരളത്തിന് വെളിച്ചമേകിയ ജല വൈദ്യുതി പദ്ധതി; ഇടുക്കി അണക്കെട്ട് നാളെ വീണ്ടും തുറക്കുമ്പോൾ കേരളം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽ
മറുനാടൻ ഡെസ്ക്
ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്നാണ് മന്ത്രിമാർ നൽകിയ അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും നീരൊഴുക്കു കുറയുകയും ചെയാതാൽ മാത്രമേ അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുകയുള്ളൂ. ഇതിന് മുമ്പ് 2018ലെ മഹാപ്രളയത്തിന്റെ സമയത്താണ് അവസാനമായി അണക്കെട്ട് തുറന്നത്. അതുകൊണ്ട് തന്നെ സമാനായ വിധത്തിൽ വൻ വർഷപാതത്തിന്റെ വേളയിലാണ് നാളെ വീണ്ടും അണക്കെട്ട് തുറക്കുന്നത്.
മുമ്പ് അണക്കെട്ട് തുറന്നപ്പോൾ പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ദുരന്തനിവാരണത്തിന്റെ അപാകതയെന്ന വിമർശനങ്ങളും അന്നുയർന്നു. ഇതിന് ശേഷം താട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നിരുന്നു. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്. അണക്കെട്ടു തുറന്നാൽ വെള്ളം എങ്ങനെ ഒഴുകും?
ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. മഴ കനത്താൽ സാഹചര്യം വീണ്ടും പ്രശ്നങ്ങൾക്ക് വഴിവെക്കും. കുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകുകയായിരുന്ന പെരിയാറിനെ പിടിച്ചുകെട്ടി തളച്ചിടുകയായിരുന്നു ഇടുക്കി അണക്കെട്ടിൽ. പെരിയാറിന്റെ കുതിച്ചുപായലിനെ തടയാൻ ഇടുക്കി അണക്കെട്ടിന് ഒറ്റയ്ക്ക് കഴിയാത്തതിനാൽ ചെറുതോണി പുഴയിൽ ചെറുതോണി അണക്കെട്ട് നിർമ്മിച്ചു. ഈ രണ്ടു അണക്കെട്ടുകൾക്കൊപ്പം കുളമാവ് അണക്കെട്ട് കൂടി ചേരുന്നതാണ് ഇടുക്കി ജലവൈദ്യുതിപദ്ധതി.
60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലസംഭരണി, 6,000 മീറ്ററിലധികം നീളമുള്ള വ്യത്യസ്ത വലുപ്പത്തിലെ തുരങ്കങ്ങൾ, മലതുരന്ന് നിർമ്മിച്ച ഭൂഗർഭ വൈദ്യുതി നിലയം ഇങ്ങനെ അനവധി പ്രത്യേകതകൾ ഇടുക്കി ജലവൈദ്യുതി പദ്ധതിക്കുണ്ട്. ഇടുക്കി അണക്കെട്ടിൽനിന്ന് മൂലമറ്റം വൈദ്യുതി ഉൽപ്പാദന നിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് മലതുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയാണ്. തുരങ്കത്തിൽ വെള്ളം എത്തിക്കുന്നതിന് അണക്കെട്ടിനുള്ളിലായി പ്രവേശന ഗോപുരമുണ്ട്.
നിർമ്മാണം പൂർത്തിയാക്കി അണക്കെട്ടിൽ വെള്ളം നിറച്ചതിനുശേഷം ഈ പ്രവേശനഗോപുരം എന്നും വെള്ളത്തിനടിയിലാണ്. 1968 ഫെബ്രുവരി 17 ന് അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനിടെ 83 പേർക്ക് ജീവഹാനിയുമുണ്ടായി.
അണക്കെട്ടിന്റെ പിറവിക്ക് പിന്നിൽ കൊലുമ്പനെന്ന ആദിവാസി
മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ.ജോണാണ് ഇടുക്കി പദ്ധതിയുടെ സാധ്യതയെപറ്റി 1932 ൽ തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചത്. അതിന് അദ്ദേഹത്തിന് വഴികാട്ടിയായത് പ്രദേശവാസിയായ കരുവെള്ളായൻ കൊലുമ്പൻ എന്ന ആദിവാസിയും. പദ്ധതിയെക്കുറിച്ച് 1937ൽ പഠനം നടന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ല. 1947 ൽ പ്രാഥമിക റിപ്പോർട്ടായി. 1957 ൽ കേന്ദ്രജലവൈദ്യുതി കമ്മിഷൻ പഠനം ആരംഭിച്ചു. 1963 ൽ പ്ലാനിങ് കമ്മിഷന്റെ അനുമതി ലഭിച്ചു. 1966ൽ ഇടുക്കി പദ്ധതിക്ക് 78 ലക്ഷം കനേഡിയൻ ഡോളറിന്റ സഹായവും 115 ലക്ഷം കനേഡിയൻ ഡോളറിന്റെ ദീർഘകാല വായ്പയും അനുവദിച്ചു. ഇടുക്കി അണക്കെട്ടിന്റെയും ഭൂഗർഭ വൈദ്യുതി നിലയത്തിന്റെയും നിർമ്മാണ ചുമതല കാനഡയ്ക്കായിരുന്നു.
ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കണമെങ്കിൽ പെരിയാറിനെയും ചെറുതോണി അണക്കെട്ട് നിർമ്മിക്കാൻ ചെറുതോണി ആറിനെയും വഴി തിരിച്ചു വിടണമായിരുന്നു. ചെറുതോണി പുഴയിൽ ഒരു താൽക്കാലിക അണക്കെട്ട് നിർമ്മിച്ച്, രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ തുരങ്കം നിർമ്മിച്ച് ചെറുതോണിയെ പെരിയാറിലേക്കൊഴുക്കി. പെരിയാറിലും ഒരു താൽക്കാലിക അണക്കെട്ട് നിർമ്മിച്ചു.
കമാനത്തിന്റെ ആകൃതിയാണ് ഇടുക്കി അണക്കെട്ടിന്. ഇന്ത്യയിലെ ഏക ആർച് ഡാം. രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാൻ കഴിയുന്ന അണക്കെട്ടിന്റെ മർദ്ദം താങ്ങാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആർച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോൾ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് അണക്കെട്ടിന്റെ ഘടന. നിർമ്മാണത്തിനായി 4,64,000 ഘനമീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. ഇടുക്കി അണക്കെട്ടിൽ ജലം സൃഷ്ടിക്കുന്ന മർദം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്. ഇതിനു പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അണക്കെട്ടിന്റെ വലതുകരയിൽ കുറത്തിമലയ്ക്കുള്ളിൽ അണക്കെട്ടിലേക്കിറങ്ങാനായി 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുറന്ന് ലിഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിനുള്ളിൽ വ്യത്യസ്ത നിലകളിലായി ഇൻസ്പെക്ഷൻ ഗ്യാലറികളുമുണ്ട്.
ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ഗ്രാവിറ്റി ഡാമായതിനാൽ ഇടുക്കി അണക്കെട്ടിനേക്കാൾ കോൺക്രീറ്റ് ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ഉയരം 138.38 മീറ്റർ. നീളം 650.90 മീറ്റർ. അടിയിലെ വീതി 107.78 മീറ്ററും മുകളിലെ വീതി 7.32 മീറ്ററും. ആകെ 39 ബ്ലോക്കുകളുള്ള അണക്കെട്ടിൽ നാല് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്.
എന്തിനാണ് ഇടുക്കി അണക്കെട്ടിന് തൊട്ടടുത്ത് മറ്റൊരു അണക്കെട്ട് കൂടി നിർമ്മിച്ചത്? ഇടുക്കിയിലെ അണക്കെട്ടിലൂടെ മാത്രം പെരിയാറിനെ തടഞ്ഞുനിർത്താൻ കഴിയില്ല. ഇടുക്കി അണക്കെട്ട് മാത്രമാണെങ്കിൽ ചെറുതോണി പുഴയിലൂടെ ജലം കവിഞ്ഞൊഴുകും. അങ്ങനെ സംഭവിക്കാതിരിക്കാനും കൂടുതൽ ജലം സംഭരിക്കാനുമാണ് ചെറുതോണി അണക്കെട്ട് നിർമ്മിച്ചത്. കുറവന്മലയിലെ പാറയാണ് രണ്ടു അണക്കെട്ടുകളുടേയും നിർമ്മാണത്തിന് ഉപയോഗിച്ചത്. മൂന്ന് അണക്കെട്ടുകളുടേയും മുകൾഭാഗം ഒരേ തലത്തിലാണ്. സമുദ്രനിരപ്പിൽനിന്ന് 736.09 മീറ്റർ.
ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവു വരെ വ്യാപിച്ചു കിടക്കുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കിളിവള്ളി വരെയെത്തുന്ന ജലസംഭരണി കിളിവള്ളിത്തോടിന് കുറുകേ പണിത കുളമാവ് അണക്കെട്ടുകൊണ്ടാണ് തടഞ്ഞുനിർത്തുന്നത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിത്. 1966 ൽ നിർമ്മാണം ആരംഭിച്ച് 1969 ൽ മൂന്നിലൊന്ന് നിർമ്മാണം പൂർത്തിയായെങ്കിലും തൊഴിൽ പ്രശ്നങ്ങൾ കാരണം പണി തടസപ്പെട്ടു. 1975ൽ കോൺക്രീറ്റ് ചെയ്യുന്ന പണികൾ ആരംഭിച്ചു. ഡാമിന് അടിത്തറയിൽനിന്ന് 100മീറ്റർ ഉയരമുണ്ട്. 16 ബ്ലോക്കുകളായാണ് നിർമ്മിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റത്തെ ഭൂഗർഭനിലയത്തിലുള്ള കേന്ദ്രത്തിലെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഭൂഗർഭ തുരങ്കങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകുന്നത്. അടുത്തിടെ കൽക്കരി ക്ഷാമത്താൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ഇരുട്ടിലായപ്പോഴും ഇടുക്കി ഡാമിലെ വെള്ളം കൊണ്ടാണ് കേരളം ഇരുട്ടിലാകാതെ പിടിച്ചു നിന്നത്. മൂലമറ്റം പവർഹൗസ് കേരളത്തിന്റെ പവർഹൗസായി മാറുകയാണ് ഉണ്ടായത്.
തുരങ്കത്തിലേക്ക് വെള്ളം കടക്കുന്ന സ്ഥലത്ത് ഒരു പ്രവേശന ഗോപുരം നിർമ്മിച്ചിട്ടുണ്ട്. ഗോപുരത്തെയും തുരങ്കത്തെയും 7.01 മീറ്റർ വലുപ്പമുള്ള കോൺക്രീറ്റ് കുഴൽവഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സെക്കന്റിൽ 153 ഘനമീറ്റർ വെള്ളമാണ് കുഴലിലൂടെ പ്രവഹിക്കുന്നത്. പ്രവേശന ഗോപുരത്തിന് 30 മീറ്റർ ഉയരവും മുകളിൽ 17.88 മീറ്റർ വ്യാസവുമുണ്ട്. മുകൾ ഭാഗം കോൺക്രീറ്റ് കൊണ്ട് മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെയാണ് വെള്ളം തുരങ്കത്തിലേക്ക് പോകുന്നത്. എപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിലായിരിക്കും പ്രവേശന ഗോപുരം. തുരങ്കത്തിലൂടെ ജലം മൂലമറ്റം പവർഹൗസിലേക്ക് പോകുമ്പോഴുണ്ടാകുന്ന മർദം കുറയ്ക്കാൻ നാടുകാണി മലതുരന്ന് സർജ് ഷാഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ജലത്തെ നിയന്ത്രിക്കുന്നതിന് ബട്ടർഫ്ളൈവാൽവ് ചേംബറുണ്ട്.
നാടുകാണി മലയ്ക്കുള്ളിൽ 750 മീറ്റർ താഴ്ചയിലാണ് മൂലമറ്റം വൈദ്യുതി നിലയം നിർമ്മിച്ചിരിക്കുന്നത്. 84,000 ഘനമീറ്റർ പാറയാണ് ഇതിന്റെ നിർമ്മാണത്തിനായി തുരന്ന് മാറ്റിയത്. വൈദ്യുതി നിലയത്തിലേക്ക് എത്താനുള്ള കമാനാകൃതിയിലുള്ള തുരങ്കത്തിന് 600 മീറ്റർ നീളമുണ്ട്. ഇടുക്കി അണക്കെട്ടിൽനിന്നും തുരങ്കം വഴി വൈദ്യുതി നിലയത്തിലേക്കെത്തുന്ന വെള്ളമാണ് ജനറേറ്ററുകളുടെ ടർബൈൻ കറക്കുന്നത്. മിനിറ്റിൽ 375 പ്രാവശ്യമാണ് കറക്കം. ആറു ജനറേറ്ററുകളാണ് നിലയത്തിൽ.
ഉൽപ്പാദിപ്പിക്കേണ്ട വൈദ്യുതിയുടെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്ഫോമറുകളിൽനിന്ന് സ്വിച്ച് യാർഡിലേക്കെത്തുന്നത് പ്രത്യേക കേബിളുകൾവഴി. കേബിളുകൾക്കായി രണ്ടു തുരങ്കങ്ങൾ ഭൂഗർഭ നിലയത്തിൽനിന്ന് സ്വിച്ച് യാർഡിലേക്ക് നിർമ്മിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഭൂഗർഭ നിലയത്തിനകത്ത് ഒരു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ഉൽപ്പാദനത്തിനുശേഷം ടർബൈനുകളിൽനിന്ന് പുറത്തേക്കൊഴുകുന്ന ജലം വിവിധ തോടുകളിലൂടെ തൊടുപുഴയാറിൽ എത്തിച്ചേരുകയാണ് ചെയ്യുക.
ഇടുക്കി ഡാം തുറന്നാൽ എവിടെ വരെ വെള്ളമെത്തും?
ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 1015 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.
1981ൽ 11 ദിവസമാണു ഷട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്നാണ് 2018 ഒക്ടോബർ 6 ന് ഡാം വീണ്ടും തുറന്നത്.
1956ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. എങ്കിലും 1961ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപന ഉണ്ടാക്കിയത്. 1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമ്മാണ ചുമതല കേരള വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.
1966ൽ കൊളംബോ പദ്ധതി പ്രകാരം കാനഡ സർക്കാർ സഹായഹസ്തം നീട്ടുകയും ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു. 1976ൽ ഇടുക്കി ഡാം കമ്മിഷൻ ചെയ്തു. കനേഡിയൻ സർക്കാർ ഡാം നിർമ്മാണ ജോലികൾ ഏറ്റെടുത്തപ്പോൾ വിശിഷ്ടാഥിതി ആയിരുന്നതുകൊലുമ്പൻ തന്നെയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്