Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം തുടങ്ങി; ഇടമലയാറിന്റെ ഷട്ടറുകൾ നാളെ ഉയർത്തും; പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴയെന്ന മുന്നറിയിപ്പും എത്തിയതോടെ ജലബോംബ് ഭയന്ന് കേരളം; 21, 23 തീയ്യതികളിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു

ഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം തുടങ്ങി; ഇടമലയാറിന്റെ ഷട്ടറുകൾ നാളെ ഉയർത്തും; പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴയെന്ന മുന്നറിയിപ്പും എത്തിയതോടെ ജലബോംബ് ഭയന്ന് കേരളം; 21, 23 തീയ്യതികളിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനം വീണ്ടും ജലബോംബിന്റെ മുകളിലേക്ക്. അതിശക്തമായ മഴയെ തുടർന്ന് എങ്ങും ഭീതിയാണ് സംസ്ഥാനത്ത്. മലയോര മേഖലകളിലാണ് അതീവ ജാഗ്രതാ നിർദേശമുള്ളത്. ഇടുക്കിയിൽ അണക്കെട്ട് തുറക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി മറ്റ് അണക്കെട്ടുകൾ തുറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇടമലയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ നാളെ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറുുമണിക്ക് രണ്ടു ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്.

എന്നാൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

ജലം ഒഴുക്കുന്നത് 100 ക്യൂബിക് മീറ്റർ/ സെക്കന്റ് എന്ന അളവിൽ

തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടണമെന്നും കലക്ടർ നിർദേശിച്ചു. കോവിഡ് രോഗികളെയും, കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ജലനിരപ്പ് ഇന്ന് റെഡ് അലർട്ടിലെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പർ റൂൾ ലെവലായ 2398.86 അടിയിലും എത്താൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളതെന്നും കലക്ടർ സൂചിപ്പിച്ചു.

ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാർ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ഒക്ടോബർ 21, 23 തീയ്യതികളിൽ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകൾ അതിതീവ്ര മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികൾ പിന്നീട് അറിയിക്കും.

ബുധനാഴ്‌ച്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികൾതുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകൾ തുറക്കുന്നതിന് മൂന്നുമണിക്കൂർമുൻപ് ജില്ലാകലക്ടർമാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചിൽസാധ്യതാ പ്രദേശങ്ങളി്‌നിന്ന് ജനങ്ങളെ നിർബന്ധമായി ഒഴിപ്പിക്കാൻ യോഗം നിർദ്ദേശം നൽകി. കോളജുകൾ പൂർണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി.

സംസ്ഥാനത്തെ സംഭരണികളിലേക്കുള്ളനീരൊഴുക്ക്, ഇപ്പോഴത്തെ ജല നിരപ്പ് എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, കുണ്ടള, ഇരട്ടയാർ, തൃശൂർ ജില്ലയിലെ ഷോളയാർ പൊരിങ്ങൽകുത്ത്, പത്തനംതിട്ടയിലെ കക്കി ആനത്തോട് , മൂഴിയാർ, സംഭരണികളിലാണ് റെഡ് അലർട്ടുള്ളത്. ഇടുക്കി സംഭരണിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. .എത്ര സംഭരണികൾ എത്രഅളവിൽതുറക്കണം എന്ന തീരുമാനം വിദഗ്ധസമിതി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

മണ്ണിടിച്ചിൽസാധ്യതാ പ്രദേശങ്ങളിനിന്ന് ജനങ്ങളെ നിർബന്ധമായി ഒഴിപ്പിക്കാൻ യോഗം നിർദ്ദേശം നൽകി. കോളജുകൾ പൂർണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി. ആലപ്പുഴയിലേക്ക് ഒരു എൻഡി ആർഎഫ് സംഘം കൂടി നിയോഗിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക സാധ്യത പരിഗണിച്ചാണ് തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ധനസഹായ വിതരണം ഊർജിതമാക്കാനും കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. വെള്ളംപൊങ്ങിയ ഇടങ്ങളിലൂടെ വാഹന ഗതാഗതം നിറുത്തണം. ബുധനാഴ്ച മുതൽമഴ കനക്കാൻ ഇടയുള്ളതിനാൽജാഗ്രത തുടരാനും യോഗം തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP