പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ടു തെളിവു നശിപ്പിച്ചിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ കേസ്; 16 വർഷം മുമ്പ് സ്കൂളിൽ നിന്നും 2.88 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ വിചാരണ തുടരുന്നു; വിചാരണക്കിടെ ഒന്നാം പ്രതി മരണപ്പെട്ട കേസ് അന്തിമ ഘട്ടത്തിൽ
അഡ്വ. പി. നാഗരാജ്
തിരുവനന്തപുരം: വിതുര തെന്നൂർ ഗവ. ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിൽ നിന്നും 16 വർഷങ്ങൾക്ക് മുമ്പ് 2. 88 ലക്ഷം രൂപയുടെ വൃക്ഷങ്ങൾ മുറിച്ചു കടത്തിയ കേസിൽ സാക്ഷികളായ വിതുര എസ് ഐയും സിഐയും സ്കൂൾ അദ്ധ്യാപകരുമടക്കം 9 സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. സ്കൂൾ അദ്ധ്യാപകരായ സുലഭ കുമാരി , ശാന്തകുമാരി , വിജയകുമാരി , സജയ് കുമാർ , മരം മുറിക്കും വ്യാജ രേഖകൾ തയ്യാറാക്കലിനും ദൃക്സാക്ഷിയായ നെടുമങ്ങാട് മുക്കോലക്കൽ സ്വദേശി ഫെലിക്സ് , മോഷണ തൊണ്ടി മുതലുകളായ ആഞ്ഞിലി മരത്തടികൾ വിലയ്ക്കു വാങ്ങിയ തൊളിക്കോട് സ്വദേശി ജയച്ചന്ദ്രൻ നായർ , തടികൾ കയറ്റിയ ലോറി പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും 4 സീഷർ മഹസറുകൾ തയ്യാറാക്കുകയും ചെയ്ത മുൻ വിതുര മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ഷിബു , തടികൾ കടത്തിയ ലോറികളും വിതുര , പൊന്മുടി , കഴക്കൂട്ടം തടി മില്ലുകളിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നും തടികൾ വീണ്ടെടുക്കുകയും 7 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാലോട് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. റെഫീഖ് , സ്കൂൾ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയ ജവഹർ നവോദയ വിദ്യാലയ ഹൈദരാബാദ് റീജിയൻ ഡെപ്യൂട്ടി കമ്മീഷണർ വി. എസ്. ആർ. മൂർത്തി എന്നിവരെയാണ് ഹാജരാക്കേണ്ടത്.
16 വർഷങ്ങൾക്ക് മുമ്പ് 2005 ഒക്ടോബറിൽ സ്കൂൾ പ്രിൻസിപ്പാളും ക്ലാർക്കും തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മുൻ പഞ്ചായത്തു പ്രസിഡന്റ് , ടെലികോം മെക്കാനിക്ക് , 2 ജെസിബി ഓപ്പറേറ്റർമാർ , തടി വ്യാപാരി എന്നിവരുമായി ഗൂഢാലോചന നടത്തുകയും വഞ്ചനാപൂർവ്വം സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച് മരം മുറിക്കാൻ പ്രിൻസിപ്പാളിനെ അനുവദിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവുണ്ടാക്കി പ്രിൻസിപ്പാളിന്റെ ഔദ്യോഗിക കൈവശത്തിലും സൂക്ഷിപ്പിലുമുള്ള തെന്നൂർ വില്ലേജിലെ 2811 നമ്പർ സർവ്വേയിൽ പെട്ട സർക്കാർ ഭൂമിയിൽ നിന്നും അന്നത്തെ 2, 87, 773 ലക്ഷം രൂപയുടെ ആഞ്ഞിലിയടക്കമുള്ള 165 വൃക്ഷങ്ങൾ ജെ സി ബി ഉപയോഗിച്ച് വേരോടെ പിഴുതെടുത്ത് മുറിച്ച് 10 ലോറികളിലായി കടത്തുകയും പഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ട് തെളിവു നശിപ്പിക്കുകയും ചെയ്ത് സർക്കാർ പണം അപഹരിച്ചെടുത്ത് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസിന്റെ വിചാരണയാണ് തലസ്ഥാനത്തെ വിജിലൻസ് കോടതി മുമ്പാകെ അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്നത്.
തൊണ്ടി മുതലുകളായ കത്തിയ മരക്കുറ്റി അവശിഷ്ടങ്ങളും പ്രതികൾ കൃത്യത്തിനുപയോഗിച്ച മണ്ണെണ്ണ കന്നാസും പഞ്ചസാര അവശിഷ്ടങ്ങളും ശേഖരിച്ച് 2005 ഒക്ടോബർ 26 ന് തെന്നൂർ വില്ലേജ് അസിസ്റ്റന്റ് തയ്യാറാക്കിയ സ്കൂൾ കോംപൗണ്ടിലെ കൃത്യ സ്ഥല സീൻ മഹസ്സർ വീഡിയോ സി ഡിയായി റെക്കോർഡ് ചെയ്ത് തൊണ്ടി മുതലുകൾക്കും പൊലീസിന്റെ സീഷർ മഹസ്സറിനുമൊപ്പം കോടതിയിൽ ഹാജരാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.
വിതുര ചെറ്റച്ചൽ ഗവ. നവോദയ വിദ്യാലയ പ്രിൻസിപ്പാൾ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയർ സ്വദേശി ഡോ. കെ. ഹരിദാസ് , സ്കൂളിലെ മുൻ യു.ഡി ക്ലാർക്ക് പുനലൂർ വിളക്കുടി കരിയറ സ്വദേശി പ്രസന്നകുമാർ , നന്ദിയോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പാലോട് നന്ദിയോട് സ്വദേശി പ്രഭു എന്ന പ്രഭാത് കുമാർ , പറണ്ടോട് ടെലഫോൺ എക്സേഞ്ചിലെ മുൻ ടെലിക്കോം മെക്കാനിക്ക് കല്ലറ മിതൃമല സ്വദേശി അംബുജാക്ഷൻ കാണി , ജെ സി ബി ഓപ്പറേറ്റർ തൊളിക്കോട് ചിറ്റുവീട് സ്വദേശി സജികുമാർ , തടി വ്യാപാരി വിതുര സ്വദേശി തുളസീധരൻ , ജെസിബി ഓപ്പറേറ്റർ വിതുര സ്വദേശി രഘു എന്നിവരാണ് മരം മുറിക്കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായ പ്രിൻസിപ്പാൾ വിചാരണക്ക് മുമ്പ് മരണപ്പെട്ടു.
അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1) (സി) (യാതൊരു പൊതുതാൽപര്യവുമില്ലാതെ പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികൾക്കോ അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം) , 409 (പൊതുസേവകർ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 379 (മോഷണം) , 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ) , 465 (വ്യാജ നിർമ്മാണം) , 468 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ) ,120 ബി (ക്രിമിനൽ ഗൂഢാലോചന) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.
സെപ്റ്റംബർ 6 ന് വിചാരണ ആരംഭിച്ച കേസിൽ ഇതിനോടകം 7 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തു. തടി ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ എസ് ഐക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന വിതുര സിവിൽ പൊലീസ് ഓഫീസർ അഗസ്റ്റിൻ , മരം മുറിച്ച് കടത്തിയതിനും കൃത്യ സ്ഥല മഹസറിനും ദൃക്സാക്ഷികളായ നവോദയ സ്കൂളിലെ സ്റ്റോർ കീപ്പറും ക്ലർക്കുമായ ബേബി , ആനാട് സ്വദേശി മധുസൂധനൻ നായർ , മോഷണ തടികൾ കടത്തിയ 7 ലോറികളുടെ ഉടമകളായ മോഹനൻ , വർഗ്ഗീസ്. വി. ചാക്കോ , നസീം ഗസ് നഫർഖാൻ , ലോറി ഡ്രൈവർ പ്രഭാത് കുമാർ എന്നിവരെയാണ് വിസ്തരിച്ചത്. അനധികൃത മരം മുറിയെ സംബന്ധിച്ച് കൃത്യ സ്ഥല സീൻ മഹസർ തയ്യാറാക്കുകയും വീഡിയോ സി ഡി തയ്യാറാക്കുകയും ചെയ്ത തെന്നൂർ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണകുമാർ , മരത്തടികൾക്ക് വില നിശ്ചയിച്ച വാല്യുവർ പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ സതീശൻ , തടികളുടെ ചെക്ക് മെഷർമെന്റ് എടുത്ത പാലോട് ഫോറസ്റ്റ് റെയിഞ്ചാഫീസർ ഷാനവാസ് , സർക്കാർ ഭൂമിയിൽ നിന്ന് മരംമുറിക്കും മുമ്പ് ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്ററിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നത് തെളിയിക്കുന്നതിനായി തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ജനാർദ്ദനൻ , കൺട്രോളിങ് അഥോറിറ്റിയുടെ അനുമതിയില്ലാതെ സർക്കാർ ഭൂമിയിൽ നിന്ന് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തിയെന്ന് പൊലീസിൽ പരാതിപ്പെട്ട നെടുമങ്ങാട് അഡീ. തഹസിൽദാർ പി. എൻ. വേണു , വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് മുൻ ഡിവൈഎസ്പി കെ. മോഹൻകുമാർ , അന്വേഷണ ഉദ്യോഗസ്ഥരും വിജിലൻസ് ഡിവൈഎസ്പിമാരുമായ കെ. ബി. രവി , എം. സെയ്ബുദീൻ , ബി . വർഗ്ഗീസ് , സി. വിനോദ് എന്നിവരെ വരും ദിവസങ്ങളിൽ സാക്ഷികളായി വിസ്തരിക്കും.
2005 ഒക്ടോബർ 18 ന് വിതുര പൊലീസ് തടികൾ ലോഡ് ചെയ്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി പിടികൂടിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. തടി കയറ്റിയ ലോറി പിടിച്ചെടുത്ത് സി ആർ പി സി സെക്ഷൻ 102 (മോഷണമുതലെന്ന് സംശയിച്ച് വസ്തുക്കൾ പിടിച്ചെടുക്കൽ) പ്രകാരമാണ് വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 20 ന് എ. എസ്. സാ മില്ലിൽ നിന്നും തടികൾ പിടിച്ചെടുത്ത് സീഷർ മഹസറും തയ്യാറാക്കി.
കൃത്യ സ്ഥലം പാലോട് പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ കേസ് പാലോട് പൊലീസിന് കൈമാറി. തടിമില്ലുകളിലടക്കം ഒതുക്കം ചെയ്തതും മറ്റിടങ്ങളിൽ മാർവാട് ചെയ്തതുമായ തടികൾ പിടിച്ചെടുത്ത പാലോട് എസ്ഐയും സിഐയും 7 പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് അന്വേഷിച്ച കേസിൽ അഴിമതി കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ സൗത്ത് സോൺ ഐ ജി ഡി ജി പി ക്കും വിജിലൻസ് ഡയറക്ടർക്കും റിപ്പോർട്ട് ചെയ്ത് വിജിലൻസ് കേസേറ്റടുക്കുകയായിരുന്നു. 2014 മെയ് 9 നാണ് തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 ഡിവൈഎസ്പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Stories you may Like
- വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം
- വയനാട് സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
- സുഗന്ധഗിരി മരംമുറി കേസിൽ ആറ് പ്രതികളുടെയും മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി
- ചാനൽ മാറുന്നു, വേഷം മാറുന്നു, വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു!
- കാണാതായ യുവതി ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്