അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ വെട്ടി വീഴ്ത്താൻ ആരിഫും കൂട്ടരും; ഷംസീറും റിയാസും തമ്മിലെ ഭിന്നതയിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് ഗോളടിച്ച് സുധാകരനും; പൊതുമരാമത്തിൽ പിണറായിയുടെ മരുമകന് മുൻഗാമിയുടെ ക്ലീൻ ചിറ്റ്; ആലപ്പുഴ സിപിഎമ്മിൽ ഇറങ്ങി കളിക്കാൻ സുധാകരൻ സഖാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റോഡ് നിർമ്മാണക്കരാറിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ആരും പ്രതീക്ഷിക്കാത്ത നേതാവിന്റേയും പിന്തുണ. അതും മുൻഗാമിയുടെ. എംഎൽഎ.മാർ കരാറുകാരുമായി മന്ത്രിയെക്കാണാൻ പോകേണ്ടകാര്യമില്ലെന്നു മുൻ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറയുന്നു. ഇക്കാര്യത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതിൽ ഒരുതെറ്റുമില്ല. മുൻസർക്കാറിന്റെ കാലത്തും ഇതേ നിലപാടായിരുന്നു. ഇടതുപക്ഷ സമീപനമാണത്- അദ്ദേഹം വിശദീകരിക്കുന്നു.
ആലപ്പുഴയിൽ സിപിഎമ്മിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സുധാകരനാണ് റിയാസിനെ പിന്തുണയ്ക്കുന്നത്. ഇങ്ങനെ പിന്തുണ നൽകുമ്പോൾ ഒറ്റപ്പെടുന്നത് തലശ്ശേരിയിലെ സിപിഎം എംഎൽഎ എഎൻ ഷംസീറും. അമ്പലപ്പുഴയിലെ തോൽവിയിൽ സുധാകരനെതിരെ കടുത്ത നടപടിക്ക് ആലപ്പുഴയിൽ ആരിഫ് പക്ഷം കോപ്പു കൂട്ടിയിരുന്നു. വീണ്ടും മത്സരിക്കാനും എംഎൽഎയാകാനും മന്ത്രിയാകാനും സുധാകരന് മോഹമുണ്ടായിരുന്നു. എന്നാൽ പാർട്ടി അതിന് അനുദവിച്ചില്ല. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ പാർട്ടിയിൽ സുധാകരൻ ഒറ്റപ്പെട്ടത്. അതിന് ശേഷം സുധാകരൻ നടത്തുന്ന അതിസമർത്ഥ ഇടപെടലാണ് ഇതെന്ന വാദവും സജീവമാണ്. മുഖ്യമന്ത്രിയുടെ പിണറായി വിജയനുമായി വീണ്ടും അടുത്ത് സമ്മേളന കാലത്ത് കരുത്ത് തെളിയിക്കാനുള്ള നീക്കമായും ഇതിനെ കരുതുന്നവരുണ്ട്.
സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കാണിച്ച് എ.എം. ആരിഫ് എംപി നേരത്തെ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ പുനർനിർമ്മിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നൽകിയത് വിവാദമായിരുന്നു. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു സിപിഎമ്മും പൊതുമരാമത്ത് മന്ത്രിയും. ഇതിന്റെ തുടർച്ചയെന്നോണമാണ് റിയാസിന് വേണ്ടിയുള്ള സുധാകര ഇടപെടലെന്നും നിരീക്ഷണമുണ്ട്.
സി.എ.ജി. റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്ന് മന്ത്രി പറഞ്ഞതിലെ വസ്തുതകളാണ് സുധാകരനും ശരിവയ്ക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയിലൂടെ കോടികളുടെ അധികപണം സർക്കാരിന് നൽകേണ്ടിവരുന്നുവെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. റോഡുനിർമ്മാണത്തിനുള്ള ബിറ്റുമിൻ വാങ്ങിയതിന് ഓരോ ബില്ല് ഹാജരാക്കി അഞ്ചുതവണവരെ കരാറുകാർ പണം വാങ്ങിയിട്ടുണ്ടെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിനെ തുടർന്നായിരുന്നു റിയാസിന്റെ നിയമസഭയിലെ വിമർശനം. ഇതിനെതിരെയാണ് സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ എൻ ഷംസീർ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി റിയാസിനെതിരായ ഈ വിമർശനത്തെ സുധാകരനും പിന്തുണയ്ക്കാൻ കഴിയുന്നില്ല.
ഉദ്യോഗസ്ഥ-കരാറുകാർ ബന്ധത്തിൽ തട്ടിയെടുക്കുന്ന കോടികളെക്കുറിച്ച് ബോധ്യമായതോടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചത്. ഇതിൽ സിപിഎം മന്ത്രിക്കൊപ്പമാണ്. രാജ്യത്ത് ചില ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു ദേശീയതലത്തിൽ നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു പലവട്ടം നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. തന്റെകാലത്ത് ഈ കൂട്ടുകെട്ടു തകർത്തിരുന്നു. എന്റെ മുൻപിൽ കരാറുകാരനുമായി ഒരു എംഎൽഎ.യും വന്നിട്ടില്ല. റിയാസ് പറഞ്ഞതിനെ ആരും വ്യക്തിപരമായി കാണേണ്ടതില്ലെന്ന് സുധാകരനും പറയുമ്പോൾ അത് റിയാസിന് കരുത്താകും.
വകുപ്പിനുകീഴിലെ നിർമ്മാണങ്ങൾക്ക് ഭാരത് പെട്രോളിയം കോർപ്പറേഷനിൽനിന്ന് ബിറ്റുമിൻ വാങ്ങണമെന്നാണ് ചീഫ് എൻജിനിയറുടെ നിർദ്ദേശം. ഈ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താറുണ്ട്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറാണ് ബി.പി.സി.എല്ലിന് ഓർഡർ നൽകുക. ഇതനുസരിച്ച് പണം നൽകി കരാറുകാരന് ബിറ്റുമിൻ വാങ്ങാം. എക്സിക്യുട്ടീവ് എൻജിനിയറുടെ പേരിലാണ് ഇൻവോയിസ് ബി.പി.സി.എൽ. നൽകുക. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരാറുകാരന് പണം നൽകുമ്പോൾ 'ഒറിജിനൽ ഇൻവോയിസ്' ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഈ ഭാഗം പൊതുമരാമത്ത് നൽകുന്ന പലറോഡുകളുടെയും കരാറിൽ ഉൾപ്പെടുത്താറില്ലെന്നാണ് സി.എ.ജി. കണ്ടെത്തൽ.
ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന് വെട്ടിപ്പുകൾ ചൂണ്ടിക്കാട്ടി സി.എ.ജി. നിരീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഏഴ് റോഡ് ഡിവിഷനുകൾക്ക് കീഴിൽ നടന്ന 1762 കോടിരൂപയുടെ 442 പണികളാണ് സി.എ.ജി. പരിശോധിച്ചത്. ഇതിൽ കണ്ണൂർ ഡിവിഷനിലെ ഒരുകരാറുകാരൻ ബിറ്റുമിൻ വാങ്ങിയവകയിൽ 31 ഇൻവോയിസുകളാണ് നൽകിയത്. ഇതേ കരാറുകാരൻ വയനാട് ഡിവിഷനിൽ ഏറ്റെടുത്ത കരാറിന്, കണ്ണൂരിൽ നൽകിയ നാല് ഇൻവോയിസുകളുടെ പകർപ്പും ഹാജരാക്കി. ഇതിലൂടെ 18.43 ലക്ഷം രൂപ അധികമായി നേടിയതായി സി.എ.ജി. റിപ്പോർട്ടിലുണ്ട്. കരാറുകാരൻ അധികപണം കൈപ്പറ്റിയതിന് പുറമേ ബിറ്റുമിനിൽ 59.79 മെട്രിക് ടൺ കുറച്ച് ഉപയോഗിച്ചെന്നതും ഗൗരവമുള്ളതാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. മൂന്നുറോഡുകളുടെ നിർമ്മാണത്തിൽ അഞ്ചുതവണവരെ ഒരേ ഇൻവോയിസ് ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കരാറുകാർക്ക് പണം നൽകാൻ ബിറ്റുമിൻ വാങ്ങിയതിന്റെ യഥാർഥ ഇൻവോയിസ് നിർബന്ധമാക്കിയതായി പൊതുമരാമത്ത് വകുപ്പ് സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ബിറ്റുമിൻ പൊതുമരാമത്തിന്റെ മറ്റൊരുഡിവിഷനിലേക്ക് കൊണ്ടുപോകാൻ കരാറുകാർക്ക് ചീഫ് എൻജിനിയറുടെ അനുമതിപത്രവും വേണം. ബിറ്റുമിൻ വാങ്ങിയതിന് സർക്കാരിൽനിന്ന് പണം ഈടാക്കിയിട്ടില്ലെന്ന സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഈ രണ്ടുനടപടികളും വകുപ്പുതലത്തിൽ സ്വീകരിച്ചതിന് പുറമേയാണ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന ആവശ്യം റിയാസ് മുന്നോട്ടുവെച്ചത്. ഇതിനെയാണ് സിപിഎം യോഗത്തിൽ റിയാസ് വിമർശിച്ചത്. എന്നാൽ റിയാസ് ആണ് ശരിയെന്ന് സുധാകരൻ പറഞ്ഞു വയ്ക്കുന്നു.
എംഎൽഎ. മാർക്കും കരാറുകാർക്കും മന്ത്രിയെ കാണാം. പക്ഷേ, അവർ ഒരുമിച്ചുവരുന്നതു ശരിയല്ല. നിയമമനുസരിച്ച് കരാറുകാരന്റേത് ഉന്നതമായ പദവിയാണ്. അവരതു മനസിലാക്കുകയാണു വേണ്ടത്. സർക്കാരുമായാണ് അവർ കരാർ വെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ പി.ഡബ്ല്യൂ.ഡി. മാന്വലനുസരിച്ച് സർക്കാരിനു പിഴയീടാക്കാൻ കഴിയും. ആലപ്പുഴയിൽ വിവിധ പാലങ്ങളുടെ പണിയിൽ വീഴ്ചവരുത്തിയ കരാറുകാരനിൽനിന്നു താൻ അഞ്ചുകോടിരൂപ പിഴയീടാക്കിയിരുന്നു. പുതിയ ടെൻഡർ വിളിച്ച് ആളെ മാറ്റുകയും ചെയ്തു. വലിയ പദ്ധതികൾ വരുമ്പോൾ യോഗം വിളിക്കുകയാണു പതിവ്. അതിൽ കരാറുകാർക്കും അവരുടെ പ്രശ്നങ്ങൾ പറയാം. ശരിയായ വിഷയമാണെങ്കിൽ പരിഹരിക്കും. ആലപ്പുഴ ബൈപ്പാസിനായി 63 യോഗങ്ങൾ വിളിച്ചിരുന്നു-സൂധാകരൻ പറയുന്നു.
അഴിമതിയുണ്ടാകാതിരിക്കാനുള്ള ഇടതുനിലപാടാണത്. കഴിഞ്ഞസർക്കാരിന്റെ അവസാനകാലത്ത് കരാറുകാരെ ഉൾപ്പെടുത്തി കോൺട്രാക്ടേഴ്സ് അക്കാദമി രൂപവത്കരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു വന്നതോടെ അതുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്