Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജു മോനോനും ഫഹദും ജയസൂര്യയും സുരാജ് വെഞ്ഞാറമൂടും തമ്മിൽ മത്സരം; ശോഭനയും അന്നബെന്നും നിമിഷ സജയനും നടിമാരിൽ പോരിന്; നെടുമുടിയും അനിൽ നെടുമങ്ങാടും മരണാനന്തര ബഹുമതി നേടാനും സാധ്യത; കോവിഡുകാലത്തെ മികച്ചത് ഇന്ന് അറിയാം; ചലച്ചിത്ര അവാർഡ് നിശ്ചിയിക്കാൻ സുഹാസിനി സമിതി

ബിജു മോനോനും ഫഹദും ജയസൂര്യയും സുരാജ് വെഞ്ഞാറമൂടും തമ്മിൽ മത്സരം; ശോഭനയും അന്നബെന്നും നിമിഷ സജയനും നടിമാരിൽ പോരിന്; നെടുമുടിയും അനിൽ നെടുമങ്ങാടും മരണാനന്തര ബഹുമതി നേടാനും സാധ്യത; കോവിഡുകാലത്തെ മികച്ചത് ഇന്ന് അറിയാം; ചലച്ചിത്ര അവാർഡ് നിശ്ചിയിക്കാൻ സുഹാസിനി സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്ച പ്രഖ്യാപിക്കുമ്പോൾ മികച്ച നടനാകാൻ നടക്കുന്നത് വമ്പൻ മത്സരം. 80 ചിത്രങ്ങളാണ് വിവിധ അവാർഡുകൾക്കായി മത്സരിക്കുന്നത്. ദ്വിതല സമിതിയുടെ പ്രാഥമിക വിലയിരുത്തലിനുശേഷം ആകെയുള്ള ചിത്രങ്ങളുടെ 30 ശതമാനമാണ് സുഹാസിനി അധ്യക്ഷയായ സമിതി കണ്ടത്.

40 വീതം ചിത്രങ്ങളാണ് പ്രാഥമിക തലത്തിൽ ഓരോ സമിതിയും വിലയിരുത്തിയത്. ഇവർ ശുപാർശ ചെയ്യുന്ന ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മത്സരത്തിനുള്ള സിനിമകളുടെ എണ്ണം കൂടുന്നതിനാലാണ് ഇക്കൊല്ലം രണ്ട് പ്രാഥമിക ജൂറിയെ നിയോഗിച്ചത്. എന്നാലും മുൻകൊല്ലത്തെക്കാൾ ഇത്തവണ സിനിമകളുടെ എണ്ണം കുറവാണ്. കോവിഡായിരുന്നു ഇതിന് കാരണം. ദേശീയ അവാർഡ് മാതൃകയിലായിരുന്നു ഉപസമിതികൾ വന്നത്. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.

കന്നഡ സംവിധായകൻ പി. ശേഷാദ്രിയും മലയാള സംവിധായകൻ ഭദ്രനുമാണ് ഓരോ ഉപസമിതിയുടെയും ചെയർമാന്മാർ. ഇവർ അന്തിമ ജൂറിയിലും അംഗങ്ങളാണ്. ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് തുടങ്ങിയവരാണ് മികച്ച നടനുള്ള പട്ടികയിലുള്ളത്. ശോഭന, അന്നബെൻ, നിമിഷ സജയൻ, പാർവതി തുടങ്ങിയവരാണ് നടിമാരുടെ പട്ടികയിൽ. ശനിയാഴ്ച മൂന്നിനാണ് അവാർഡ് പ്രഖ്യാപനം.

വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവർക്കും പുരസ്‌കാര സാധ്യതയുണ്ട്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിൽ ആ ചിത്രങ്ങൾ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താമെന്നാണ് വ്യവസ്ഥ.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.

ഇവർക്കു പുറമേ രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP