മറുനാടൻ മലയാളിയിൽ പുതിയ പ്രതിവാര കോളം തുടങ്ങുന്നു; 'വാൽകണ്ണാടി'യുമായി അമേരിക്കൻ പ്രവാസി കോരസൺ വർഗീസ്
കോരസൺ വർഗീസ്
തിരുവനന്തപുരം: മലയാളം ഓൺലൈൻ വാർത്ത പോർട്ടലുകളിൽ സ്വതന്ത്രനിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മറുനാടൻ മലയാളിയിൽ പുതിയ ഒരു പ്രതിവാര കോളം കൂടി ആരംഭിക്കുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ 25 വർഷമായി താമസിക്കുന്ന കോരസൺ വർഗീസിന്റെ കോളമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. 'വാൽകണ്ണാടി' എന്ന് പേരിട്ട കോളത്തിൽ പ്രവാസി എന്ന നിലയിൽ കേരളത്തെ നോക്കി കാണുന്ന വിധത്തിലുള്ള ലേഖനങ്ങളാകും പ്രസിദ്ധീകരിക്കുക. എല്ലാ വ്യാഴാഴ്ച്ചകളിലും വായനക്കാർക്ക് കോരസൺ വർഗീസിന്റെ കോളം വായിക്കാം.
പന്തളം സ്വദേശിയായ കോരസൺ വർഗീസ് കഴിഞ്ഞ 25 വഷമായി ന്യൂയോർക്കിൽ സ്ഥിര താമസമാണ്. ന്യൂയോർക്ക്സിറ്റി ഗവൺമെന്റിന്റെ കീഴിൽ സാമ്പത്തിക വിശകലകനായി സേവനം അനുഷ്ട്ടിക്കുകയാണ് അദ്ദേഹം. എഴുത്തിനോട് ഏറെ താൽപ്പര്യമുള്ള അദ്ദേഹം ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്ര മാദ്ധ്യമങ്ങളിൽ കോളം എഴുതാറുണ്ട്. വിവിധ സാംസ്കാരിക സംഘടനകളിൽ നടത്തുന്ന ശ്രദ്ധേയ പ്രവർത്തനം കൊണ്ടും ഉൾകാമ്പുള്ള ലേഖനങ്ങളും കോരസൺ വർഗീസിന്റേതായുണ്ട്.
സമൂഹത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടി തന്നെയാകും 'വാൽക്കണ്ണാടി 'എന്ന പ്രതിവാര കോളവും. പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ മുഖംമൂടിയില്ലാതെ ലേഖനങ്ങളിലുടെ കോരസൺ മറുനാടൻ വായനക്കാർക്കായി പങ്കുവെക്കും. കോരസൺ വർഗീസിന്റെ ആദ്യകോളം ചുവടേ വായിക്കാം:
അധികാരത്തിന്റെ പെരുമാറ്റങ്ങൾ
നിന്റെ ഒന്നും കീജെയ് വിളിയല്ല ആവശ്യം. ചിലര്‍ തൊണ്ട കീറി സിന്ദാബാദ് വിളിക്കും, ഇവനെന്നും പത്തു പൈസ കൊടുക്കില്ല. ചിലവന്മാര് ഹൈക്കമാണ്ടിൽ വലിയ പിടിപാടാണ് എന്നു പറഞ്ഞു നടപ്പുണ്ട്. ഒക്കെ ഞാൻ കേന്ദ്രത്തിൽ പറഞ്ഞോളാം ഇവരൊന്നും ഒരു പൈസയും കുടുതൽ കൊടുക്കില്ല.' ഒരു മറവും ഉളുപ്പുമില്ലാതെ ഒരു നേതാവു കുട്ടി നേതാക്കളുടെ യോഗത്തിൽ പ്രസംഗിക്കുകയാണ്.'' ഈ സംവിധാനങ്ങൾ ഒക്കെ നിലനിൽക്കണമെങ്കിൽ പണം വേണം, അതേ ഏറെപണം. ഇതൊന്നും സംഘടിപ്പിക്കാനാവില്ലെങ്കിൽ വെറുതെ നേതാവു ചമഞ്ഞു നടന്നിട്ടുകാര്യമില്ല''. അദ്ദേഹം വളരെ പ്രായോഗികമായി തന്നെ പറഞ്ഞു.
ആശയവും, ശിക്ഷണവും, സന്നദ്ധതയും, പ്രതിജ്ഞാബദ്ധതയും ഒന്നുമല്ല ഇന്നു പൊതു പ്രവർത്തകനെ തിളക്കമുള്ള നേതാവാക്കുന്നത്. ധനം, അത് എത്രകണ്ട് കൂട്ടാനുള്ള കഴിവ്, അത് എത്രത്തോളം എത്തേണ്ടിടത്ത് എത്തിക്കുക, ചുളിയില്ലാത്ത വസ്ത്രവും ധരിച്ച് പുളപ്പൻ കാറുകളിൽ എത്തി ആരാധ്യരായി ചമയുക. കറപിടിച്ച ഇന്ത്യൻ രാഷ്ട്രീയമായാലും, പ്രവാസി നേതാക്കൾ കടം കൊണ്ട പുത്തൻ പണ രാഷ്ടീയമായാലും, സമുദായ നേതൃത്വമായാലും ഒക്കെ ഈ നിലവാരത്തിലേക്ക് തരം താണുകഴിഞ്ഞു. പൊതു ജീവിതത്തിൽ സ്വയം നഷ്ടപ്പെടുത്തിമണ്ടരാവാൻ ആരൂം തയ്യാറല്ല.
1961-ൽ അമേരിക്കൻ പ്രസിഡണ്ട് ജോൺ.എഫ്.കെന്നടി പറഞ്ഞു'', ലോകപൗരനെന്ന നിലയിൽ ഉന്നതനിലവാരവും, ശക്തിയും, ത്യാഗവും നിങ്ങളോട് ആവശ്യപ്പെടുന്നു, നല്ലമനസാക്ഷി മാത്രമാണ് നിങ്ങളുടെ സമ്മാനം, ചരിത്രം നിങ്ങളെ വിലയിരുത്തും, നിങ്ങളുടെ സനേഹപാത്രമായ രാജ്യത്തിന്റെ ഗതി നോക്കു, ദൈവ അനുഗ്രഹത്തിനായി യാചിക്കു, അവന്റെ വഴികളാണ് യഥാർഥമായും നിങ്ങളുടെ ഗതിവിധികൾ''. ഇതൊക്കെ ഇന്നു കാലഹരണപ്പെട്ടു കഴിഞ്ഞു. ഹേ, നിങ്ങൾ പ്രായോഗികമായി ചിന്തിക്കു. പണം കൊടുക്കാനാവത്തവന്റെ അഭിപ്രായം ആർക്കുവേണം ഈമൂല്ല്യച്യുതി രാഷ്ടീയത്തിൽ മാത്രമല്ല, വെള്ള തേച്ച ശവക്കല്ലറ എന്നു ക്രിസ്തു വിശേഷിപ്പിച്ച മത നേതൃത്വത്തിലും കൊടിക്കുത്തി വാഴുകയാണ്. പുതുപ്പണക്കാരന്റെ പുത്തന്മണമുള്ളകാറും അവന്റെ വിഢി വേഷങ്ങളും ഇന്ന് നേതൃത്വത്തെ അഭിരമിപ്പിക്കുകയാണ്.
ഞായറാഴ്ച വിശുദ്ധ ബലിയേക്കാൾ നീളത്തിൽ മിണ്ടാ പ്രാണികളായ വിശ്വാസികൾക്ക് ഏൽക്കേണ്ട മസ്തിഷ്കപ്രഹരം അവരെ മാനസികരോഗികൾ വരെ ആക്കാവുന്ന അവസ്ഥയിലേക്കുമാറ്റി. വിഷയങ്ങൾ ഒക്കെ ആനൂകാലികം, കാരണം അവ വിശുദ്ധ വായനയുമായി ശ്രദ്ധാവൂർവ്വം ബന്ധിപ്പിച്ചിരിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾ ഉണ്ടാക്കി വിളമ്പിക്കെടുക്കുന്ന ഭക്ഷണപാനീയങ്ങളെ പുകഴ്ത്തി ദിവ്യസന്ദേശം പൊടിപെടിക്കാനും. മുന്തിയ ഭക്ഷണവും കഴിച്ച്, തൂക്കമുള്ള ചെക്കും വാങ്ങി ഏമ്പക്കം വിട്ടു ഹായ്-ബായ് പറഞ്ഞു പോകുന്ന നേതാക്കളെ ജനം ഈർഷ്യയോടെയല്ലാതെ എങ്ങനെ നോക്കാനാവും?
എവിടെയാണ് പിഴവു പറ്റിയത്, ആർക്കാണ് കുഴപ്പമുള്ളത്. നികുതി അടച്ചില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോൾ, പോയി മിൻ പിടിച്ച് അതിൽ നിന്നും കിട്ടുന്ന പണം നികുതിയായികൊടുക്കാനാണ് ക്രിസ്തു ശിഷ്യരോടു പറഞ്ഞത്. രാത്രിയിൽ മീൻ പിടിച്ചു ക്ഷീണിതരായി വരുന്ന ശിഷ്യർക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്തു ശ്രേഷ്ടനായ ഗുരു. തമ്മിൽ അധികാര വടം വലി ഉണ്ടായപ്പോൾ സ്വയം ശിഷ്യരുടെ കാലുകഴുകി മാതൃകയായി വലിയ ഗുരു. ഇതൊക്കെ വെറും സുവിശേഷം, അദ്ധ്വാനിക്കാതെ, നികുതി കൊടുക്കാതെ, അധികാരത്തിന്റെ മത്തുപിടിച്ചു എന്തും എവിടെയും എങ്ങനെയും പറയാനുള്ള സങ്കുചിതമായ മതപ്രമാണിത്വവും, നിരർത്ഥകമായ ആചാരങ്ങളും, പാർശവൽക്കരിക്കപ്പെട്ട സമൂഹത്തെ മാനസികമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.
രാഷ്ടീയത്തിൽ, പോസ്റ്റർ ഒട്ടിക്കാനും, കൊടി കെട്ടാനും നേതാക്കൾക്കു വെള്ളം കൊടുക്കാനും, ചുവരെഴുതാനും കൊള്ളാവുന്ന നിഷ്കളങ്കരായ പ്രവർത്തകരുടെ ആത്മാർത്ഥതയെ തുശ്ചീകരിക്കുന്നു. വിധവയുടെ ചില്ലിക്കാശൂപോലെ തന്റെ ഇല്ലായ്മയിൽ നിന്നു വിയർപ്പെഴുക്കി, തന്റെ വ്യക്തിപരമായ സമയവും, അദ്ധ്വാനവും ഒന്നും തിരിച്ചുകിട്ടില്ല എന്ന തിരിച്ചറിവോടെ സഭാപ്രവർത്തനത്തിനിറങ്ങുന്ന വിശ്വസികളും തുശ്ചീകരിക്കപ്പെടുന്നു.
യാതൊന്നും ഉറപ്പുപറയാനാവാത്ത ഈ മനുഷ്യ ജിവിതത്തിൽ, സ്വാതന്ത്ര്യമായും സ്വസ്ഥമായും ചിന്തിക്കുവാനും, സദാജാഗ്രതയോടെ ജീവിക്കുവാനും സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയാണ് മതധർമ്മം. സ്വാതന്ത്ര്യത്തിനു മാത്രമേ സമാധാനമുണ്ടാക്കാനാവുകയുള്ളു. ഇന്ന് മതവും രാഷ്ടീയവും മുന്നോട്ടു വയ്ക്കുന്ന ഭീതിയും, ഗർവ്വും, അധികാരവും, മടുപ്പിക്കുന്ന പദവികളും പരലോകത്തിലെ ശിക്ഷ ഇന്നേ ഉറപ്പാക്കുന്ന കാപട്യതന്ത്രങ്ങളും ചൂണ്ടിക്കാണിക്കുന്നവരെ ചൂണ്ടയിൽ കുരുക്കുന്ന സമീപനവും സമൂഹത്തിൽ നന്മ അനോഷിക്കുന്നവർക്ക് ആശങ്കയും വ്യധയും മാത്രമാണ് നൽകുന്നത്.
എന്തിനേയും സംശയിക്കുന്ന പൊതുജനം, അധികാരമോഹവും, അഴിമതിയും കൊടികുത്തിവാഴുന്ന ഈ കാലത്ത് ഒരുതിരിവെളിച്ചത്തിനായി വെറുതെ മോഹിക്കകയാണ്. സാധാരണജനത്തിന്റെ ക്ഷമയും, സഹനവും, ആത്മാർത്ഥതയും അവരിൽ കാണുന്ന നന്മയുടെ തിരിനാളത്തിനും നേരേ കണ്ണടച്ച് സ്ഥിരമായി ഉച്ചമയക്കത്തിൽ കഴിയുന്ന ഉത്തരവാദിത്തപ്പെട്ടവരെയും ആശങ്കയോടെയേവീഷിക്കാനാവു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍