'ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച് എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു; വ്യാജമെന്ന് അറിഞ്ഞപ്പോഴേ ഡിലീറ്റ് ചെയ്തു'; എ.എ.റഹീമിന് എതിരെ പോസ്റ്റിട്ട അദ്ധ്യാപിക അറസ്റ്റിൽ എന്ന് കുപ്രചാരണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതന്ന വാർത്ത കള്ളമെന്ന് അദ്ധ്യാപിക. കല്ലറ സ്വദേശിനിയായ അദ്ധ്യാപിക പ്രിയ വിനോദാണ് താൻ അറസ്റ്റിൽ ആയിട്ടില്ലെന്നും ഇത് ചില ചാനലുകളുടെയും സഖാക്കളുടെയും വ്യാജ വാർത്ത ആണെന്നും മറുനാടനോട് പ്രതികരിച്ചത്.
തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വളരെ മോശമായ കമന്റുകളോട് കൂടി കടുത്ത ആക്രമണം നടത്തുകയാണെന്നും അവർ പറഞ്ഞു. വ്യാജ പ്രചാരണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിയ വിനോദ് പറഞ്ഞു.
പ്രിയ വിനോദ് എഎ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രിയ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയ വിനോദ് മറുനാടനോട് പറഞ്ഞു.
സംഭവം പ്രിയ വിനോദിന്റെ വാക്കുകളിൽ
സെപ്റ്റംബർ30 ന് മോൻസന്റെ വിഷയം വന്ന സമയത്ത്, മുൻ ഡിജിപി ലോക് നാഥ് ബെഹ്റ, പൊലീസ് ഓഫീസർമാർ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തിൽ പോസ്റ്റൊന്നും ഇടാൻ പറ്റിയില്ല. വീട്ടിൽ വന്ന് നോക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതിൽ ഏതാണ്, ഒറിജിനൽ, വ്യജൻ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച്്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോൻസണുമായി നിൽക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കിൽ കണ്ടു. ഈ ചിത്രം കണ്ടപ്പോൾ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.
അങ്ങനെ ഞാൻ ട്രോൾ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകൾ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റിൽ, തന്നെ 600 ഷെയർ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവർക്ക് എന്നോട് ഒരു കലിപ്പുണ്ട്.
ഞാൻ കോൺഗ്രസ് പ്രവർത്തകയല്ല, ഞാൻ അടിയുറച്ചൊരു കോൺഗ്രസുകാരിയാണ്. പ്രവർത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വർഷം സർവീസ് ചെയ്ത അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് മാത്രം.
സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ ഷെയർ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയർ ചെയ്തു. എന്നാൽ, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്ഐയുടെ ട്രഷറർ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോ അവര്‍ നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകൾ ഇങ്ങനെ ഷെയർ ചെയ്തതാണ്. ഞാനും ഷെയർ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.
പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ, പരാതി ആറ്റിങ്ങൽ കോടതിയിൽ എത്തുകയും, സെക്ഷൻ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാൻ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്ഐആർ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എന്റെ ഭർത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനിൽ പോകണോ, കോടതിയിൽ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോൾ ഡികെ മുരളി എംഎൽഎക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കൽ സമരം വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ, നേതാക്കൾ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാൻ സ്റ്റേഷനിൽ പോയി.
റഹീമിന് എതിരായ പോസ്ററ് എവിടുന്ന് കിട്ടിയെന്ന് സ്റ്റേഷനിൽ നിന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേർ ഷെയർ ചെയ്തതെന്ന് വനിതാ കോൺസ്റ്റബിൾ ചോദിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനിൽ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കൾ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവർ, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രിയ വിനോദ് അറസ്റ്റിൽ, അദ്ധ്യാപിക പിടിയിൽ, എന്നൊക്കെ പോസ്റ്റിട്ടു.
24 ന്യൂസ്, മീഡിയ വൺ, കൈരളിക്കാരാണെങ്കിൽ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങൾ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബർ അറ്റാക്കാണെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു. ഇന്നും അവർ ചാനലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റിൽ എന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. ഞാൻ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവർ കൊടുത്താൽ ഒകെ. കേസിന്റെ പ്രൊസിജ്യുർ അല്ലേ?=
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍