അർധ സെഞ്ചുറിയുമായി വെങ്കടേഷ്; പിന്തുണച്ച് ശുഭ്മാൻ ഗില്ലും; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് കൊൽക്കത്ത; വിക്കറ്റ് മഴക്കൊടുവിൽ സിക്സർ പായിച്ച് രാഹുൽ ത്രിപാഠി 'രക്ഷകനായി'; ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി മോർഗനും സംഘവും ഫൈനലിൽ; ചെന്നൈയ്ക്ക് എതിരെ കലാശപോരാട്ടം വെള്ളിയാഴ്ച
സ്പോർട്സ് ഡെസ്ക്
ഷാർജ: അവസാന ഓവർ വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഫൈനലിൽ. രണ്ടാം ക്വാളിഫയർ ആദ്യം ബാറ്റ് ചെയ്ത് ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസം കുതിച്ച ശേഷം അവിശ്വസനീയമായി തകർന്നടിഞ്ഞ് തോൽവിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സിന് പറത്തി രാഹുൽ ത്രിപാഠി കൊൽക്കത്തയെ ഫൈനലിലേക്ക് കടത്തിവിട്ടു. സ്കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 135-5, കൊൽക്കത്ത 19.5 ഓവറിൽ 136-7.
പതിനാറാം ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്നു. അവസാന നാലോവറിൽ ജയത്തിലേക്ക് വേണ്ടത് വെറും 13 റൺസ്. തോൽവി ഉറപ്പിച്ച ഡൽഹി താരങ്ങൾ നിരാരായി നിൽക്കുമ്പോഴാണ് കൊൽക്കത്ത അവിശ്വസനീയമായി തകർന്നടിഞ്ഞത്. ആവേശ് ഖാൻ എറിഞ്ഞ പതിനേഴാം ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത കൊൽക്കത്തക്ക് ശുഭ്മാൻ ഗില്ലിന്റെ(46) വിക്കറ്റ് നഷ്ടമായി. റബാഡ എറിഞ്ഞ പതിനെട്ടാം ഓവറിൽ കൊൽക്കത്ത നേടിയ ഒറു റൺസ് മാത്രം. ദിനേശ് കാർത്തിക്കിനെ(0) നഷ്ടമാവുകയും ചെയ്തു. നേർട്യ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ(0) വിക്കറ്റ് നഷ്ടമാക്കി കൊൽക്കത്ത നേടിയത് വെറും മൂന്ന് റൺസ്. അതിൽ രണ്ട് റൺസ് വന്നത് ശ്രേയസ് അയ്യരുടെ മിസ് ഫീൽഡിൽ നിന്നും.
ഇതോടെ അശ്വിനെറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ 7 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രാഹുൽ ത്രപാഠി സിംഗിളെടുത്തു. രണ്ടാം പന്തിൽ ഷാക്കിബ് അൽ ഹസന് റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ ഷാക്കിബിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ഡൽഹിക്ക് വിജയപ്രതീക്ഷ നൽകി. നാലാം പന്തിൽ സുനിൽ നരെയ്ൻ സിക്സിന് ശ്രമിച്ചെങ്കിലും ബൗണ്ടറിയിൽ അക്സർ പട്ടേലിന്റെ കൈയിലൊതുങ്ങി. കൊൽക്കത്തക്ക് ജയിക്കാൻ രണ്ട് പന്തിൽ 6 റൺസ്. അഞ്ചാം പന്ത് നേരിട്ട രാഹുൽ ത്രിപാഠി അശ്വിനെ ലോംഗ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കൊൽക്കത്തയെ ഫൈനലിലെത്തിച്ചു.
WHAT. A. FINISH! ???? ???? @KKRiders hold their nerve and seal a thrilling win over the spirited @DelhiCapitals in the #VIVOIPL #Qualifier2 & secure a place in the #Final. ???? ???? #KKRvDC
— IndianPremierLeague (@IPL) October 13, 2021
Scorecard ???? https://t.co/eAAJHvCMYS pic.twitter.com/Qqf3fu1LRt
ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ വലിയ തകർച്ചയിലേക്ക് തള്ളിയിട്ട് വിറപ്പിച്ചാണ് ഡൽഹി കീഴടങ്ങിയത്. 136 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 14.5 ഓവറിൽ ഒരു വിക്കറ്റിന് 123 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകർത്ത കൊൽക്കത്ത 130 ന് ഏഴ് എന്ന സ്കോറിലേക്ക് വീണു.
അർധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാൻ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുൺ ചക്രവർത്തിയുമാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. കൊൽക്കത്ത ഇത് മൂന്നാം തവണയാണ് ഐ.പി.എല്ലിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. മുൻപ് രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചപ്പോഴും കൊൽക്കത്ത കിരീടം നേടിയിരുന്നു. മത്സരത്തിൽ തോറ്റതോടെ ഡൽഹി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
136 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് വേണ്ടി ആദ്യ പന്തിൽ തന്നെ ഗിൽ ബൗണ്ടറി നേടി. പിന്നാലെ വെങ്കടേഷ് അയ്യർ തകർത്തടിക്കാൻ തുടങ്ങിയതോടെ കൊൽക്കത്ത സ്കോർ കുതിച്ചു. 5.4 ഓവറിൽ ടീം സ്കോർ 50 കടന്നു.
ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം വളരെ ശ്രദ്ധിച്ചാണ് ഗില്ലും അയ്യരും ബാറ്റുവീശിയത്. സിംഗിളുകളും ഡബിളുകളുമായി ഇരുവരും റൺറേറ്റ് താഴാതെ കാത്തു. മോശം പന്തുകൾ തിരഞ്ഞുപിടിച്ച് പ്രഹരിക്കാനും മറന്നില്ല. ആദ്യ പത്തോവറിൽ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെടുത്തു.
പിന്നാലെ വെങ്കടേഷ് അയ്യർ അർധസെഞ്ചുറി നേടി. 38 പന്തുകളിൽ നിന്നാണ് താരം സീസണിലെ മൂന്നാം അർധസെഞ്ചുറി നേടിയത്. യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും അർധസെഞ്ചുറി നേടാൻ വെങ്കടേഷിന് സാധിച്ചു.
എന്നാൽ 13-ാം ഓവിലെ രണ്ടാം പന്തിൽ വെങ്കടേഷ് അയ്യരെ റബാദ പുറത്താക്കി. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 55 റൺസെടുത്ത് മികച്ച അടിത്തറ സമ്മാനിച്ചാണ് വെങ്കടേഷ് ക്രീസ് വിട്ടത്. ഒപ്പം ആദ്യ വിക്കറ്റിൽ ഗില്ലിനൊപ്പം 96 റൺസിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു.
വെങ്കടേഷിന് പകരം നിതീഷ് റാണ ക്രീസിലെത്തി. 13 റൺസെടുത്ത റാണ അനാവശ്യ ഷോട്ടിന് ശ്രമിച്ച് നോർക്കെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഗില്ലും വീണു. 46 റൺസെടുത്ത ഗില്ലിനെ ആവേശ് ഖാൻ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.
പിന്നീട് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠിയും ദിനേശ് കാർത്തിക്കും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18-ാം ഓവറെറിഞ്ഞ റബാദയുടെ ഓവറിൽ വെറും ഒരു റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ആ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് റബാദ പിഴുതതോടെ കളി ആവേശത്തിലായി.
അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 10 റൺസായി മാറി. കാർത്തിക്കിന് പകരം നായകൻ മോർഗൻ ക്രീസിലെത്തി. 19-ാം ഓവറെറിഞ്ഞ നോർക്കെ വെറും മൂന്ന് റൺസ് മാത്രം വിട്ടുനൽകി. ഓവറിലെ അവസാന പന്തിൽ മോർഗനെ ബൗൾഡാക്കുകയും ചെയ്തതോടെ മത്സരം കനത്തു. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം ഏഴ് റൺസായി. 123 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നാണ് കൊൽക്കത്ത 129 ന് അഞ്ച് എന്ന സ്കോറിലേക്ക് വീണത്.
അവസാന ഓവർ അശ്വിനാണ് എറിഞ്ഞത്. ആദ്യ പന്തിൽ രാഹുൽ സിംഗിളെടുത്തു. രണ്ടാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഷാക്കിബിന് റൺസെടു്കാനായില്ല. മൂന്നാം പന്തിൽ ഷാക്കിബിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ കളി കൂടുതൽ സമ്മർദ്ദത്തിലേക്ക് വീഴ്ത്തി. ഇതോടെ കൊൽക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തിൽ നിന്ന് ആറ് റൺസായി.
സുനിൽ നരെയ്നാണ് ക്രീസിലെത്തിയത്. നാലാം പന്തിൽ നരെയ്നിനെ മടക്കി അശ്വിൻ വീണ്ടും ഡൽഹിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം പന്തിൽ സിക്സടിച്ചുകൊണ്ട് രാഹുൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. അവിശ്വസനീയമായ രംഗങ്ങൾക്കാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. രാഹുൽ 12 റൺസെടുത്തും ഫെർഗൂസൻ റണ്ണൊന്നും എടുക്കാതെയും പുറത്താവാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആന്റിച്ച് നോർക്കെ, അശ്വിൻ, റബാദ, എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ ഷാർജയിലെ സ്ലോ പിച്ചിൽ കൊൽക്കത്ത ബൗളർമാർ കെട്ടിയിട്ടപ്പോൾ ഡൽഹി സ്കോർ 20 ഓവറിൽ 135 റൺസിലൊതുങ്ങി. 36 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. 27 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിർണായകമായി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ നാലോവറിൽ 32 റൺസെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഷായെ മടക്കി വരുൺ ചക്രവർത്തി ഡൽഹിയെ തളർത്തി. 12 പന്തുകളിൽ നിന്ന് 18 റൺസെടുത്ത താരത്തെ വരുൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ഷായ്ക്ക് പകരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവർപ്ലേയിൽ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തു.7.1 ഓവറിൽ ടീം സ്കോർ 50 കടന്നു. സ്റ്റോയിനിസും ധവാനും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ഡൽഹി റൺറേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറിൽ 65 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
സ്കോർ 71 -ൽ നിൽക്കേ 23 പന്തുകളിൽ നിന്ന് 18 റൺസെടുത്ത സ്റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡൽഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്കോർ ഉയർത്താൻ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ അതിന് അനുവദിച്ചില്ല.
15-ാം ഓവറിലെ ആദ്യ പന്തിൽ ക്ഷമയോടെ പിടിച്ചുനിന്ന ശിഖർ ധവാനെ വരുൺ ചക്രവർത്തി പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാൻ ഷാക്കിബ് അൽ ഹസ്സന് ക്യാച്ച് നൽകി മടങ്ങി. 39 പന്തുകളിൽ നിന്ന് 36 റൺസെടുത്താണ് താരം മടങ്ങിയത്. ധവാൻ മടങ്ങുമ്പോൾ ഡൽഹി 83 റൺസ് മാത്രമാണെടുത്തത്.
പിന്നാലെ വന്ന ഡൽഹി നായകൻ ഋഷഭ് പന്തിനും പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെർഗൂസൻ രാഹുൽ ത്രിപാഠിയുടെ കൈയിലെത്തിച്ചു. ഇതോടെ ഡൽഹി 15.2 ഓവറിൽ 90 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പന്തിന് പകരം വന്ന ഷിംറോൺ ഹെറ്റ്മെയറെ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാൻ ഡൽഹിക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്കോർ 100 കടന്നത്. പിന്നാലെ രണ്ട് സിക്സടിച്ച് ഹെറ്റ്മെയർ സ്കോർ ഉയർത്തി. എന്നാൽ 19-ാം ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്മെയറെ വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. 10 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്.
അവസാന ഓവറിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്കോർ 130 കടത്തിയത്. ശ്രേയസ് 30 റൺസെടുത്തും അക്ഷർ പട്ടേൽ നാല് റൺസ് നേടിയും പുറത്താവാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാലോവറിൽ 26 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിവം മാവി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Stories you may Like
- ആവേശം അലതല്ലിയ മത്സരത്തിൽ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്
- കൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതി
- ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മിച്ചൽ സ്റ്റാർക്ക്
- 24.75 കോടിയുടെ സ്റ്റാർക്കിനെ ആദ്യ കളിയിൽ തല്ലിപ്പറത്തി ക്ലാസൻ, വിമർശനം
- വിശാഖപട്ടണത്ത് കരീബിയൻ വെടിക്കെട്ട്; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്