പത്തനംതിട്ട നഗരസഭാ കൗൺസിലർ ജോൺസനെ സിപിഎം സസ്പെൻഡ് ചെയ്തത് എസ് ഡി പി ഐ ബന്ധം ഉന്നയിച്ചതിനല്ല: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിലുള്ള ശീത സമരം യഥാർഥ കാരണം: ഒരു നഗരസഭാ ചെയർമാനോട് മത്സരിക്കാൻ സംസ്ഥാന മന്ത്രി തുനിയുമ്പോൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നഗരസഭയിലെ കൗൺസിലറും ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയംഗവും വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വിആർ ജോൺസനെ ഒരു വർഷത്തേക്ക് സിപിഎം പുറത്താക്കിയത് വലിയ വാർത്തയായിരുന്നു. നഗരസഭയിൽ എസ്ഡിപിഐയുമായി കൂട്ടു ചേർന്ന് സിപിഎം ഭരണം നടത്തുന്നതിനെ എതിർത്തതിനാണ് ജോൺസനെ സസ്പെൻഡ് ചെയ്തത് എന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിച്ചത്. പുറത്താക്കലിന് കാരണമായി പാർട്ടി പറഞ്ഞത് ജോൺസൺ വിഭാഗീയത പ്രവർത്തനങ്ങൾ നടത്തി എന്നുള്ളതായിരുന്നു. എന്നാൽ, ജോൺസന്റെ സസ്പെൻഷന് പിന്നിലുള്ള യഥാർഥ കാരണം ഇതൊന്നുമല്ല. ആരോഗ്യമന്ത്രി വീണാ ജോർജും നഗരസഭാ ചെയർമാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീർഹുസൈനും തമ്മിലുള്ള ശീതസമരമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഏറ്റവും വിശ്വസ്തനാണ് പുറത്താക്കപ്പെട്ട ജോൺസൺ. പുറത്താക്കലിന് നേതൃത്വം നൽകിയ കമ്മറ്റിയിൽ ഉണ്ടായിരുന്നത് സക്കീർ ഹുസൈനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുമാണ്.
സംസ്ഥാനത്തെ ഒരു മന്ത്രി ഒരു നഗരസഭയുടെ ചെയർമാനോട് മത്സരിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇവിടുത്തെ ജനങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്. നിലവിൽ ഏറ്റവും പ്രാധാന്യമുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയുടെ ശ്രദ്ധ നഗരസഭയിലെ നിസാരകാര്യങ്ങളിൽ എങ്ങനെ ഇടപെടാമെന്നതാണെന്ന വിമർശനം നിലനിൽക്കുന്നു. ഇവരുടെ ശീതസമരം മൂലം നഗരസഭയ്ക്ക് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ഒരു പരിപാടിയിലും പ്രാതിനിധ്യം കിട്ടുന്നില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്ത് വന്നു കഴിഞ്ഞു. കൗൺസിലിൽ പ്രതിപക്ഷാംഗങ്ങൾ ഈ വിഷയം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരെ പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ചെയർമാൻ ചെയ്തത്.
മന്ത്രി വീണാ ജോർജിന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്നയാളാണ് വിആർ ജോൺസൺ. സക്കീർ ഹുസൈനുമായി നേരത്തേ തന്നെ അത്ര രസത്തിലല്ല ജോൺസൺ. സക്കീറിനെ പരസ്യമായി വിമർശിച്ചതിന് മുൻപും പാർട്ടി നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു ചില ഗൗരവമേറിയ വിഷയങ്ങളിൽ ജോൺസനെ കുറ്റക്കാരനായി കണ്ട് പാർട്ടി നടപടി എടുക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ അത് മാറ്റി വച്ചിരിക്കുകയായിരുന്നു. നഗരസഭയിലെ എസ്ഡിപിഐ ബന്ധം തുറന്നു പറഞ്ഞതിന് ആദ്യം പുറത്താക്കിയതുകൊടുന്തറയിലെ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവിനാലിനെ ആണ്. മന്ത്രി വീണയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് റോബിൻ. തൊട്ടു പിന്നാലെയാണ് വിആർ ജോൺസൺ രംഗത്തു വന്നത്. എസ്ഡിപിഐ ബന്ധത്തിനെതിരേ രുക്ഷമായ പ്രസ്താവനയാണ് ജോൺസൺ നടത്തിയത്. ചെയർമാനെ പ്രത്യക്ഷത്തിലും പരോക്ഷമായും വിമർശിച്ച് ജോൺസൺ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താഴേവെട്ടിപ്രം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കൊണ്ടുവരാൻ ഇടയാകുന്ന തരത്തിൽ ജോൺസൺ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇപ്പോൾ സസ്പെൻഷൻ. തന്റെ നോമിനിയായ ഷിയാസ് ഖാനെ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണമെന്ന് ജോൺസൺ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാത്തതിനാണ് ജോൺസനെ അടിയന്തരി ലോക്കൽ കമ്മറ്റി ചേർന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ, എസ്ഡിപിഐ ബന്ധം എതിർത്തതിന് ജോൺസനെ പുറത്താക്കി എന്ന തരത്തിലാക്കി സാമൂഹിക മാധ്യമ പ്രചാരണം നടത്തുകയാണ് ചെയ്തത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് വീണയും സക്കീറും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്. പ്രചാരണത്തിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടു നിൽക്കുന്നുവെന്നുള്ള പരാതിയെ തുടർന്ന് ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പത്തനംതിട്ടയിലെത്തി സക്കീർ അടക്കമുള്ള നേതാക്കളെ താക്കീത് ചെയ്തിരുന്നു. വീണാ ജോർജ് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തതോടെ അസ്വാരസ്യം വർധിച്ചു. തനിക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന കാരണത്താൽ പലരേയും ശത്രുതാ മനോഭാവത്തോടെയാണ് മന്ത്രി കാണുന്നതെന്ന ആക്ഷേപം വ്യാപകമാണ്. മന്ത്രിയായ വീണ പങ്കെടുക്കുന്ന നഗരസഭയിലെ ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോക്കോൾ പ്രകാരം ലഭിക്കേണ്ട അവസരം ചെയർമാനായ സക്കീർ ഹുസൈന് നൽകുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ നടന്ന ഹൈടെക് അമ്മത്തൊട്ടിൽ ഉദ്ഘാടനത്തിന് ചെയർമാനെ വെറും ആശംസാ പ്രാസംഗികനാക്കി. ശിശുക്ഷേമ സമിതി ചെയർമാൻ ഷിജു ഖാനെ അധ്യക്ഷനാക്കി. വാർഡ് കൗൺസിലറെയും നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനെയും ചടങ്ങിന് ക്ഷണിച്ചതു പോലുമില്ല. നഗരകുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപന ചടങ്ങിൽ ചെയർമാനെ വെറും വിഷയാവതാരകനാക്കി. രണ്ടു മന്ത്രിമാർ പങ്കെടുത്ത ഈ ചടങ്ങിൽ സ്വാഗതം പറയേണ്ടിയിരുന്നത് ചെയർമാനായ സക്കീർ ഹുസൈനായിരുന്നു. ഈ അവസരം നൽകാതിരിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ച് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എൻ സജികുമാറിനെ ചെയർമാനാക്കി. എന്നിട്ട് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയാനുള്ള അവസരം സജികുമാറിന് നൽകി.
വീണാ ജോർജിനെതിരേ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും വേദികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പാർട്ടി നേതാക്കളോ പ്രവർത്തകരോ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം. സിപിഎമ്മിന്റെ നേതാക്കളേക്കാൾ ഉപരി സിപിഐയുടെ പ്രവർത്തകരുമായിട്ടാണ് മന്ത്രിയുടെ ബന്ധമെന്നാണ് പരാതി. ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നഗരസഭയിലെ എൽഡിഎഫ് കമ്മറ്റി ഉപസമിതി രൂപീകരിച്ചു. ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് വിരട്ടാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു.
ആറന്മുള മണ്ഡലത്തിലെ 267 സജീവ പാർട്ടി അംഗങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതായി സിപിഎമ്മിന്റെ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. തുടർഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്ത് നൽകരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സിപിഎം പ്രവർത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി അവലോകന റിപ്പോർട്ട് വന്നിട്ടുള്ളത്.
കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളംകുളം, എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ കേഡർ വിട്ടു നിന്നത്. ഇരവിപേരൂർ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി 3, കിടങ്ങന്നൂർ 6, മല്ലപ്പുഴശേരി 9, കോഴഞ്ചേരി 3, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം 9, പ്രക്കാനം 5, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് 3, പത്തനംതിട്ട നോർത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന പാർട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരിൽ രണ്ട് എൽസി അംഗങ്ങൾ വിട്ടു നിന്നതായും മല്ലപ്പുഴശ്ശേരിയിൽ എൽസി അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഇത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനന്തഗോപന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ദിവസം കണ്ടെടുത്തെന്നും റിപ്പോർട്ടിലുണ്ട്.
പ്രവർത്തകർ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഒടുവിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ നേരിട്ടെത്തി ഏരിയാ നേതാക്കൾ അടക്കമുള്ളവരെ താക്കീത് ചെയ്തതിന് ശേഷമാണ് ചിലർ പ്രവർത്തനത്തിന് ഇറങ്ങിയത. ആറന്മുളയിൽ വീണ റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നാണ് പ്രവർത്തിക്കാത്ത നേതാക്കൾ കരുതിയിരുന്നത്. അവരെ വെട്ടിലാക്കിയാണ് ഇപ്പോൾ അവലോകന റിപ്പോർട്ട് വന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്