24 ന്യൂസ് അവതരിപ്പിച്ച വ്യാജ ചെമ്പോലയ്ക്ക് ഒപ്പമാണോ അല്ലയോ എന്ന് ഭീമാ ഗോവിന്ദൻ വ്യക്തത വരുത്തിയാൽ നല്ലതായിരുന്നു; അയ്യപ്പ ശാപമുള്ള ആഭരണങ്ങൾ വാങ്ങണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിൽ എത്താനാണ്...; ശങ്കു ടി ദാസിനെതിരായ വക്കീൽ നോട്ടീസോടെ ചാനൽ ഡയറക്ടർക്കെതിരേയും പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : ശബരിമല വ്യാജ ചെമ്പോല വാർത്തയുടെ പേരിൽ 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്ക് ഓഹരിയുടമകളുടെ ശാസനയെന്ന് സംഘപരിവാർ പത്രമായ ജന്മഭൂമി വാർത്ത നൽകിയിരുന്നു. 24 ന്യൂസ് ചാനലിന്റെ ഓഹരിയുടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനുമാണ് ശ്രീകണ്ഠൻ നായരെ എടുത്തിട്ടു കുടഞ്ഞത്. ഇതേ തുടർന്നാണ് വ്യാജ ചെമ്പോല വാർത്ത നൽകിയ റിപ്പോർട്ടർ സഹിൻ ആന്റണിയെ സസ്പെൻഡു ചെയ്യാൻ ശ്രീകണ്ഠൻ നായർ നിർബന്ധിതനായതെന്നായിരുന്നു ജന്മഭൂമി വാർത്ത. എന്നാൽ ചെമ്പോലയിൽ പരാതി നൽകിയ ബിജെപി നേതാവ് കൂടിയായ ശങ്കു ടി ദാസിന് വക്കീൽ നോട്ടീസ് അയയ്ക്കുകയാണ് ശ്രീകണ്ഠൻ നായർ ചെയ്തത്. ഇതോടെ പരിവാർ ദേഷ്യം ഭീമാ ഗോവിന്ദനിലേക്കും മാറുകയാണ്.
ഭീമയ്ക്കെതിരേയും സോഷ്യൽ മീഡിയാ കാമ്പൈൻ ശക്തമാക്കുകയാണ് പരിവാറുകാർ. ചെമ്പോലയിൽ ഭീമാ ജ്യൂലറി ഉടമ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഭീമയിലേത് അയ്യപ്പശാപമുള്ള ആഭരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് പരിവാറുകാരുടെ നിലപാട് വിശദീകരണം. യുവരാജ് ഗോകുലിന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 24 ചാനലിന്റെ മുഖ്യ ഷെയർ ഹോൾഡർ ഭീമ ഗോവിന്ദൻ .... ശ്രീകണ്ഠൻ നായരെ പുറത്താക്കുന്നതു വരെ ഭീമ ബഹിഷ്കരിക്കുക-ഇതാണ് യുവരാജിന്റെ പോസ്റ്റിന് താഴെ എത്തുന്ന കമന്റുകൾ. മീശ നോവൽ വിവാദത്തിൽ മാതൃഭൂമിയ്ക്കെതിരെ ശക്തമായ നിലപാട് എടുത്ത വ്യാപാര സ്ഥാപനമാണ് ഭീമ ജ്യൂലറി. മാതൃഭൂമിക്ക് പരസ്യം നൽകില്ലെന്ന് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ 24 ന്യൂസ് വിഷയത്തിൽ ഇതുവരെ ഭീമ നിലപാട് അറിയിട്ടില്ല. മീശ നോവൽ വിഷയത്തേക്കാൾ വലുതാണിതെന്ന് പരിവാറുകാർ പറയുന്നു. ഇതാണ് യുവരാജ് ഗോകുലിന്റേയും പോസ്റ്റിലെ കാതൽ.
Insight media പ്രമോട്ട് ചെയ്യുന്ന 24 news ശങ്കുവിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.... ശബരിമലയ്ക്ക് എതിരെ വ്യാജ ചെമ്പോല അവതരിപ്പിച്ചത് എതിർത്തതിനാണ് ശങ്കുവിന് നോട്ടീസ് അയച്ചത്. മാനം പോയത്രേ... ഈ വിഷയത്തിൽ insight media ടീമിലെ ഒരാളായ ശ്രീ ഭീമാ ഗോവിന്ദന്റെ നിലപാട് അറിഞ്ഞാൽ നല്ലതായിരുന്നു.. 24 news അവതരിപ്പിച്ച വ്യാജ ചെമ്പോലയ്ക്ക് ഒപ്പമാണോ അല്ലയോ എന്ന് അദ്ദേഹം വ്യക്തത വരുത്തിയാൽ നല്ലതായിരുന്നു. ഒപ്പം ഈ വക്കീൽ നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നും..... അയ്യപ്പ ശാപമുള്ള ആഭരണങ്ങൾ വാങ്ങണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിൽ എത്താനാണ്... Insight media ടീം അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ.. http://www.insightmediacity.com/team.html.. സ്വാമി ശരണം.....-ഇതാണ് യുവരാജിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് ഭീമയെ ബഹിഷ്കരിക്കണമെന്ന നിലപാടുമായി പരിവാറുകാരെത്തുന്നത്.
ചെമ്പോലയിൽ അതിശക്തമായ നിലപാട് ഗോകുലം ഗോപാലനും ഭീമാ ഗോവിന്ദനും എടുത്തുവെന്നായിരുന്നു ഇന്നലെ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 24 ന്യൂസിലെ മറ്റൊരു ഓഹരിയുടമയായ എൻആർഐ വ്യവസായി ആലുങ്കൽ മുഹമ്മദിന്റെ നോമിനിയായാണ് സഹിൻ ആന്റണി ചാനലിൽ എത്തിയത്. വിവാദമുണ്ടായപ്പോൾ സഹിൻ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ആലുങ്കൽ മുഹമ്മദ് സ്വീകരിച്ചിരുന്നത്. ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഈ നിലപാടിനെതിരെ രംഗത്തെത്തി. മുട്ടിൽ മരംമുറി വിവാദത്തിൽ ഉൾപ്പെട്ട ദീപക് ധർമ്മടത്തെ സസ്പെൻഡ് ചെയ്ത ശ്രീകണ്ഠൻ നായർ എന്തു കൊണ്ടാണ് സഹിൻ ആന്റണിയെ സംരക്ഷിക്കുന്നതെന്നു ഗോകുലം ഗോപാലൻ ചോദിച്ചു. ചാനലിൽ ഗോകുലം ഗോപാലന്റെ നോമിനിയായിരുന്നു ദീപക് ധർമ്മടം.
24 ചാനലിന്റെ ഹിന്ദു വിരുദ്ധ അജൻഡ വെളിപ്പെടുത്തിയ ശബരിമല വ്യാജ ചെമ്പോല വിവാദത്തിൽ ഭീമ ഗോവിന്ദനും രോഷാകുലനാണ്. തങ്ങളുടെ പണമുപയോഗിച്ചു ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കരുതെന്നു ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ശ്രീകണ്ഠൻ നായരോടു കർക്കശ നിർദ്ദേശം നൽകി. മാതൃഭൂമി വാരികയിലെ 'മീശ' നോവൽ വിവാദത്തിന്റെ പേരിൽ ഭീമ ജൂവലറി മാതൃഭൂമിക്കു പരസ്യം നൽകുന്നതു നിർത്തിയിരുന്നു. ഇക്കാര്യം ഭീമ ഉടമ ഗോവിന്ദൻ പരസ്യമാക്കുകയും ചെയ്തു. ഹിന്ദു വികാരത്തിന്റെ വ്രണപ്പെടുത്തുന്ന നോവലിന്റെ പേരിൽ പരസ്യം നിഷേധിച്ച ഭീമ ഗ്രൂപ്പിന്റെ ഓഹരിയുടമസ്ഥതയിലുള്ള ചാനലിനെ ശബരിമലയ്ക്കും അയ്യപ്പനുമെതിരായ പ്രചരണത്തിനു ഉപയോഗിച്ചതിൽ ഗോവിന്ദൻ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ജന്മഭൂമി വിശദീകരിച്ചിരുന്നു.
ആലുങ്കൽ മുഹമ്മദും പുരാവസ്തു തട്ടിപ്പുകാരൻ മോൻസനും രക്ഷാധികാരികളായ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓർഡിനേറ്ററാണ് സഹിൻ ആന്റണി. സംഘടനയുടെ കുടുംബയോഗത്തിൽ മോൻസന്റെ സാന്നിധ്യത്തിൽ സഹിൻ ആന്റണിയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോ ഏറെ വിവാദമായിരുന്നു. ഓഹരിയുടമകൾ സഹിന്റെ കാര്യത്തിൽ രണ്ടു തട്ടിലായതു ശ്രീകണ്ഠൻ നായരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ടെന്നും ജന്മഭൂമി വാർത്ത നൽകി. ഇതിനിടെയാണ് ശങ്കു ടി ദാസിന് 24 ന്യൂസിന്റെ വക്കീൽ നോട്ടീസ് ലഭിച്ചത്. ഈ നോട്ടീസ് ശങ്കു ടി ദാസ് തന്നെ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. ഇതോടെയാണ് പരിവാറുകാരുടെ പ്രതിഷേധം ഭീമയിലേക്ക് വഴി മാറുന്നത്.
ശബരിമലയുടെ ചരിത്രം അട്ടിമറിക്കാൻ 24 ന്യൂസ് ചാനലിൽ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണി അവതരിപ്പിച്ച വ്യാജ വാർത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ വലിയ ചർച്ചയായിരുന്നു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്.
മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. സഹിൻ ആന്റണിയുടെ അറിവോടും സഹായത്തോടും കൂടിയോ, സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം തന്നെയോ ആണ് പ്രസ്തുത വ്യാജ രേഖ നിർമ്മിക്കപ്പെട്ടത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സാധിക്കൂ, പരാതിയിൽ പറയുന്നു-ഇതായിരുന്നു ശങ്കു ടി ദാസിന്റെ പരാതി.
വക്കീൽ നോട്ടീസ് കിട്ടിയതുമായി ബന്ധപ്പെട്ട് ശങ്കു ടി ദാസ് ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം
24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ എനിക്കെതിരെ അയച്ച വക്കീൽ നോട്ടീസ് ഇന്ന് ഉച്ചക്ക് ഇമെയിലിലായി കിട്ടി ബോധ്യപ്പെട്ടു.
'മൂന്ന് ദിവസത്തിനകം വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ ഞാനിത് വരെ എഴുതിയ എല്ലാ ഫേസ്ബുക് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട ചർച്ചകളിലും പരാതികളിലും ഞാൻ ഉന്നയിച്ച വാദങ്ങളും നടത്തിയ പ്രസ്താവനകളും മുഴുവൻ പിൻവലിക്കുകയും, 24 ന്യൂസിന് എതിരെ കേന്ദ്ര സർക്കാരിന് ഓൺലൈനായി പരാതികൾ അയക്കാൻ ആരംഭിച്ച ക്യാമ്പയിൻ അടിയന്തിരമായി അവസാനിപ്പിക്കുകയും, ഈ വിഷയത്തിൽ സമർപ്പിച്ച പരാതികൾ എല്ലാം പിൻവലിക്കുകയും, അത് കൂടാതെ മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകൾക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയുകയും, ഇനി മേലിൽ ഈ വിഷയത്തിൽ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യാത്ത പക്ഷം എനിക്കെതിരെ 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ താക്കീത്.' നോട്ടീസിന് അടുത്ത ദിവസം തന്നെ വിശദമായ മറുപടി അയക്കുന്നുണ്ട്.
അതിൽ ഘണ്ടിക തിരിച്ച് തന്നെ തെറ്റായ ആരോപണങ്ങൾ നിഷേധിക്കുകയും ശരിയായ വസ്തുതകൾ വിശദീകരിക്കുകയും ചെയ്യുന്നതാണ്. ഇന്നിപ്പോൾ ചുരുക്കത്തിൽ ഇത്ര മാത്രം പറയാം. ഈ വിഷയത്തിൽ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിൻവലിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ സമർപ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല. നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാൻ മാപ്പ് പറയുകയുമില്ല.
ഞാനീ വിഷയത്തിൽ ഇന്ന് വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂർണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാൻ ഉന്നയിച്ചിട്ടുള്ളതാണ്. അതിൽ ഞാൻ ഉറച്ചു നിൽക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ഈ വിഷയത്തിൽ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും.
അതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ഏത് സിവിൽ ക്രിമിനൽ വ്യവഹാരത്തെയും പൂർണ്ണ മനസ്സാലേ ഞാൻ ഇതിനാൽ സ്വാഗതം ചെയ്യുന്നു.
തരിമ്പും ഖേദരഹിതനായി,
ശങ്കു തുളസീദാസ്.
Stories you may Like
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- 'ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ'
- 'മൂന്നാം പിണറായി സർക്കാർ വരും, ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍