മല്യയെ പാപ്പരാക്കിയ കിങ് ഫിഷർ; ഗോയലിനെ വീഴ്ത്തിയ ജെറ്റ് എയർവേയ്സും; ബിസിനസ് ഭീമന്മാർക്ക് അടിതെറ്റിയ വ്യോമയാന മേഖലയിൽ ചിറക് വിരിക്കാൻ ടാറ്റ; എയർ ഇന്ത്യ തിരിച്ചു പിടിക്കാൻ കരുത്തേകിയത് ജെആർഡി ടാറ്റയുടെ ജീവിതം
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: ആകാശത്തിൽ ചിറക് വിരിക്കാനുള്ള മോഹങ്ങളുമായി വ്യോമയാന മേഖലയിൽ ഒരു കൈ നോക്കി തിരിച്ചടി നേരിട്ടവരാണ് വിജയ് മല്യയും നരേഷ് ഗോയലും. മദ്യവ്യവസായി വിജയ് മല്യയുടെ കിങ് ഫിഷറും നരേഷ് ഗോയലിന്റെ ജെറ്റ് എയർവേയ്സും നഷ്ടങ്ങളുടെ മാത്രം കണക്കുകൾ ബാക്കിവച്ചപ്പോൾ ഇരുവർക്കും മുന്നിൽ തങ്ങൾ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്ന് വീഴുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.
ശതകോടികൾ ലാഭം നൽകിക്കൊണ്ടിരുന്ന സ്പിരിറ്റ് ബിസിനസിൽ മാത്രം തുടരാൻ ശ്രമിക്കാതെ ഇന്ത്യൻ ആകാശത്ത് സ്വന്തം പേര് കാണാൻ കൊതിച്ച വിജയ് മല്യ ഒരു പ്രീമിയം എയർലൈൻ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബാങ്കുകളിൽ നിന്നും കോടികൾ വായ്പ എടുത്ത അദ്ദേഹം എയർ ഡെക്കാന്റെ ഏറ്റെടുക്കൽ കൂടിയായപ്പോൾ സാമ്പത്തികമായി അധിക ബാദ്ധ്യത തലയിൽ വയ്ക്കുകയായിരുന്നു. കടം കുന്നുകൂടിയപ്പോൾ രായ്ക്കുരാമാനം രാജ്യത്ത് നിന്നും ഒളിച്ചോടേണ്ട ഗതികേടിലായി മല്യയുടെ ജീവിതം.
മല്യയുടെ കിങ്ഫിഷറിനെ വെല്ലുവിളിക്കാനുള്ള ശ്രമത്തിൽ തകർന്നുപോയ മറ്റൊരു ബിസിനസ് ഭീമനാണ് ജെറ്റ് എയർവേസിന്റെ തലവനായ ഗോയൽ. കടക്കെണിയിലായ എയർ സഹാറ സ്വന്തമാക്കിയതിന് ശേഷമാണ് ജെറ്റ് എയർവേസിന്റെ തകർച്ച ആരംഭിച്ചത്. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ചെലവുകുറഞ്ഞ എയർലൈനുകളുടെ കടന്നുകയറ്റവും മറ്റൊരു കാരണമായി. വിമാനകമ്പനികളുടെ നടത്തിപ്പ് ബുദ്ധിമുട്ടേറിയ ബിസിനസാണെന്ന് മല്യയുടേയും ഗോയലിന്റെയും ജീവിതം തന്നെ തെളിവ്.
ബിസിനസ് ഭീമന്മാർക്ക് അടിതെറ്റിയ മേഖലയിൽ പരീക്ഷണം നടത്താനുള്ള ഭയം ആയിരുന്നു എയർ ഇന്ത്യയിൽ ഒരു കൈ നോക്കാൻ ശ്രമിക്കുന്നതിൽ നിന്നും കൊടികെട്ടിയ ഇന്ത്യയിയിലെ ധനികരെ പിന്തിരിപ്പിച്ചത്. ഇവിടെയാണ് ടാറ്റ വ്യക്തവും, കൃത്യവുമായ പഠനങ്ങൾ നടത്തിയ ശേഷം എയർ ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനമെടുത്തത്.
ഇതിന് പിന്നിൽ അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തായിരിക്കും എന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയെ ഏറ്റവുമധികം ലേലം വിളിക്കുന്നയാൾക്ക് നൽകാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതനുസരിച്ച് 18000 കോടി രൂപ ക്വാട്ട് ചെയ്ത ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കുകയായിരുന്നു. ടാറ്റയാണ് ലേലത്തിൽ വിജയിച്ചതെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ, വൈകാരികതലത്തിലും ടാറ്റയ്ക്ക് അർഹതപെട്ട വിജയമായിരുന്നു അത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എയർ ഇന്ത്യയെ വിറ്റൊഴിഞ്ഞ സന്തോഷമാണ് കേന്ദ്ര സർക്കാരിനുള്ളതെങ്കിൽ, കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കമ്പനിയെ ഈ അവസ്ഥയിലെങ്കിലും തിരിച്ചുകിട്ടിയ സന്തോഷമാവും ടാറ്റയ്ക്ക്.
18,000 കോടി രൂപ ടാറ്റ നൽകുമ്പോൾ അതിൽ കേവലം 2700 കോടി മാത്രമാണ് സർക്കാർ ഖജനാവിലേക്ക് പോവുക, ബാക്കി തുക മുഴുവൻ ഈ വെള്ളാന വരുത്തിവച്ച കടം വീട്ടുന്നതിനായി ഉപയോഗിക്കും, ഇതു കൊണ്ടും കേന്ദ്രത്തിന് കടബാദ്ധ്യത തീർക്കാനാവില്ലെന്നത് മറ്റൊരു സത്യം.
ടാറ്റയെ സംബന്ധിച്ചിടത്തോളം വ്യോമയാന മേഖലയിൽ അവർ പുതിയ ഒരു താരമല്ല. ടാറ്റ സൺസ് എയർ വിസ്താരയുടെയും എയർ ഏഷ്യയുടെയും സജീവ ഭാഗമാണ് ഇപ്പോൾ. ഈ മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും ടാറ്റയുടെ ഇപ്പോഴത്തെ തലമുറയ്ക്കും ശരിയായ തരത്തിൽ അറിയാം എന്ന് സാരം.
ഇന്ത്യയുടെ ആദ്യ പൊതുമേഖലാ വിമാന കമ്പനി അതിന്റെ ജന്മഗൃഹത്തിലേക്കു തന്നെ മടങ്ങുമ്പോൾ മറക്കാൻ പാടില്ലാത്തൊരു പേരുണ്ട്; ജെആർഡി ടാറ്റ. പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജഹാംഗീർ രത്തൻജി ദാദാബായ് ടാറ്റ എന്ന ജെആർഡി ടാറ്റ. ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവ്. ഇന്ത്യയ്ക്ക് സ്വന്തമായൊരു വിമാന കമ്പനി സമ്മാനിച്ച ജെആർഡി ടാറ്റയുടെ ജീവിതം സംഭവബഹുലമാണ്.
രത്തൻജി ടാറ്റയുടെയും ഫ്രഞ്ച് സ്വദേശിയായ സൂസൻ ബ്രിയറിന്റെയും രണ്ടാമത്തെ മകനാണ് ജെആർഡി ടാറ്റ. ഇന്ത്യയിൽ ആദ്യമായി കാർ ഓടിച്ച വനിതയാണ് സൂസൻ. കുട്ടിക്കാലം മുഴുവൻ അമ്മയ്ക്കൊപ്പം ഫ്രാൻസിലായിരുന്നു ജെആർഡി കഴിഞ്ഞത്. അവിടെനിന്നാണ് വിമാനങ്ങളിലും ആകാശയാത്രകളിലുമെല്ലാം താൽപര്യം ജനിക്കുന്നത്.
വടക്കൻ ഫ്രാൻസിലെ ബുലോയിനിലെ ബീച്ച് റിസോർട്ടിലായിരുന്നു അവധിക്കാലം ചെലവഴിച്ചിരുന്നത്. ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ പറക്കുന്ന ആദ്യത്തെയാളായ ലൂയിസ് ബ്ലെറിയോട്ടിന്റെ മകനൊപ്പമായിരുന്നു കളി. കളിക്കൂട്ടുകാരനിൽനിന്നു തന്നെ അച്ഛന്റെ വ്യോമയാന സാഹസികതകളെക്കുറിച്ച് ടാറ്റ ഏറെ കഥകൾ കേട്ടു. ഇതിനിടയിലാണ് ബ്ലെറിയോട്ടിന്റെ മുഖ്യ പൈലറ്റായിരുന്ന അഡോൾഫ് പെഗോഡ് ബീച്ചിൽ വിമാനമിറക്കുന്നത് കാണുന്നത്. അങ്ങനെ പെഗോഡ് ടാറ്റയുടെ ഹീറോയായി മാറി.
പെഗോഡ് ടാറ്റയെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. മനസിനുള്ളിൽ ആകാശസഞ്ചാരത്തെക്കുറിച്ചുള്ള മോഹങ്ങൾ കൂടുതൽ തീവ്രമായി. അങ്ങനെ 15-ാം വയസിൽ പൈലറ്റാകണമെന്നു തീരുമാനിച്ചുറപ്പിച്ചു. ഇതിനിടയിൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് ഒൻപത് വർഷം കഴിഞ്ഞാണ് പഴയ ബോംബെയിൽ ഒരു ഫ്ളയിങ് ക്ലബ് തുറക്കുന്നത്. അങ്ങനെ ക്ലബിൽ ചേർന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 1929ൽ ജെആർഡി ടാറ്റ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. വിമാനം പറത്താനുള്ള ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യൻ വ്യോമയാനചരിത്രത്തിന്റെ പിതാവുമായി അങ്ങനെ ടാറ്റ.
1932ൽ മറ്റൊരു ചരിത്രവും ജെആർഡി ടാറ്റ കുറിച്ചു; ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ ആദ്യ വാണിജ്യ വിമാനം സ്വന്തമായി പറത്തിക്കൊണ്ടായിരുന്നു അത്. കറാച്ചിയിൽനിന്ന് പറന്നുയർന്ന വിമാനം ബോംബെയിലെ ജുഹു ബീച്ചിലാണ് ലാൻഡ് ചെയ്ത്. അങ്ങനെ ഇന്ത്യയുടെ ആദ്യത്തെ വ്യോമയാന സർവീസിനും തുടക്കം കുറിച്ചു.
രാജ്യത്ത് വ്യോമയാന സർവീസിന് തുടക്കം കുറിച്ചയാളാണെങ്കിലും അതിന്റെ ക്രെഡിറ്റ് ജെആർഡി സ്വയം ഏറ്റെടുക്കാറില്ല. പകരം, റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ നെവിൽ വിൻസെന്റിനാണ് ടാറ്റ എല്ലാ ക്രെഡിറ്റും നൽകുന്നത്. ഇന്ത്യയിൽ ഒരു എയർലൈൻ ആരംഭിക്കാനുള്ള പ്രോജക്ട് ജെആർഡി ടാറ്റയ്ക്കുമുൻപിൽ വയ്ക്കുന്നത് നെവിൽ ആണ്.
എന്നാൽ, അന്ന് ടാറ്റ സൺസ് ചെയർമാനായിരുന്ന ദൊറാബ് ടാറ്റയ്ക്ക് ഇക്കാര്യത്തിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ലക്ഷം മാത്രമായിരുന്നു നിക്ഷേപത്തുക. ജെആർഡിയുടെ ഉപദേഷ്ടാവും സുഹൃത്തുമായ ജോൺ പീറ്റേഴ്സന്റെ പ്രേരണ കൂടിയായതോടെ പദ്ധതി ഏറ്റെടുക്കാൻ ദൊറാബ് തീരുമാനിച്ചു.
ഒടുവിൽ 1932ൽ ടാറ്റ എയർലൈൻസിന് തുടക്കം കുറിച്ചു. അന്ന് വിമാനസർവീസ് ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ടാറ്റ ഓർമിക്കുന്നുണ്ട്. റേഡിയോയോ പൈലറ്റ് അടക്കമുള്ള വിമാനജീവനക്കാർക്ക് മാർഗനിർദ്ദേശങ്ങളും സന്ദേശങ്ങളും നൽകാനുള്ള സംവിധാനങ്ങളോ അന്നുണ്ടായിരുന്നില്ല.
മുംബൈയിലൊരു വിമാനനിലയം പോലുമുണ്ടായിരുന്നില്ല. ജുഹുവിലെ മൺനിലമായിരുന്നു വിമാനമിറക്കാൻ ഉപയോഗിച്ചിരുന്നത്. മഴക്കാലത്ത് റൺവേ വെള്ളത്തിലാകും. അതോടെ രണ്ട് വിമാനങ്ങളും മൂന്നു പൈലറ്റുമാരുമായി പൂണെയിലേക്കു മാറും. പിന്നീടാണ് പൂണെയിൽ ഒരു വ്യോമനിലയം ആരംഭിക്കാനുള്ള അനുമതി കമ്പനിക്ക് ലഭിക്കുന്നത്.
തുടക്കത്തിൽ മെയിൽ സർവീസിനായുള്ള ചെറുവിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, 1936ഓടെ വലിയ വിമാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. പൈലറ്റുമാർക്ക് പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനായി ഇംഗ്ലണ്ടിൽനിന്ന് പരിശീലകരെ കൊണ്ടുവന്നു ടാറ്റ. അങ്ങനെ പൈലറ്റ് പരിശീലനകേന്ദ്രവും ആരംഭിച്ചു.
1937ൽ ബോംബെ-ഡൽഹി സർവീസ് ആരംഭിച്ചു. ഇതിനിടെയാണ് രണ്ടാം ലോകയുദ്ധം വരുന്നതും ടാറ്റയുടെ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതും. 1946ൽ ടാറ്റ എയർലൈൻസ് പൊതുമേഖലാ സ്ഥാപനമാക്കുകയും എയർ ഇന്ത്യയായി പേരുമാറ്റുകയും ചെയ്തു. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. തുടർന്നും 1977 വരെ ജെആർഡി ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.
മറ്റ് വ്യോമയാന കമ്പനികളെ പോലെ തന്നെ കോവിഡ് കാലം ബാദ്ധ്യതകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, വരുന്ന നാളുകളിൽ ഇതെല്ലാം മറികടക്കാനാവും എന്ന പ്രതീക്ഷ ഈ കമ്പനികൾ നിലനിർത്തുന്നുണ്ട്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ സൺസിന് ഇപ്പോൾ 84 ശതമാനം ഓഹരികളാണുള്ളത്. വരുന്ന വർഷങ്ങളിൽ ഈ കമ്പനി പൂർണമായും ടാറ്റയുടേതാവും എന്നും കണക്കാക്കുന്നു.
എയർ ഇന്ത്യയിൽ എയർ ഏഷ്യ, വിസ്താര എന്നീ കമ്പനികൾ ലയിപ്പിക്കുവാനും ടാറ്റയ്ക്ക് ഇതിലൂടെയാവും. ഒരേസമയം മൂന്ന് എയർലൈൻ ബിസിനസുകൾ നടത്തുന്നതിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ ടാറ്റയ്ക്കാവും.
എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഭാവിയിൽ നേരിടേണ്ട വെല്ലുവിളികളെ കുറിച്ച് വ്യക്തമായ പഠനം ടാറ്റ നടത്തിയിട്ടുണ്ട്. ജെ ആർ ഡി ടാറ്റ വർഷങ്ങളോളം ചെയർമാനായിരുന്ന കമ്പനിയെ ചാടിക്കയറി സ്വന്തമാക്കുകയായിരുന്നില്ല ടാറ്റ. ഇതിന് മുൻപ് 2018ൽ കേന്ദ്രം എയർ ഇന്ത്യയെ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് ടാറ്റ ഓഫറുമായി വന്നിരുന്നില്ല, പിന്നീട് ഇപ്പോൾ എയർ ഇന്ത്യയുടെ 100 ശതമാനവും വിൽക്കാൻ തീരുമാനിച്ചപ്പോൾ മാത്രമാണ് ടാറ്റ ലേലത്തിൽ പങ്കെടുക്കുന്നത്.
വിദേശ കൺസൾട്ടെന്റുകളെയടക്കം നിയോഗിച്ച് പഠനം നടത്തിയ ശേഷമാണ് ടാറ്റ ഇക്കുറി ലേലത്തിനെത്തിയത്. ഇതിൽ എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതകൾ ഉണ്ടാക്കുന്ന മേഖലകൾ ഏതെന്നും, എങ്ങനെ അവ കുറയ്ക്കാമെന്നും വ്യക്തമായി പഠിച്ച് പദ്ധതി രൂപീകിരച്ചിട്ടുണ്ട്. ടാറ്റയുടെ കീഴിലുള്ള ടി സി എസിന്റെ സേവനങ്ങളും എയർ ഇന്ത്യയിൽ ഇനി ഉണ്ടാവും.
സിങ്കപ്പൂർ എയർലൈൻസ് ഉൾപ്പടെ ലോകത്തിലെ വിവിധ വിമാനകമ്പനികൾ നിലവിൽ ടി സി എസിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പം യാത്രക്കാരെ ആകർഷിക്കുന്നതിനായി മികച്ച ഭക്ഷണ പാക്കേജുകൾ നൽകാൻ ടാറ്റയ്ക്കാവും. ടാറ്റയുടെ കീഴിലുള്ള താജ് സാറ്റ്സിന്റെ സേവനം ഇതിനായി ഉപയോഗിക്കാം. എയർ ഇന്ത്യയിൽ അധികമായുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതിന് പകരം സമാനമായ മറ്റ് തൊഴിൽ മേഖലയിലേക്ക് കൊണ്ട് വരാനും ടാറ്റയ്ക്ക് കഴിയും. ഇതിലൂടെ വൻ ബാദ്ധ്യത ഒഴിവാക്കാനും കമ്പനിക്കാവുമെന്നാണ് വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്