ഫലം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം തീരുമാനിച്ചത് ആർഎസ്എസ് എന്ന വാദം; ലോക്സഭയിൽ മുന്നേറ്റം ഉറപ്പുനൽകി എല്ലാം അനുകൂലം ആക്കിയത് മുരളീധര നയതന്ത്രം; സുരേന്ദ്രന് കരുത്തായത് അമിത് ഷായുടെ പിന്തുണ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയിൽ വീണ്ടും മുരളീധര പക്ഷത്തിന് മുൻതൂക്കം കിട്ടാൻ കാരണം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മനസ്സ്. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിനോടുള്ള താൽപ്പര്യക്കുറവും ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിൽ ബിജെപിയെ ഉയർത്തിയെടുക്കാൻ ഒരുഅവസരം കൂടി നൽകണമെന്ന നിർദ്ദേശം കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനാണ് അമിത് ഷായ്ക്ക് മുമ്പിൽ വച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വിശ്വസിച്ചാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി തുടരാൻ അനുവദിച്ചതും.
അമിത് ഷായുടെ നിലപാടാണ് കെ സുരേന്ദ്രന് തുണയായത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കങ്ങൾ മുരളീധരൻ നടത്തുകയും ചെയ്തു. രണ്ട് കാര്യങ്ങളാണ് അമിത് ഷായ്ക്ക് മുമ്പിൽ മുരളീധര വിഭാഗം അവതരിപ്പിച്ചത്. നേമത്ത് ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ തീരുമാനിച്ചതും നടപ്പാക്കിയതും ആർ എസ് എസാണ്. കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം പോലും ആർഎസ്എസ് തീരുമാനമായിരുന്നു. അങ്ങനെ എല്ലാം പിഴച്ചു. ഈ സാഹചര്യം വിശദീകരിച്ചായിരുന്നു ഇടപെടലുകൾ. ഇത് അമിത് ഷായും അംഗീകരിച്ചു. ഒരു അവസരം കൂടി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷും സുരേന്ദ്രന് വേണ്ടി നിലയുറപ്പിച്ചു.
ഇപ്പോഴുള്ള ടീമിനെ തന്നെ വേണമെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. ജില്ലാ തലത്തിൽ മാറ്റങ്ങൾ വേണമെന്നും വാദിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ ലോക്സഭാ സീറ്റുകളെ ജയപ്പട്ടികയിലേക്ക് എത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് മുരളീധരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിശക്തമായ കേഡർ സംവിധാനം നടപ്പാക്കും. ഇതിലൂടെ തിരുവനന്തപുരത്തും തൃശൂരും ജയിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. ആറ്റിങ്ങലിലും അതിശക്തമായ മത്സരം ഉറപ്പാക്കും. വി മുരളീധരൻ തന്നെ ഇവിടെ സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തൃശൂരിനെ സുരേഷ് ഗോപിയെ മുൻനിർത്തിയാകും പിടിക്കാൻ ശ്രമിക്കുക. തിരുവനന്തപുരത്തും പ്രമുഖനെ തന്നെ നിർത്തും.
സ്ഥാനാർത്ഥി നിർണ്ണയം അടക്കം മുരളീധരനും സുരേന്ദ്രനും നേരിട്ട് നടത്തുമെന്നാണ് സൂചന. കേരളത്തിലെ ബിജെപിയിൽ സമ്പൂർണ്ണ ആധിപത്യം ഈ ഗ്രൂപ്പിന് നൽകുന്നതും ലോക്സഭയിലെ വാക്കുകൾ കൂടി കണക്കിലെടുത്താണ്. അതായത് ലോക്സഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് സാധ്യത. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തെ പിണക്കാതെ കാര്യങ്ങൾ നീക്കാമെന്നും മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലെ ഫലം എതിരായാൽ കേരളാ ബിജെപിയിലെ അടിമുടി മാറ്റമുണ്ടാകും.
എല്ലാ തലത്തിലും പുതിയ നേതാക്കളെ നിയോഗിക്കുകയും ചെയ്യും. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് എം ഗണേശ് തുടരുന്നതും മുരളീധരന്റെ ആഗ്രഹ പ്രകാരമാണ്. ഭാരവാഹികൾ തമ്മിൽ ഏറ്റുമുട്ടുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രനെ പൂർണ്ണമായും അവഗണിക്കുന്ന പുനഃസംഘടനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും മുരളീധരന്റെ താൽപ്പര്യം വ്യക്തമായി. കുമ്മനം രാജശേഖരനെ ദേശീയ സമിതിയിലേക്ക് എടുത്തത് കേരളത്തിലെ ആർ എസു എസുമായി തൽകാലം ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നൽകാനാണ്.
ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ്. മുരളീധരനെതിരെ അതിശക്തമായ നിലപാട് എടുത്ത ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഒരാൾക്ക് ഒരു പദവി എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും മാറ്റിയത്. പുനഃസംഘടനയിൽ അതൃപ്തി പുകയുന്ന ബിജെപി.യിൽ പരസ്യപ്രതികരണത്തിന്റെ പേരിൽ നടപടി തുടങ്ങിയതും മുരളീധപക്ഷത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ മുൻ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും കഴിഞ്ഞദിവസം രാജിവെച്ച സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
അച്ചടക്ക ലംഘനമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുനഃസംഘടന വിവേകപരമായി നടത്തണമായിരുന്നെന്നാണ് മുതിർന്ന നേതാവ് പി.പി. മുകുന്ദന്റെ പ്രതികരണം. വയനാട് ജില്ലാ പ്രസിഡന്റിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണ് മദൻലാലിന്റെ രാജി. അടുത്തദിവസംതന്നെ സസ്പെൻഷനുമുണ്ടായി. സാമൂഹികമാധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും മാധ്യമങ്ങൾക്ക് തെറ്റായ വാർത്ത നൽകുകയും ചെയ്യുന്നവരെ 'ശാസ്ത്രീയമായി'ത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കേന്ദ്രഘടകത്തിനും അറിയാമെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.
കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് നിരീക്ഷണമെന്നു പരോക്ഷമായി പറയുകയായിരുന്നു സുരേന്ദ്രൻ. നേതൃത്വത്തിനെതിരേ വരാനിരിക്കുന്ന പ്രതികരണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു എ.കെ. നസീറിന്റെ സസ്പെൻഷൻ. ഇതിനോടുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പുകൾ നേതാക്കൾ തമ്മിലുള്ള മുറുമുറുപ്പിൽ ഒതുങ്ങുകയാണ്. എ.കെ. നസീർ, ബിജെപി.യിൽ ഉണ്ടായ മെഡിക്കൽ കോഴ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിഷൻ അംഗമായിരുന്നു. കമ്മിഷൻ റിപ്പോർട്ട് ചോർന്നതായി പിന്നീട് വിവാദം ഉയരുകയും അത് നസീറിനെതിരേ ചില നേതാക്കൾ തിരിച്ചുവിടുകയും ചെയ്തിരുന്നു.
അതിനുശേഷം നസീറിനെ ഒതുക്കി മധ്യമേഖല പ്രസിഡന്റാക്കി. നേതൃത്വത്തോട് ഇടഞ്ഞ് അധികം വൈകാതെ അദ്ദേഹം സ്ഥാനം രാജിവെക്കുകയുംചെയ്തു.സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് നസീർ വിമർശിച്ചത്. നേതാക്കൾക്ക് സാമ്പത്തിക സുതാര്യതയില്ല. പണം സമാഹരിക്കാനുള്ള മാർഗമായാണ് അവർ തിരഞ്ഞെടുപ്പുകളെ കാണുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടി എങ്ങനെ വളരുമെന്നും അദ്ദേഹം ചോദിച്ചു. പാലാ ബിഷപ്പുമായി ഉയർന്ന വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്- നസീർ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്താത്തത് തന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്ന് കെ. സുരേന്ദ്രൻ പറയുന്നു. കേന്ദ്രസർക്കാരിന്റെ ഒരു പ്രധാനപ്പെട്ട ബോർഡിലേക്ക് എ.കെ. നസീറിനെ ശുപാർശ ചെയ്യാനിരിക്കെയാണ് നേതൃത്വത്തിനെതിരേ അദ്ദേഹം ഗുരുതര പരാമർശങ്ങൾ നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍