ബിജെപിയിലെ കൊട്ടരവിപ്ലവം പട്ടേലിന് വിനയായി; പകരം മോദിയെ ഗുജറാത്തിൽ നിർദ്ദേശിച്ചത് അദ്വാനി; രാഷ്ട്രീയ ഗുരുവിന്റെ പ്രധാനമന്ത്രി മോഹങ്ങൾ തകർത്ത് ഇന്ദ്രപ്രസ്ഥവും പിടിച്ചു; കർഷക സമരവും പെട്രോൾ വിലയും 'ഗ്ലാമറിന്' മങ്ങലായി; മോദി അധികാരത്തിൽ എത്തിയിട്ട് ഇന്ന് 20 വർഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരപദവിയിലെത്തിയിട്ട് ഇന്ന് 20 വർഷം. 2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ആദ്യം അധികാരസ്ഥാനത്തെത്തുന്നത്. പിന്നീട് ആ മോദി മാജിക്ക് പ്രധാനമന്ത്രി പദത്തിലും എത്തി. അധികാരത്തിൽ 25 കൊല്ലം മോദി പൂർത്തിയാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ജയിക്കേണ്ടതായി വരും.
കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിയോഗിക്കപ്പെട്ട മോദി തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനത്തു തുടർന്നു. 2007ലും 2012ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് തുടർച്ചയായി 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായി. അതിന് ശേഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ ഉടനീളം ചർച്ചയാക്കിയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മാറിയത്. രാഷ്ട്രീയ ഗുരുനാഥൻ എൽകെ അദ്വാനിയുടെ പ്രധാനമന്ത്രി മോഹത്തെ തകർത്തായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി, ഗുജറാത്തിലെ വഡോദര മണ്ഡലങ്ങളിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മെയ് 26ന് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തുടർഭരണം നേടി. സെപ്റ്റംബർ 17ന് ആരംഭിച്ച മോദിയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ സമാപനവും ഇന്നാണ്. കേരളത്തിലും ബിജെപി വിപുലമായ ആഘോഷം നടത്തുന്നുണ്ട്. ഗുജറാത്ത് ബിജെപിയിലെ വിഭാഗീയതയാണ് മോദിയെ 2001ൽ മുഖ്യമന്ത്രിയാക്കിയത്. അദ്വാനിയായിരുന്നു ഗുജറാത്തിന് നല്ലത് മോദിയാണെന്ന ആശയം മുമ്പോട്ട് വച്ചത്. അത് എല്ലാവരും അംഗീകരിച്ചു.
ഗോദ്രകാലപത്തിലും മറ്റും അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയ് പൂർണ്ണ അതൃപ്തനുമായിരുന്നു. എന്നാൽ ഗുജറാത്തിലെ പാർട്ടിയെ ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കി ഗുജറാത്തിലെ അനിഷേധ്യനായി മോദി മാറി. അമിത് ഷാ എന്ന സന്തത സഹചാരിയുടെ കരുത്തിലാണ് ഗുജറാത്തിൽ മോദി തിളങ്ങിയത്. ഇതേ കരുത്ത് ഡൽഹിയിൽ ഇന്ന് മോദിക്കൊപ്പമുണ്ട്. അങ്ങനെ അദ്വാനിയേയും അപ്രസക്തനാക്കി മോദി അധികാരത്തിൽ തുടരുകയാണ്.
ഗാന്ധിജി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയിലൂടെയാണു മോദി സർക്കാരിന്റെ തുടക്കം. എല്ലാവർക്കും ശൗചാലയങ്ങൾ എന്ന പദ്ധതിയും മോദിയുടെ ചിന്തയായിരുന്നില്ല, മറിച്ച് ഗാന്ധിജിയുടേതായിരുന്നു. പാവപ്പെട്ടവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രണ്ടു കോടിയിലേറെ വീടുകൾ നിർമ്മിച്ചു നൽകി. ഉജ്വൽ യോജനയിലൂടെ ഓരോ പാവപ്പെട്ട കുടുംബത്തിനും സൗജന്യ എൽ.പി.ജി. കണക്ഷൻ അനുവദിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്-ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദി ഭരണത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
ഭൂകമ്പം തീർത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തുന്നത്. സർദാർ പട്ടേലിന്റെ നാട്ടിലേക്ക് മറ്റൊരു കരുത്തന്റെ ആഗമനമായിരുന്നു അത്. ഭൂകമ്പബാധിത സംസ്ഥാനത്തെ രക്ഷിക്കാൻ മാത്രമല്ല ഒരു നവ ഗുജറാത്തിന്റെ നിർമ്മിതി കൂടിയാണ് അന്ന് അദ്ദേഹം വിഭാവനം ചെയ്തത്. പല കാരണങ്ങളാൽ രാജ്യം അസ്ഥിരപ്പെട്ടിരുന്ന കാലഘട്ടത്തിലാണു മോദിസർക്കാർ ഡൽഹിയിൽ അധികാരത്തിലെത്തിയത്. ഭീകരവാദത്തിന്റെ പിടിയിലായ കശ്മീർ, വികസനമെത്താത്ത വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, പ്രധാന നഗരങ്ങളിലെ ഭീകരാക്രമണങ്ങൾ, അഴിമതിയിൽ മുങ്ങിയ ഭരണവ്യവസ്ഥ, രാജ്യത്തിന്റെ പ്രതിരോധം പോലും പാടെ അവഗണിക്കപ്പെട്ട അവസ്ഥ... എന്നാൽ അനുഛേദം 370 റദ്ദാക്കപ്പെട്ടതോടെ ഇന്ത്യയിലെ മറ്റ് ഏത് പ്രദേശത്തെയും പോലെ ജമ്മു കശ്മീരിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് പഴയ സുവർണകാലത്തേക്ക് കശ്മീർ മടങ്ങുകയാണ്സുരേന്ദ്രൻ പറയുന്നു.
ഇന്ധന വില വർദ്ധനയും കാർഷിക നയങ്ങളും മോദി സർക്കാരിന്റെ പ്രഭാവത്തെ ബാധിച്ചിട്ടുണ്ട്. യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് ഉടനുണ്ട്. മോദിയെന്ന ഭരണാധികാരിക്ക് ഈ സംസ്ഥാന തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ച് നിൽക്കാൻ മോദിക്ക് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമാകും ഈ തെരഞ്ഞെടുപ്പുകൾ. രാജ്യത്തിന് ആവശ്യമില്ലാത്ത നിയമങ്ങൾ എടുത്തുകളയാനും പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനുമുള്ള ഇച്ഛാശക്തിയാണ് മോദിയെ മറ്റ് ഭരണാധികാരികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നാണ് ബിജെപിയുടെ അവകാശ വാദം.
നോട്ട് നിരോധനം പരാജയമാണെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴും ബിജെപി അത് സമ്മതിക്കുന്നില്ല. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്-നോട്ട് നിരോധനത്തിന്റെ സമയത്ത് ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം മോദി മുന്നോട്ട് വച്ചപ്പോൾ പലരും പരിഹസിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ മോദി അപമാനിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഈ വർഷം 6.39 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടാണു രാജ്യത്ത് നടന്നത്. റെയിൽവെ സ്റ്റേഷനിൽ ചായ വിൽക്കുന്നവരും തെരുവിൽ പൂ വിൽക്കുന്ന സ്ത്രീകളും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നു. പാവപ്പെട്ടവനും ടെക്നോളജിയുടെ ഉപയോഗം സ്വായത്തമാക്കാമെന്ന് വിമർശകരെ മോദി പഠിപ്പിച്ചു. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ സഹായിക്കുകയല്ല മറിച്ച് അവർക്ക് അവസരം കൊടുക്കുകയാണ് മോദിയുടെ നയം.
സെൽഫ് അറ്റസ്റ്റേഷൻ മുതൽ രാജ്യത്തെ കർഷകരെ ഇടനിലക്കാരിൽനിന്നു രക്ഷിക്കാനുള്ള കർഷക നിയമ ഭേദഗതി അടക്കം ഈ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന് നിരവധി ഉദ്ദാഹരണങ്ങളുണ്ട്. 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്കാണ് ആശ്രയമായത്. ഇതിന് മുമ്പ് ഇത്തരത്തിലൊരു തീരുമാനം ഏതെങ്കിലും ഒരു ഭരണാധികാരി കൈക്കൊള്ളുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്ന് സുരേന്ദ്രൻ വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍