ബ്രിട്ടനിൽ ഒരു ലക്ഷം ഡ്രൈവറെ ഇറക്കാൻ വന്ന കമ്പനിയുടെ മൂലധന നിക്ഷേപം ഒരു പൗണ്ട്! തട്ടിപ്പു ട്രക്ക് യാത്ര തുടങ്ങുന്നത് ബ്രിസ്റ്റോളിൽ നിന്നും; വെയ്ൽസിൽ വന്നു നിൽക്കുമ്പോൾ ലക്ഷ്യം വച്ചതു ട്രക്ക് നിറയെ പണം; മറ്റൊരു മുങ്ങൽ മനസ്സിൽ കണ്ട ഉടായിപ്പ് ബിസിനസ് പൊളിഞ്ഞടുങ്ങിയത് മാധ്യമ ശ്രദ്ധയിൽ
പ്രത്യേക ലേഖകൻ
ലണ്ടൻ: ഒരു ലക്ഷം മലയാളികളെ ട്രക്ക് ഓടിക്കാൻ യുകെയിൽ എത്തിക്കാൻ വിശാല മനസ്കത കാട്ടിയ ബിസിനസ് ബുദ്ധിക്ക് ആയിരം പ്രണാമം അർപ്പിച്ചാലും അധികമാകില്ല. കഴിഞ്ഞ ആഴ്ച ഡെർബിയിൽ നിന്നും കൂത്താട്ടുകുളത്ത് എത്തി സീനിയർ കെയർ വിസ വിറ്റു കോടീശ്വരൻ ആകാൻ ശ്രമിച്ച സോയി നാട്ടുകാരോട് പറയുന്നത് നല്ല കാര്യം ചെയ്യാൻ ശ്രമിക്കുന്ന കിറ്റെക്സിനെ ഓടിക്കാൻ ശ്രമിക്കുകയല്ലേ, പിന്നെയാണോ എന്നെ വെറുതെ വിടുന്നതെന്ന്.
ഇപ്പോൾ കൂത്താട്ടുകുളം സോയി പറയുന്ന അതേ വാക്കുകൾ തന്നെയാകണം ജന്മം കൊണ്ട് അധികം അകലെയല്ലാത്ത കരിംകുന്നംകാരനായ ട്രക്ക് ഡ്രൈവർ ഹോൾസെയിൽ ഇറക്കുമതിക്കാരനും പറയാനുണ്ടാവുക. കാരണം റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡിനെ വെള്ളം കുടിപ്പിച്ചു 1.8 മില്യൺ പൗണ്ടുമായി രായ്ക്കുരാമാനം നാടുവിട്ടു പാലക്കാട്ട് പൊങ്ങിയ പാഴായ നഴ്സിങ് ഹോം ഉടമ ബ്രിസ്റ്റോളിൽ പൊങ്ങുന്നത് ഒരു പൗണ്ട് നിക്ഷേപത്തോടെ കെയർ ഏജൻസി ബിസിനസുമായാണ്.
തന്റെ പേരിന്റെ സൂചന വരുന്ന തരത്തിൽ 2019 നവംബർ 20നു കമ്പനി തുടങ്ങിയ ഇപ്പോഴത്തെ ട്രക്ക് ഡ്രൈവർ ഇറക്കുമതിക്കാരന് ഒരു വർഷത്തിനകം കളം ബ്രിസ്റ്റോളിൽ നിന്നും ഗ്ലോസ്റ്ററിലേക്കു പറിച്ചു നടേണ്ടി വന്നു. പൊതുവെ ഇത്തരം തട്ടിപ്പുകാർ സ്വന്തം വീട് അഡ്രസ് തന്നെ കമ്പനി അഡ്രസ് ആയി നൽകുന്ന പതിവ് ഉള്ളതിനാൽ ഒരു ഫ്ളാറ്റിലെ കുടുസു മുറിയിൽ ഇരുന്നും ദശലക്ഷങ്ങളുടെ ബിസിനസ് ചെയ്യാം എന്ന ലളിത ശാസ്ത്രം കൂടി യുകെയിലേക്കു മനുഷ്യക്കടത്തിന് ഇറങ്ങിയ മലയാളിക്ക് പറയാനാകും.
എന്നാൽ കെയർ കമ്പനികൊണ്ടു വലിയ പ്രയോജനം ഇല്ലെന്നു മനസിലാക്കിയ, വമ്പൻ ബിസിനസ് മാത്രം സ്വപ്നം കാണുന്ന, ബാങ്കിനെ പോലും മലർത്തിയടിക്കാൻ കഴിവുള്ള ഭൂലോക ഊഡായിപ്പെന്നു വിശേഷിപ്പിക്കാവുന്ന കരിംകുന്നംകാരാൻ ഗ്ലോസ്റ്ററിൽ നിന്നും വീണ്ടും മുങ്ങി പൊങ്ങിയത് വെയ്ൽസിലാണ്. അതായതു പഴയ കെയർ കമ്പനിയെ പൊളിച്ചു ട്രക്ക് ഇറക്കുമതിക്ക് പാകം ആക്കിയെടുത്തത് ഇക്കഴിഞ്ഞ ആഗസ്റ്റിൽ. ഈ കമ്പനിയും ഓർമയാകാൻ അധികം താമസമില്ലെന്നു സൂചിപ്പിക്കും വിധം സാമ്യം ഉള്ള ഒരു പേരാണ് കമ്പനി ഉസ്താദ് നൽകിയതെങ്കിലും കേട്ടാൽ ആരും ഞെട്ടട്ടെ എന്നേ കക്ഷി വിചാരിച്ചിട്ടുണ്ടാകൂ.
കമ്പനിയിൽ നേരിട്ട് വിളിച്ചാൽ ജോലിയുമില്ല കൂലിയുമില്ല
ഒരു ബിസിനസ് വളർത്തിയെടുക്കാൻ ഉള്ള പ്രയാസം ചെറുതല്ലെന്നറിയാവുന്നതിനാലും കേരളത്തിൽ കോവിഡ് സാഹചര്യം മൂലം ഒരു ജോലിയും ചെയ്തു ജീവിക്കാൻ സാധിക്കാത്ത സാഹചര്യം പ്രത്യേകിച്ചും ഡ്രൈവർമാരെപോലെ ഉള്ളവർ നേരിടുന്നതിനാൽ ട്രക്ക് ഡ്രൈവർ ഇറക്കുമതിക്ക് ഇറങ്ങി തിരിച്ച യുകെ മലയാളിയെ സഹായിക്കാം എന്ന പ്രതീക്ഷയോടെയാണ് മറുനാടൻ മലയാളി വെയ്ൽസിലെ ഓഫിസിൽ ബന്ധപ്പെടുന്നത്. തുടക്കത്തിൽ വിവരം ഒക്കെ ശേഖരിച്ച ഇന്ത്യൻ ചുവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഓഫിസ് മാനേജർ ഇന്ത്യയിൽ നിന്നും തൽക്കാലം ഡ്രൈവറെ എത്തിക്കാൻ പ്രയാസം ആണെന്നാണ് തുറന്നു പറഞ്ഞത്.
എങ്കിൽ പിന്നെ നിങ്ങൾ ഇക്കാര്യം കാണിച്ചു പരസ്യം നൽകിയത് എന്തിനെന്നു ചോദിച്ചപ്പോൾ കമ്പനി കാര്യസ്ഥന് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല. കമ്പനി ഉടമകളെ നേരിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിനും തത്കാലം ഉടമകൾ സ്ഥലത്തിലെന്ന മറുപടിയാണ് ലഭിച്ചത്. സീനിയയർ കെയർ വിസകൾ നൽകാൻ തൊന്തരവ് പിടിച്ച ഏർപ്പാട് ആണെന്ന് തുറന്നു പറഞ്ഞ കാര്യസ്ഥൻ മറ്റു കമ്പനികൾക്കും നഴ്സുമാരെയും ഒക്കെ എത്തിച്ചാൽ വിസ തയ്യാറാക്കി നൽകാമെന്നും തൊഴിൽ ഉടമകളിൽ നിന്നും കമ്മീഷൻ വാങ്ങി ജീവിക്കുന്ന ഇടനിലക്കാരാണ് തങ്ങളുടെ കമ്പനിയെന്നും വെളിപ്പെടുത്താൻ തയ്യാറായി.
നിയമത്തെ പേടിയില്ലാത്തതും നാണക്കേട് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തതും തുണയായി
ബ്രിട്ടനിൽ ഏതുതരം സാമ്പത്തിക തട്ടിപ്പു നടത്തിയാലും രക്ഷപെടാൻ മാർഗം ഉണ്ടെന്നതിന്റെ ഏറ്റവും മികച്ച മലയാളി ഉദാഹരണം കൂടിയാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതിക്ക് ഇറങ്ങിയ കരിംകുന്നംകാരൻ. ഒരു നഴ്സിങ് ഹോമിൽ താമസിക്കുന്ന അന്തേവാസികളോട് തമാശ പറഞ്ഞതിന്റെ അർത്ഥം മാറിപ്പോയതിനു പോലും ജോലി നഷ്ടപ്പെട്ട നൂറു കണക്കിന് മലയാളികൾ യുകെയിൽ ഉള്ളപ്പോഴാണ് ഭക്ഷണവും വെള്ളവും നിഷേധിച്ചു 35 പേരെ പെരുവഴിയിലാക്കി മുങ്ങിയ വ്യക്തി വീണ്ടും യുകെയിൽ എത്തി ബിസിനസിന്റെ പേരിൽ കള്ളക്കളിക്കു തയ്യാറെടുക്കുന്നത്.
ഒറ്റയടിക്ക് 18 കോടി രൂപ വെട്ടിച്ചെടുത്തിട്ടും ഇയാളെ നിരീക്ഷിക്കാനോ വീണ്ടും തട്ടിപ്പു നടത്തുന്നത് തടയാനോ യുകെയിലെ നിയമ വ്യവസ്ഥയ്ക്ക് കഴിയുന്നില്ല എന്നതും പരിതാപകരമാണ്. ഇത്തരം കാര്യങ്ങളിൽ ഇറങ്ങിത്തിരിച്ചാൽ നാണക്കേട് എന്ന പദം പോലും തങ്ങൾക്കറിയില്ല എന്ന നിലപാടുകാരാണ് പൊതുവെ എങ്കിലും ഇയാൾ അതിനെയും കവച്ചു വയ്ക്കുന്ന സ്വഭാവക്കാരനാണ് എന്നത് പുതിയ നീക്കങ്ങൾ തെളിയിക്കുന്നു.
പ്രചാരം നൽകാൻ എളുപ്പവഴി, അനേകരുടെ കാശു പോകുന്നത് തടയനായത് മാധ്യമ ശ്രദ്ധ
ഒരു ഫേസ്ബുക് പേജോ വാട്സാപ്പ് ഗ്രൂപ്പോ ഉണ്ടായാൽ ഏതു തരികിട ബിസിനസും വളർത്തിയെടുക്കാം എന്നതിന്റെ നേർ ഉദാഹരണം കൂടിയാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതി മുന്നിൽ കണ്ട മലയാളിയുടെ തട്ടിപ്പു പരസ്യങ്ങൾ. ഡ്രൈവർമാരുടെ കുറവ് സത്യം ആണെന്നതും ബ്രിട്ടീഷ് സർക്കാർ തന്നെ ഡ്രൈവർമാരെ തേടി രംഗത്ത് വന്നതും കഴിഞ്ഞ ദിവസങ്ങളിലെ പെട്രോൾ ഡീസൽ വിതരണത്തിൽ ഉണ്ടായ കുറവും ഒക്കെ ട്രക്ക് ഓടിക്കാൻ മലയാളികൾക്കും അവസരം ലഭിക്കും എന്ന പ്രചാരണത്തെ വൈറലാക്കി. പുട്ടിനു പീര എന്നപോലെ കുറെ യൂട്ഊബർമാരും തട്ടിപ്പിന് കുട പിടിക്കാനെത്തി.
എന്നാൽ ഇതിന്റെ സാധ്യതകൾക്ക് പുറകെ നിരീക്ഷണ കണ്ണുകളുമായി മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ എത്തിയതോടെ ആയിരക്കണക്കിന് മലയാളികളുടെ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നത് തടയാനായി. സീനിയർ കെയർ വിസക്ക് വേണ്ടി ആപ്ലിക്കേഷൻ ഫീസ് വാങ്ങുന്നത് പോലെ ഡ്രൈവർമാർക്ക് വേണ്ടിയും അപേക്ഷ ഫീസ് എങ്കിലും ലഭിച്ചിരുന്നെങ്കിൽ ഒരു ട്രക്ക് നിറയെ പൗണ്ട് സമ്പാദിക്കാൻ തട്ടിപ്പു വീരന് കഴിഞ്ഞേനെ.
എന്നാൽ മാധ്യമങ്ങൾ വാർത്തയുമായി എത്തിയതോടെ ഡ്രൈവർ ഇറക്കുമതിക്കാരൻ തത്കാലം മാളത്തിലേക്ക് വലിയ സൂചനയാണ് ലഭിക്കുന്നത്. ഇതാണ് ഇയാളുടെ ഓഫിസ് ഫോണിൽ വിളിക്കുമ്പോൾ ലഭിക്കുന്ന മറുപടി സൂചിപ്പിക്കുന്നതും. എന്നാലും ഉറപ്പാണ്, ഇയാൾ പതുങ്ങുന്നത് ഒളിക്കാനല്ല, മറ്റൊരു തട്ടിപ്പുമായി വീണ്ടും അവതരിക്കാൻ തന്നെ ആയിരിക്കും. പക്ഷെ ഇയാളുടെ മേൽ ഇതിനകം തന്നെ യുകെ മലയാളി സമൂഹത്തിന്റെ നിരീക്ഷണ കണ്ണുകൾ പതിഞ്ഞതിനാൽ അത്ര വേഗത്തിൽ പരസ്യമായി ഇയാൾക്ക് വീണ്ടും തട്ടിപ്പു വലക്കണ്ണികൾ നെയ്തെടുക്കാൻ കഴിയില്ല എന്നുമാണ് ട്രക്ക് ഡ്രൈവർ ഇറക്കുമതി ബിസിനസ് പൊളിഞ്ഞതിലൂടെ വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്