ചികിൽസയ്ക്ക് വരുന്നവർക്ക് മരുന്നിനേക്കാൾ ഏറെ കിട്ടുക സ്നേഹവും ആശ്വാസവും; ഒപി സമയം കഴിഞ്ഞാലും എത്തുന്നവരെ എല്ലാം പരിശോധിക്കും; രോഗികളെ നോക്കുന്നത് 'അമ്മ'യെ പോലെ; നിഥിനയുടെ അമ്മയുടെ കൈ പിടിച്ചു നിന്നത് ഡോക്ടർമാർക്കിടയിലെ 'മദർ തെരേസ; ഡോ സു ആൻ സഖറിയ അശരണർക്ക് താങ്ങും തണലും
ആർ പീയൂഷ്
കോട്ടയം: നിഥിനയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ അമ്മ ബിന്ദുവിനെ മണികൂറുകളോളം ചേർത്ത് പിടിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഡോ.സു ആൻ സഖറിയയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ വാർത്തയാക്കിയിരുന്നു. രണ്ടു മണിക്കൂറുകളോളം ബിന്ദുവിന്റെ കരങ്ങൾ മുറുകെ പിടിച്ച് ഒരേ നിൽപ്പു നിന്ന ഡോക്ടറുടെ സ്നേഹത്തെ സോഷ്യൽ മീഡിയ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു.
സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വളരെ വേഗം വൈറലാവുകയും ചെയ്തു. ഇതേ തുടർന്ന് ഡോ.സു ആനെ പറ്റി മറുനാടൻ ചെറിയൊരു അന്വേഷണം നടത്തി. അപ്പോഴാണറിയുന്നത് ഡോക്ടർ കഴിഞ്ഞ 20 കൊല്ലമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളോട് ഏറ കരുണയെടും വാൽസല്യത്തോടുമാണ് പെരുമാറുന്നതെന്ന്. രോഗികളോട് മാത്രമല്ല, ആശുപത്രി ജീവനക്കാരോടും ഇതേ പെരുമാറ്റം തന്നെ.
കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പഠിച്ചിറങ്ങിയ ഡോ.സു ആൻ സഖറിയ 2001 ലാണ് മെഡിക്കൽ കോളേജിൽ ജോലിക്ക് പ്രവേശിച്ചത്. ഫോറൻസിക് മെഡിസിനിൽ രണ്ടു വർഷവും, 2011 വരെ ജനറൽ മെഡിസിനിലും താൽക്കാലികമായി ജോലി ചെയ്തു. 2011 ലാണ് ജനറൽ മെഡിസിനിൽ ജോലി സ്ഥിരപ്പെടുന്നത്. ഈ കാലയളവിൽ ചികിത്സ തേടിയെത്തുന്നവർക്ക് മരുന്നിനേക്കാൾ അളവിൽ സ്നേഹവും ആശ്വാസ വാക്കുകളുമാണ് നൽകിയിരുന്നത്.
അതിനാൽ തന്നെ രോഗം വളരെ വേഗം ഭേദമാകുകയും ചെയ്തു. തീർത്തും അശരണരായവർക്ക് ഏതു രീതിയിലുള്ള വിട്ടുവീഴ്ച ചെയ്തും രോഗം ഭേദമാക്കുവാനായി അക്ഷീണം പ്രയത്നിക്കും. ഒ.പി സമയം കഴിഞ്ഞാലും കാത്തിരിക്കുന്നവരെ പരിശോധിച്ച് ചികിത്സ നൽകിയിട്ടേ ഇറങ്ങാറുള്ളൂ. അതിനാൽ തന്നെ മെഡിക്കൽ കോളേജിലെത്തുന്ന സാധാരണക്കാരുടെ മദർ തെരേസ തന്നെയായിരുന്നു ഡോ.സു ആൻ. ഒപ്പം ജോലി ചെയ്യുന്നവർക്കും എതിരഭിപ്രായം ഒന്നും തന്നെയില്ല. അമ്മ മക്കളെ എങ്ങനെയാണോ ശുശ്രൂഷിക്കുന്നത്, അതു പോലെയാണ് രോഗികളോട് ഡോക്ടറുടെ ഇടപെടൽ എന്ന് ഒരു ജീവനക്കാരി സാക്ഷ്യപ്പെടുത്തുന്നു.
ഇത്രയും അറിഞ്ഞപ്പോൾ തന്നെ ഡോക്ടറോട് ഒന്നു സംസാരിക്കണമെന്ന് തോന്നി. നമ്പർ തപ്പി പിടിച്ചു വിളിച്ചു. ചെറിയ കുശലാന്വേഷണം നടത്തിയ ശേഷം നിഥിനയുടെ വിവരങ്ങൾ ചോദിച്ചു. ദേവുവി(നിഥിന)നെയും അമ്മ ബിന്ദുവിനെയും കഴിഞ്ഞ 8 വർഷമായി അറിയാമെന്ന് ഡോ.സു ആൻ സഖറിയ പറഞ്ഞു.
'ബിന്ദുവിന്റെ അമ്മയെയും ചികിത്സിച്ചത് ഞാനായിരുന്നു. പിന്നീട് ബിന്ദു രോഗാതുരയായപ്പോൾ എന്റെ ചികിത്സയിലായി. ബിന്ദുവിന്റെ ഒപ്പം എപ്പോഴും ദേവു എത്തുമായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കും. നിഷ്ക്കളങ്കയായ പെൺകുട്ടി. ആരെയും സഹായിക്കാനുള്ള മനസ്സിന്റെ ഉടമ, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നവൾ ഇതൊക്കെയാണ് നിഥിനയെ എന്നിലേക്ക് ആകർഷിച്ചത്. കൂടാതെ എന്റെ മകന്റെ പ്രായമായിരുന്നു അവൾക്ക്. എല്ലാ ദിവസവും വിളിക്കും. കാണുമ്പോഴൊക്കെ ഒന്നിച്ചു നിന്നു സെൽഫിയെടുക്കും. എന്ത് കാര്യമുണ്ടെങ്കിലും അഭിപ്രായം ചോദിക്കുമായിരുന്നു. അങ്ങനെ അവൾ എന്റെ പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു';- ഡോ.സു ആൻ സഖറിയ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നിഥിനയുടെ മരണ വാർത്ത ഡോ.സു ആൻ അറിയുന്നത്. 'വാർഡിൽ റൗണ്ട്സിനിടക്ക് ബിന്ദുവിന്റെ ഫോൺ വന്നിരുന്നു. എന്നാൽ ആ സമയം എടുക്കാൻ കഴിഞ്ഞില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ പാലാ മരിയൻ ഹോസ്പിറ്റൽ പി.ആർ.ഒ വിളിച്ചു. നിഥിന മരണപ്പെട്ടു എന്നും അമ്മ ബിന്ദുവിന് സംസാരിക്കാനുണ്ടെന്നും പറഞ്ഞു. ഒരു നിമിഷം കണ്ണിൽ ഇരുട്ടുകയറുന്നതു പോലെ തോന്നി. 'ദേവു പോയി മാഡം' എന്ന് നിലവിളിച്ചു കൊണ്ട് ബിന്ദു പറഞ്ഞു. പിന്നെ ബിന്ദു പറയുന്നതൊന്നും മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല. എന്തോ മറുപടി പറഞ്ഞ് ഫോൺ വച്ചു. ആകെ തളർന്നു പോയി. ഇന്നലെ ഉച്ചയോടെ ആണ് തുറുവേലിക്കുന്നിലെ വീട്ടിലേക്ക് ദേവുവിനെ കാണാനെത്തുന്നത്';- ഡോ.സു ആൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
കോട്ടയം താഴത്തടങ്ങാടിയിലാണ് ഡോ.സു ആൻ താമസിക്കുന്നത്. ഒപ്പം അമ്മയും മകനുമുണ്ട്. മകൻ ജോൺ ബംഗളൂരുവിൽ ബി.കോം വിദ്യാർത്ഥിയാണ്. ഡോ.സു ആന്റെ മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ ഒരു പ്രത്യേക പേരിടുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യയിൽ അധികം ആർക്കും ഇല്ലാത്ത സു ആൻ സഖറിയ (Sue Ann Zachariah) എന്ന പേരിനുടമയായത്.
കഴിഞ്ഞ ദിവസം മറുനാടനാണ് നിഥിനയുടെ മൃതദേഹത്തിന് സമീപം അമ്മ ബിന്ദുവിന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്പു നിന്ന ഡോ.സു ആന്റെ വാർത്ത ദൃശ്യങ്ങളടക്കം വാർത്ത നൽകിയത്. മകൾ പോയ ദുഃഖത്തിൽ പൊട്ടിക്കരയുന്ന ബിന്ദുവിനെ തന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുകയും പിന്നീട് കൈകൾ കൂട്ടിപ്പിടിച്ച് നിൽക്കുകയുമായിരുന്നു. മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയം വരെ 2 മണിക്കൂറോളമാണ് ഡോക്ടർ ഒരേ നിൽപ്പു നിന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍