എസ് എം ഇ കാമ്പസിൽ കെ.ലക്ഷ്മി കൊല്ലപ്പെട്ടത് 2017ൽ; കടമ്മനിട്ടയിൽ ശാരികയ്ക്കും കാസർകോട് കെ അക്ഷിതയ്ക്കും ജീവൻ നഷ്ടമായതും പ്രണയപ്പകയിൽ; അതേ കാരണത്താൽ 2019ൽ പൊലിഞ്ഞത് നാല് പെൺകുട്ടികളുടെ ജീവനുകൾ; പ്രതിസ്ഥാനത്ത് ഏറെയും സഹപാഠികൾ
ന്യൂസ് ഡെസ്ക്
കോട്ടയം: പ്രണയ നൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് എതിരേയുള്ള അതിക്രമം കേരളത്തിൽ തുടർക്കഥയാകുകയാണ്. കരുതിക്കൂട്ടിയുള്ള ആക്രമത്തിൽ ചെറുത്തുനിൽക്കാനാവാതെ വിദ്യാർത്ഥിനികൾക്ക് അടക്കം ജീവൻ നഷ്ടമാകുന്നത് ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ നിന്നും ഒരു പരമ്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകം.
പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനി പാലായിൽ ഇന്നു കഴുത്തറുത്തു കൊലപ്പെടുത്തിയതോടെ ഒരേ കാരണത്താൽ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം. കൂത്താട്ടുകുളം സ്വദേശിനി നിതിന മോൾ (22) ആണ് വെള്ളിയാഴ്ച പാലായിൽ സെന്റ് തോമസ് കോളജിലേക്കുള്ള വഴിയിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസ(24) വെടിയേറ്റു മരിച്ചത്. കണ്ണൂർ നാറാത്ത് സ്വദേശിനിയായിരുന്നു. തലേശേരി മേലൂർ സ്വദേശി രഖിൽ (32) മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
2017 ഫെബ്രുവരി ഒന്നിനു കെ.ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആർപ്പൂക്കരയിലെ എസ്എംഇ കാമ്പസിൽ സീനിയർ വിദ്യാർത്ഥി പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതോടെയാണ് ചോരക്കളി ഭയാനകമായ ആ ക്രൂരത കണ്ട് കേരളം തരിച്ചുനിന്നത്. പിന്നീട് ഇതൊരു പരമ്പരയായി മാറുകയായിരുന്നു.
ആദർശ് എന്ന സീനിയർ വിദ്യാർത്ഥിയായിരുന്നു പ്രതി. പൊള്ളലേറ്റ രണ്ടു പേരും മരിച്ചു. പ്രണയാഭ്യർഥന നിരസിച്ചിട്ടും ശല്യപ്പെടുത്തുന്നതായി ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകയിലാണ് ഫിസിയോ തെറാപ്പി ക്ലാസിലേക്കു വന്ന എസ് എം ഇയിലെ മുൻ വിദ്യാർത്ഥികൂടിയായ ആദർശ് പെട്രോൾ ഒഴിച്ചു ലക്ഷ്മിയെ തീകൊളുത്തിയത്. സമീപത്തുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികൾക്കും പൊള്ളലേറ്റു.
ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം 2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു. കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൽ (20) ആയിരുന്നു ജീവനെടുത്തത്. 2018 ഫെബ്രുവരിയിൽ കാസർഗോട്ട് സ്വദേശിനി കെ.അക്ഷിത(19) സുള്ള്യയിലെ നെഹ്റു കോളജിൽ സീനിയർ വിദ്യാർത്ഥി കാർത്തിക്കി(24)ന്റെ കുത്തേറ്റു മരിച്ചു.
പ്രണയനൈരാശ്യം പെൺകുട്ടികളുടെ ജീവനെടുക്കുന്ന അതിക്രമത്തിന്റെ ഭീകരരൂപം പൂണ്ടത് 2019ലാണ്. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. കവിത കോളജിലേക്കു പോകുമ്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡിൽ പ്രണയപ്പകയ്ക്ക് ഇരയായി മാറിയത്.
രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. തിരുവല്ല നഗരത്തിനു ജീവൻ വച്ചു വരുന്നതേയുള്ളൂ. കവിത വിജയകുമാർ എന്ന പെൺകുട്ടി ചിലങ്ക ജംഗ്ഷനിൽനിന്നു തിരക്കൊഴിഞ്ഞ പാതയിലൂടെ തിരക്കിട്ടു നടക്കുകയാണ്. നഗരത്തിൽ തന്നെയുള്ള റേഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണവൾ. പെട്ടെന്നാണ് പിന്നിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവൾക്ക് ഒപ്പമെത്തിയത്. അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അല്പദൂരം അയാൾ ഒപ്പം നടന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ, ടയർകട എന്നിവ ഉണ്ട്.
എങ്കിലും ടയർ കട മാത്രമേ തുറന്നിരുന്നുള്ളൂ. പെട്ടെന്നാണ് ഒരു നിലവിളി റോഡിൽനിന്ന് ഉയർന്നത്. സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടി വഴിയിലേക്ക് എത്തുന്പോൾ കണ്ട കാഴ്ച അല്പം മുന്‍പ് ആ വഴിയിലൂടെ നടന്നുനീങ്ങിയ പെൺകുട്ടി ഒരു തീപ്പന്തംപോലെ ആളിപ്പടർന്നു നിലവിളിക്കുന്നതാണ്.
ഓടിയെത്തിയവർക്ക് എന്തു ചെയ്യണമെന്നൊരു രൂപവും ആദ്യമുണ്ടായിരുന്നില്ല. തുടർന്നു സമീപത്തെ ഒരു ഫ്ളെക്സ് ഇളക്കിയെടുത്തു പെൺകുട്ടിയുടെ ശരീരത്തിലെ തീ കെടുത്താൻ അവർ ശ്രമിച്ചു.
അതേസമയം, പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ അജിൻ റെജി മാത്യു എന്ന ചെറുപ്പക്കാരൻ കൂസലെന്യേ സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇന്നു പാലായിൽ നിതിന മോളെ കൊലപ്പെടുത്തിയ അഭിഷേകും കൊലപാതകം നടന്ന സ്ഥലത്തുതന്നെ കൂസലെന്യേ നിൽക്കുകയായിരുന്നു.
കവിതയെ ആദ്യം കുത്തിപരിക്കേല്പിച്ച ശേഷമാണ് പെട്രോൾ ഒഴിച്ചുകത്തിച്ചത്. കത്തി, പെട്രോൾ, കയർ എന്നിവയുമായി കരുതിക്കൂട്ടിത്തന്നെയായിരുന്നു അവന്റെ വരവ്. അങ്ങനെ കേരളത്തിലെ പ്രണയപ്പകയുടെ രക്തസാക്ഷിയായി ആ പതിനെട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേർക്കപ്പെട്ടു.
അതേ വർഷം ഏപ്രിൽ നാലിനു തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. രണ്ടു ആഴ്ചകൾക്കുശേഷം ജൂൺ 15ന് സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളുടെ ഞെട്ടലിൽ നിന്നും കേരളം വിമുക്തമാകുംമുമ്പെ ഒക്ടോബറിൽ അടുത്ത പ്രണയ ദുരന്തവുമുണ്ടായി. ഒക്ടോബർ ഒൻപതിന് രാത്രിയിൽ ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കാമുകൻ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി.
2020ലും പ്രണയച്ചൊരക്കൊതിയടങ്ങിയില്ല. 2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക എന്ന പത്തൊന്‍പതുകാരിയെ കാമുകൻ അനു (24) വീട്ടിൽ കയറി കുത്തിക്കൊന്നു.പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കു ശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന ഈവ ആന്റണിയെ വാൽപ്പാറ റൂട്ടിൽ മലയ്ക്കപ്പാറയിൽ കാറിൽ കൊണ്ടുപോയ ശേഷം സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്തി.
ഇന്നു പാലായിൽ കോളജിലേക്കു പരീക്ഷയ്ക്കു പോകവേ വൈക്കം സ്വദേശിനി നിതിന മോളെ (22) നിരാശാ കാമുകൻ അഭിഷേക് കൊലപ്പെടുത്തിയതിനു സമാനമായിരുന്നു 2019ൽ തിരുവല്ലയിൽ കവിത എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവം.
വൊക്കേഷണൽ ഹയൽ സെക്കൻഡറി സ്കൂളിൽ സഹപാഠികളായിരുന്നു കവിതയും അജിനും. കൂടെ പഠിക്കുന്ന ആളിനോടു തോന്നിയ ചെറിയൊരു അടുപ്പവും സൗഹൃദവുമാണ് ഒടുവിൽ കവിതയുടെ ജീവൻ പറിച്ചെടുക്കുന്ന കുരുക്കായി മാറിയത്. സൗഹൃദത്തിലായി അധികം വൈകുംമുന്‍പേ തന്നെ തങ്ങൾക്ക് ഇരുവർക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാനാവില്ലെന്നു കവിത തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ പിന്മാറിപ്പോകാൻ തയാറാകുന്ന പ്രകൃതമായിരുന്നില്ല അജിന്റേത്.
മോഹിച്ചതിനെ ആർക്കും വിട്ടുകൊടുക്കാൻ അയാൾ തയാറായിരുന്നില്ല. സ്കൂൾ പഠനം കഴിഞ്ഞതോടെ കവിത കൂടുതൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് അയാളെ പ്രകോപിതനാക്കി. മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണ് കവിത തന്നോട് അനിഷ്ടം കാണിക്കുന്നതെന്ന സംശയവും അയാളിൽ ഉടലെടുത്തു.
പ്രണയ നൈരാശ്യത്തിൽ പുകയുന്ന മനസുമായി നടന്ന അജിൻ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതം പോലെയായി മാറിയിരുന്നു. എന്നാൽ, സ്വയം പൊട്ടിത്തെറിക്കുന്നതിനേക്കാൾ തന്നിൽനിന്ന് അകന്നുപോയവളെ ചാമ്പലാക്കുകയെന്ന ക്രൂരമായ മനോഭാവമായിരുന്നു അയാളിൽ നിഴലിച്ചത്. അതിന്റെ ഒടുക്കമാണ് നടുറോഡിൽ അവൾ കത്തിയെരിഞ്ഞുവീണത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍