ഒരു ടയറിന് കാഞ്ഞങ്ങാട്ട് 200 രൂപയെങ്കിൽ കാസർഗോട്ട് 250 രൂപ; സ്വർണ്ണ പണയ നോട്ടീസ് കൈയിൽ കരുതുന്നത് കൈക്കൂലിയിൽ കണക്കുണ്ടാക്കാൻ; പണം കൈമാറ്റം ട്രെയിനിലും; ഇടനിലക്കാരായി ബന്ധുക്കളും സുഹൃത്തുക്കളും; ലൈസൻസിന് കൈക്കൂലി നിർബന്ധം; ആർ ടി ഒ എന്നാൽ കൈക്കൂലി ഓഫീസാകുമ്പോൾ
ബുർഹാൻ തളങ്കര
കാഞ്ഞങ്ങാട്: ഡ്രൈവിങ് ടെസ്റ്റിന്റെ പേരിൽ കാഞ്ഞങ്ങട് സബ് ആർടിഓഫീസിൻ കീഴിൽ നടന്നിരുന്നത് പകൽ കൊള്ള. ഡ്രൈവിങ് സ്കൂൾ ഏജന്റുമാരെ ഉപയോഗിച്ച് കാഞ്ഞങ്ങാട് ആർടിഒ ഉദ്യോഗസ്ഥർ നടത്തിയത് കായംകുളം കൊച്ചൂണ്ണിയെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ള കൊള്ളയാണെന്നാണ് ഡ്രൈവിങ് സ്കൂൾ അധികൃതർ ആരോപിക്കുന്നത്.
'ഇത്തരക്കാരോട് പ്രതികരിച്ചാൽ പിന്നിടൊരിക്കലും തങ്ങളുടെ കിഴിൽ ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളെ മോട്ടർ ഇൻസ്പെക്ടർമാർ പാസ് ആക്കി നൽകുകയില്ല . ഇവർക്ക് കൈക്കൂലി നൽകിയാലേ ഞങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളു. കാഞ്ഞങ്ങാട് ടയർ ഒന്നിന് 200 രൂപയാണ് കൈക്കൂലി. കാഞ്ഞങ്ങാട് ഒരു കാർ ലൈസൻസ് സംഘടിപ്പിക്കാൻ 800 രൂപയും മൂന്ന് ചക്രമുള്ള വാഹങ്ങൾക്ക് 600 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 400 രൂപയുമാണ് കൈക്കൂലി നൽകേണ്ടത്. അതായത് ഒരു ടയറിന് 200 രൂപ നിരക്കിൽ. ടയറുകൾ കുടും തോറും കൂടും കാസർകോട് ചാർജ് അല്പം കൂടതൽ ആണ് '
പേര് പുറത്ത് പറയരുതെന്ന് ചട്ടംകെട്ടി ഒരു ഡ്രൈവിങ്ങ് സ്കൂൾ പ്രതിനനിധി മറുനാടൻ മലയാളി റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയത് ഇങ്ങനെ .
ചോദ്യം : എങ്ങെനയാണ് ഇവർക്ക് കൈക്കൂലി നൽകുന്നത് ?
ഉത്തരം : ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളിൽ നിന്നും ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകയോടൊപ്പം പഠിതാക്കൾ അറിയാതെ കൈക്കുലിപ്പണവും ഈടാക്കും . പഠിതാക്കളോട് കൈക്കൂലി എന്ന് പറയാൻ സാധിക്കില്ലല്ലോ . ഈ അടുത്ത കാലത്തൊന്നും കൈക്കൂലി നൽകാതെ ഒരു പഠിതാക്കളും കടന്നു പോയിട്ടില്ല .
ആർടി ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ള വിഹിതം ഡ്രൈവിങ്ങ് സ്കൂളുകൾക്ക് കൈമാറിയിട്ടുള്ളവരുടെ പേരുകൾ പ്രത്യേകമായി അടയാളപ്പെടുത്തി ഉദ്യോഗസ്ഥന്മാർക്ക് കൈമാറുകയും ഇത്തരക്കാരെ ഡ്രൈവിങ്ങ് ടെസ്റ്റിൽ വിജയിപ്പിക്കുകയുമാണ് പതിവ്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നവരിൽ കൈക്കുലി വിഹിതം കൊടുക്കാത്തവരുണ്ടെങ്കിൽ അവർ ഒരു കാലത്തും ടെസ്റ്റിൽ വിജയിക്കുകയുമില്ല. അതുകൊണ്ട് തന്നെ അത്തരം റിസ്ക്ക് ഏറ്റെടുക്കുവാൻ ഞങ്ങൾക്ക് വയ്യ . ഡ്രൈവിങ് ടെസ്റ്റിന് തീയ്യതി നിശ്ചയിച്ചു കിട്ടാൻ ജോയിന്റ ആർടിഒയ്ക്കും കൊടുക്കണം കൈക്കൂലി .
ചോദ്യം : കഴിഞ്ഞ ദിവസം വിജിലൻസ് ഡിവൈഎസ്പി, കെ.വി,വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 2,69,860 രൂപയാണ് കാഞ്ഞങ്ങാട് ഗുരൂവനം ടെസ്റ്റിങ് ഗ്രൗണ്ടിൽ നിന്നും പിടിച്ചെടുത്തത് .ഇത്രയുമധികം തുക അടുത്തകാലത്തൊന്നും ജില്ലയിൽ പിടിച്ചെടുത്തിട്ടില്ല എങ്ങനെ ഇത്ര പണം ഇവിടെ എത്തി ?
ഉത്തരം : കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ മാറ്റിവെച്ച സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചത്. ഗൾഫിലേക്ക് തിരിച്ചുപോകാനുവർക്ക് ടെസ്റ്റ് അത്യാവശ്യമായിരുന്നു . മോട്ടോർ വാഹന ഇൻസ്പെക്ടർമാരോട് കാര്യം പറഞ്ഞപ്പോൾ സാധാരണ നൽകുന്നതിൽ കൂടുതൽ തുക വിദേശത്തേക്ക് പോകുന്നവരിൽ നിന്നും വാങ്ങാനാണു നിർദ്ദേശിച്ചത് .
ഓരോ പഠിതാക്കളിൽ നിന്നും വാങ്ങിക്കേണ്ട പണം എത്രയാണെന്ന് വരെ കൃത്യമായി പറഞ്ഞു . നിർബന്ധിതരായ ഞങ്ങൾ ചോദിച്ചപണം നൽകിയാണ് പഠിതാക്കളെ ടെസ്റ്റിനെത്തിച്ചത് , ഇതാണ് ഇത്രയധികം പണം കണ്ടത്താൻ കാരണമായത്
ചോദ്യം : കൈക്കൂലി വാങ്ങിക്കുന്നത് പോലെ കൊടുക്കുന്നതും തെറ്റല്ലേ ?
ഉത്തരം : ആർ ടി ഒ എന്നതിന് പകരം കൈക്കൂലി ഓഫീസ് എന്ന് പേര് മാറ്റുന്നതാണ് സർക്കാരിന് നല്ലത് . ഞങ്ങൾ ചെയുന്നത് തെറ്റാണ് എന്ന് നല്ല ബോധ്യമുണ്ട് പക്ഷെ കൊടുക്കത്തിരുന്നാൽ വെറും രണ്ടു മാസം കൊണ്ട് ഡ്രൈവിങ്ങ് സ്കൂൾ പൂട്ടേണ്ടി വരും . പഠിതാക്കൾക്ക് ലൈസൻസ് കിട്ടാത്ത സ്ഥാപനത്തിൽ പിന്നെ ആരാണ് പഠിക്കാൻ വരുന്നത് . '
ചോദ്യം : കാഞ്ഞങ്ങാടിനേക്കാൾ കാസർകോട് ലൈസൻസിന് കൈക്കൂലി കൂടുതലാണന്ന് കേൾക്കുന്നു ശരിയാണോ ? ആരാണ് അവിടെത്തെ ഏജന്റ് ?
ഉത്തരം : കാസർകോട് കൈക്കൂലി രണ്ടു ടയറിന് 250 രൂപ 4 ടയറിന് 1000 രൂപയാണ് ഇടക്കിയിരുന്നത്. ഓരോ ടയറിനും 50 രൂപ കൂടുതൽ ആണ് .അവിടെ ഏജന്റിന്റെ കമ്മിഷൻ കൂടുതൽ ആണ് . എന്നാൽ കഴിഞ്ഞ തവണ കോഴിക്കോട് സ്പെഷ്യൽ വിജിലൻസിന്റെ മിന്നൽ പരിശോധന ഉണ്ടായപ്പോൾ 2 ലക്ഷത്തിൽ അധികം രൂപ പിടികൂടിയിരുന്നു . ഇതിൽ 40000 രൂപ ഒരു എജന്റിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചു കിട്ടിയതെന്നായിരുന്നു വിജിലൻസിനോട് പറഞ്ഞത് . അത്കൊണ്ട് തന്നെ രേഖകളിൽ 40000 രൂപ കുറച്ചാണ് വിജിലൻസ് കാണിച്ചിരിക്കുന്നത് .
എന്നാൽ ഇത് പച്ചക്കള്ളമാണ് . വിജിലൻസ് വരുമെന്ന് സംശയം ഉള്ള ദിവസങ്ങളിൽ ഇയാൾ സ്വർണം പണയം വെച്ച് റെസിപ്റ്റ് കയ്യിൽ വെക്കും . ഇത് സ്ഥിരം അടവാണ് . ഇയാളെ കൂടതെ മറ്റൊരു ഒരു ഏജന്റും അവിടെ ഉണ്ട് . എന്നാൽ കോഴിക്കോട് സ്പെഷ്യൽ വിജിലൻസിന്റെ പരിശോധനയോടെ ഇവിടെ കൈക്കൂലി ഭാഗികമായി നിർത്തിയിരുന്നു . കാസർകോട് തങ്ങളെ ഒറ്റിയത് ആരാണെന്ന് അറിയാൻ വലിയ രീതിയിലുള്ള അഅന്വേഷണമാണ് ഉദ്യോഗസ്ഥർ പിന്നീട് രഹസ്യമായി നടത്തിയത് .
ഞങ്ങളിലെ പലരെയും ഒറ്റപെടുത്തിയും വിഘടിപ്പിച്ചും ഇവർ പരമാവധി ശ്രമിച്ചു . പക്ഷെ ഒറ്റിയവരെ കണ്ടെത്താൻ മാത്രം ഇവർക്ക് പറ്റിയില്ല. 26 ഓളം ഡ്രൈവിങ് സ്കൂൾ ഉള്ള കാസർകോടിൽ നിന്നും നിലവിൽ 3 ഡ്രൈവിങ് സ്കൂളിൽ നിന്ന് മാത്രമാണ് കൈക്കൂലി സ്വികരിക്കുന്നത് . ഇതുകൊണ്ട് തന്നെ മറ്റു ഡ്രൈവിങ് സ്കൂളിലെ പഠിതാക്കളെ ഉദ്യോഗസ്ഥർ വട്ടം കറക്കുകയാണ് . ഡ്രൈവിങ് സ്കൂളിന് ആവശ്യമുള്ള സർക്കാർ നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തി ഉദ്യോഗസ്ഥരുടെ ഇഷ്ട്ടകാർക്ക് പ്രവർത്തന അനുമതി നൽക്കുന്നതും ഇവിടെ പതിവാണ് .
ചോദ്യം : കാസർകോട് കൈക്കൂലി പണം എങ്ങനെയാണ് കൈമാറുന്നത് .?
ഇവിടെ ഗ്രൗണ്ടിൽ വെച്ച് മോട്ടർ വാഹന ഇൻസ്പെക്ടർമാർക്ക് കൈക്കൂലി കൈമാറുന്നത് പതിവില്ല . ശനിയാഴ്ച . അതല്ലെങ്കിൽ വെള്ളിയാഴ്ച ഇവർ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രയിനിൽവച്ചാണ് അധികവും പണം കൈമാറിയിരുന്നത് . പക്ഷെ ഇപ്പോൾ അതിനും മാറ്റം വന്നിട്ടുണ്ട്. മോട്ടർ വാഹന ഇൻസ്പെക്ടർമാരുടെ ബന്ധുവോ സുഹൃത്തോ വന്നാണ് നിലവിൽ കൈക്കൂലി പണം എജന്റ്റിൽ നിന്ന് വാങ്ങിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ഉദ്യോ ഗസ്ഥരുടെ കയ്യിൽ നിന്നും വിജിലൻസിന് പണം കണ്ടെ ത്താൻ സാധിക്കില്ല. ഇതോന്നും ഞാനാണ് പറഞ്ഞതെന്ന് ആരോടും പറയരുത് .എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറഞ്ഞു സംഭാഷണം അവസാനിച്ചു .
ഇന്നലെ നടന്ന വിജിലൻസ് റെയ്ഡിൽ കാഞ്ഞങ്ങാട് സബ് ആർടി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടറും, ചെറുപുഴ സ്വദേശിയുമായ കെ.ആർ പ്രസാദാണ് പിടിയിലായത്. ലേണേഴ്സ് കാലാവധി അവസാനിക്കുന്നവരെ ടെസ്റ്റിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഡ്രൈവിങ്ങ് സ്കൂൾ ഏജന്റുമാർ വഴി വ്യാപകമായി കൈക്കൂലി പിരിച്ചെടുത്തത്. പിരിച്ചെടുത്ത പണം ജോയിന്റ് ആർടിഒ അടക്കമുള്ളവർ ചേർന്ന് വീതിച്ചെടുക്കാനായിരുന്നു നീക്കം.
റെയ് ഡിനിടെ പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡിവൈഎൻപി, കെ.വി വേണുഗോപാൽ അറിയിച്ചു. വിജിലൻസ് ആസ്ഥാനത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമായിരിക്കും തുടർ നടപടി ഉണ്ടാകുക . വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കുവേണ്ടി കൈക്കൂലി പിരിക്കാൻ ഇടനില നിന്ന എജന്റുമാരായ കാഞ്ഞങ്ങാട് റൂബി ഡ്രൈവിങ്ങ് സ്കൂളിലെ നഷാർ, റമീസ് എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അതേ സമയം കൈക്കൂലി നൽകാൻ കൂട്ടു നിന്ന ഡ്രൈവിങ് സ്കൂളിനെയും കൂട്ടിൽ കയറ്റാൻ ഒരുങ്ങുകയാണ് പൊതു പ്രവർത്തകനായ ഹസീബ് ഷംനാട്.
കൈക്കൂലി വാങ്ങിക്കുന്നത് പോലെ തന്നെ നൽകുന്നതും കുറ്റമായാണ് നിയമം പറയുന്നത് . അതുകൊണ്ട് തന്നെ ഉദ്യോ ഗസ്ഥർക്ക് നേരെ മാത്രം നിയമ നടപടി സ്വീ കരിക്കുന്നത് ശരിയല്ല .ഇതിന് കൂട്ട് നിന്ന എല്ലാ ഡ്രൈവിങ് സ്കൂളിന്റെയും ലൈസൻസ് റദ്ദാക്കാൻ സർക്കാർ തയാറാകണം .അതെല്ലെങ്കിൽ കള്ളന് കഞ്ഞി വെച്ചവൻ ആയിട്ടേ സർക്കാരിനെ കാണുവാൻ സാധിക്കുകയുള്ളു . നിയമപരമായ നടപടികൾ കു റ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഉൾപെടുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹസീബ് ഷംനാട് വ്യക്തമാക്കി .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്