'ഗുരുവായൂർ പീഡനം' ചർച്ചയായപ്പോൾ ചാനൽ മേധാവിക്ക് അടിമ; സ്വപ്നാ സുരേഷിന്റെ ഓഡിയോയിലെ ദുരൂഹത മറുനാടൻ പുറത്തു വിട്ടത് 2020 ജൂലൈയിൽ; സത്യം തിരിച്ചറിഞ്ഞ് ജനംടിവിയും; സഹിൻ ആന്റണിയും സംശയ നിഴലിൽ; സ്വപ്നാ സുരേഷ് ഒളിവിൽ കഴിഞ്ഞത് പുരാവസ്തുക്കൾക്കിടയിൽ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത് കേസിലും തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന് ബന്ധം. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബാഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് മോൻസൻ മാവുങ്കലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനൊപ്പം മറ്റൊരു വാദം കൂടി ജനം ടിവി ചർച്ചയാക്കി. ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചു. ഒളിവിലിരിക്കെ സ്വപ്നയുടെ ശബ്ദരേഖ ആദ്യം പുറത്തുവിട്ട ചാനലിലെ മാധ്യമപ്രവർത്തകൻ ഇതിന് തൊട്ട് മുൻപായി വിളിച്ചത് മോൻസൻ മാവുങ്കലിനെയാണ്. ഫോൺ രേഖകൾ അടക്കം ശേഖരിച്ചത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണെന്നും ജനം ടിവി പുറത്തു വിടുന്നു. എന്നാൽ ഇത് ഒതുക്കി തീർക്കുകയായിരുന്നു. വിവരം ഒതുക്കിയതിന് പിന്നിൽ ഉന്നത ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ടെന്നും ജനം ടിവി വിശദീകരിക്കുന്നു.
ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ് മാതൃഭൂമിയിലേയും റിപ്പോർട്ട്. കേരള കൗമുദിയും ഇത് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോൻസൺ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തിൽ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് കേരള കൗമുദി ഇപ്പോൾ പറയുന്നത്. എന്നാൽ 2020 ജൂലൈ 19ന് തന്നെ ഈ വാർത്ത മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ചേർത്തലയിലെ മറ്റൊരു വ്യവസായിയുടെ തലയിലേക്ക് ആരോപണം കൊണ്ടു ചെന്നുവയ്ക്കാൻ മാവുങ്കലിനായിരുന്നു അന്ന്. സ്വപ്‌നാ സുരേഷ് മാവുങ്കലിന്റെ ചേർത്തലിയിലെ വീട്ടിലോ കൊച്ചയിലെ പുരാവസ്തുക്കൾക്കിടയിലോ ആണ് ഒളിച്ചു താമസിച്ചതെന്ന് വേണം അനുമാനിക്കാൻ.
വ്യാജരേഖയുമായി പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങൾ ചോർത്തി; കൃത്രിമ ഡിഗ്രിയുമായി പാസ്പോർട്ട് എടുത്തതിന് പിഴയടച്ചു; ക്രിമിനൽ കേസ് അട്ടിമറിച്ചത് ഹൈക്കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്; എല്ലാ രാഷ്ട്രീയ പാർട്ടിയിലും ബന്ധങ്ങളുണ്ടാക്കി തട്ടിപ്പുകളെല്ലാം മറച്ചു; 'ഗുരുവായൂർ പീഡനം' ചർച്ചയായപ്പോൾ ചാനൽ മേധാവിക്ക് അടിമയായി; സ്വർണ്ണ കടത്തിൽ കസ്റ്റംസ് രഹസ്യങ്ങൾ കോഴിക്കോട്ടെ മാധ്യമ സിങ്കം ചോർത്തുന്നുവോ? സ്വപ്നാ സുരേഷിന്റെ എക്സ്‌ക്ലൂസീവ് ഓഡിയോയിൽ ദുരൂഹത നിറയുമ്പോൾ-ഇതായിരുന്നു ആ പഴയ വാർത്തയുടെ മറുനാടന്റെ തലക്കെട്ട്. ദീപക് ധർമ്മടം ഓപ്പറേഷനിലേക്കാണ് ഇത് വിരൽ ചൂണ്ടിയത്. ഇപ്പോൾ ജനം ടിവിയുടെ വാർത്ത പ്രകാരം ദീപക്കിനൊപ്പം സഹിൻ ആന്റണിയും ഈ ഓപ്പറേഷൻ ഭാഗമായി എന്നു വേണം നിഗമനത്തിൽ എത്താൻ. എന്നാൽ ഇതെല്ലാം ശ്രീകണ്ഠൻ നായരും ട്വന്റി ഫോറും നിഷേധിച്ചതാണ്.
ശബരിമലയിലെ ചെമ്പോല വിവാദത്തോടെ സഹിൻ ആന്റണിയും മാവുങ്കലുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. മുട്ടിൽ മരം മുറിയിൽ ദീപക്കും കുടുങ്ങി. ഇതോടെയാണ് സ്വപ്‌നാ സുരേഷിന്റെ ഒളിത്താവളത്തിലേക്കും അന്വേഷണവും വാർത്തകളും എത്തുന്നത്. സ്വർണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്നയും സംഘവും തലസ്ഥാനത്തുനിന്ന് കടന്നിരുന്നു. ഇവർ കൊച്ചിയിലേക്ക് പോയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരെ പിടിക്കാൻ പൊലീസ് മിനക്കെട്ടില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് റോഡിൽ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്നയും സംഘവും കടന്നത്. ഇതാണ് സംശയത്തിന് ഇടനൽകിയത്. സ്വപ്നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നെന്ന് മാധ്യമവാർത്തവന്നപ്പോൾ നഗരത്തിൽ പേരിനൊരു പരിശോധന നടത്താൻ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്.
ഒരു പേടിയും കൂടാതെ ഒളിവിൽ പാർക്കാൻ കഴിയുന്ന സുരക്ഷിത താവളമാണ് മോൻസന്റെ വീട്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വൻ പടയും എപ്പോഴും വീടിനുമുന്നിലുണ്ടാവും. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ബീറ്റ് ബോക്സ് അടക്കം മോൻസന്റെ വീടിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സംശയം തോന്നിയാലും പൊലീസുകാർക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവില്ല. മുൻ ഡി ജി പിയോടുള്ള മോൻസന്റെ ബന്ധം മറനീക്കി പുറത്തുവന്നതോടെ സംശയം കൂടുതൽ ശക്തമാകുകയാണെന്ന് കേരള കൗമുദി പറയുന്നു.
2020 ജൂലൈ 19ന് മറുനാടൻ നൽകിയ വീഡിയോ വാർത്തയുടെ ലിങ്ക് ചുവടെ
മറുനാടൻ നൽകിയ വിശദ റിപ്പോർട്ട് ചുവടെ
കൊച്ചി: സ്വപ്നാ സുരേഷിന് കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ അവസരമൊരുക്കിയത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനെന്ന് സൂചന. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ പങ്കെടുത്ത ഈ മാധ്യമ പ്രവർത്തകൻ വിവരങ്ങൾ ചോർത്തി നൽകുന്നതിന് ആവശ്യപ്പെട്ടത് എക്‌സക്ലൂസീവ് ശബ്ദമായിരുന്നു. ചാനൽ മേധാവിയുടെ പിന്തുണയും അറിവോടെയുമാണ് ഈ ചോർത്തൽ നടന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ കസ്റ്റംസ് പിടികൂടുന്നതിന് മുമ്പേ സ്വപ്നയ്ക്ക് രക്ഷപ്പെടാനാകുന്നത്. കഴിഞ്ഞ ദിവസവും കസ്റ്റംസ് ഇന്റലിജൻസിനേയും എൻഐഎയുടേയും രഹസ്യാന്വേഷണ വിഭാഗത്തേയും ഉദ്ദരിച്ച് കഴിഞ്ഞ ദിവസവും വാർത്ത നൽകിയിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകിയിരുന്നു.
കോഴിക്കോട്ടെ പല സ്വർണ്ണ കടകളിലേയും റെയ്ഡ് ആദ്യം എത്തി ഷൂട്ട് ചെയ്യുന്നത് പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കോഴ്‌സിന് പോയ മാധ്യമ പ്രവർത്തകനാണ്. ഉന്നത സ്വാധീനം കാരണം ഈ മാധ്യമ പ്രവർത്തകനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറിയായി സ്വപ്നാ സുരേഷ് ഉണ്ടാക്കിയെടുത്തതിന് സമാനമായ ബന്ധങ്ങളാണ് മാധ്യമ പ്രവർത്തകന്റെ റോളിൽ ഇയാൾ ഉണ്ടാക്കിയെടുത്തത്. രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സിനിമാക്കാരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യാജ രേഖാ കേസിൽ അന്വേഷണം അട്ടിമറിച്ച സംഭവിത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസിൽ എത്തിയങ്കിലും ആരും ഒന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 813/13 എന്ന കേസ് ഫയൽ പരിശോധിച്ചാൽ കേസ് ഒതുക്കി തീർത്തതിന് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുവരും. പ്രതിരോധ വകുപ്പും ഇയാൾക്കൈതിരയുള്ള അന്വേഷണം മുക്കി. ഇതാണ് വിചിത്രമായ സത്യം.
സ്വപ്നാ സുരേഷിന്റെ കേസിൽ ഇയാൾ രഹസ്യങ്ങൾ ചോർത്തി നൽകുന്നുവെന്ന സംശയം വ്യാപകമാണ്. തിരുവനന്തപുരത്തെ സ്വർണ്ണ കടയിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് ഉറപ്പിക്കലാണ് ലക്ഷ്യം. കേരളത്തിലെ ഒരു ചാനലിന് മാത്രമാണ് സ്വപ്നയുടെ ശബ്ദം കിട്ടിയത്. മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും അടക്കമുള്ളവർ ഗ്രൂപ്പുകളിൽ എത്തിയ ശബ്ദം സംപ്രേഷണം ചെയ്യുകയായിരുന്നു. ചിലർ ഈ ചാനലിൽ എക്‌സ്‌ക്ലൂസീവായി വന്ന ശബ്ദം റിക്കോർഡ് ചെയ്ത് കേൾപ്പിക്കുകയും ചെയ്തു. ആ ശബ്ദം എക്‌സ്‌ക്ലൂസീവായി നൽകിയ ചാനലിന് സ്വപ്നാ സുരേഷ് എവിടെയായിരുന്നു ഒളിവിലുണ്ടായിരുന്നതെന്നതിനെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നാണ് സൂചന. മറ്റൊരു ചാരക്കേസായി സ്വർണ്ണ കടത്തിനെ അവതരിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് ശബ്ദം വാങ്ങിയത്. ഇതിന് വേണ്ടിയാണ് രഹസ്യങ്ങൾ നൽകിയതെന്നാണ് സൂചന. എന്നാൽ എൻഐഎ എത്തിയതോടെ കഥമാറി. അപ്പോഴും കസ്റ്റംസിനെ പിന്തുടരുകയാണ് ഈ മാധ്യമ പ്രവർത്തകൻ. കേന്ദ്ര ഇന്റലിജൻസിന് ഇതു സംബന്ധിച്ച വിവരം രണ്ട് ദിവസം മുമ്പ് കിട്ടി.
പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകിയ കേസിൽ ഉന്നത പിന്തുണയോടെ എല്ലാം ഒതുക്കി തീർത്ത വ്യക്തിയെ ഉപയോഗിച്ചാണ് ചാനൽ മേധാവി കാര്യങ്ങൾ നീക്കിയത്. മറ്റൊരു ചാനലിൽ നിന്ന് ഈ ചാനലിലെത്തിയ ഈ മാധ്യമ പ്രവർത്തകന് ഒഹരി ഉടമയുടെ അടുത്ത ആളായിരുന്നു എന്നാണ് ചാനൽ മേധാവി പ്രചരിപ്പിച്ചിരുന്നത്. എന്നാൽ സത്യം അതായിരുന്നില്ല. രണ്ട് മാസം മുമ്പ് ഗുരുവായൂരപ്പന്റെ പേരിൽ ഒരു സ്ത്രീയെ ഒരു മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തു. ഇത് മറുനാടൻ വാർത്തയാക്കുകയും ചെയ്തിരുന്നു. ഈ കേസിലെ വില്ലനാണ് ഇപ്പോൾ കസ്റ്റംസിന്റെ രഹസ്യങ്ങൾ സ്വർണ്ണ കടത്തു കാർക്ക് ചോർത്തി നൽകുന്നതെന്നാണ് സൂചന.
ഗുരുവായൂരപ്പനായി സ്വയം ചമഞ്ഞ് വാർത്തയ്ക്ക് വേണ്ടി വിളിച്ച ആളെ അശ്ലീല പദപ്രയോഗത്തിലൂടെ മാനസികമായി പീഡിപ്പിച്ച പരാതി ചാനൽ മേധാവിക്കും മുന്നിലെത്തിയിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് പറഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിച്ചു. അതിന് ശേഷം ഒരു നടപടിയും എടുത്തില്ല. ഇതോടെയാണ് ചാനലിൽ ഉള്ളവർ പോലും ഇവർ തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്ന് മനസ്സിലായത്. ഇതിനിടെയാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട വിവാദമെത്തുന്നത്. ഇതോടെ തീവ്രവാദ ബന്ധങ്ങൾ നേരത്തെ തന്നെ ആരോപിക്കപ്പെട്ടിട്ടുള്ള കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനും ചാനൽ മേധാവിയും അടുത്തു രണ്ടു പേരും കസ്റ്റംസിൽ നിന്നും പൊലീസിൽ നിന്നും രഹസ്യങ്ങൾ ചോർത്തി. കൊച്ചിയിൽ എത്തി കീഴടങ്ങാൻ സ്വപ്നാ സുരേഷ് ശ്രമിച്ചപ്പോഴും സിബിഐ അന്വേഷണത്തിന്റെ സാധ്യത ചോർത്തി നൽകി.
ഇതോടെ അവർ അതീവ രഹസ്യമായി രക്ഷപ്പെട്ടു. കസ്റ്റംസിന്റേയും പൊലീസിന്റേയും നീക്കങ്ങൾ അറിയാവുന്നതു കൊണ്ട് തന്നെ സമർത്ഥമായി നീങ്ങാനുമായി. ഈ രക്ഷപ്പെടലിനുള്ള പ്രത്യുപകാരമായിരുന്നു എക്‌സ്‌ക്ലൂസീവ് ഓഡിയോ. റേറ്റിങ് ഉയർത്താൻ അതിസമർത്ഥമായി തന്നെ അവർ അത് ഉപയോഗിക്കുകയും ചെയ്തു. അപ്പോഴും കേസ് അന്വേഷണം കസ്റ്റംസിൽ ഒതുങ്ങുമെന്നായിരുന്നു ചാനലിന്റെ വിലയിരുത്തൽ. എന്നാൽ എൻഐഎ എത്തിയതോടെ നിലപാട് മാറ്റി. ഇതിന്റെ സൂചനകൾ മറുനാടന് നേരത്തെ ലഭിച്ചിരുന്നു. ഇപ്പോഴും സ്വർണ്ണ കടത്ത് കേസിൽ കോഴിക്കോട്ടെ മാധ്യമ സിങ്കം റിപ്പോർട്ടുകൾ നടത്തുന്നു. കസ്റ്റംസിലേയും കേരളാ പൊലീസിലേയും സോഴ്‌സ് ഉപയോഗിച്ചാണ് ഇതെന്നാണ് അവകാശ വാദം. അതുകൊണ്ട് തന്നെയാണ് ആശങ്ക കൂടുന്നതും.
ഇയാളുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയിരുന്നു. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ഇയാളെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത്. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിനെ തെറ്റിധരിപ്പിച്ച് തന്റെ കേസിൽ അഡ്വക്കേറ്റായി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഹൈക്കോടതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപി നേതാവിന് കളിയിലെ സത്യം പിടികിട്ടിയത്. ഇതോടെ പാസ്‌പോർട്ട കേസുകളിൽ പരാതി കൊടുക്കേണ്ടത് പാസ്‌പോർട്ട് ചീഫ് കമ്മീഷണർക്കാണെന്ന് ഉപദേശിച്ച് ഹർജി പിൻവലിക്കുകയാണ് നല്ലതെന്ന് ഉപദേശിച്ചു. ഇത് അംഗീകരിച്ച് കേസ് പിൻവലിച്ച് പാസ്‌പോർട്ട് ഓഫീസിൽ പിഴ അടച്ചു. ഇതോടെ തന്നെ താൻ വ്യാജ സർട്ടിഫിക്കറ്റിന് ഉടമയാണെന്ന് മാധ്യമ പ്രവർത്തകൻ സമ്മതിക്കുകയായിരുന്നു. പിന്നീട് പൊലീസിലെ ഉന്നതരെ കൂട്ടു പിടിച്ച് ക്രിമിനൽ കേസ് അട്ടിമറിച്ചു. ഇതിന്റെ തെളിവുകളും മറുനാടന് കിട്ടി.
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്. എന്നാൽ ഏഴ് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 2013 നവംബറിലാണ് ഇയാളുടെ പാസ്പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്പോർട്ട് ഓഫീസർക്ക് നേരിട്ട് കിട്ടിയ പരാതിയിൽ നടപടിയും എടുത്തു. അടിയന്തരമായി പാസ്പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പാസ്‌പോർട്ട് ഓഫീസർ പരാതിയും നൽകി. പിന്നീട് നടന്നത് എയർ ഇന്ത്യാ സാറ്റ്‌സിലെ കേസ് ഒതുക്കി തീർക്കാൻ സ്വപ്നാ സുരേഷ് ചെയ്തതിന് സമാനമായ കാര്യങ്ങളാണ്.
ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്പോർട്ടിൽ ഇയാൾ് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. പക്ഷേ ഈ എസ് പി സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിന് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ കോഴിക്കോട്ടെ പാസ്‌പോർട്ട് ഓഫീസർ നൽകിയ സത്യവാങ്മൂലം തന്നെ ഇയാളുടെ ഭീകര ബന്ധത്തിന് തെളിവാണ്. ഇതെല്ലാം പെട്ടെന്ന് എല്ലാവരും മറന്നു. 1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം.
ഈ പഴുതാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഉപയോഗിച്ചത്. ഇതിന് എല്ലാവരും കുട പിടിച്ചു. അതിന് ശേഷം അസിസ്റ്റൻ പബ്ലിക് പ്രോസിക്യൂട്ടറുടെ തെറ്റായ നിയമോപദേശത്തിലൂടെ കേസ് അട്ടിമറിച്ചു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു അത്. ഇത് വ്യക്തമാക്കി പൊലീസിന് വീണ്ടും പരാതി എത്തി. എന്നാൽ ആരും അന്വേഷിച്ചില്ല. സ്വപ്നാ സുരേഷിനെ പോലെ ചുറ്റിലും ഉള്ള ഉന്നത സൗഹൃദ തണലിലായിരുന്നു ഇത്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും ഉള്ള നേതാക്കളും ചാനൽ റിപ്പോർട്ടറുടെ തട്ടിപ്പുകൾ അറിഞ്ഞുട്ടും കണ്ടില്ലെന്ന് നടിച്ചു. കേസ് നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്. എന്നിട്ടും ഈ മാധ്യമ പ്രവർത്തകന്റെ കോഴ്‌സിലെ പങ്കാളിത്തം അന്വേഷിച്ചില്ല. കൃത്യമായ അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഇയാളെ കോഴ്‌സിന് അയച്ച ഉദ്യോഗസ്ഥരും കുടുങ്ങും. അതുകൊണ്ടാണ് പ്രതിരോധ വകുപ്പിന് കീഴിലെ മാധ്യമ വിഭാഗം കേസ് അന്വേഷണത്തിൽ താൽപ്പര്യം കാട്ടത്തത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍