കത്തിക്കയറുന്നു കണ്ണൂരിലെ ജലപാതാ വിരുദ്ധ സമരം; സിംഗൂർ നന്ദിഗ്രാം മോഡൽ വികസനത്തിനെതിരെ പാർട്ടി ഗ്രാമങ്ങളിൽ ജനങ്ങൾ സംഘടിച്ചതിന്റെ ഞെട്ടലിൽ സിപിഎം; എന്തു തന്നെയായാലും ജലപാത പദ്ധതി നടപ്പിലാക്കുമെന്ന ഉരുക്കു മുഷ്ടിയിൽ മുഖ്യമന്ത്രി; വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ
അനീഷ് കുമാർ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരിൽ സി.പി. എമ്മിന് വെല്ലുവിളിയായി ജലപാതാ സമരം. വളപട്ടണം മുതൽ മാഹി വരെ നിർമ്മിക്കുന്ന നിർദ്ദിഷ്ട ജലപാതാ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിലുൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങിയത് സി.പി. എമ്മിനും കല്ലേപിളർക്കുന്ന ശാസനകൾ പുറപ്പെടുവിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കടുത്തവെല്ലുവിളിയായിരിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിനാളുകളാണ് ജലപാതാ വിരുദ്ധസമരവുമായി തെരുവിലിറങ്ങിയത്. ചാല ബൈപ്പാസിൽ ജലപാതാപ്രതിരോധ കർമ്മസമിതി നടത്തിയ അഗ്നി പ്രതിജ്ഞയിൽ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നിരവധിപേർ പങ്കെടുത്തു.
കടമ്പൂർ, ചാല, ആറ്റടപ്പ, കാപ്പാട്, ചേലോറ, മതുക്കോത്ത്, വലിയന്നൂർ തുടങ്ങി ജലപാതാ കടന്നു പോകുന്ന സർവേ നടന്ന പ്രദേശങ്ങളിലെ ജനങ്ങളാണ് പാർട്ടിഗാമങ്ങളിൽ നിന്നും കൈയിൽ തീപന്തവുമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ സർക്കാർ നടത്തുന്ന പദ്ധതിയാണെങ്കിലും ജനകീയ വികാരത്തിനൊപ്പം നിൽക്കേണ്ട ഗതികേടിലാണ് സി.പി. എം പ്രാദേശിക നേതൃത്വം. എന്നാൽ ജലപാതാ വിരുദ്ധസമരം അതിശക്തമായി ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ്. ഇതിനോടൊപ്പം ബിജെപിയും മറ്റു സന്നദ്ധ, പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകളും ചേർന്നതോടെ തങ്ങളുടെ തട്ടകത്തിൽ ജനങ്ങൾ മുൻകൈയെടുക്കുന്ന സമരം സി.പി. എമ്മിന്റെ അടിത്തറയിളക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ മാസംമുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമടത്തെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാൻ വിളിച്ചു കൂട്ടിയ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എന്തുതന്നെയായാലും ജലപാതാ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഉൾനാടൻ ജലപാതാ പദ്ധതിയെന്നും ഇതിനായി എന്തു എതിർപ്പുണ്ടായാലും ഭൂമി ഏറ്റെടുക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അന്ത്യശാസനം നൽകിയത്.
അതുകൊണ്ടു തന്നെ ഭരണതലത്തിൽ സർക്കാർ ഉൾനാടൻ ജലപാതാ പദ്ധതിയുമായി സർക്കാർ മുൻപോട്ടു പോകാൻ നിശ്ചയിച്ചിരിക്കെ അതിവേഗം സർവേ നടത്തി പൂർത്തീകരിക്കുകയും സർവേ കല്ലുകൾ സ്ഥാപിച്ചു അതിരിടുകയും ചെയ്യുകയാണ്ഉദ്യോഗസ്ഥർ. പലരും തങ്ങളുടെ വീടിനു മുറ്റത്തും അടുക്കളപുറത്തുമൊക്കെ കുറ്റിയടിക്കുമ്പോഴാണ് ജലപാതാപദ്ധതി അതിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുന്നത്.സർക്കാർ അനുമതിയോടെ പുതുതായി വീടെടുത്തവരും വീടെടുക്കാൻ തുടങ്ങിയവരുമൊക്കെ ഇതുകാരണം പ്രതിസന്ധിയിലാണ്.
പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായി അറിയപ്പെടുന്ന വളപട്ടണം - മാഹി ജലപാതയ്ക്കു വേണ്ടി സർക്കാർ കണക്കുപ്രകാരം 194വീടുകളാണ് കുടിയൊഴിപ്പിക്കേണ്ടി വരുന്നത്. എന്നാൽ നാനൂറോളം വീട്ടുകാർ തന്നെ ഒഴിഞ്ഞുപോകേണ്ടി വരുമെന്നാണ് ജലപാതാ വിരുദ്ധ കർമസമിതി ചെയർമാൻ ടി.വി ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. വേലിയേറ്റ സമയത്ത് കൃത്രിമ കനാലിലൂടെ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്ന സാഹചര്യത്തിൽ അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടുമെന്നും ചന്ദ്രൻ പറഞ്ഞു. പദ്ധതി പ്രദേശങ്ങളിലെ വലിയൊരു ഭാഗം വേലിയേറ്റ പ്രദേശങ്ങളാണ്. ചാല, കടമ്പൂർ പ്രദേശങ്ങളിൽ ഈ ഗണത്തിൽപ്പെടുന്നവയാണ്.ചാലയിൽ ഉപ്പുമ്മൽ എന്ന പേരുള്ള ഒരു വയൽപ്രദേശം തന്നെയുണ്ട്. വനം പരിസ്ഥിതി മന്ത്രാലയം അവരുടെ 944- നമ്പർ നിയമത്തിൽ പറയുന്നത് വേലിയേറ്റ സ്ഥലങ്ങളിൽ ജലപാതുനിർമ്മിക്കരുതെന്നാണെന്നും ചന്ദ്രൻ ചൂണ്ടിക്കാട്ടി.
നിർദ്ദിഷ്ട ജലപാതയിൽ ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം കൂത്തുപറമ്പ്, കടമ്പൂർ, ചെമ്പിലോട് എടക്കാട് എന്നീ പ്രദേശങ്ങളിലെ ഭൂഗർഭജലാസാധ്യത വറ്റിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠന റിപ്പോർട്ടു വ്യക്തമാക്കുന്നത്. 32മീറ്റർ അടിത്തട്ട് വീതിയും നാലുമുതൽ ഏഴരമീറ്റവർ വരെ ആഴവുമുള്ള ജലപാതയിൽ ബോട്ടുഗതാഗതത്തിന് നാലുമീറ്റർ വെള്ളമെങ്കിലും വേണം ഇതിലൂടെ ബോട്ടുസർവീസ് നടത്താൻ. ഈ ജലം എവിടെനിന്നാണ് ലഭിക്കുകയെന്നു സർക്കാർ വ്യക്തമാക്കണമെന്ന് കർമ്മസമിതി ഭാരവാഹിയായ രാജൻ കോരമ്പേത്ത് ചോദിച്ചു.
പുഴയിലെയും കടലിലെയും ഉപ്പുവെള്ളം കയറി പ്രദേശവാസികളുടെ കിണറുകളിലെ ശുദ്ധജലവും മലിനമാവുകയാണ് ജലപാതയുടെ ആത്യന്തിക ഫലമെന്നും രാജൻ കോരമ്പേത്ത് മുന്നറിയിപ്പു നൽകി. ജനങ്ങളോടു ചർച്ചചെയ്യാതെ ജല പാതാ ധൃതിപിടിച്ചു നടപ്പിലാക്കുന്നതിൽ സർക്കാരിന് രഹസ്യ അജൻഡയുണ്ടെന്നു വ്യക്തമാണെന്നു കണ്ണൂർ കോർപറേഷൻ മേയർ ടി. ഒമോഹനൻ ആരോപിച്ചു. ജലപാതാ സംബന്ധിച്ചുള്ള കൂടുതൽ വിവരമൊന്നും സർവേ നടത്തുന്ന ഉദ്യോഗസ്ഥർക്കുമില്ല. എവിടെ നിന്നോ ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജലപാതാ പദ്ധതി മുൻപോട്ടു പോകുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിലൂടെയും ജലപാതാ കടന്നുപോകുന്നുണ്ട്.
എന്നാൽ ഇതിലൂടെ ജലപാതാ കടന്നുപോകുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കോർപറേഷനുമില്ലെന്നും മേയർ പറഞ്ഞു. ഇത്തരത്തിൽ യാതൊരു കൂടിയാലോചനയുമില്ലാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിർക്കും. വികസനമെന്ന പേരിൽ എന്തുകോപ്രായവും കാട്ടിക്കൂട്ടാൻ അനുവദിക്കില്ലെന്നും ടി. ഒ മോഹനൻ പറഞ്ഞു. എന്നാൽ ഒരുവശത്തു നിന്നും എതിർപ്പു ശക്തമാകുമ്പോഴും പൊലിസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കിയാണ് സർവേ മുൻപോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ തങ്ങൾ അറസ്റ്റു ചെയ്തു ജയിലിൽ പോകുമെന്നും ഗാന്ധി ജയന്തിദിനത്തിൽ തങ്ങളുടെ സഹനസമരത്തിന് തുടക്കമാകുമെന്നും കർമ്മസമിതി നേതാക്കൾ അറിയിച്ചു.
കേരളത്തിൽ 550 കിലോമീറ്റർനീളത്തിൽ കടലോരമുണ്ട്. 44നദികൾ, വിശാലമായ കായലുകൾ മറ്റു ജലസ്രോതസുകൾ എന്നിവ ഉപയോഗപ്പെടുത്താമെന്നിരിക്കെ ഉൾനാടൻ ജലപാതയുണ്ടാക്കുന്നത്് മറ്റു ചില താൽപര്യങ്ങൾ കൊണ്ടാണെന്നും കർമസമിതി ഭാരവാഹികൾ ആരോപിക്കുന്നു. സാമ്പത്തിക കെണിയിലായ സർക്കാരിന് വൻ ബാധ്യത വീണ്ടും വരുത്തിവയ്ക്കുന്നതാണ് ജലപാതാ പദ്ധതിയെന്നു ജലപാതാ വിരുദ്ധ കർമസമിതി കൺവീനർ ടി.വി മനോഹരൻ പറഞ്ഞു. 148 കിലോമീറ്റർ കൊല്ലം മുതൽ കോട്ടപ്പുറം വരെ ദശാബ്ദങ്ങൾക്കു മുൻപ് ഉദഘാടനം ചെയ്ത ജലപാതാ ഇപ്പോൾ വൻനഷ്ടത്തിൽ കലാശിച്ചിരിക്കുകയാണ്. ഒരുവർഷത്തിൽ നൂറുകോടി രൂപവേണം ഇതിന്റെ മെയിന്റൻസിനെന്നും മനോഹരൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ കർഷകർക്കായി നടപ്പിലാക്കിയ പഴശി കനാൽ ഇറിഗേഷൻ പദ്ധതി ഇപ്പോൾ കാടുകയറി നശിക്കുകയാണെന്നു ഓർക്കണമെന്നും മനോഹരൻ പറഞ്ഞു.സി.പി. എം പാർട്ടി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ധർമടം മണ്ഡലത്തിലെ മിക്കപ്രദേശങ്ങളിലും ജനങ്ങൾ സ്വയമേവെ സംഘടിക്കുന്നതിന്റെ ആശങ്കകൾ സി.പി. എം ബ്രാഞ്ചു സമ്മേളനങ്ങളിൽ ഉയരുന്നുണ്ടെങ്കിലും വികസനവിരുദ്ധർക്ക് കീഴടങ്ങേണ്ടതില്ലെന്നും പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഉൾനാടൻ ജലപാതാ പദ്ധതിയെന്നുമാണ് നേതൃത്വം നൽകുന്ന വിശദീകരണം. എന്തുവിലകൊടുത്തും കീഴാറ്റൂരിലേതു പോലെ ജലപാതാ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്ന ഉരുക്കു മുഷ്ടിയോടെ പാർട്ടിയിലും ഭരണത്തിലും അവസാനവാക്കായ പിണറായി വിജയൻ മുൻപോട്ടുപോകുമ്പോൾ നന്ദിഗ്രാമും സിംഗൂരും ആവർത്തിക്കപ്പെടുമോയെന്ന ആശങ്കയും സി.പി. എമ്മിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍