പെട്രോൾ സ്റ്റേഷനിലെ ജീവനക്കാർക്ക് മർദ്ദനമേൽക്കുന്നത് പതിവാകുന്നു; ആളുകൾ വേസ്റ്റ് ബിന്നിലും ബക്കറ്റുകളിലും പെട്രോൾ ശേഖരിക്കുന്നു; ആശങ്കയോടെ ഇന്ധനം നിറയ്ക്കുന്നവർ പെരുകിയതോടെ ആംബുലൻസ് സേവനം വരെ അവസാനിച്ചേക്കും; ബ്രിട്ടൻ തകർച്ചയുടെ വക്കിൽ
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഒരുപക്ഷെ കോവിഡിനേക്കാൾ വലിയ ദുരന്തമായി മാറുമോ ഇന്ധനക്ഷാമം എന്ന ആശങ്കയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. പെട്രോൾ സ്റ്റേഷനുകളിലെ ജീവനക്കാർക്ക് ചീത്തവിളി കേൾക്കുന്നതും മർദ്ദനമേൽക്കുന്നതും പതിവായതോടെ കടുത്ത മുന്നറിയിപ്പുമായി പെട്രോൾ സ്റ്റേഷൻ അസ്സോസിയേഷൻ രംഗത്തെത്തി. ആശങ്കയോടെ ആവശ്യത്തിൽ കവിഞ്ഞ് പെട്രോൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം പെരുകിയതോടെ ഇന്ധനം ലഭിക്കാതെ ആംബുലൻസ് സർവ്വീസുകൾ നിർത്തിവയ്ക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഈ പ്രതിസന്ധി ഇനിയും ഒരു മാസം കൂടി നീണ്ടേക്കുമെന്ന അഭ്യുഹവും പരക്കുന്നുണ്ട്.
അതേസമയം നില മെച്ചപ്പെടുന്നു എന്നാണ് പെട്രോൾ റീടെയ്ലേഴ്സ് അസ്സോസിയേഷൻ അവകാശപ്പെടുന്നത്. ചൊവ്വാഴ്ച്ച മൂന്നിൽ ഒരു പെട്രോൾ പമ്പ് വീതം ഇന്ധനം സ്റ്റോക്കില്ലാതെ പ്രവർത്തനം നിർത്തിയപ്പോൾ ഇന്നലെ നാലിൽ ഒരു പെട്രോൾ സ്റ്റേഷനിൽ മാത്രമാണ് ഇത് സംഭവിച്ചതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അസ്സോസിയേഷൻ നടത്തിയ സർവ്വേയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഇത് അടിവരയിട്ടു പറഞ്ഞ്, ആവശ്യത്തിലധികം ഇന്ധനം വാങ്ങിക്കൂട്ടരുതെന്ന് ആവശ്യപ്പെടുമ്പോഴും പെട്രോളിനായുള്ള തിക്കും തിരക്കും വർദ്ധിച്ചുതന്നെ വരികയാണ്.
എസ്സെക്സിൽ വരി തെറ്റിച്ച് മുന്നിൽ കയറിയതിനും ഒപ്പം അളവിൽ കവിഞ്ഞ പെട്രോൾ വാങ്ങിക്കൂട്ടിയതിനും എതിരെയുള്ള പ്രതിഷേധം അടിപിടിയിലേക്ക് നയിച്ചതോടെ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയെത്തി. പെട്രോൾ ക്ഷാമം പുതിയൊരു ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയ്ക്ക് ശക്തിപകരുന്നതായിരുന്നു ഇന്നലെ രാജ്യത്തെ വിവിധ പെട്രോൾ സ്റ്റേഷനുകളിൽ നടന്ന കൈയാംങ്കളികൾ. പെട്രോൾ ക്ഷാമം ജെറി കാനുകളുടെ ക്ഷാമത്തിനും വഴിതെളിച്ചപ്പോൾ ഇന്നലെ ഡസ്റ്റ് ബിന്നിലും ബക്കറ്റിലുമൊക്കെയാണ് പലയിടങ്ങളിലും ആളുകൾ പെട്രോൾ വാങ്ങിക്കൂട്ടിയത്. അത്യന്തം അപകടകരമായ ഒരു കാര്യമാണിതെന്നോർക്കണം.
അതിനിടയിൽ നോർത്ത് വെയിൽസിൽ ഒരു ആംബുലൻസ് തകരാറിലായതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന രോഗിക്ക് നാല് മണിക്കൂറോളം റോഡിൽ കഴിയേണ്ടി വന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ റിക്കവറി വാഹനങ്ങൾ വരാൻ കാലതാമസമെടുത്തതായിരുന്നു കാരണം. വിദ്യാഭ്യാസമേഖലയേക്കൂടി ഇന്ധനക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചില സ്കൂളുകൾ കുട്ടികളെ സ്കൂളുകളിലെത്തിക്കുവാനും, ഭക്ഷണം നൽകുവാനും സാധിക്കാത്ത അവസ്ഥയിലാണ്. അദ്ധ്യാപകർക്കും പലയിടങ്ങളിലും സ്കൂളുകളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് പല സ്കൂളുകളും.
തുടർച്ചയായ ആറാം ദിവസവും രാത്രികാലങ്ങളിൽ പോലും പൊതുജനം ഇന്ധനത്തിനായി കാവൽനിൽക്കാൻ തുടങ്ങിയതോടെ പല പബ്ലിക് സർവ്വീസുകളും തകർച്ചയിലേക്ക് നീങ്ങുവാൻ തുടങ്ങി. പലയിടങ്ങളിലും സ്കൂൾ ബസ്സുകൾ റദ്ദാക്കി. രക്തവിതരണം പോലും നിർത്തി വയ്ക്കേണ്ടതായി വന്നിരിക്കുന്നു. പല ആശുപത്രികളിലും നഴ്സുമാർ, വീടുകളിലേക്ക് തിരികെ പോകാനാകാതെ വാർഡുകളിൽ തന്നെ ഉറങ്ങുന്നു. കറുത്ത ക്യാബുകളിൽ മൂന്നിൽ ഒരെണ്ണവും കാലിയായ ഇന്ധന ടാങ്കുകളുമായി വിശ്രമിക്കാൻ തുടങ്ങി.
കഴിഞ്ഞകുറേ കാലങ്ങളായി ഉപഭോക്താക്കളുടെ ക്ഷാമം നിമിത്തം പല പെട്രോൾ ഫോർകോർട്ടുകളും ഷോപ്പിങ് കോംപ്ലക്സുകളായി മാറുന്ന കാഴ്ച്ചയായിരുന്നു ലണ്ടനിൽ കണ്ടിരുന്നത്. എന്നാൽ, ഇന്ന് ഏറ്റവുമധികം തിരക്ക് ദൃശ്യമാകുന്നത് ലണ്ടനിലെ പെട്രോൾ സ്റ്റേഷനുകളിലാണ്. സ്കോട്ട്ലാൻഡിലും നോർത്തേൺ അയർലൻഡിലും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും പെട്രോൾ ക്ഷാമം ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ലണ്ടനേയും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിനെയുമാണെന്നാണ് എ എ പ്രസിഡണ്ട് എഡ്മണ്ട് കിങ് സ്കൈ ന്യുസിനോട് പറഞ്ഞത്.
വലിയ കമ്പനികളിൽ നിന്നും ഗ്യാരേജ് ഫോർകോർട്ടുകളിലേക്ക് ഇന്ധനം എത്തിക്കുന്നില്ല വൻ സ്ഥാപനങ്ങളേക്കാൾ ജനങ്ങളുടെ ആവശ്യത്തിന് പരിഗണന ൻൽകണം എന്ന ഉത്തരവിനെ തുടർന്നാണിത്. അതിനുപകരമായി വലിയ കമ്പനികൾക്കായുള്ള ടാങ്കറുകൾ ഗാരേജുകളിലേക്കും സർവ്വീസ് സ്റ്റേഷനുകളിലേക്കും പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ, ആളുകൾ ആവശ്യത്തിലേറെ പെട്രോൾ വാങ്ങിക്കൂട്ടുന്നത് അവസാനിപ്പിച്ചാലും എല്ലാം സാധാരണ നിലയിലേക്കെത്താൻ ആഴ്ച്ചകൾ വേണ്ടിവരും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പെട്രോൾ സ്റ്റേഷനുകളിലെല്ലാം ആവശ്യത്തിനു സ്റ്റോക്കെത്തിക്കാൻ ഇനിയും ഒരു മാസമെടുത്തേക്കും.
അതേസമയം പെട്രോളിയം ഉദ്പാദകരായ ഷെൽ, എസ്സൊ, ബി പി എന്നിവരുടെ റിഫൈനറികളിലും ടെർമിനലുകളിലും ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് കമ്പനികൾ പറയുന്നു. ഇത് വിതരണം ചെയ്യുന്നതിനാണ് പ്രശ്നം. ഇപ്പോൾ 150 സൈനിക ഡ്രൈവർമാരെ ഇക്കാര്യത്തിനായി വിന്യസിച്ച നടപടിയെ കമ്പനികൾ സ്വാഗതം ചെയ്തു. അതേസമയം, സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ ഒരു സൂചനയും ഇല്ലെന്നാണ് ലൈസൻസ്ഡ് ടാക്സി ഡ്രൈവേഴ്സ് അസ്സോസിയേഷൻ വക്താവ് പറഞ്ഞത്. 25 മുതൽ 30 ശതമാനത്തോളം ടാക്സികൾ ഇന്ധനക്ഷാമത്തെ തുടർന്ന് ഇന്നലെ ഓടിയിട്ടില്ലെന്നും അവർ അറിയിച്ചു.
ഇന്ധനക്ഷാമം കൂടുതൽ മേഖലകളെ പ്രതിസന്ധിയിലാക്കിയേക്കാം എന്ന് റീടെയിൽ ഫാഷൻ ഭീമന്മാരായ നെക്സ്റ്റിന്റെ വക്താവ് ഇന്നലെ പറഞ്ഞു. ക്രിസ്ത്മസ്സ് ഉത്സവകാലം അടുക്കുന്ന സമയത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ സർക്കാർ നടപടികൾ എടുത്തില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ മുൻനിർത്തി സർക്കാർ കുടിയേറ്റ നിയമം കൂടുതൽ ലളിതവത്ക്കരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍