'മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുമ്പോൾ, അവകാശങ്ങൾക്കായി ഉറച്ച ശബ്ദത്തോടെ സംസാരിക്കുന്നതു കേൾക്കുേമ്പാൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി സി.എച്ചാണ്': മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ വീണ്ടും ഫാത്തിമ തഹിലിയ
ജംഷാദ് മലപ്പുറം
മലപ്പുറം: സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ഉന്നമനത്തിന്റെയും അധികാര പങ്കാളിത്തത്തിന്റെയും കാര്യത്തിൽ സി.എച്ച് കൈക്കൊണ്ട സുധീരമായ നടപടികൾക്ക് തുടർച്ചയുണ്ടായില്ല എന്നത് വസ്തുതയാണെന്ന് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയ ശേഷമാണ് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും വനിതാനേതാവിന്റെ വിമർശനം. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ചരമവാർഷികദിനമായ സെപ്റ്റംബർ 28ന് 'സി.എച്ച്, അങ്ങ് കണ്ട സ്വപ്നം വെറുതെയാവില്ല' എന്ന തലക്കെട്ടിൽ മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പരാമർശങ്ങൾ.
'മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുമ്പോൾ, അവകാശങ്ങൾക്കായി ഉറച്ച ശബ്ദത്തോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ ഞങ്ങളുടെ മുൻ കഴിഞ്ഞ തലമുറകൾക്ക് ലഭിക്കാതെ പോയ പാഠപുസ്തകങ്ങൾ കൈയെത്തിപ്പിടിക്കാൻ പ്രാപ്തരാക്കിയ, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ച ഈ മഹാ മനീഷിയാണ് അതിനുത്തരവാദി. അദ്ദേഹമേൽപ്പിച്ച വസിയ്യത് നിറവേറ്റുക എന്ന കടമ നിർവഹിക്കുക മാത്രമാണ് ഞങ്ങളീ പിന്മുറക്കാർ ചെയ്യുന്നതെന്നുമാണ് ലേഖനത്തിൽ ഫാത്തിമ തഹ്്ലിയ പറയുന്നത്.
ലേഖനം പൂർണമായി വായിക്കാം..
ഒരു രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയക്കാരൻ സ്വന്തം പാർട്ടിയുടെ വിജയം ഉറ്റുനോക്കുമ്പോൾ രാഷ്ട്രതന്ത്രജ്ഞൻ രാജ്യത്തിന്റെ വിജയമാണ് ആഗ്രഹിക്കുന്നത്'- രാഷ്ട്രതന്ത്രജ്ഞന് ജെ.എഫ്. ക്ലാർക്ക് നൽകിയ നിർവചനമാണിത്. ഏതൊരു രാഷ്ട്രീയ മീമാംസാപണ്ഡിതർ നൽകിയ മറ്റേത് അളവുകോലെടുത്ത് നോക്കിയാലും സ്റ്റേറ്റ്സ്മാൻ അഥവാ രാഷ്ട്രതന്ത്രജ്ഞൻ എന്ന ബഹുമതിക്ക് ഏറ്റവും അർഹനാണ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ്.
കൊച്ചി സർവകലാശാലയുടെ സ്ഥാപനകാലത്ത് ഉണ്ടായ ഒരു സംഭവം മാത്രം മതി ഇതു വ്യക്തമാകാൻ. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊച്ചിൻ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ എംഎൽഎ ആയിരുന്ന പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരി സാങ്കേതിക സർവകലാശാല എങ്ങനെയാകണമെന്നതു സംബന്ധിച്ച് വിശദമായ ഒരു പ്രസംഗം നടത്തി. പ്രസംഗം കഴിഞ്ഞ് സീറ്റിൽ ഇരിക്കുമ്പോഴേക്ക് ഒരു നിയമസഭ ജീവനക്കാരൻ അരികിലെത്തി ഒരു കുറിപ്പ് നൽകി. കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി പ്രഫ.ജോസഫ് മുണ്ടശ്ശേരിയെ നിയമിക്കാൻ താൽപര്യപ്പെടുന്നു എന്ന് അറിയിച്ച് സി.എച്ച് കൊടുത്തുവിട്ടതായിരുന്നു അത്. പാർട്ടിയുടെ അനുമതി വാങ്ങി എംഎൽഎസ്ഥാനം രാജിവെച്ച് പ്രഫ മുണ്ടശ്ശേരി ആ ദൗത്യം ഏറ്റെടുത്തു. അന്നന്നത്തെ രാഷ്ട്രീയസഖ്യങ്ങളെക്കാൾ നാടി!!െന്റ വിദ്യാഭ്യാസപുരോഗതിക്ക് പ്രാമുഖ്യം നൽകുകയായിരുന്നു സി.എച്ച് ചെയ്തത്. ജെ.എഫ്. ക്ലാർക്ക് നൽകിയ നിർവചനത്തിന് അദ്ദേഹം എത്രമാത്രം അർഹനാണ് എന്ന് ബോധ്യപ്പെടാൻ ഇതിലേറെയെന്തു വേണം. മുണ്ടശ്ശേരിക്കു പുറമെ മുഹമ്മദ് ഗനി ഉൾപ്പെടെ വൈസ് ചാൻസലർമാരായി സി.എച്ച് കൊണ്ടുവന്ന മുഴുവൻ പേരും അതിപ്രഗല്ഭരായിരുന്നു. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ച്. ആണെന്ന് ഏവരും പറയുമ്പോഴും കൊച്ചി സർവകലാശാല സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ നേതൃപരമായ പങ്ക് പലരും വിസ്മരിക്കാറാണ്. കൊച്ചി സർവകലാശാല സുവർണ ജൂബിലി ആഘോഷിക്കുന്നവേളയിൽ സ്ഥാപകനായ സി.എച്ചിന്റെ നാമം മനഃപൂർവം ഒഴിവാക്കി അനീതി കാണിച്ചതുകൊണ്ടുകൂടിയാണ് ഇക്കാര്യം ഇവിടെ എടുത്തെഴുതിയത്.
'ജയന്റ് കില്ലർ' എന്ന് സാക്ഷാൽ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച 'കുട്ടിയേട്ടൻ' എന്ന കെ.പി. കുട്ടികൃഷ്ണൻ നായരുമായി എതിരിട്ടാണ് സി.എച്ച് പാർലമെന്ററി രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. ഇ.എം.എസിനെയും സീതിസാഹിബിനെയുംവരെ തെരഞ്ഞെടുപ്പിൽ മലർത്തിയടിച്ച കെ.പി. കുട്ടികൃഷ്ണൻ നായർക്ക് പക്ഷേ, സി.എച്ചിന്റെ മുന്നിൽ അടിയറവു പറയേണ്ടിവന്നു. കേരള മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ ദീർഘകാലം കൈകാര്യംചെയ്ത മന്ത്രി, ലോകസഭാംഗം തുടങ്ങി തേടിയെത്തിയ പദവികളിലെല്ലാം തിളങ്ങി. പാർട്ടി ഏൽപ്പിച്ചു നൽകിയ ഏതൊരു പദവിയും നൂറു ശതമാനം സത്യസന്ധതയോടെ ശിരസ്സാവഹിച്ചു. സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഉറച്ച ശബ്ദമായി നിലകൊണ്ട സി.എച്ച്, സഹോദര സമുദായങ്ങളെ ഒരുനിലക്കും മുറിവേൽപിച്ചില്ല .''ഇതര സമുദായങ്ങളുടെ തലനാരിഴ പോലും ഞാൻ അപഹരിക്കില്ല. ഐന്റ സമുദായത്തിന്റെ ഒരു മുടിനാരിഴ പോലും ഞാൻ വിട്ടുകൊടുക്കുകയുമില്ല'' എന്ന പ്രഖ്യാപനത്തിൽ വ്യക്തമാണ് അദ്ദേഹത്തി!!െന്റ രാഷ്ട്രീയവും നിലപാടും.
കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്, വിശിഷ്യാ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സി.എച്ച് നൽകിയ ഊന്നൽ ആവർത്തിച്ചു കേട്ടിട്ടുള്ളതാണ്. കേരളത്തിലെ സ്ത്രീകൾ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പറയുമ്പോൾ ആ നാമം അനുസ്മരിക്കാതെ പോകുന്നത് നന്ദികേടാവും. ഹൈസ്കൂൾ പഠനം സൗജന്യമാക്കുന്നതിനും മുസ്ലിം, നാടാർ പെൺകുട്ടികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുന്നതിനും നേതൃത്വം നൽകി. പെൺകുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളേക്കാളേറെ പെൺ വിദ്യാഭ്യാസത്തി!!െന്റ ആവശ്യകതയെക്കുറിച്ച് ആ ക്രാന്തദർശി നടത്തിയ ഉൽബോധനങ്ങളാണ് വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഒരിക്കൽ എം.എസ്. എഫ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു: ''നിങ്ങൾ രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും ആകുന്നതിനേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരും പ്രഫഷനലുകളുമാകുന്നതാണ് എനിക്കിഷ്ടം. നിങ്ങൾ ഒരാളുടെയും അടിമകളാകരുത്. വിറകുവെട്ടുകാരും വെള്ളം കോരികളുമാകരുത്''. അതുകൊണ്ടുതന്നെയാവണം പ്രശസ്ത കനേഡിയൻ ചരിത്രകാരൻ റോളണ്ട് ഇ. മില്ലർ 'ഗ്രാസ്റൂട്ട് സ്റ്റാർ ഓഫ് മാപ്പിള കമ്യൂണിറ്റി' എന്നും 'റാങ്കിങ് ഹീറോ ഓഫ് മുസ്ലിം യൂത്ത്' എന്നും സി.എച്ചിനെ വിശേഷിപ്പിച്ചത്.
പഠനകാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗമായി പ്രവർത്തിക്കാൻ ഈ കുറിപ്പുകാരിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സർവകലാശാലകളിലെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സംവിധാനങ്ങളിൽ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പു വരുത്താൻ പ്രവർത്തിച്ചത് സി.എച്ച് ആയിരുന്നു.
സർക്കാർ സർവിസിലും ജുഡീഷ്യറിയിലും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദക്കാരനായിരുന്നു സിഎച്ച്. നീതി നടപ്പാക്കിയാൽ മാത്രം പോരാ, അത് നടപ്പാക്കിയതായി ഏവർക്കും തോന്നണം എന്ന നിർബന്ധബുദ്ധിയുമുണ്ടായിരുന്നു. ജനാധിപത്യമെന്നത് ഏവർക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഭരണസംവിധാനം ആകണമെന്ന രാഷ്ട്രീയ ദർശനമാണ് എന്നും കാത്തുസൂക്ഷിച്ചത്. അമ്പത്താറ് വർഷം മാത്രം നീണ്ടുനിന്ന തെന്റ ജീവിതകാലത്തിനൊടുവിൽ കേരളക്കരക്കാകെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ അവശേഷിപ്പിച്ചാണ് വിടപറഞ്ഞത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ഉന്നമനത്തിന്റെയും അധികാര പങ്കാളിത്തത്തിന്റെയും കാര്യത്തിൽ സി.എച്ച് കൈക്കൊണ്ട സുധീരമായ നടപടികൾക്ക് തുടർച്ചയുണ്ടായില്ല എന്നത് വസ്തുതയാണ്.
എന്നാൽ, സാമൂഹിക മാറ്റത്തി!!െന്റ ദീപശിഖകൾക്ക് തിരികൊളുത്താൻ കഴിവും കരുത്തുമുള്ള തലമുറകളെ വാർത്തെടുക്കാൻ അദ്ദേഹം രൂപകൽപന ചെയ്ത മുന്നേറ്റങ്ങളൊന്നും വെറുതെയാവില്ലെന്നുറപ്പ്. ഇരുപതാം നൂറ്റാണ്ടിൽ കേരളം സംഭാവനചെയ്ത മികച്ച രാഷ്ട്രതന്ത്രജ്ഞരിലൊരാളായി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് എന്നും ഓർമിക്കപ്പെടുക തന്നെ ചെയ്യും.
മുസ്ലിം പെൺകുട്ടികൾ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുേമ്പാൾ, അവകാശങ്ങൾക്കായി കരളുറപ്പോടെ സംസാരിക്കുന്നതു കേൾക്കുേമ്പാൾ ആർക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കിൽ അറിഞ്ഞുകൊള്ളുക: മുൻതലമുറകൾക്ക് ലഭിക്കാതെ പോയ പാഠപുസ്തകങ്ങൾ കൈയെത്തിപ്പിടിക്കാൻ ഞങ്ങളുടെ പ്രാപ്തരാക്കിയ, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിക്കാൻ പ്രചോദിപ്പിച്ച ഈ മഹാ മനീഷിയാണ് അതിനുത്തരവാദി. അദ്ദേഹമേൽപ്പിച്ച വസിയ്യത്ത് വീഴ്ചകൂടാതെ നിറവേറ്റുക മാത്രമാണ് ഞങ്ങളീ പിന്മുറക്കാർ ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്