ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഭൂഗർഭ പാത; യാത്രാസുരക്ഷയൊരുക്കുന്നത് അമേരിക്കൻ പ്രസിഡണ്ടും സുപ്രീംകോടതി ജഡ്ജിമാരുമുൾപ്പടെയുള്ള അതിശക്തരായ പ്രമുഖർക്ക്; സാക്ഷ്യം വഹിച്ച അസുലഭ മുഹൂർത്തങ്ങൾ ഏറെ; അമേരിക്കയുടെ കാപ്പിറ്റോൾ ഭൂഗർഭ യാത്രാ സംവിധാനത്തെ കുറിച്ചറിയാം
രവികുമാർ അമ്പാടി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് സ്ഥിതിചെയ്യുന്ന, വാഷിങ്ടണിലെ കാപിറ്റോൾ ബിൽഡിംഗിൽ നിന്നും മൂന്ന് സെനറ്റ് ഓഫീസുകളിലേക്കുമൊരു ജനപ്രതിനിധി സഭ ഓഫീസിലേക്കുമുള്ള ഭൂഗർഭ പാതയാണ് കാപിറ്റോൾ സബ്വേ സിസ്റ്റം എന്നറിയപ്പെടുന്നത്. പൂർണ്ണമായും വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന മിനി ട്രെയിൻ ആണ് ഇതിന്റെ ജീവനാഢി. സെനറ്റർമാർക്കും കോൺഗ്രസ്സ് അംഗങ്ങൾക്കും കാപിറ്റോൾ ബിൽഡിംഗിലെ തങ്ങളുടെ ചേംബറിലെത്തി വോട്ടുചെയ്യുന്നതിനായി സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ദൗത്യം.
നിരവധി അമേരിക്കൻ പ്രസിഡണ്ടുമാരും സുപ്രീം കോടതി ജഡ്ജിമാരുമൊക്കെ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. വോട്ടു രേഖപ്പെടുത്തേണ്ട സമയങ്ങളിൽ സെനറ്റർമാരും കോൺഗ്രസ്സ് അംഗങ്ങളും ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ, വലിയ സ്വാധീനമുള്ള സിനിമാനടന്മാരും സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ഗതാഗത സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, പ്രബലരും പ്രമുഖരും മാത്രം ഉപയോഗിക്കുന്ന ഈ യാത്രാ സംവിധാനത്തെ കുറിച്ച് അമേരിക്കയിൽ പോലും സാധാരണക്കാരിൽ പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം.
കാപിറ്റോൾ സബ്വേ നിർമ്മാണ ചരിത്രം
റസ്സൽ സെനെറ്റ് ഓഫീസ് ബിൽഡിംഗിനെ കാപിറ്റോളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ പാത നിലവിൽ വന്നത് 1909-ൽ ആയിരുന്നു. പിന്നീട് 1960-ൽ ഡിർക്ക്സെൻ സെനെറ്റ് ഓഫീസ് ബിൽഡിംഗിനെ കാപിറ്റോൾ ബിൽഡിംഗുമായി ബന്ധിപ്പിക്കുന്ന മോണോ റെയിൽ പാത നിലവിൽ വന്നു. 1965-ലാണ് റേബേൺ ഹൗസ് ഓഫീസിനെ കാപിറ്റോളുമായി ബന്ധിപ്പിക്കുന്ന ഒരു ടു-കാർ സബ്വേ നിലവിൽ വന്നത്. 1982-ൽ ഡിർക്സെൻ മോണോ റെയിൽ പത ഹാർട്ട് സെനെറ്റ് ഓഫീസ് കെട്ടിടം വരെ നീട്ടുകയും ചെയ്തു. പിന്നീട് 1993-ൽ ഇവിടെ ഓട്ടോമാറ്റിക് ടെയിൻ കൊണ്ടുവരികയും ചെയ്തു.
ഇതിൽ ഹൗസ് ഓഫീസ് ഭാഗത്തുള്ള സംവിധാനത്തിൽ മേൽക്കൂരയില്ലാത്ത തുറന്ന കാർ പോലുള്ള മിനി ട്രെയിനാണ് റേബേൺ ഹൗസ് ഓഫീസ് കെട്ടിടത്തിൽ നിന്ന് കാപിറ്റോളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കുന്നത്. അതേസമയം സെനറ്റ് ഭാഗത്ത് രണ്ട് പ്രത്യേക യാത്രാ സംവിധാനങ്ങളാണ് ഉള്ളത്. ഇതിൽ റസ്സൽ സെനെറ്റ് ഓഫീസ് കെട്ടിടത്തിൽ നിന്നും കാപിറ്റോളിലേക്കുള്ള പാത ഹൗസ് ഭാഗത്ത് ഉള്ളതിനോട് സമാനമാണ്. മറ്റേത് തികച്ചും ആധുനികമായ, കമ്പ്യുട്ടർ നിയന്ത്രിത യാത്രാ സംവിധാനമാണ്. അടച്ചു മൂടിയ മൂന്ന് ചെറിയ ബോഗികളുള്ള ഒരു കൊച്ചു ട്രെയിൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.
പാർലമെന്റിൽ വോട്ടെടുപ്പ് നടക്കുന്ന സന്ദർഭങ്ങളിൽ അംഗങ്ങൾക്കും അവരുടെ ജീവനക്കാർക്കും മാത്രമായിരിക്കും ഇവിടെ പ്രവേശനം.. അല്ലാത്ത സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടെങ്കിലും ജീവനക്കാരുടെ അകമ്പടിയോടെമാത്രമേ യാത്രചെയ്യാൻ കഴിയൂ. അതിനാൽ തന്നെ പ്രായോഗികമായി പറഞ്ഞാൽ പൊതുജനങ്ങൾക്ക് ഈ യാത്രാ സംവിധാനം അപ്രാപ്യമാണെന്ന് തന്നെ പറയാം.
കാപിറ്റോൾ സബ്വേ വിശേഷങ്ങൾ
ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ യാത്രയ്ക്ക് സാധാരണയായി എടുക്കുക 90 സെക്കന്റുകൾ മാത്രമാണ്. എന്നാൽ, ഈ യാത്രയ്ക്കിടയിലും നിരവധി തന്ത്രപ്രധാനമായ രാഷ്ട്രീയ ചർച്ചകൾക്ക് ആരംഭം കുറിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നിരവധി ആരോപണങ്ങളും ഈ യാത്രയിൽ ജന്മമെടുത്ത് പിന്നീട് കത്തിപ്പടർന്ന് അമേരിക്കൻ രാഷ്ട്രീയത്തെ കുലുക്കിയിട്ടുണ്ട്. അതായത്, ഒരു സാധാരണ ട്രെയിനിൽ നമ്മൾ കയറിയാൽ, ഒന്ന് ഇരിപ്പുറപ്പിക്കുന്ന സമയത്തിനുള്ളിലാണ് രാഷ്ട്രീയ ചർച്ചകൾ ഇവിടെ പൊട്ടിമുളയ്ക്കുന്നതെന്ന് ചുരുക്കം.
കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്ന ഒരു ഇടമാണിത്. അതുകൊണ്ടുതന്നെ പല സെനറ്റർമാരും ഇതിലൂടെ കുടുംബസമേതം, പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കൊപ്പം സഞ്ചരിക്കാറുണ്ട്. അതിനുപുറമെ ഇത് നൽകുന്ന സ്വകാര്യതയും സംരക്ഷണവും പല പ്രസിഡണ്ട് പദമോഹികൾക്കും സാധാരണക്കാരെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. റൊണാൾഡ് റീഗൻ അത്തരത്തിലൊരു വ്യക്തിയായിരുന്നു.
ഒരു ഹോളിവുഡ് നടനായി മണിമാളികയിൽ കഴിഞ്ഞിരുന്ന റീഗന് സാധാരണക്കാരനെന്ന പ്രതിച്ഛായ ഉണ്ടാക്കാൻ സഹായിച്ച ചിത്രങ്ങൾ ഏറെയും കാപിറ്റോൾ സബ്വേയുടെ പശ്ചാത്തലത്തിൽ എടുത്തതാണ്. അതുപോലെ ഈ സൗകര്യം പരമാവധി ഉപയോഗിച്ച മറ്റൊരു പ്രധാന വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി. സെനറ്റർ മാത്രമായിരുന്ന കാലത്ത് ഒരിക്കൽ ജോൺ എഫ് കെന്നഡിക്ക് ഇതിനകത്തേക്ക് പ്രവേശനം നിഷേധിച്ച ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. ആളെ തിരിച്ചറിയാതെ, മറ്റൊരു സെനറ്ററുടെ മകനുവേണ്ടി വഴിമാറിക്കൊടുക്കാൻ വരെ ജെ എഫ് കെയോടെ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞുവത്രെ!
കൊലപാതക ശ്രമവും മറ്റുചില മുഹൂർത്തങ്ങളും
സെനറ്റ് അംഗങ്ങൾ തമ്മിലുള്ള രസകരങ്ങളായ പല വാക്കുതർക്കങ്ങൾക്കും വേദിയായിട്ടുള്ള ഈ സബ്വേയുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു കൊലപാതക ശ്രമം നടന്നത് 1947-ൽ ആയിരുന്നു. അന്ന് ഓഹിയോ സെനെറ്റർ ആയിരുന്ന ജോൺ ബ്രിക്കർ ആണ് വധശ്രമത്തിനിരയായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ബ്രിക്കറിനെ മുൻ കാപിറ്റോൾ പൊലീസ് ഉദ്യോഗസ്ഥനായ വില്യം കൈസർ ആയിരുന്നു കൊല്ലാൻ ശ്രമിച്ചത്.
0.22 കാലിബർ പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ ജോൺ ബെർക്കറിനു നേരെ വെടിയുതിർക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ബെർക്കെർ രക്ഷപ്പെടാനായി അവിടെ കാത്തുനിന്ന സബ്വേ കാറിലേക്ക് ചാടിക്കയറുകയും ഡ്രൈവറുടെ പുറകിൽ ഒളിക്കുകയും ചെയ്തു. ബെർക്കറിനെ ലക്ഷ്യമാക്കി അക്രമി ഉതിർത്ത രണ്ടാമത്തെ വെടിയുണ്ട ഡ്രൈവർക്കാണ് ഏറ്റത്. അയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നല്ല ഭാഗ്യവും മോശം ഉന്നവും കൊണ്ട് പരാജയപ്പെട്ട കൊലപാതകം എന്നായിരുന്നു ന്യുയോർക്ക് ടൈംസ് അന്ന് ഇതിനെ കുറിച്ച് എഴുതിയിരുന്നത്.
വാഷിങ്ടൺ രാഷ്ട്രീയത്തിലെ തിരക്കുപിടിച്ച നിമിഷങ്ങളിൽ നിന്നും മോചനം തേടിയും നേതാക്കൾ ഇവിടെ എത്താറുണ്ട്. 1911 ജനുവരിയിൽ അത്തരത്തിൽ ഇവിടെ എത്തിയ അന്നത്തെ പ്രസിഡണ്ട് വില്യം ഹോവാർഡ് ഏറെ നേരം വൈറ്റ്ഹൗസിനെ മുൾമുനയിൽ നിർത്തിയിരുന്നു. ആരോടും പറയാതെ തിരക്കിൽ നിന്നൊഴിഞ്ഞ് അല്പനേരം ചെലവഴിക്കാൻ ഓഫീസിൽ നിന്നും മുങ്ങിയെത്തിയതായിരുന്നു ഹോവാർഡ്. ഓഫീസിൽ അദ്ദേഹത്തെ കാണാതായതോടെ വൈറ്റ്ഹൗസ് ജീവനക്കാർ പരിഭ്രാന്തിയിലായി.
വാർത്ത അതിവേഗം പരക്കുകയും വാഷിങ്ടൺ ടൈംസിൽ തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂറിനു ശേഷം അദ്ദേഹം ഓഫീസിൽ തിരികെയെത്തി. അപ്പോഴായിരുന്നു വൈറ്റ്ഹൗസിന് ശ്വാസം നേരെ വീണത്. അതുപോലെ, ഹോളിവുഡ് താരങ്ങളായിരുന്ന റിച്ചാർഡ് ഗേരെ, ചക്ക് നോറിസ്, ഡെൻസെൽ വാഷിങ്ടൺ, ആക്ഷേപഹാസ്യ കലാകാരനായ്ഹ ജോൺ സ്റ്റീവർട്ട് തുടങ്ങിയവരും ഇതിലൂടെ സഞ്ചരിച്ച് ചില അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകിയിട്ടുണ്ട്. അതുപോലെ 2017-ലെ ടോറി അവാർഡ് ജേതാവായ ലിൻ-മാനുവൽ മിറാൻഡ തന്റെ പ്രശസ്തമായ ഹാമിൽട്ടൺ എന്ന ആൽബത്തിന്റെ പ്രചരണത്തിനായി ഇതുവഴി പാതിരാത്രികളിൽ സഞ്ചരിച്ച് വീഡിയോകൾ ട്വിറ്ററിൽ പോസ്റ്റു ചെയ്യുമായിരുന്നു.
കാലം മാറിയതോടെ കഥയും മാറുവാൻ തുടങ്ങി. ജീവിതശൈലി രോഗങ്ങൾ വ്യാപകമാകുവാൻ തുടങ്ങിയതോടെ പലരും കൂടുതൽ നടക്കുവാൻ ആരംഭിച്ചു. അതോടെ പല സെനറ്റർമാരും ജനപ്രതിനിധികളും ഈ സബ്വേ ഇപ്പോൾ ഉപയോഗിക്കാതെയായി. എന്നിരുന്നാലും രാഷ്ട്രീയത്തിൽ ഏതുനിമിഷവും അടിയന്തരഘട്ടങ്ങൾ ഉണ്ടാകുമെന്നതിനാൽ ഇപ്പോഴും ഈ സബ്വേസജീവമാകാറുണ്ട്.ആർക്കിടെക്ട് ഓഫ് കാപിറ്റോൾ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ പരിപാലന ചുമതലയുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്