വീഡിയോ ചെയ്യാൻ മോൻസൺ തന്നെ വിളിച്ചു വരുത്തിയത്; വീട്ടിൽ കണ്ടത് അംഗരക്ഷകരെയും അതീവ സുരക്ഷയും; യൂദാസ് വാങ്ങിയ വെള്ളിക്കാശും കാണിച്ചു തന്നു; പണം വാങ്ങിയിട്ടില്ല; യൂട്യൂബര്‍ ശരത് കൃഷ്ണൻ മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: യൂട്യൂബിൽ വീഡിയോ ചെയ്യാനായി മോൻസൺ തന്നെ വിളിച്ചു വരുത്തിയതാണെന്ന് യൂട്ഊബർ ശരത് കൃഷ്ണൻ മറുനാടനോട് പ്രതികരിച്ചു. തൃശൂർ സ്വദേശിയായ ശരത് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം കലൂരിലെ മോൺസന്റെ വീട്ടിലെത്തി പുരാവസ്തുക്കൾ കണ്ടിരുന്നു. യൂട്യൂബറായതിനാൽ ഒരു ദിവസം വന്ന് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ജനുവരിയിൽ വീഡിയോ ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിച്ച് ഫോൺ വിളിച്ചതിനെ തുടർന്നാണ് വീഡിയോ ഷൂട്ട് ചെയ്ത് ചാനലിൽ പ്രസിദ്ധീകരിച്ചതെന്നും ശരത് പറഞ്ഞു. മോൻസൺ മാവുങ്കലിനെ തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ വലിയ വിമർശനം നേരിടേണ്ടി വന്നതിനാലാണ് ഇക്കാര്യം വിശദീകരിച്ച് ശരത് രംഗത്ത് വന്നത്. വീഡിയോ ചിത്രീകരിക്കാനായി പണം വാങ്ങിയില്ലെന്നും സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ആണ് നടക്കുന്നതെന്നും ളരത് പറയുന്നു. എങ്ങനെയാണ് മോൻസൺ മാവുങ്കലിനെ പറ്റി അറിഞ്ഞതെന്നും അവിടെയുണ്ടായ അനുഭവങ്ങളും ശരത് വിശദീകരിക്കുന്നു.
ഒരു സുഹൃത്താണ് എറണാകുളത്ത് പുരാവസ്തുക്കളുടെ വലിയ ശേഖരമുള്ള ഒരാൾ ഉണ്ടെന്ന് പറയുകയും മോൻസണെ പരിചയപ്പെടുത്തുകയും ചെയ്യുന്നത്. ഇതിനെ തുടർന്ന് ജനുവരിയിൽ അവിടെ പോയിരുന്നു. യൂട്യൂബറായതിനാൽ വലിയ സ്വീകരണമാണ് അന്ന് അവിടെ കിട്ടിയത്. വീട്ടിൽ നരവധി അംഗരക്ഷകരെ കാണാൻ കഴിഞ്ഞു. വീടിനുള്ളിലേക്ക് കയറുമ്പോൾ എന്റെ മൊബൈൽ ഫോൺ ഒഴിച്ച് കുടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ വാങ്ങി അംഗരക്ഷകർ പ്രത്യേക ലോക്കറിലേക്ക് മാറ്റി. മെറ്റൽ ഡിറ്റക്ടർ വഴിയായിരുന്നു അകത്തേക്ക് കടത്തിവിട്ടത്. വീടിനുള്ളിലും പുറത്തുമായി 49 നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു.
സ്വീകരണ മുറിയിലെ സംസാരത്തിനിടക്ക് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോഹൻലാലും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും കാട്ടിയിരുന്നു. തുടർന്ന് വീട്ടിലെ പുരാവസ്തുക്കളുടെ വലിയ ശേഖരം കാട്ടിത്തരുകയും വിശദീകരിക്കാനായി ഒരു യുവാവിനെയും ഏർപ്പാടാക്കി. അവിടെ വച്ച് പുരാവസ്തു വകുപ്പിന്റെ പല സർട്ടിഫിക്കറ്റുകളും കാണിച്ചു. പ്രാധാനപ്പെട്ടത് ശബരിമലയിലെ ചെമ്പോല തിട്ടൂരമായിരുന്നു. അതിന് പുരാവസ്തു ഗവേഷകനായ വർമ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു.
വീടിനകത്ത് നിറയെ വിവധ തരത്തിലുള്ള കൊത്തുപണികളുള്ള ശില്പങ്ങളാണുണ്ടായിരുന്നത്. വാർത്തകളിൽ കണ്ടതു പോലെ ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, തുടങ്ങീ പലതും കണ്ടു. തിരുശേഷിപ്പുകൾ എന്ന് പറഞ്ഞ് പുറപ്പാട് പുസ്തകത്തിൽ പറയുന്ന മോശയുടെ വടി തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞ് കൈകളിലേക്ക് എടുത്തു തന്നു. ഒരു വടിയിൽ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തിൽ നിന്ന് വാങ്ങിച്ചതാണ് എന്നും 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള വടിയാണ് എന്നും പറഞ്ഞു. രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. പിന്നീട് യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണവും കാട്ടിത്തന്നു. ഇതിന്റെ കൈവശ രേഖകളും കാണിച്ചു.
യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമ്മിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും പ്രദർശിപ്പിക്കുകയും ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അതിപുരാതനവും വർഷങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാൾ പറഞ്ഞു. അറുനൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു പറഞ്ഞത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ കാണിച്ചു തന്നു. ഇതിൽ ഏറെ അത്ഭുതകരമായി തോന്നിയത് മരത്തിന്റെ തോലിൽ എഴുതിയ ഖുറാനായിരുന്നു. ഇതിലെ അക്ഷരങ്ങൾ ചുരണ്ടി കളയുമ്പോഴുണ്ടാകുന്ന പൊടി പിന്നീട് തനിയെ വീണ്ടും അക്ഷരങ്ങളിലേക്ക് പറ്റി പിടിക്കുന്നുതാണ്. കാണിച്ചതിൽ മോശയുടെ വടിയും വെള്ളിക്കാശും മാത്രമായിരുന്നു സംശയം ജനിപ്പിച്ചത്. ബാക്കിയുള്ളതെല്ലാം നേരിൽ കണ്ടപ്പോൾ യഥാർത്ഥതാണെന്ന് തന്നെ കരുതി. ഇതെല്ലാം കണ്ടതിന് ശേഷം മടങ്ങുകയായിരുന്നു.
ജനുവരി പകുതിയായപ്പോൾ ഒരു പ്രത്യേക നമ്പറിൽ നിന്നും മോൻസന്റെ വിളി വന്നു. 9000000000 എന്ന നമ്പറിൽ നിന്നായിരുന്നു കോൾ. വീഡിയോ ഷൂട്ട് ചെയ്യാൻ എന്നാണ് വരുന്നതെന്നായിരുന്നു ചോദ്യം. ഉടൻ വരാമെന്ന് മറുപടി നൽകി. അങ്ങനെ ഫെബ്രുവരി ആദ്യം അമ്മയും ക്യാമറാമാനും ഒത്ത് വീണ്ടും കലൂരിലെത്തി. അങ്ങനെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്റെ ഒഴികെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങി വച്ചിരുന്നു. ആരും ചിത്രങ്ങളും മറ്റും എടുക്കരുതെന്ന് അംഗരക്ഷകർ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെയെത്തിയ ആരോ ഒരാൾ മൊബൈലിൽ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ അംഗരക്ഷകർ എത്തി തടയുകയും ചെയ്തു. എല്ലാം കഴിഞ്ഞ് തിരികെ പോരാൻ നേരം ഒരു ഖുറാൻ തരുകയും ചെയ്തു. പണമോ മറ്റു പാരിതോഷികങ്ങളോ സ്വീകരിച്ചതുമില്ല.
വീഡിയോ ഷൂട്ട് ചെയ്തതിന് ശേഷം ഏറെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. അതിനിടക്ക് രണ്ടു വട്ടം മോൻസൺ വിളിച്ച് വീഡിയോ പ്രസിദ്ധീകരിക്കാത്തതെന്താണെന്ന് ചോദിച്ചിരുന്നു. ഫെബ്രുവരി 23 നാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് അടുത്ത വീഡിയോയും പോസ്റ്റ് ചെയ്തു. വീഡിയോ വന്നതിന് ശേഷം എന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. അമേരിക്കയിൽ നിന്നും മറ്റും പലരും വിളിച്ചിരുന്നെന്നും നന്ദി അറിയിക്കണമെന്നും പറഞ്ഞതായി മോൻസൺ പറഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അല്ലാതെ മോൻസണുമായി യാതൊരു പരിചയവും നേരത്തെ ഇല്ല. മോൻസൺ അറസ്റ്റിലായതിന് ശേഷം വലിയ വിമർശനമാണ് എന്ക്കും അമ്മയ്ക്കും നേരെ ഉണ്ടായത്. അതിനാൽ തൽക്കാലത്തേക്ക് വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്.
അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാനായിട്ടോ തട്ടിപ്പിന് കൂട്ടു നിൽക്കുകയോ ചെയ്തിട്ടില്ല. തൃശൂരിൽ ഐ.എ.എസ് ട്രെയിന്ങ് സെന്ററക്കമുള്ള ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. ലോക്ക് ഡൗൺ സമയത്താണ് യൂട്യൂബ് ചാനൽ ഒരു സമയംപോക്കിനായി തുടങ്ങിയത്. ഞാനും അമ്മയും നടത്തുന്ന യാത്രകളും വ്യത്യസ്തമായ കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനായിട്ടുള്ള ശ്രമമാണ്. അതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. പൊലീസിന്റെ ഏതന്വേഷണത്തിനും തയ്യാറാണ്. പൊലീസ് നിർദ്ദേശിച്ചാൽ വീഡിയോ യൂട്യൂബിൽ നിന്നും ഒഴിവാക്കുമെന്നും ശരത് കൃഷ്ണൻ പറഞ്ഞു.
Stories you may Like
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം
- കേരള എൻസിപി വമ്പൻ പ്രതിസന്ധിയിൽ
- ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും: മോൻസൺ മാവുങ്കൽ
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍