അച്ഛന്റെ കൈയിലെ വളയും മോതിരവും പിന്നെ അമ്മയുടെ സ്വർണ്ണ കൊലുസും കെഞ്ചി ചോദിച്ചിട്ട് പോലും കൊടുത്തില്ല; സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും; മേട്ടുക്കടയിലെ ആ വീട് മകന് കിട്ടി; വലിയശാല രമേശിന്റെ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ വലിയശാല രമേശിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണം. അതെന്താണെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. അതിനിടെ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ കൂടി നിർദ്ദേശം മാനിച്ചാണ് തീരുമാനം. തന്റെ മകന് ഈ വീട് വലിയശാല രമേശ് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് വസ്തുത അംഗീകരിച്ചായിരുന്നു ഇത്.
വലിയശാല രമേശിന്റെ മരണത്തിൽ സുഹൃത്തുക്കൾ ദുരൂഹത കാണുന്നുണ്ട്. ഇതിനിടെ വീട്ടിൽ നിന്നും ഇറങ്ങില്ലെന്ന സൂചനകൾ രണ്ടാം ഭാര്യയും നൽകി. സിപിഎമ്മിന് മുമ്പിൽ അടക്കം ഈ നിർദ്ദേശം രണ്ടാം ഭാര്യയുടെ ബന്ധുക്കൾ എത്തിച്ചു. എന്നാൽ പ്രമാണവും പട്ടയവും ഗോകുൽ രമേശിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ വീട്ടിൽ രണ്ടാം ഭാര്യ മിനിക്ക് അവകാശമില്ലെന്ന് വ്യക്തമായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വീട് രണ്ടാം ഭാര്യയ്ക്ക് കിട്ടരുതെന്ന നിർശ്ചയാദാർഡ്യം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് വലിയശാല രമേശിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടിൽ നിന്ന് മിനിക്ക് മാറേണ്ടി വന്നത്.
ഇന്നലെ വൈകുന്നേരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടിൽ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങൾ മാറ്റാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് മകനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. തങ്ങൾ യാതൊരു തടസവും ഉണ്ടാക്കില്ലെന്നും എന്നാൽ മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതിനൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മിനിയും മകളും അതിന് തയ്യാറായില്ല. എന്നാൽ സ്വന്തം സാധനങ്ങൾക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു.. ചെടികളും എടുത്തു. സ്വർണ്ണവും മറ്റും അവരുടേതെന്നാണ് അവർ പറയുന്നത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് കൈമാറിയത് മകനാണ്. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോയി. കൂടുതൽ തർക്കത്തിന് മകൻ ഗോകുലും നിന്നില്ല. പൊലീസ് സ്റ്റേഷനിൽ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റൽ. ഇന്നലെ രാത്രിയാണ് രണ്ടാം ഭാര്യ വീടൊഴിഞ്ഞത്.
വീട്ടിൽ അവകാശ വാദം ഉന്നയിച്ച് രണ്ടാം ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ വലിയശാല രമേശിന്റെ മകനെ പൊലീസ് വിളിപ്പിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട വ്യക്തികളും പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് മധ്യസ്ഥ ചർച്ച നടന്നു. ഇതിലാണ് വീട് മകന് അവകാശപ്പെട്ടതാണെന്ന ബോധ്യം രണ്ടാം ഭാര്യയ്ക്ക് ഉണ്ടായത്. നിയമപരമായി ഒന്നും ചെയ്യാനാകില്ലെന്ന നിലപാട് പൊലീസ് എടുത്തതോടെ സാധനം മാറ്റി വീടുമാറാൻ രണ്ടാം ഭാര്യയും മകളും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് അനിശ്ചിതത്വങ്ങൾ മാറിയത്.
വലിയശാല രമേശിന്റെ പതിനാറ് ചടങ്ങ് രണ്ട് ദിവസം മുമ്പായിരുന്നു. ചടങ്ങിന് ശേഷമാണ് രണ്ടാം ഭാര്യ വീടൊഴിയാൻ നിർബന്ധിതയായത്. വലിയശാല രമേശിന്റെ മരണത്തിലെ ദുരൂഹതയിൽ അന്വേഷണം വേണമെന്ന് പൊലീസിനോട് മകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആത്മഹത്യയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചന. റിപ്പോർട്ട് ഉടൻ തയ്യാറാകും. ഈ സാഹചര്യത്തിൽ സാധാരണ ആത്മഹത്യയാക്കി കേസ് എഴുതി തള്ളിയേയ്ക്കും. ആത്മഹത്യാ പ്രേരണയ്ക്ക് തെളിവ് കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. എന്നാൽ ഇപ്പോഴും രമേശ് വലിയശാലയുടെ മരണത്തിന്റെ കാരണമറിയാതെ ഇരുട്ടിൽ തപ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് സീരിയൽരംഗത്തെ സഹപ്രവർത്തകർ ചോദിക്കുന്നത്.
ആദ്യ ഭാര്യയുടെ മരണം അടക്കമുള്ള പ്രതിസന്ധികൾ ഉണ്ടായപ്പോഴും തകരാതെ നിന്നയാളാണ് രമേശ്. സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിസന്ധികളുണ്ടായാൽ ഓടിയെത്തി സമാധാനിപ്പിക്കുന്നതും രമേശായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹത്തോട് സംസാരിച്ച സുഹൃത്തുക്കൾക്കാർക്കും എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. അതുതന്നെയാണ് രമേശിന്റെ മരണത്തിലെ ദുരൂഹതയും. പെട്ടെന്ന് മരണം തെരഞ്ഞെടുക്കാൻ എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് തിരയുകയുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താൻ അച്ഛനെ വിളിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ മകൻ ഗോകുൽ രമേശ് പറയുന്നു. 'ഒരു പ്രോജക്ടിന്റെ ഡിസ്കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം' എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്. പിന്നീട് അറിയുന്നത് അച്ഛന്റെ മരണവാർത്തയാണ്. ഞാൻ വിളിക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്നും ഗോകുൽ മറുനാടനോട് പറഞ്ഞിരുന്നു.
കുടുംബസമേതം കാനഡയിൽ താമസിക്കുന്ന ഗോകുൽ രമേശ് വലിയശാലയുടെ മരണത്തെ തുടർന്നാണ് നാട്ടിലെത്തിയത്. രമേശിന്റെ മരണം പൊലീസിൽ വിളിച്ചുപറയുന്നതും ഗോകുലാണ്. കഴിഞ്ഞ 10-ാം തീയതിയാണ് രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയും മകളും പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം തൂങ്ങിനിൽക്കുന്നത് കണ്ടതെന്ന് പറയപ്പെടുന്നു. കണ്ണൻ താമരക്കുളത്തിന്റെ 'വരാൽ' എന്ന സിനിമയിലാണ് രമേശ് നിലവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ആദ്യഭാര്യയുടെ മരണശേഷം അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. വലിയശാലയിലെ വീട്ടിൽ മകളോടും ഭാര്യയോടുമൊപ്പമായിരുന്നു താമസം. 22 വർഷമായി സീരിയൽ രംഗത്തുള്ളയാണ് രമേശ്. പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച ഡബ്ബിങ് കലാകാരനുമായിരുന്നു.
തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുമ്പോഴാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ നാടകങ്ങളുടെ ഭാഗമായി കോളജ് പഠനത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്. രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്നങ്ങളിലേക്ക് മാറിയത്. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു. പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് വസ്തുത.
കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നു. ഇതിനൊപ്പമാണ് മരണം പൊലീസിൽ അറിയിക്കുന്നതിലെ വീഴ്ചയും ചർച്ചയായത്. ഭാര്യയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളും മാത്രമാണ് വലിയശാല രമേശ് തൂങ്ങി നിൽക്കുന്നത് നേരിൽ കണ്ടത്. ഇവർ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല.
അയൽക്കാർ പോലും വൈകിയാണ് വലിയശാല രമേശിന്റെ തൂങ്ങിമരണത്തെ കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്നങ്ങളിൽ അവർക്കും സംശയങ്ങൾ ഏറെയുണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസിന് തൂങ്ങി മരണത്തിന്റെ സ്വാഭാവിക സാധ്യതകളാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും അത് ശരിവയ്ക്കുകയായിരുന്നു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; വി ഡി സതീശൻ;
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്