Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛന്റെ കൈയിലെ വളയും മോതിരവും പിന്നെ അമ്മയുടെ സ്വർണ്ണ കൊലുസും കെഞ്ചി ചോദിച്ചിട്ട് പോലും കൊടുത്തില്ല; സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും; മേട്ടുക്കടയിലെ ആ വീട് മകന് കിട്ടി; വലിയശാല രമേശിന്റെ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്

അച്ഛന്റെ കൈയിലെ വളയും മോതിരവും പിന്നെ അമ്മയുടെ സ്വർണ്ണ കൊലുസും കെഞ്ചി ചോദിച്ചിട്ട് പോലും കൊടുത്തില്ല; സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും; മേട്ടുക്കടയിലെ ആ വീട് മകന് കിട്ടി; വലിയശാല രമേശിന്റെ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ വലിയശാല രമേശിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണം. അതെന്താണെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. അതിനിടെ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ കൂടി നിർദ്ദേശം മാനിച്ചാണ് തീരുമാനം. തന്റെ മകന് ഈ വീട് വലിയശാല രമേശ് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് വസ്തുത അംഗീകരിച്ചായിരുന്നു ഇത്.

വലിയശാല രമേശിന്റെ മരണത്തിൽ സുഹൃത്തുക്കൾ ദുരൂഹത കാണുന്നുണ്ട്. ഇതിനിടെ വീട്ടിൽ നിന്നും ഇറങ്ങില്ലെന്ന സൂചനകൾ രണ്ടാം ഭാര്യയും നൽകി. സിപിഎമ്മിന് മുമ്പിൽ അടക്കം ഈ നിർദ്ദേശം രണ്ടാം ഭാര്യയുടെ ബന്ധുക്കൾ എത്തിച്ചു. എന്നാൽ പ്രമാണവും പട്ടയവും ഗോകുൽ രമേശിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ വീട്ടിൽ രണ്ടാം ഭാര്യ മിനിക്ക് അവകാശമില്ലെന്ന് വ്യക്തമായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വീട് രണ്ടാം ഭാര്യയ്ക്ക് കിട്ടരുതെന്ന നിർശ്ചയാദാർഡ്യം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് വലിയശാല രമേശിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടിൽ നിന്ന് മിനിക്ക് മാറേണ്ടി വന്നത്.

ഇന്നലെ വൈകുന്നേരം തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടിൽ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങൾ മാറ്റാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് മകനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. തങ്ങൾ യാതൊരു തടസവും ഉണ്ടാക്കില്ലെന്നും എന്നാൽ മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതിനൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മിനിയും മകളും അതിന് തയ്യാറായില്ല. എന്നാൽ സ്വന്തം സാധനങ്ങൾക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു.. ചെടികളും എടുത്തു. സ്വർണ്ണവും മറ്റും അവരുടേതെന്നാണ് അവർ പറയുന്നത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് കൈമാറിയത് മകനാണ്. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോയി. കൂടുതൽ തർക്കത്തിന് മകൻ ഗോകുലും നിന്നില്ല. പൊലീസ് സ്റ്റേഷനിൽ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റൽ. ഇന്നലെ രാത്രിയാണ് രണ്ടാം ഭാര്യ വീടൊഴിഞ്ഞത്.

വീട്ടിൽ അവകാശ വാദം ഉന്നയിച്ച് രണ്ടാം ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതോടെ വലിയശാല രമേശിന്റെ മകനെ പൊലീസ് വിളിപ്പിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട വ്യക്തികളും പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് മധ്യസ്ഥ ചർച്ച നടന്നു. ഇതിലാണ് വീട് മകന് അവകാശപ്പെട്ടതാണെന്ന ബോധ്യം രണ്ടാം ഭാര്യയ്ക്ക് ഉണ്ടായത്. നിയമപരമായി ഒന്നും ചെയ്യാനാകില്ലെന്ന നിലപാട് പൊലീസ് എടുത്തതോടെ സാധനം മാറ്റി വീടുമാറാൻ രണ്ടാം ഭാര്യയും മകളും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് അനിശ്ചിതത്വങ്ങൾ മാറിയത്.

വലിയശാല രമേശിന്റെ പതിനാറ് ചടങ്ങ് രണ്ട് ദിവസം മുമ്പായിരുന്നു. ചടങ്ങിന് ശേഷമാണ് രണ്ടാം ഭാര്യ വീടൊഴിയാൻ നിർബന്ധിതയായത്. വലിയശാല രമേശിന്റെ മരണത്തിലെ ദുരൂഹതയിൽ അന്വേഷണം വേണമെന്ന് പൊലീസിനോട് മകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആത്മഹത്യയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചന. റിപ്പോർട്ട് ഉടൻ തയ്യാറാകും. ഈ സാഹചര്യത്തിൽ സാധാരണ ആത്മഹത്യയാക്കി കേസ് എഴുതി തള്ളിയേയ്ക്കും. ആത്മഹത്യാ പ്രേരണയ്ക്ക് തെളിവ് കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. എന്നാൽ ഇപ്പോഴും രമേശ് വലിയശാലയുടെ മരണത്തിന്റെ കാരണമറിയാതെ ഇരുട്ടിൽ തപ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് സീരിയൽരംഗത്തെ സഹപ്രവർത്തകർ ചോദിക്കുന്നത്.

ആദ്യ ഭാര്യയുടെ മരണം അടക്കമുള്ള പ്രതിസന്ധികൾ ഉണ്ടായപ്പോഴും തകരാതെ നിന്നയാളാണ് രമേശ്. സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിസന്ധികളുണ്ടായാൽ ഓടിയെത്തി സമാധാനിപ്പിക്കുന്നതും രമേശായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹത്തോട് സംസാരിച്ച സുഹൃത്തുക്കൾക്കാർക്കും എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. അതുതന്നെയാണ് രമേശിന്റെ മരണത്തിലെ ദുരൂഹതയും. പെട്ടെന്ന് മരണം തെരഞ്ഞെടുക്കാൻ എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് തിരയുകയുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താൻ അച്ഛനെ വിളിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ മകൻ ഗോകുൽ രമേശ് പറയുന്നു. 'ഒരു പ്രോജക്ടിന്റെ ഡിസ്‌കഷനിലാണ് മോനെ, തിരിച്ചുവിളിക്കാം' എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്. പിന്നീട് അറിയുന്നത് അച്ഛന്റെ മരണവാർത്തയാണ്. ഞാൻ വിളിക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും വിഷമമുള്ളതായി തോന്നിയില്ലെന്നും ഗോകുൽ മറുനാടനോട് പറഞ്ഞിരുന്നു.

കുടുംബസമേതം കാനഡയിൽ താമസിക്കുന്ന ഗോകുൽ രമേശ് വലിയശാലയുടെ മരണത്തെ തുടർന്നാണ് നാട്ടിലെത്തിയത്. രമേശിന്റെ മരണം പൊലീസിൽ വിളിച്ചുപറയുന്നതും ഗോകുലാണ്. കഴിഞ്ഞ 10-ാം തീയതിയാണ് രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയും മകളും പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം തൂങ്ങിനിൽക്കുന്നത് കണ്ടതെന്ന് പറയപ്പെടുന്നു. കണ്ണൻ താമരക്കുളത്തിന്റെ 'വരാൽ' എന്ന സിനിമയിലാണ് രമേശ് നിലവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ആദ്യഭാര്യയുടെ മരണശേഷം അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. വലിയശാലയിലെ വീട്ടിൽ മകളോടും ഭാര്യയോടുമൊപ്പമായിരുന്നു താമസം. 22 വർഷമായി സീരിയൽ രംഗത്തുള്ളയാണ് രമേശ്. പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച ഡബ്ബിങ് കലാകാരനുമായിരുന്നു.

തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുമ്പോഴാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ നാടകങ്ങളുടെ ഭാഗമായി കോളജ് പഠനത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്. രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്നങ്ങളിലേക്ക് മാറിയത്. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു. പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് വസ്തുത.

കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നു. ഇതിനൊപ്പമാണ് മരണം പൊലീസിൽ അറിയിക്കുന്നതിലെ വീഴ്ചയും ചർച്ചയായത്. ഭാര്യയും ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളും മാത്രമാണ് വലിയശാല രമേശ് തൂങ്ങി നിൽക്കുന്നത് നേരിൽ കണ്ടത്. ഇവർ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല.

അയൽക്കാർ പോലും വൈകിയാണ് വലിയശാല രമേശിന്റെ തൂങ്ങിമരണത്തെ കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്നങ്ങളിൽ അവർക്കും സംശയങ്ങൾ ഏറെയുണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസിന് തൂങ്ങി മരണത്തിന്റെ സ്വാഭാവിക സാധ്യതകളാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും അത് ശരിവയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP