Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം കോവിഡ് മരണങ്ങൾ; ഇത് 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള കണക്കുകളിലെ കള്ളത്തരം; കോവിഡിൽ മേനി നടിക്കാൻ കണക്കുകൾ അട്ടിമറിച്ചെന്ന ചർച്ച വീണ്ടും സജീവം

പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം കോവിഡ് മരണങ്ങൾ; ഇത് 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള കണക്കുകളിലെ കള്ളത്തരം; കോവിഡിൽ മേനി നടിക്കാൻ കണക്കുകൾ അട്ടിമറിച്ചെന്ന ചർച്ച വീണ്ടും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം കോവിഡ് മരണങ്ങൾ. കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇതെന്നാണ് സൂചന.

2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് നെഗറ്റീവ് ആയി ഒരുമാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേർക്കുമ്പോൾ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. മാതൃഭൂമിയാണ് കോവിഡ് മരണ കണക്കിലെ പുതിയ കണ്ടെത്തൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷം ഇക്കാര്യം നേരത്തെ വിമർശനമായി ഉയർത്തിയിരുന്നു. അതുകൊണ്ടു തന്നെ കോവിഡ് മരണക്കണക്കിലെ മാറ്റങ്ങൽ സർക്കാരിന് തിരിച്ചടിയാകും.

കോവിഡ് മരണ നിരക്ക് കുറച്ചു കാണിച്ച് നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. തുടക്കത്തിൽ ഇത് സർക്കാർ നിഷേധിച്ചു. എന്നാൽ കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം കിട്ടുമെന്ന ചർച്ചയോടെ പരാതികളും ഉയർന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ 23,486-ഉം. ഈ കണക്കുകൾ നിയമസഭയിൽ അടക്കം പ്രതിപക്ഷം ചർച്ചയാക്കി.

എന്നാൽ വിവരാവകാശത്തിലെ പിഴവാണെന്നായിരുന്നു സർക്കാർ അനൗദ്യോഗികമായി പ്രതികരിച്ചു കൊണ്ടിരുന്നത്. എന്നാൽ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് കോവിഡ് മരണത്തിലെ സംശയങ്ങൾ ശരിയാണെന്ന നിഗമനത്തിലേക്ക് വേണം എത്താൻ. ഐ.സി.എം.ആറും ഡബ്ല്യൂ.എച്ച്.ഒ.യും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചികിത്സിക്കുന്ന ഡോക്ടർതന്നെയാണ് മരണകാരണവും സ്ഥിരീകരിച്ചിരുന്നത്.

പരാതി ഉയർന്നതോടെ ജൂൺ 16 മുതൽ അതത് ജില്ലയുടെ കോവിഡ് മരണക്കണക്ക് ജില്ലകൾ നേരിട്ട് ഓൺലൈനായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും കണക്കുകൾ സുതാര്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP