കോളേജ് പഠനകാലത്ത് തുടങ്ങിയ ശത്രുത; അച്ഛൻ മരിച്ചതോടെ ഗോഗി ഗുണ്ടാ നേതാവായി; പകയുമായി ടില്ലുവിന്റെ ഗ്യാങിനെ തകർക്കാൻ ഇറങ്ങി; ഒടുവിൽ കോടതി മുറിയിൽ വെടിയേറ്റു മരണം; ഡൽഹി സാക്ഷ്യം വഹിച്ചത് ഗുണ്ടാ പകയോ അതോ പൊലീസ് എൻകൗണ്ടറോ? ഗ്യാങ് വാറിൽ സംശയം ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ഡൽഹിയിലെ കോടതിമുറിയിൽ കൊല്ലപ്പെട്ട ജിതേന്ദ്ര ഗോഗിയുടേയും ടില്ലു ടാജ്പുരിയയുടേയും പകയുടെ കഥ സിനിമയേയും വെല്ലുന്നത്. ഒരുകാലത്ത് ഗോഗിയും ടില്ലുവും അടുത്ത സുഹൃത്തുക്കളായിരുന്നു. 2010-ൽ കോളേജിലെ സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരുവരും തമ്മിലുള്ള കുടിപ്പകയ്ക്ക് തുടക്കമിട്ടത്. അത് 11 വർഷത്തിലേറെയായി തുടരുന്ന പകയുമായി.
ഇതിനിടെ കൊല്ലപ്പെട്ടത് 25 ലേറെ പേർ. കോടതിമുറിക്കുള്ളിൽ ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയെ എതിരാളിയായ സുനിൽ ടാജ്പുരിയയുടെ (ടില്ലു) സംഘം വെടിവച്ചുകൊന്ന സംഭവത്തിൽ നിന്ന് ഇനിയും രാജ്യതലസ്ഥാനം മുക്തമായിട്ടില്ല. സുരക്ഷാ വീഴ്ച ഓർമ്മപ്പെടുത്തുന്നതാണ് സംഭവങ്ങൾ. കോടതിയിലേക്ക് നടന്ന തീവ്രവാദ ആക്രമണത്തിന് സമാനമാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെ കൂടുതൽ പഴുതടച്ച സുരക്ഷയിലേക്ക് കാര്യങ്ങൾ പോകും.
ഡൽഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാ തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടാകുന്നത്. ടില്ലു തജ്പുരിയയുടെ ഗ്യാങ്ങാണ് ജിതേന്ദ്ര ഗോഗിയെ കൊന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഗോഗിയെ കൊന്നത് ടില്ലുവിന്റെ സംഘത്തിലുള്ളവരാണോ അതോ പൊലീസ് എൻകൗണ്ടറാണോ എന്ന സംശയം മാത്രം ശേഷിക്കുന്നു. ആർഭാട ജീവിതം നയിക്കാൻ വേണ്ടി ഏതു കുറ്റകൃത്യവും ചെയ്യാൻ തയ്യാറായിരുന്നു ടില്ലുവും ഗോഗിയും. പണത്തിന് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കുറ്റവാളി എന്നാണ് ഗോഗിയെക്കുറിച്ച് ഡൽഹി പൊലീസ് പറയുന്നത്.
ഈ ഗുണ്ടകൾ തമ്മിലെ ശത്രുതയുടെ തുടക്കം 2010 ലെ കോളജ് പഠനകാലത്തേക്കു നീളുന്നു. കോളജ് വിദ്യാർത്ഥിയായിരുന്നു അന്ന് ജിതേന്ദർ. സുഹൃത്ത് കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ ടില്ലു അയാളെ മർദിച്ചു പത്രിക പിൻവലിപ്പിച്ചു. ഇതിന്റെ ദേഷ്യത്തിന് 2010 ൽ തില്ലുവിന്റെ സുഹൃത്തായ പ്രവീണിനു നേരെ ഗോഗി വെടിവച്ചു. അറസ്റ്റിലായി പിന്നീടു ജയിൽ മോചിതനായെങ്കിലും ജിതേന്ദർ ഗോഗി തിരികെ കോളജിലെത്തിയില്ല. കാൻസർ ബാധിതനായി പിതാവു മരിക്കുക കൂടിയ ചെയ്തതോടെ അക്രമപാതയിലേക്കു പൂർണമായി തിരിഞ്ഞു.
2013 ൽ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രദ്ധാനന്ദ് കോളജിലെ തിരഞ്ഞെടുപ്പിനിടെ ടില്ലു സംഘത്തിലെ സന്ദീപ്, രവീന്ദർ എന്നിവരെ വെടിവച്ചു വീഴ്ത്തിയതോടെ ഗുണ്ടകളിലെ താരമായി. 2016 ൽ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. 2017 ൽ കൂട്ടാളി നിരഞ്ജനെ വധിച്ച കേസിലെ പ്രതിയുടെ പിതാവ് ദേവേന്ദർ പ്രധാനെ കൊലപ്പെടുത്തി. ഹരിയാനയിലെ പ്രശസ്ത നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2017 നവംബറിൽ ദീപക് എന്ന അദ്ധ്യാപകനെയും 2018 ൽ പ്രശാന്ത് വിഹാറിലെ രവി ഭരദ്വാജിനെയും കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായി.
2018 ജൂണിൽ വടക്കൻ ഡൽഹിയിലെ ബുരാരിയിലെ തിരക്കേറിയ റോഡിൽവെച്ച് പകൽ നടന്ന ഗോഗി-ടില്ലു ഏറ്റുമുട്ടലിൽ നിരപരാധിയായ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നു വർഷം മുമ്പ് രോഹിണി കോടതിയിലും കഴിഞ്ഞ ജൂണിൽ വടക്കൻ ഡൽഹിയിലെ മറ്റൊരു തെരുവിൽവെച്ചും ഏറ്റുമുട്ടലുണ്ടായി. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇരുവരും തമ്മിലുള്ള ഗ്യാങ് വാറുകളിൽ നൂറോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
വെടിവെപ്പ് കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗോഗി സ്വന്തമായി ഒരു ക്രിമിനൽ സംഘത്തെ വളർത്തിയെടുത്തു. കൊലപാതകം, കവർച്ച തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ഈ ഗ്യാങ് പിന്നീട് സജീവമായി. ടില്ലുവും ഗോഗിയും തമ്മിലുള്ള പോര് തീവ്രമായത് 2013-ന് ശേഷമാണ്. അന്ന് ഡൽഹിയെ വിറപ്പിച്ച ഗുണ്ടാനേതാവ് നീതി ദബോദിയ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. മറ്റൊരു നേതാവായ നീരജ് ഭവാനിയ ജയിലിനുള്ളിലുമായി. ഇതോടെ ഡൽഹിയിൽ ഗോഗിയും ടില്ലുവും കിരീടംവെയ്ക്കാത്ത രാജാക്കന്മാരായി.
എല്ലാം ആസൂത്രിതം
2012ൽ ടില്ലുവിന്റെ ഏറ്റവും വിശ്വസ്തനായ വികാസിന് ഗോഗിയും കൂട്ടാളികളും വെടിയുതിർത്തോടെയാണ് തർക്കം അക്രമാസക്തമാകുന്നത്. 2015ൽ അറസ്റ്റിലായ ടില്ലു തിഹാർ ജയിലിലാണ്. ടില്ലുവിനെ തിരിച്ചടിക്കാൻ വേണ്ടി അവസരം കാത്ത് നിന്നപ്പോഴായിരുന്നു ഗോഗിയും പൊലീസിന്റെ പിടിയിലാകുന്നത്. പാനിപ്പത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2016ൽ ഹരിയാന കോടതിയിൽ വിചാരണയ്ക്കായി കൊണ്ടു പോകുന്ന വഴി ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ ടില്ലുവിന്റെ മുഴുവൻ കൂട്ടാളികളെയും കൊലപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഗോഗി വീണ്ടും പിടിയിലാകുന്നത്. ഗുഡ്ഗാവിൽ നിന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെയും അദ്ധ്യാപകൻ ദീപകിനെയും കൊലപ്പെടുത്ത കേസിലെ പ്രതിയാണ് ഗോഗി. ഗോഗിയുടെ കൂട്ടാളിയുമായി ബന്ധപ്പെട്ട കേസിൽ ദൃക്സാക്ഷിയായി എന്നതിനാലാണ് ദാഹിയയെ കൊലപ്പെടുത്തുന്നത്. ഇതിന് പുറമെ നിരവധി കൊലപാതകങ്ങളാണ് അദ്ദേഹം നടത്തിയത്. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ടായിരുന്ന ഗോഗിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 6.5 ലക്ഷം ഇനാമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഡൽഹി 4 ലക്ഷം രൂപയും ഹരിയാന 2.5 ലക്ഷം രൂപയുമായിരുന്നു ഇനാം പ്രഖ്യാപിച്ചത്.
ക്രിമിനൽ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര ഗോഗിയെ കോടതിയിലേക്ക് എത്തിച്ചത്. ഡൽഹി പൊലീസിന്റെ എസ്കോർട്ടിലായിരുന്നു ഇയാളെ കോടതിയിലേക്ക് കൊണ്ടു വന്നത്. എന്നാൽ അഭിഭാഷകരെന്ന് തോന്നിപ്പിക്കുന്ന, അഭിഭാഷക വസ്ത്രധാരികളായ രണ്ടു പേർ ജിതേന്ദ്ര് ഗോഗിക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തതായാണ് വിവരം.
കൃത്യമായ ആസൂത്രണത്തോടെയാണ് ഗോഗിയെ കൊല ചെയ്തത്. 207-ാം നമ്പർ കോടതി മുറിക്ക് പുറത്തു വച്ചാണ് വെടിവെപ്പുണ്ടാകുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിൽ അഭിഭാഷ വേഷത്തിലെത്തിയവർ ഗോഗി തൊട്ടടുത്തെത്തിയപ്പോൾ നിറയൊഴിക്കുകയായിരുന്നു. കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞത്.
ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പൊലീസ് സംഘം കീഴ്പ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍