Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്‌പെൻസറികളിലും കോവിഡ് ചികിത്സ നടത്താം; സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല; ഹൈക്കോടതി ഇടപെടലിൽ പിണറായി സർക്കാർ ഒടുവിൽ വഴങ്ങി; ഹോമിയോ ഡോക്ടർമാർ പോരാട്ടം ജയിച്ചത് ഇങ്ങനെ

ഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്‌പെൻസറികളിലും കോവിഡ് ചികിത്സ നടത്താം; സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല; ഹൈക്കോടതി ഇടപെടലിൽ പിണറായി സർക്കാർ ഒടുവിൽ വഴങ്ങി; ഹോമിയോ ഡോക്ടർമാർ പോരാട്ടം ജയിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തു ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും കോവിഡ് ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകുമ്പോൾ ജയം നേടുന്നത് ഹോമിയോ ഡോക്ടർമാരുടെ നിരന്തര പോരാട്ടം. കോവിഡിനെ ചെറുക്കാനുള്ള പ്രതിരോധ മരുന്ന് അടക്കം നൽകി വ്യാപനം തടയാൻ മുന്നിൽ നിന്നിട്ടും കേരളം ഹോമിയോ ശാഖയുടെ കരത്ത് ഉപയോഗിച്ചില്ല. ഇതിനാണ് മാറ്റം വരുത്തുന്നത്.

കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 28 ദിവസത്തിനകം ഉത്തരവ് വേണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇതാണ് കേരളം അംഗീകരിക്കുന്നത്. ഹോമിയോ ആശുപത്രികളിൽ പോലും കോവിഡ് കാലത്ത് അലോപ്പതി ചികിൽസാണ് സർക്കാർ ചെയ്യാൻ അനുമതി നൽകിയത്. മിക്ക ആശുപത്രികളിലും കോവിഡ് അതിരൂക്ഷ വ്യാപന കാലത്ത് കോവിഡ് ആശുപത്രികൾ പ്രവർത്തിച്ചിരുന്നു.

ഇതിൽ അടക്കം ഹോമിയോ ഡോക്ടർമാർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ അതൊന്നും സർക്കാർ കണ്ടതും കേട്ടതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് ഇടപെടലുകൾ എത്തിയത്. ഹോമിയോ ചികിത്സയ്ക്ക് 20 മരുന്നുകൾ ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോമിയോ ആശുപത്രികൾ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്നു മാത്രമേ നൽകിയിരുന്നുള്ളൂ. ഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്‌പെൻസറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല.

ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഹോമിയോ ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ഹോമിയോ ഡോക്ടർമാർക്ക് അനുമതി. കോവിഡ് മൂന്നാം തരംഗം വരാനുള്ള സാധ്യതയ്ക്കിടെയാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് തന്നെ ഇത് പുറപ്പെടുവിക്കാമായിരുന്നു. എന്നാൽ മറ്റ് ചിലരുടെ സമ്മർദ്ദം കാരണം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ വിശദ മാർഗ്ഗ രേഖയും ഇതിനൊപ്പം ഉണ്ട്.

കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് അലോപ്പതി, ആയൂർവേദം ഹോമിയോ ഉൾപ്പെടുള്ള പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവ് ഇറക്കുമ്പോഴും ഹോമിയോ മരുന്നിനോട് അയിത്തം നടിച്ച് കേരള സർക്കർ നിലയുറപ്പിച്ചിരുന്നു. ഹോമിയോ ഡോക്ടർമാർ മുഖ്യമന്ത്രിയെ സമീപിക്കാൻ ശ്രമിച്ചിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല ഹോമിയോ പ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ട് പോലും ഈ മരുന്നിന്റ കൂടുതൽ ഉൽപാദനത്തിനുള് അനുമതിയും സർക്കാർ തേടിയിരുന്നില്ല.

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ത്യയിലെ ആകെ കോവിഡ് വ്യാപനത്തിന്റെ പകുതിയിൽ ഏറെയും കേരളത്തിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. കോവിഡ് മരണ നിരക്കും ഉയർന്നു തന്നെ നിലനില്ക്കുന്നു. നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്കു ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദ്ദേശിക്കുകയും കോടതി ഉത്തരവുകൾ വരികയും ചെയ്തെങ്കിലും കേരളത്തിൽ മാത്രം അനുമതി നൽകിയിരുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിർദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള കേരളത്തിൽ ഇതിന് അനുമതി നൽകാത്തതിൽ വൈരുധ്യം ഉണ്ടെന്നു ഹോമിയോ ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹോമിയോ ഡോക്ടർമാർ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്വാറന്റൈനിൽ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും ചികിത്സിക്കാൻ സർക്കാർ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടർമാരുടെ സംഘടന നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ പരാതി. കോവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുമ്പോൾ സന്നദ്ധരായ ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നതായാണ് ഇവരുടെ പരാതി. 2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികളുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരും. എന്നാൽ, ഇവിടങ്ങളിൽ സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാകാതിരിക്കുകയായിരുന്നു. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. കൊവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സർക്കാറിന് ഹോമിയോ ചികിത്സയും പരീക്ഷിക്കാൻ സാധിക്കുമായിരുന്നു.

എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാൻ തമിഴ്‌നാട് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിച്ചത്. സർക്കാരിന്റെ ഡിസ്‌പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഹോമിയോ ഡോക്ടർമാർ ശക്തമായി ഉന്നയിച്ചത്. ഇനി ഇതാണ് നടക്കാൻ പോകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP