വാക് ചാതുരിയിൽ കൈയടി നേടിയപ്പോഴും കാര്യമായി ഒന്നും ഇല്ലാതെ മോദിയുടെ ചെങ്കോട്ട പ്രസംഗം; ആദ്യ വർഷം തരംഗമാക്കിയ മോദി ഇക്കുറി എല്ലാവരെയും നിരാശപ്പെടുത്തി; നിർണ്ണായക സമയത്ത് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദിയുടെ ആദ്യ ചെങ്കോട്ട പ്രസംഗം ഇന്ത്യയയിൽ മാത്രമല്ല ലോകം എമ്പാടും കയ്യടിയും പ്രതീക്ഷയുമാണ് നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ചെങ്കോട്ട പ്രസംഗമായി വിലയിരുത്തപ്പെട്ടു. രണ്ടാം പ്രസംഗത്തിന് മോദി എത്തുമ്പോഴും ആ പ്രതീക്ഷയിലായിരുന്നു മോദിയുടെ ആരാധകർ, പതിവ് തെറ്റിക്കാതെ ഭായിയോം ഓർ ബഹനോം പലവരു ആവർത്തിച്ച് ശബ്ദ വിന്യാസത്തിൽ അസാധാരണ വൈഭവം ഉറപ്പ് വരുത്തി മോദി കത്തി കയറി. എന്നാൽ പ്രസംഗത്തിനകത്ത് കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിമർശനം ഉയരുന്നത്. ഒരുപാട് പ്രസംഗിച്ചിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം ശക്തമായതോടെ സ്വയം ആത്മനിയന്ത്രണം പാലിക്കുക ആയിരുന്നു മോദിയെന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്.
പ്രാസംഗികനെന്ന നിലയിൽ മോദിയുടെ മികവ് ഇന്ത്യ തിരിച്ചറിഞ്ഞതാണ്. രാജ്യത്തുടനീളം പ്രസംഗിച്ച് ആളുകളെ കൈയിലെടുത്ത് തന്നെയാണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ പ്രസംഗം പോലെ പ്രവർത്തി എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഒന്നും ചെയ്യാനും കഴിയില്ല. ഭൂമി ഏറ്റെടുക്കൽ ബിൽ പോലും ഉദ്ദേശിച്ചതു പോലെ നടപ്പാക്കാനായില്ല. അതുകൊണ്ട് തന്നെ വാഗ്ദാനങ്ങൾ കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. കള്ളപ്പണം തിരിച്ചുകൊണ്ടു വരാനുള്ള നടപടികൾ ഒന്നുമാകാത്തതും മോദി സർക്കാരിനെ വലയ്ക്കുന്നുണ്ട്. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും കഴിയാതെയായി. സുഷമ്മ സ്വരാജിനെതിരെ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിന്റെ ശോഭ കെടുത്തി. ഈ സാഹചര്യത്തിൽ പ്രസംഗത്തിൽ കരുതൽ കാട്ടി. അപ്പോൾ അതും വിമർശിക്കപ്പെട്ടു.
സാധാരണഗതിയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കേന്ദ്ര സർക്കാർ എപ്പോഴും ചെയ്യുന്നത് നയപ്രഖ്യാപനമാണ്. ജനങ്ങൾ ഏറെ പ്രതീക്ഷിക്കുന്ന ഒന്ന് അതിലുണ്ടാകും. ഇത്തവണ വൺ റാങ്ക് വൺ പെ്ൻഷനാണ് പ്രതീക്ഷിച്ചത്. ലളിത് മോദി വിവാദത്തിൽ പാർലമെന്റിൽ നിന്നും പ്രതികരിക്കാതെ മാറി നിന്ന മോദി രാജ്യത്തോട് എന്തു പറയുമെന്നും പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. എഴുതി കൊണ്ടു വന്നത് നോക്കി വായിക്കാതെ ചെങ്കോട്ടയിൽ വ്യത്യസ്ത പുലർത്തിയെന്നത് മാത്രമാണ് എടുത്തു പറയേണ്ടത്. അങ്ങനെ ഭീകരവാദവും വിദേശകാര്യ നയവുമുൾപ്പെടെ രാജ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല മേഖലകളെക്കുറിച്ചും ഒന്നുംതന്നെ പ്രതിപാദിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശം അവസാനിപ്പിച്ചത്.
അധികാരമേറ്റശേഷം നടത്തിയ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ 2014 ഓഗസ്റ്റ് 15 ന് നരേന്ദ്ര മോദി എട്ട് പ്രമുഖ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇവയെല്ലാം ആരംഭിക്കുകയും ചെയ്തു. പക്ഷേ, പലതും വേണ്ടത്ര ശുഷ്ക്കാന്തിയോടെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിയുന്നില്ല എന്ന പരാതിയുണ്ട്. മോദി 2014-ൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ ഇവയായിരുന്നു. സ്വച്ഛഭാരത്, ജൻ ധൻ യോജന, മേക്ക് ഇൻ ഇന്ത്യ, ആസൂത്രണക്കമ്മിഷനു പകരം സംവിധാനം, വിദഗ്ധ പരിശീലനം, എംപിമാരുടെ മാതൃകാ ഗ്രാമ പദ്ധതി, ഡിജിറ്റൽ ഇന്ത്യ, ഭരണ പരിഷ്കാരങ്ങൾ. ഇതിൽ പലതും താളം തെറ്റി. സ്വച്ഛ് ഭാരതി് തുടക്കത്തിലുണ്ടായ പ്രസക്തി ഇന്ന് ഇല്ല. സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളോട് നേരിട്ടു സംവദിക്കുക എന്ന പുതിയ ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു കഴിഞ്ഞ തവണ മോദി ചെയ്തത്. പ്രധാന പ്രഖ്യാപനങ്ങൾ പലതും ഇങ്ങനെ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നായിരുന്നു അന്നത്തെ വിലയിരുത്തിൽ. അതാണ് ഇത്തവണ തെറ്റിച്ചത്.
ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതിയെക്കുറിച്ച് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിമുക്ത ഭടന്മാരെ നിരാശരാക്കിയിരിക്കുകയാണ്. അവർ പ്രതിഷേധിത്തിലുമാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയുടെ പ്രസംഗത്തെ വിമർശിച്ചില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തിയ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും വ്യക്തമാക്കി നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു.
ചുവപ്പു കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വലിയ കാര്യങ്ങളായി ഉയർത്തിക്കാട്ടിയ പദ്ധതികളിലേറെയും യുപിഎ സർക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചതാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഴിമതിയുടെ കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കും സ്വന്തം പാർട്ടിയിലെ നേതാക്കൾക്കുമായി വ്യത്യസ്ത നിർവചനങ്ങൾ ചമയ്ക്കുകയാണ് പ്രധാനമന്ത്രിയെന്നും അവർ ആരോപിച്ചു. എന്ത് പുതിയ കാര്യമാണ് തന്റെ പ്രസംഗത്തിൽ മോദി പറഞ്ഞത്? രണ്ടോ മൂന്നോ പദ്ധതികളെക്കുറിച്ച് മോദി സംസാരിച്ചു. എന്നാൽ, ഇവയെല്ലാം തന്നെ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് പറയുന്നതിൽ വിഷമമുണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായി ഗുലാംനബി ആസാദ് പറഞ്ഞു.
തന്റെ മന്ത്രിസഭയിലെ മന്ത്രിമാർ നടത്തിയ അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് മോദിയെന്ന് മറ്റൊരു കോൺഗ്രസ് നേതാവായ അംബിക സോണി വിമർശിച്ചു. മോദിയുടെ വാക്കുകൾ ആരും വിശ്വസിക്കില്ലെന്നും അംബിക സോണി അഭിപ്രായപ്പെട്ടു. അതിനിടെ സ്വാതന്ത്ര ദിന പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വാക്കുകൾക്കൊണ്ടുള്ള വെറും തട്ടിപ്പെന്ന് സിപിഐ(എം). ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. പ്രസംഗത്തിലെ വാഗ്ദാനങ്ങൾ നടക്കാത്തതാണ്. ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിയെക്കുറിച്ച് നൽകിയ വാഗ്ദാനങ്ങൾ വ്യാജമായിരുന്നുവെന്ന് വ്യക്തമായി. ഇതുതന്നെയാണ് എല്ലാ കാര്യങ്ങളുടെയും അവസാനം നടക്കുകയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് മാദ്ധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും ഇന്ന് രാഷ്ട്രീയം പറയേണ്ട ദിവസമല്ലെന്നും നാളെയാവട്ടെയെന്നും പറഞ്ഞ ശേഷം രാഹുൽ മടങ്ങുകയായിരുന്നു. സോണിയാ ഗാന്ധിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം ഇരുവരും മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു മടങ്ങി. തന്റെ പ്രസംഗത്തിൽ മോദി, മുൻ യു.പി.എ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരത്തിൽ ഇരുന്നപ്പോൾ അഴിമതി നടത്തിയവർ തന്നെയാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്നായിരുന്നു കോൺഗ്രസിനെ ഉദ്ദേശിച്ച് മോദിയുടെ പ്രസ്താവന.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍