'ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം'; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ്എൻഡിപി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയാണ് വെള്ളാപ്പള്ളി നടേശൻ ഭരിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിവുള്ള നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും വെള്ളാപ്പള്ളിയുടെ അപ്രമാദിത്തമാണ് എസ്എൻഡിപി യോഗത്തിൽ. എസ്എൻഡിപി യോഗത്തിൽ വെള്ളാപ്പള്ളി നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതരെ വിജിലൻസ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ദുരൂഹമായ ആത്മഹത്യകളിൽ പോലും വെള്ളാപ്പള്ളി ആരോപണ വിധേയനാണ്.
ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന പല നേതാക്കളും അദ്ദേഹത്തിന്റെ അഴിമതിയെ ചോദ്യം ചെയ്തു മറുകണ്ടം ചാടിയിട്ടുണ്ട്. ഇവർ ഇപ്പോഴും വെള്ളാപ്പള്ളിക്കെതിരായ പോരാട്ടം തുടരുകയാണ്. വെള്ളാപ്പള്ളിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ മുന്നിലാണ് അഡ്വ. കെ. എം. സന്തോഷ് കുമാർ. എസ്എൻഡിപി യോഗം വിമോചന സമര സമിതി എന്ന കൂട്ടായ്മ രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ പോരാട്ടം തുടരുകയാണ് സന്തോഷ് കുമാറും സംഘവും. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി തകർച്ചയുടെ പടുകുഴിയിലേക്ക് വീണെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തുവെന്നും സന്തോഷ് കുമാർ തുറന്നടിക്കുന്നു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാടുകൾ എണ്ണിപ്പറയുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ച വ്യക്തി കൂടിയാണ് സന്തോഷ്.
വെള്ളാപ്പള്ളി നടേശൻ എങ്ങനെയാണ് എസ്എൻഡിപി യോഗം അടക്കി ഭരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് മറുനാടന് നൽകി അഭിമുഖത്തിൽ. യൂണിയൻ പ്രസിഡന്റുമാരെ പർച്ചേസ് ചെയ്തു കൊണ്ടാണ് അതിന് വെള്ളാപ്പള്ളി ശ്രമിക്കാറെന്നും സന്തോഷ് കുമാർ മറുനാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്..
'പോഴന്മാരാണ് സമുദായപ്രവർത്തനം നടത്തുന്നത്. അല്ലാത്തവർ ആ സമയം പത്ത് കാശുണ്ടാക്കാൻ ശ്രമിക്കും' എന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയുടെ തലപ്പത്ത് എത്തിയത് എങ്ങനെയാണ്?
ലോകത്ത് വരാൻ പോകുന്ന എന്തോ വലിയ ദുരന്തത്തിന്റെ സൂചന ഗുരുദേവൻ നൽകിയതാണ് വെള്ളാപ്പള്ളിയുടെ സ്ഥാനലബ്ദി. എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവിലാണ് അദ്ദേഹം ആദ്യം വരുന്നത്. അന്ന് സെക്രട്ടറിയായിരുന്ന എംകെ രാഘവനുമായും ശാശ്വതികാനന്ദ സ്വാമികളുമായുള്ള വെള്ളാപ്പള്ളിയുടെ അടുപ്പമാണ് എസ്എൻ ട്രസ്റ്റിന്റെ തലപ്പത്തേയ്ക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.
ശിവഗിരി മഠവും എസ്എൻഡിപിയും തമ്മിൽ അന്ന് നല്ല ബന്ധത്തിലായിരുന്നോ?
തുടക്കം മുതൽ തന്നെ അവർ തമ്മിൽ പ്രശ്നങ്ങളുണ്ട്. ഗുരുദേവന്റെ യതിപൂജ പോലും നടത്താൻ പറ്റാതെ പോയത് കേരള കൗമുദിയിലെ സിവി കുഞ്ഞിരാമൻ സ്റ്റേ വാങ്ങിയിട്ടല്ലേ. ഗുരു മരിച്ച് നാൽപത്തിയൊന്നിന് ഒരുപാട് പേർക്ക് ഭക്ഷണമൊക്കെ തയ്യാറാക്കിവച്ചിട്ട് അതു മുഴുവൻ പാഴായിപ്പോയെന്നാണ് ചരിത്രം. ഗുരുദേവന്റെ സ്വത്തുക്കൾ മഠത്തിനാണോ എസ്എൻഡിപി യോഗത്തിനാണോ എന്ന് ആദ്യകാലത്ത് തുടങ്ങിയ തർക്കങ്ങളാണ് ഇന്നും പലവിധ ഭിന്നതകളായി നിലനിൽക്കുന്നത്.
എസ്എൻ ട്രസ്റ്റിൽ നിന്നും വെള്ളാപ്പള്ളി എസ്എൻഡിപിയിൽ എത്തുന്നത് എങ്ങനെയാണ്?
എസ്എൻഡിപിയിൽ അദ്ദേഹത്തിന്റെ എൻട്രി എന്ന് പറയുന്നത് 1995 ലെ വൈക്കത്തെ ടിവി പുരം സംഭവമാണ്. അവിടെ ഒരു ശ്മശാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈഴവരും ക്രിസ്ത്യൻ സഭയുമായി പ്രശ്നങ്ങളുണ്ടായി. അത് വലിയൊരു സമുദായപ്രശ്നമായി കോട്ടയം ജില്ലയിലാകെ ആളിപ്പടർന്നു. ആ വിഷയം കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ എസ്എൻഡിപി നേതൃത്വം പരാജയപ്പെട്ടെന്ന പ്രതീതി ഉണ്ടായി. അല്ലെങ്കിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അത് അത്തരത്തിൽ പ്രചരിപ്പിച്ചു. അതിന് മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു.
ആ വിഷയം ആളിപ്പടർന്ന കയ്യാങ്കളികളിലേയ്ക്ക് വരെ എത്തിയപ്പോൾ അവിടേയ്ക്ക് വെള്ളാപ്പള്ളി എത്തി. 'ഞാനുമൊരു പള്ളിയാണ്, വെള്ളാപ്പള്ളി. ഈ പള്ളിക്കെത്ര വിലയാകും. ഞാൻ തരാം.' വെള്ളാപ്പള്ളിയുടെ ഈ മാസ് ഡയലോഗ് ഈഴവർക്കിടയിൽ അദ്ദേഹത്തെ ആരാധ്യപുരുഷനാക്കി. ഈ ഡയലോഗ് അവർ കേരളമാകെ പാടിനടന്നു. പള്ളിക്ക് പോലും വിലപറയാൻ കഴിയുന്ന ഇദ്ദേഹത്തെ പോലുള്ളവർ നേതൃത്വത്തിലേയ്ക്ക് വരണമെന്ന് അവർക്കിടയിൽ സംസാരമുണ്ടായി. സമ്പന്നരെ ആരാധിക്കുന്ന ഒരു ശീലം നമുടെ സമൂഹത്തിലുണ്ടല്ലോ. പ്രത്യേകിച്ച് ഈഴവർക്കിടയിൽ.
1996 ലാണ് എസ്എൻഡിപി ഇലക്ഷൻ വരുന്നു. സത്യൻ വക്കീലാണ് ഇലക്ഷന്റെ ജനറൽ കൺവീനർ. ഗോപിനാഥ് സാറിന്റെ പാനലിനെതിരെ എഎസ് പ്രതാപ് സിങ് പ്രസിഡന്റും വിദ്യാസാഗർ സാർ വൈസ് പ്രസിഡന്റും വെള്ളാപ്പള്ളി ജന. സെക്രട്ടറിയുമായുള്ള പുതിയൊരു പാനൽ വരുന്നു. ശാശ്വതീകാനന്ദ സ്വാമികളാണ് ഈ പാനൽ അവതരിപ്പിക്കുന്നത്. അന്ന് ഞാനൊരു ശാഖാ ഭാരവാഹി പോലുമല്ല. പക്ഷെ ഞാനും അന്ന് വോട്ട് ചെയ്തു. ഞങ്ങളെകൊണ്ട് എതിർവിഭാഗത്തിനെ ചീമുട്ട വരെ എറിയിച്ചു.
ശരിക്കും യോഗത്തിലെ തെരഞ്ഞെടുപ്പ് സിസ്റ്റം പോലും ശരിയല്ല. ഒരു യൂണിയൻ പ്രസിഡന്റിനെ പർച്ചെയ്സ് ചെയ്താൽ ആ യൂണിയനിലെ മുഴുവൻ വോട്ടും കിട്ടുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. 200 പേർക്ക് ഒരു വോട്ടാണുള്ളത്. ഒരു ശാഖയിൽ 2000 സ്ഥിരാംഗങ്ങൾ ഉണ്ടെങ്കിൽ പത്ത് വോട്ടുകളാണ് ഉള്ളത്. പക്ഷെ ഈ പത്ത് പേരെ തെരഞ്ഞെടുക്കുന്നത് 2000 പേർ ചേർന്നല്ല. 25 പേർ മാത്രമുണ്ടായാൽ ക്വോറം തികയും. 26 പേർ പങ്കെടുത്തതായി മിനിറ്റ്സ് ഉണ്ടാക്കി 10 പേരെ തീരുമാനിക്കും. ശാഖാ യോഗം നടക്കണമെന്ന് ഒരു നിർബന്ധവുമില്ല. മിക്കവാറും ഒരിടത്തും നടക്കാറില്ല. വടക്കോട്ടൊന്നും ഒട്ടും നടക്കാറില്ല. ഇതിന്റെ ഇന്റേണൽ മെക്കാനിസം ഇങ്ങനെയാണ്. നമ്മൾ ലോകത്ത് പല ബൈലോകളും കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ബൈലോ ആദ്യമാണ്. പിന്നെ വെള്ളാപ്പള്ളി അയാളുടെ സൗകര്യപ്രകാരം പലതവണ അത് ഭേദഗതിയും ചെയ്തു.
വെള്ളാപ്പള്ളി എസ്എൻഡിപി പിടിച്ചെടുക്കുന്നത് എങ്ങനെയാണ്?
ഇലക്ഷന് മുമ്പ് അദ്ദേഹം കേരളമാകെ യാത്ര ചെയ്ത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചെയ്സ് ചെയ്തു. ശാശ്വതികാനന്ദ സ്വാമികളുടെ പിന്തുണയുമുണ്ടല്ലോ. പുതിയ നേതൃത്വം വരട്ടെ, പള്ളിക്ക് വില പറഞ്ഞയാൾ ജയിക്കട്ടെ എന്ന് എല്ലാവരും കരുതി. യഥാർത്ഥത്തിൽ ഒരു സംഘടനാ മര്യാദ അനുസരിച്ചല്ല അന്ന് ഇലക്ഷൻ നടന്നത്. എതിർവിഭാഗക്കാരെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. വോട്ടവകാശം ഇല്ലാത്തവരും അന്ന് വോട്ട് ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു വോട്ടർമാരെ വണ്ടിപിടിച്ചു കൊണ്ടുപോയ നമുക്ക് 2000 രൂപ വീതം കിട്ടുന്നത്.
വലിയതന്ത്രശാലിയും സംഘടനയെ കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള അതിബുദ്ധിശാലിയായ ആളുമാണ് വെള്ളാപ്പള്ളി.
അദ്ദേഹം എസ്റ്റാബ്ലിഷ് ചെയ്യാൻ എന്തൊക്കെയാണ് ചെയ്തത്?
ശിവഗിരി സമ്മേളനത്തിൽ അദ്ദേഹത്തെ പുകഴ്ത്തി കഥാപ്രസംഗം വരെ അവതരിപ്പിച്ചിട്ടുണ്ട്. പള്ളിക്ക് വിലപറഞ്ഞതൊക്കെയാണ് തീം. ഞങ്ങൾക്കും അന്നൊക്കെ അത് കാണുമ്പോൾ അഭിമാനമായിരുന്നു. ഞങ്ങളുടെ നേതാവ് ഇത്രയും പവർഫുൾ ആണല്ലോ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഞങ്ങളിൽ ഈഴവാഭിമാനം കുത്തിവയ്ക്കും. ഞാൻ മാന്നാനം ശാഖാ പ്രസിഡന്റായിരുന്നപ്പോൾ അഞ്ച് തവണ ഞാൻ അദ്ദേഹത്തെ എന്റെ ശാഖയിൽ പല പരിപാടികൾക്കായി കൊണ്ടുവന്നിട്ടുണ്ട്. മാന്നാനും ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കൊണ്ടുവരുന്നത്. അന്ന് വെള്ളാപ്പള്ളി നടേശനെന്നാൽ എനിക്ക് ദൈവതുല്യനായിരുന്നു. പൂജാമുറിയിൽ ഗുരുദേവന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും വച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നും രാവിലെ പത്രമെടുത്ത് ഇന്ന് ജനറൽ സെക്രട്ടറിയിൽ എവിടെയാണെന്ന് നോക്കി അവിടെ പോകുമായിരുന്നു. ഒരിക്കൽ ഒരു പരിപാടി കഴിഞ്ഞ് അദ്ദേഹം ഇറങ്ങുമ്പോൾ എന്നെ കണ്ട് 'ഹാ വക്കീലെ' എന്ന് വിളിച്ച് അദ്ദേഹത്തിന്റെ കഴുത്തിൽകിടന്ന ഷാളെടുത്ത് എനിക്കിട്ട് തന്നു. അത് എന്നെ സംബന്ധിച്ച് വലിയ അവാർഡ് കിട്ടിയത് പോലെയായിരുന്നു. ആ ഷാൾ ഞാൻ വീട്ടിൽ കൊണ്ടുവന്ന് പൊന്നുപോലെ സൂക്ഷിച്ചുവച്ചിരുന്നു.
വലിയ ഗിമ്മിക്കുകൾ കാണിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ഇമേജ് വർദ്ധിപ്പിച്ച് കൊണ്ടിരുന്നു. ഇസ്ലാം മതസ്ഥനായ ഡോ. ബഷീറിനെ കൊണ്ട് വെള്ളാപ്പള്ളിയെ പുകഴ്ത്തി അന്യമതസ്ഥർക്ക് പോലും സ്വീകാര്യനാണ് തങ്ങളുടെ നേതാവെന്ന് ഈഴവ സമുദായംഗങ്ങളെ തോന്നിപ്പിക്കുക, പകരക്കാരനില്ലാത്ത അമരക്കാരൻ, മനസ് തരൂ പട്ടിണി മാറ്റാം തുടങ്ങിയ തലക്കെട്ടുകൾ നൽകി വെള്ളാപ്പള്ളിയുടെ ഫോട്ടോ പ്രചരിപ്പിക്കുക, ശാഖ പരിപാടികളിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പൈസ കൊടുക്കുക, പാവപ്പെട്ടവരെ ആകർഷിക്കുന്ന തരത്തിൽ പ്രസംഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് അദ്ദേഹം അന്ന് ഉപയോഗിച്ചത്.
അതുകഴിഞ്ഞ് 1999 ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ലേ? അന്നെന്താണ് സംഭവിച്ചത്?
1999 ആയപ്പോഴേയ്ക്ക് അദ്ദേഹത്തിന് യോഗത്തിൽ എതിരില്ലാതായി. എതിരില്ലാതെയാണ് അദ്ദേഹം അന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് കമ്മിറ്റിയുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി. എസ്എൻഡിപി യോഗത്തിന് കൗൺസിലർ എന്ന പദവി പണ്ടുകാലത്ത് വളരെ പവർഫുള്ളായിരുന്നു. പരമാധികാര സഭ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് അസിസ്റ്റന്റ് സെക്രട്ടറി, ഇൻസ്പെക്ടിങ് ഓഫീസർ തുടങ്ങിയ തസ്തികകൾ കൂടി സൃഷ്ടിച്ചു. പ്രത്യേകിച്ച് ഒരു അധികാരവുമില്ലാത്ത തസ്തികകളാണ്. അദ്ദേഹത്തിന്റെ തന്ത്രമെന്തെന്നാൽ വളരെ ജൂനിയറായ കുട്ടികളെയാണ് കൗൺസിലർമാരായി കൊണ്ടുവരുന്നത്. യോഗത്തെ പറ്റി ആധികാരികമായി അറിയുന്ന ആരെയും അവിടെ നിയമിക്കില്ല. അവരെയാകട്ടെ പരമാവധി രണ്ട് വർഷത്തിൽ കൂടുതൽ ആ സ്ഥാനത്ത് ഇരുത്തില്ല. അവരെ അവിടെ നിന്നും മാറ്റി ഒരു അധികാരവുമില്ലാത്ത പുതിയ തസ്തികകളിലിരുത്തും. അങ്ങനെ വരുമ്പോൾ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടാവില്ല.
എസ്എൻഡിപി യോഗം ജന സെക്രട്ടറിക്ക് ഒരു കാർ വാങ്ങണമെങ്കിലോ ഒരു നിയമനം നടത്തണമെങ്കിലോ യോഗത്തിൽ മണിക്കൂറുകളോളം ചർച്ച ചെയ്ത് മാത്രമെ പറ്റുമായിരുന്നുള്ളു. എന്നാൽ 25 വർഷമായി ഏതെങ്കിലുമൊരു നിയമനത്തെ പറ്റി എസ്എൻഡിപി യോഗത്തിൽ ചർച്ച നടന്നിട്ട്. ഒരു സംഭാവനയ്ക്കും രസീത് നൽകാറില്ല. ഓരോ നിയമനത്തിനും എത്ര വാങ്ങി എന്ന് അറിയുന്ന ഒരാൾ പോലും കമ്മിറ്റിയിലില്ല. ഞാൻ പറഞ്ഞിട്ട് ഒരാൾ ഒരു നിയമനത്തിനായി വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നു. മാനേജർ റിമോർട്ട് ഉപയോഗിച്ച് കാറിന്റെ ഡിക്കി ഉയർത്തിയിട്ട്, ഇവിടെ പണം വച്ചിട്ട് പോകാൻ പറഞ്ഞെന്നാണ് അയാൾ എന്നോട് നിസഹായമായി പറഞ്ഞത്.
അപ്പോൾ അങ്ങനെയാണ് വെള്ളാപ്പള്ളി നടേശൻ ആർക്കും ചോദ്യം ചെയ്യാനാകാത്ത രാജാവായി മാറിയത്. അല്ലേ?
ചോദ്യം ചെയ്ത് പോയാൽ പിന്നെ അവൻ സംഘടനയിൽ ഉണ്ടാവില്ല.
(തുടരും).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്