കഴിഞ്ഞു പോയ അഭ്യന്തര യുദ്ധത്തിന്റെ പരിക്കുകൾ ഇനിയും പൂർണ്ണമായും മായാത്ത രാവണ സാമ്രാജ്യം; കടക്കെണിയിലായ രാജ്യം ഇപ്പോൾ നേരിടുന്നത് ഭക്ഷ്യക്ഷാമവും; വികസനത്തിന്റെ അതിമോഹങ്ങൾ ശ്രീലങ്കയെ കുരുക്കിയത് ചൈനയുടെ കെണിയിൽ; മരതകദ്വീപിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമ്പോൾ
രവികുമാർ അമ്പാടി
കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യഘട്ടത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് ഒത്തുചേർന്നത്. ലോക വ്യാപകമായി നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് പിന്തുണ നൽകുകയായിരുന്നു അവർ. വംശീയവെറിക്കെതിരെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ പക്ഷെ സൂചിപ്പിച്ചിരുന്നത് അമേരിക്കയിലെ വംശീയ വെറി മാത്രമായിരുന്നില്ല. അതിൽ ശ്രീലങ്കയിൽ ഇപ്പോഴും നിലവിലുള്ള വംശീയ വിദ്വേഷം കൂടി നിഴലിച്ചിരുന്നു.
ന്യുനപക്ഷമായ ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രക്ഷോഭങ്ങൾ ഒരുകാലത്ത് അഭ്യന്തരയുദ്ധത്തോളം എത്തിയിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണം വരെ എത്തിനിന്ന ഈ ആഭ്യന്തര യുദ്ധം 2009 മെയ് മാസത്തോടെ അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കിലും അതിന്റെ മുറിപ്പാടുകൾ ഇനിയും പൂർണ്ണമായും ഉണങ്ങിയിട്ടില്ല. വലിയൊരു വിഭാഗം തമിഴ് വശജർക്ക് ജനിച്ച നാട് വിട്ടുപോകേണ്ടതായി വന്നു.രാഷ്ട്രീയ അവകാശങ്ങൾക്കും സാമൂഹിക അവകാശങ്ങൾക്കും നിയമപരമായ കുറവുകൾ ഒന്നും തന്നെയില്ലെങ്കിലും തട്ടിക്കൊണ്ടു പോകലും പീഡനവുമെല്ലാം അടുത്തകാലത്ത് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തമിഴ് വംശജർക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളിലെല്ലാംസുരക്ഷയുടെ പേരിൽ ഇപ്പോഴുംശ്രീലങ്കൻ പട്ടാളത്തിന്റെ സാന്നിദ്ധ്യമുണ്ട്. അതുപോലെ തീവ്രവാദ പ്രതിരോധ നിയമങ്ങൾ ഏറെയും ലക്ഷ്യം വയ്ക്കുന്നത് തമിഴ് വംശജരെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനൊപ്പമാണ് രാജ്യത്ത് ധൃതഗതിയിൽ നടക്കുന്ന സിംഹളവത്ക്കരണം. തമിഴ് ഭൂരിപക്ഷ മേഖലകളിൽ പോലും സിംഹളവത്ക്കരണം നടക്കുന്നുണ്ട്. സ്ഥലനാമങ്ങളും സൈൻ ബോർഡുകളുമെല്ലാം സിംഹളഭാഷയിലാക്കുകയാണ്. അതുപോലെ സിംഹള സ്മാരകങ്ങളും ബുദ്ധക്ഷേത്രങ്ങളുമൊക്കെ ഇന്ന് തമിഴ്മേഖലയിൽ ധാരാളമായി കാണാൻ കഴിയും.
ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും
വംശീയതയുടെ മുറിവുകൾ പൂർണ്ണമായും ഉണങ്ങാത്ത സാഹചര്യത്തിലാണ് കൂനിന്മേൽ കുരുവെന്നപോലെ ശ്രീലങ്ക പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് പോകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുവാൻ തുടങ്ങിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഇറക്കുമതികളെ ബാധിച്ചു തുടങ്ങിയതോടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയാണ് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണമെങ്കിലും വേറെയും ഒരുപാട് കാരണങ്ങൾ ഈ രംഗത്തെ വിദഗ്ദർക്ക് പറയുവാനുണ്ട്.
ഓഗസ്റ്റ് 31-ന് അവശ്യ ഭക്ഷ്യവസ്തുക്കളുടേ ശേഖരണവും സംഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് സർക്കാർ അടിയന്തരാവസ്ഥയ്ക്ക് ആരംഭം കുറിച്ചത്. ഇതനുസരിച്ച് അമിതമായി സംഭരിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ പിടിച്ചെടുക്കാനും അത് വിൽക്കാനും സർക്കാരിന് അധികാരമുണ്ടായിരിക്കും. വിദേശനാണയ ശേഖരത്തിൽ വൻ ഇടിവ് ദൃശ്യമായതോടെയാണ് ശ്രീലങ്ക ഇത്തരത്തിലൊരു നീക്കത്തിന് മുതിർന്നത്. രാജ്യത്ത് ഭക്ഷ്യക്ഷാമമില്ലെന്നും പൂഴ്ത്തിവയ്പുകാർ കൃത്രിമമായി ഉണ്ടാക്കുന്ന ഒന്നാതിപ്പോൾ ഉള്ളതെന്നും സർക്കാർ പറയുമ്പോഴും സ്ഥിതിഗതികൾ നേരെ തിരിച്ചാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങൾ
ആഗോള സമ്പദ്ഘടനയെ തന്നെ തകർത്ത കോവിഡ് പ്രതിസന്ധിയിൽ നിന്നും ശ്രീലങ്കയ്ക്കും വേറിട്ടൊരു നിലനിൽപില്ലെന്നത് ഒരു വാസ്തവം തന്നെയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ സമ്പദ്ഘടന പ്രധാനമായും ആശ്രയിക്കുന്നത് വിനോദസഞ്ചാര മേഖലയേയും തേയില കയറ്റുമതിയേയും ആകുമ്പോൾ. ഈ രണ്ടു മേഖലയിലുണ്ടായ തകർച്ച വിദേശനാണയ ശേഖരത്തെ വിപരീതമായി ബാധിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രീലങ്കൻ കറൻസിക്ക് ഉണ്ടായ തകർച്ചകൂടി കണക്കിലെടുക്കുമ്പോൾ ഇറക്കുമതിക്ക് പണം കണ്ടേത്താൻ വിഷമിക്കുകയാണ് ശ്രീലങ്കയിന്ന്.
2019 നവംബറിൽ 7.5 ബില്ല്യൺ ഡോളർ ആയിരുന്നു ശ്രീലങ്കയുടെ വിദേശ നാണയ ശേഖരം. ഇത് 2021 ജൂലായ് ആയപ്പോഴേക്കും 2.8 ബില്ല്യൺ ആയി കുറഞ്ഞു. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിനു മുൻപ് തന്നെ ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖല തിരിച്ചടികൾ അനുഭവിക്കുവാൻ തുടങ്ങിയിരുന്നു. 2019 ഈസ്റ്റർ ദിനത്തിലെ ബോംബാക്രമണത്തൊടെ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. തൊട്ടുമുൻപത്തെ വർഷം മൊത്തം വിദേശനാണയത്തിന്റെ 10.4 ശതമാനം നേടിക്കൊടുത്തത് വിദേശ സഞ്ചാരികളായിരുന്നു എങ്കിൽ 2020 ആയപ്പോഴേക്കും അത് 4.9 ശതമാനമായി കുറഞ്ഞു. മാത്രമല്ല ഈ മേഖലയിൽ 25 ശതമാനത്തോളമാണ് തൊഴിൽ നഷ്ടമുണ്ടായത്.
കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യഘട്ടത്തിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾനിലവിൽ വന്നതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമാകാൻ തുടങ്ങി. ഇന്ന് പല രാജ്യങ്ങളും ലോക്ക്ഡൗൺ പിൻവലിച്ചെങ്കിൽ പോലും ഈ മഹാമാരി സൃഷ്ടിച്ച ഭീതിദമായ അന്തരീക്ഷം ഇനിയും പൂർണ്ണമായും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ അടുത്തകാലത്ത് ഒരു ഉയർത്തെണീപ്പിനുള്ള സാധ്യത ആരും തന്നെ ഈ മേഖലയിൽ കാണുന്നുമില്ല.
കുമിഞ്ഞു കൂടിയ വിദേശകടം
എൽ ടി ടി ഇ ഉയർത്തിയ ആഭ്യന്തര ഭീഷണി അടിച്ചൊതുക്കിയതിനു ശേഷം ശ്രീലങ്കയുടെ സാമ്പത്തിക രംഗത്ത് ചെറിയൊരു ഉയർച്ച ദൃശ്യമായിരുന്നു. എന്നാൽ, അനുകൂല സാഹചര്യം വിവേചനപൂർവ്വം ഉപയോഗിക്കാതെ വിദേശങ്ങളിൽ നിന്നും സോവറിൻ ബോണ്ടുകൾ വഴി കടമെടുക്കാനായിരുന്നു സർക്കാർ തുനിഞ്ഞത്. ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനവും പരിമിതമായ ചില കയറ്റുമതികളുംകൊണ്ട് അടച്ചു തീർക്കാൻ പറ്റാവുന്നതായിരുന്നില്ല ഈ തുക എന്നതാണ് ഇപ്പോൾ ശ്രീലങ്കയ്ക്ക് കെണിയൊരുക്കിയിരിക്കുന്നത്. ഇതോടെ കരുതൽ ധനത്തിൽ നിന്നും പണമെടുത്ത് തവണകൾ അടയ്ക്കേണ്ടതായി വന്നു.
ദേശീയകടം 2016 ൽ 48 ബില്ല്യൺ ഡോളർ ആയിരുന്നത് 2021 ആയപ്പോഴേക്കും 86 ബില്ല്യൺ ഡോളർ ആയി ഉയർന്നു. ഈ വർഷം ഏകദേശം 3.7 ബില്ല്യൺ ഡോളറിന്റെ കടമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടയ്ക്കേണ്ടതായിട്ടുള്ളത്. അതിനിടയിലാണ് ഇനി മൂന്നു മാസത്തേക്ക് ഇറക്കുമതിചെയ്യുവാനുള്ള വിദേശനാണയം മാത്രമാണ് ഇപ്പോൾ ശ്രീലങ്കയുടെ കരുതൽ ധനത്തിലുള്ളതെന്ന വാർത്തകൾ പുറത്തുവരുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതിനാൽ കടബാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ആവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി കൂടുതൽ വിദേശ നാണയം കണ്ടെത്തേണ്ടതുമുണ്ട്.
കാർഷിക രംഗത്തെ തകർച്ച
ലോകത്തിന് മുഴുവൻ പാഠമാകേണ്ട ഒന്നാണ് ശ്രീലങ്കയുടെ കാർഷികരംഗം നേരിടുന്ന തകർച്ച. നൂറുശതമാനം ജൈവകൃഷി ചെയ്യുന്ന രാജ്യമായി ശ്രീലങ്ക മാറുമെന്ന പ്രഖ്യാപനം കഴിഞ്ഞ വർഷങ്ങളിൽ ജൈവ കൃഷിയുടെ പ്രോത്സാഹനത്തിനായി എടുത്ത നടപടികളുടെ തുടർച്ചയായിരുന്നു. ഇതോടെ രാസവളങ്ങളുടെ ഇറക്കുമതിക്കായി പ്രതിവർഷം ചെലവാക്കുന്ന 400 മില്ല്യൺ ഡോളർ ലാഭിക്കുവാൻ കഴിയുമെങ്കിലും ഇത് കാർഷികരംഗത്തെ ഉദ്പാദനക്ഷമതയെ വിപരീതമായി ബാധിക്കുകയായിരുന്നു. പൂർണ്ണമായും ജൈവകൃഷിയിലേക്ക് മാറുന്നതോടെ ഇന്ന് കാര്യമായ തോതി വിദേശനാണയം നേടിത്തരുന്ന തേയില മേഖല വൻ തകർച്ചയെ അഭിമുഖീകരിക്കും എന്നാണ് കാർഷിക വിദഗ്ദർ പറയുന്നത്.
തേയിലയ്ക്കൊപ്പം നെല്ല്, കുരുമുളക്, കറുകപ്പട്ട തുടങ്ങിയ, കയറ്റുമതി ചെയ്യപ്പെടുന്ന കാർഷികോദ്പന്നങ്ങളുടെ ഉദ്പാദനത്തേയൂം ഇത് വിപരീതമായി ബാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. കയറ്റുമതിയെ മാത്രമല്ല, ഇപ്പോൾ തന്നെ ഭക്ഷ്യവസ്തുക്കൾക്കായി വലിയൊരു പരിധിവരെ ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയുടെ ഇറക്കുമതി വർദ്ധിപ്പിക്കേണ്ടതായും വരും. ആരോഗ്യകരമായ കാരണങ്ങളാൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും വ്യാവസായികമായ കാർഷിക ഉദ്പാദനത്തിന് എത്രമാത്രം ജൈവകൃഷിയെ ആശ്രയിക്കാനാവുമെന്ന കാര്യത്തിൽ സംശയമുണർത്തുന്നതാണ് ശ്രീലങ്കയുടെ ഇന്നത്തെ സാഹചര്യം.
പ്രശ്നത്തെ നേരിടുന്നത് അസാധാരണമായ വഴികളിലൂടെ
തികച്ചും അന്താരാഷ്ട്ര സഹായം ആവശ്യമായിവരുന്ന ഈ സാഹചര്യത്തിൽ പക്ഷെ തികച്ചും അസാധാരണമായ നടപടികളിലേക്കാണ് ശ്രീലങ്കൻ സർക്കാർ നീങ്ങുന്നത്. വിദേശനാണയകാത്തുസൂക്ഷിക്കുന്നതിനായി പല ഇറക്കുമതികളും താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ വാഹന സ്പെയർപാർട്ട്സുകൾ, പോഷാകാഹാര സപ്ലിമെന്റുകൽ തുടങ്ങിയവ ശ്രീലങ്കൻ ഉപഭോക്താക്കൾക്ക് അന്യമായി തുടങ്ങിയിരിക്കുന്നു.ടൂത്ത് ബ്രഷ് മുതൽ സ്ട്രോബറി, വിനാഗിരി, വെറ്റ് വൈപ്സ് തുടങ്ങി ഒട്ടനവധി സാധനങ്ങളും വിപണിയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതോടെ വിലക്കയറ്റം നിയന്ത്രണാതീതമാകുവാൻ തുടങ്ങി. ഇതോടൊപ്പമാണ് ലോക്ക്ഡൗൺ കഴിഞ്ഞ് രാജ്യങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ ഉണ്ടായ ഇന്ധന വിലവർദ്ധനവ്. അതോടൊപ്പം വാക്സിനുകൾക്കും അത്യാവശ്യമരുന്നുകൾക്കുമായി ചെലവാക്കേണ്ടി വന്ന വിദേശനാണയവും ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചു. ഉടൻ തന്നെ ഇന്ധന ഉപയോഗത്തിലും നിയന്ത്രണങ്ങൾ വരുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ചൈനയൊരുക്കിയ കെണി
പ്രതിസന്ധികൾക്ക് അവസാനമില്ലാതെ തുടരുമ്പോഴാണ് ഹാംബൻതോത്ത തുറമുഖത്തിന്റെ രൂപത്തിൽ ചൈന കെണിയൊരുക്കുന്നത്. അന്നത്തെ ശ്രീലങ്കൻ പ്രസിഡണ്ട് മഹിന്ദ രാജപക്ഷെയുടെ സ്വപ്ന പദ്ധതിയായിരുന്ന ഈ തുറമുഖത്തിനുവേണ്ടി എത്ര വലിയ തുകയുംകടം നൽകാൻ ചൈന എപ്പോഴും സന്നദ്ധത കാണിച്ചിരുന്നു. ഈ തുറമുഖ പദ്ധതി ലാഭം നൽകുന്ന ഒന്നല്ല എന്ന റിപ്പോർട്ടുകൾക്ക് ശേഷം പരമ്പരാഗതമായി ശ്രീലങ്കയ്ക്ക് കടം നൽകിയിരുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ് ചൈന വല വിരിക്കുന്നത്.
പണിപൂർത്തിയാക്കിയ തുറമുഖം മുൻപ് പ്രവചിച്ചിരുന്നത് പോലെ നഷ്ടത്തിൽ തന്നെ പ്രവർത്തിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവുംതിരക്കേറിയ കപ്പൽ പാതകളിലൊന്നിൽ സ്ഥിതിചെയ്യുന്ന തുറമുഖത്ത് പക്ഷെ 2012-ൽ എത്തിയത് വെറും 34 കപ്പലുകൾ മാത്രമായിരുന്നു. 2015-ൽ രാജപക്ഷെയ്ക്ക് അധികാരം നഷ്ടപ്പെട്ടു. പകരമെത്തിയ സർക്കാർ ചൈനയുടെ കടം വീട്ടുവാൻ വഴികൾ കാണാതെ വിഷമിച്ചപ്പോഴാണ് തുറമുഖവും അതിനോടനുബന്ധിച്ചുള്ള 15,000 ഏക്കർ സ്ഥലവും 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് കൈമാറുന്നത്.
താത്ക്കാലിക ലാഭം നോക്കാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ചൈനയ്ക്ക് തീർത്തും ഗുണകരമായ ഒരു ഇടപാടായിരുന്നു അത്. ഇന്ത്യൻ തീരത്തുനിന്നും അധികം ദൂരെയല്ലാതെ ഒരു തുറമുഖത്ത് ഒരു സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുക എന്നത് ചൈനയ്ക്ക് സൈനികമായും സാമ്പത്തികമായും വൻ നേട്ടം തന്നെയാണ് ഉണ്ടാക്കികൊടുത്തത്. ഇത്തരത്തിൽ തുടർച്ചയായി നൽകിയ ധനസഹായത്താൽ ചൈന ഇപ്പോൾ ഈ ദ്വീപു രാഷ്ട്രത്തെ വരുതിയിലാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ സൈൻ ബോർഡുകളിലും സർക്കാർ ഓഫീസുകളിലെ ബോർഡുകളിലും സിംഹളഭാഷയ്ക്ക് ഒപ്പം മന്ദാരിൻ ഭാഷയും നിർബന്ധമാക്കിയത് ഈയിടെ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായ തമിഴ് ഒഴിവാക്കിയാണ് ചൈനീസ് ഭാഷയ്ക്ക് സ്ഥാനം നൽകിയത്. രാജ്യത്ത് ചൈനയുടെ കോളനിവത്ക്കരണം നടക്കുകയാണെന്നാണ് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ബുദ്ധസന്യാസിമാർ പറയുന്നത്. കൊളംബോ തുറമുഖം കൂടി അധീനതയിലായതോടെ ചൈനയുടെ കോളനിവത്ക്കരണം പൂർണ്ണതയിലെത്തിയെന്നും ആരോപണമുയരുന്നു.
വിപുലമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ഏഷ്യയിലേയും ആഫ്രിക്കയിലേയും നിരവധി ചെറു രാജ്യങ്ങളെ വരുതിയിലാക്കിയ ചൈന ഇവിടങ്ങളിലെല്ലാം തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. ലോകമാകമാനം തങ്ങളുടേ സാന്നിദ്ധ്യം ഉറപ്പിച്ച് അമേരിക്കയെ വെല്ലുവിളിക്കാൻ ഒരുങ്ങുന്ന ചൈനയ്ക്ക് ഏറ്റവും അടുത്ത ശത്രുവായ ഇന്ത്യയെ നേരിടാൻ ഉള്ള സൗകര്യം കൂടിയാണ് ശ്രീലങ്കയിലെ സാന്നിദ്ധ്യം നൽകുന്നത്. നട്ടെല്ലൊടിഞ്ഞ സമ്പദ്വ്യവസ്ഥയുമായി അതിജീവനത്തിനായി കേഴുന്ന ശ്രീലങ്കയ്ക്ക് ഉടനെയൊന്നും ചൈനീസ് കെണിയിൽ നിന്ന് പുറത്തുവരാൻ കഴിയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്