എടുത്തുപറയേണ്ട ഘടകം ധോണിയുടെ ക്യാപ്റ്റൻസി തന്നെ; ഫീൽഡർമാരെ നിയോഗിക്കുന്ന രീതിയും ബൗളർമാരെ ഉപയോഗിച്ചതും എതിർടീമിലെ പുതിയ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുന്നതും സൂപ്പർ കൂൾ; ദുബായ് എഡിഷനിലെ ആദ്യ മത്സരത്തിൽ നിർണ്ണായകമായത് ഗെയ്ക്ക്വാദിന്റെ കൈയടക്കവും; ഐപിഎൽ വിലയിരുത്തലുമായി റെയ്ഫി വിൻസന്റ് ഗോമസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐപിഎല്ലിലെ ദുബായ് എഡിഷനിലെ ആദ്യ മാച്ചോടുകൂടി ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് നിലവിൽ ഐപിഎല്ലിന്റെ ടോപ്പിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനാകട്ടെ വരുന്ന ഇന്നിങ്സുകൾ വളരെ നിർണായകവുമാണ്-ഇതാണ് റെയ്ഫി വിൻസന്റ് ഗോമസിന് പറയാനുള്ളത്. ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തെ മുൻ കേരളാ ക്യാപ്ടനും ഐപിഎൽ താരവുമായിരുന്ന റെയ്ഫി വിൻസന്റ് ഗോമസ് വിലയിരുത്തുന്നത് ഇങ്ങനെ
യുഎഇയിൽ ആരംഭിച്ച വിവോ ഐപിഎൽ ലീഗിലെ ആദ്യമൽസരം കഴിഞ്ഞിരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ആദ്യ മാച്ച് അവേശകരമായി തന്നെ അവസാനിക്കുമ്പോൾ മുൻ ഐപിഎൽ താരം റെയ്ഫി കളി വിലയിരുത്തുകയാണ്. പൃഥിരാജ് ഗെയ്ക്ക്വാദ് ഇന്ത്യൻ ടീമിന് തന്നെ പ്രതീക്ഷയാകുന്ന താരമെന്നാണ് റൈഫിയുടെ നിരീക്ഷണം. 23 റൺസിനിടെ സിഎസ്കെയുടെ നാല് വിക്കറ്റുകൾ വീണപ്പോൾ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം തെറ്റായിപ്പോയോ എന്നൊരു സംശയം പലർക്കും തോന്നിയിരുന്നു. പവർപ്ലേയിലാണ് അവരുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത്.
പ്രത്യേകിച്ച് ഏറ്റവും ഫോമിൽ നിൽക്കുന്ന ഡൂപ്ലസീസ് അടക്കമുള്ളവർ. തുടർന്ന് സുരേഷ് റെയ്ന, അമ്പാടി റായ്ഡു മുതൽ സാക്ഷാൽ ധോണി വരെയുള്ളവർ പുറത്തുപോയപ്പോൾ ധോണി ആരാധകർ അടക്കമുള്ളവർ സിഎസ്കെയുടെ പരാജയം മുന്നിൽ കണ്ടു. എംഎസ് ധോണിയുടെ വിക്കറ്റ് പവർപ്ലേയിൽ നഷ്ടപ്പെടുന്ന കാഴ്ച്ച അത്യപൂർവമാണ്. എന്നാൽ അതിന് ശേഷം വന്ന ഗെയ്ക്ക്വാദും രവീന്ദ്ര ജഡേജയും ചേർന്നെടുത്ത 80+ പാർട്ണർഷിപ്പ് സിഎസ്കെയ്ക്ക് പുതുജീവൻ നൽകുകയായിരുന്നു. ടീമിന്റെ നിർണായക സാഹചര്യത്തിൽ രൂപപ്പെട്ട ആ പാട്ണർഷിപ്പിന്റെ മൂല്യം വിലമതിക്കാനാകാത്തതാണെന്നും റെയ്ഫി പറയുന്നു.
ദുബായ് സ്റ്റേഡിയത്തിലെ പുതിയ പിച്ചിലെ ആദ്യമാച്ചായിരുന്നു ഇന്നലത്തേത്. അതുകൊണ്ടുതന്നെ പിച്ചിൽ കുറച്ച് ഗ്രാസ് ബൈൻഡിങിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അത് ആ പിച്ചിൽ ഫാസ്റ്റ് ബൗളർമാർക്ക് ഒരു എക്സ്ട്രാ ബൗൺസ് കിട്ടാൻ സഹായിച്ചിരുന്നു. ആ പിച്ചിൽ പിടിച്ചുനിൽക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് സീനിയർ ബാറ്റ്സ്മാന്മാർ പോലും ആദ്യമേ തന്നെ ഔട്ടായതെന്നാണ് റൈഫിയുടെ നിരീക്ഷണം. അവിടെയാണ് നമ്മൾ ഗെയ്ക്ക്വാദിന്റെയും രവീന്ദ്ര ജഡേജയുടെയും പാട്ണർഷിപ്പിന്റെ പ്രസക്തി തിരിച്ചറിയുന്നത്. ബോൾട്ട് അടക്കമുള്ള ബൗളർമാരെ അതീവ കൈഒതുക്കത്തോടെയാണ് ഗെയ്ക്ക്വാദ് നേരിട്ടത്. ഇന്നലത്തെ സിഎസ്കെയുടെ ബാറ്റിങിലെ ഏറ്റവും ഹൈലൈറ്റ് ഗെയ്ക്ക്വാദിന്റെ ഇന്നിങ്സ് തന്നെയാണെന്ന് റെയ്ഫി വിലയിരുത്തുന്നു.
എല്ലാ മാച്ചുകളിലും മുംബൈ ഇന്ത്യൻസിന് അതിന്റെ ട്രാക്കിലേയ്ക്ക് എത്താൻ അൽപം സമയം പിടിക്കാറുണ്ട്. ആദ്യകളികളിൽ തോൽക്കുന്നത് മുംബൈ ഇന്ത്യൻസിന് പതിവാണ്. എന്നാൽ ഇനി അങ്ങനെ പോയാൽ അവർക്ക് പ്ലേഓഫിൽ കയറാൻ പറ്റാതെപോകും. ഹാർദിക് പാണ്ഡയുടെയും രോഹിത് ശർമയുടെയും അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞിട്ട് തന്നെയാകാം ധോണി ടോസ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചതും. മുംബൈ ഇന്ത്യൻസിലെ കളിക്കാരുടെ പരിചയക്കുറവ് മുതലെടുക്കുക എന്ന തന്ത്രമാണ് ധോണി സ്വീകരിച്ചത്.
ഇന്നലത്തെ മാച്ചിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം എംഎസ് ധോണിയുടെ ക്യാപ്റ്റൻസി തന്നെയാണ്. ഫീൽഡർമാരെ നിയോഗിക്കുന്ന രീതി, ബൗളർമാരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി, എതിർടീമിലെ പുതിയ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുന്ന രീതി ഒക്കെ ഉദാഹരണങ്ങളാണ്. ധോണിക്ക് ഓരോ സാഹചര്യത്തിലും ഉപയോഗിക്കാനുള്ള റിസോഴ്സുകൾ സിഎസ്കെയിൽ റെഡിയാണ്. ദീപക് ചഹർ തുടങ്ങിവയ്ക്കുന്നു, ശർദ്ദിവ് ഠാക്കൂർ മിഡിൽ ഓവറുകളിൽ എറിയുന്നു. അവസാനം ബ്രാവോ വന്ന് ഫിനിഷ് ചെയ്യുന്നത് വരെ ധോണിയുടെ മിക്ച്ച പ്ലാനിങിന് ഉദാഹരണങ്ങളാണ്. ആ പ്ലാനിങ് തന്നെയാണ് ഇന്നലെ മുംബൈ ഇന്ത്യൻസിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്.
ബ്രാവോയുടെ അവസാന ഓവറുകളിലെ ബൗളിങ് എടുത്തുപറയേണ്ട കാര്യമാണ്. കുറച്ചുകാലമായി ബൗളിങിൽ നിന്നും വിട്ടുനിൽക്കുന്ന ബ്രാവോ ഇപ്പോൾ കൂടുതൽ ടൈറ്റ് ചെയ്ത് ബൗൾ ചെയ്യുന്നത് സിഎസ്കെയ്ക്ക് ആശ്വാസമാണ്. അവസാന ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് എടുത്ത ബ്രാവോയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന അദ്ദേഹത്തിലെ പ്രതിഭയെ ട്വന്റി ട്വന്റി മൽസരങ്ങളിൽ നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കും.
ഈയൊരു മാച്ചോടുകൂടി ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് നിലവിൽ ഐപിഎല്ലിന്റെ ടോപ്പിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനാകട്ടെ വരുന്ന ഇന്നിങ്സുകൾ വളരെ നിർണായകവുമാണ്- റെയ്ഫി പറയുന്നു.
Stories you may Like
- വിൻസന്റ് ചിറ്റിലപ്പിള്ളിയെ ഓർത്ത് വതുമ്പി ദ്രോഗഡ മലയാളി അസോസിയേഷൻ
- നെഞ്ചു പൊട്ടി വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണം; പ്രവാസികളും ചതിക്കപ്പെട്ടപ്പോൾ
- ഖത്തറിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നു പേരടക്കം അഞ്ചു പേർ മരിച്ചു
- വീണ വിജയന് എതിരെ ഗുരുതര ആരോപണവുമായി സ്വപ്ന
- ഒരു കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാൻ അത്ര മാത്രം മണ്ടിയാണോ പത്മജ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍