സ്വിണ്ടനിൽ തുടർച്ചയായി ക്ഷേത്രത്തിൽ കവർച്ച; യുകെ കുടിയേറ്റക്കാർക്കുള്ള താക്കീതെന്നു വ്യക്തം; പ്രതിഷേധ സൂചക റാലിയിൽ നൂറുകണക്കിനാളുകൾ; ക്ഷേത്രത്തിനു രാത്രി കാവലുമായി വിശ്വാസികൾ; അക്രമികൾ എത്തിയാൽ നേരിടുമെന്ന് മുന്നറിയിപ്പ്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കും വിധം തദ്ദേശീയരുടെ അസഹിഷ്ണത വർധിക്കുന്നതായി സൂചന. ഒറ്റപ്പെട്ട അക്രമങ്ങളിൽ നിന്നും സംഘടിതമായി ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളിലേക്കു സംഭവങ്ങൾ വളരുന്നതായി അടുത്തിടെ പല പ്രദേശങ്ങളിൽ നിന്നെത്തുന്ന വാർത്തകൾ തന്നെ തെളിവ്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ക്നാനായ ആസ്ഥാന മന്ദിരം തീയിട്ടു നശിപ്പിച്ച സംഭവത്തിന് ശേഷം സ്വിണ്ടനിൽ മലയാളികൾ ഉൾപ്പെടെ ആരാധന നടത്തുന്ന ക്ഷേത്രത്തിൽ തുടർച്ചയായ അക്രമ പരമ്പര.
പൊലീസിൽ പരാതിപ്പെട്ടു മടുത്ത വിശ്വാസ സമൂഹം ഇന്നലെ നടത്തിയ വൻപ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ സാന്നിധ്യമായി. സ്വിണ്ടൻ പോലെ താരതമ്യേനേ കുടിയേറ്റ ബാഹുല്യം അനുഭവപ്പെടാത്ത നഗരങ്ങളിൽ പോലും ഇത്തരത്തിൽ അസഹിഷ്ണുത വർധിക്കുക ആണെങ്കിൽ യുകെയിൽ ഒരു നഗരവും കുടിയേറ്റക്കാർക്ക് സുരക്ഷിതം ആയിരിക്കില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യം വർധിക്കുന്നതോടെ വംശീയത നിറയുന്ന സമാന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്ന ആശങ്കയും ഉയരുകയാണ്. വീടുകളുടെ വിലക്കയറ്റത്തിനും സ്കൂളുകളിൽ അഡ്മിഷൻ കിട്ടാൻ പ്രയാസമാകുന്നതിനും ഒക്കെ കുടിയേറ്റക്കാരാണ് കാരണം എന്ന തരത്തിലാണ് ബ്രിട്ടീഷ് സമൂഹത്തിൽ അസ്വസ്ഥത വളർത്തുന്ന പ്രചാരണം നടക്കുന്നത്.
ഇതോടെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടു സംഘടിത ആക്രമണം പോലും ഉണ്ടായേക്കാം എന്ന സൂചനയും പൊലീസ് പങ്കുവയ്ക്കുന്നുണ്ട് . ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് സ്വിണ്ടനിൽ ക്ഷേത്രം ലക്ഷ്യമിട്ട് അക്രമം ആരംഭിക്കുന്നത്. തുടക്കത്തിൽ ഒറ്റപ്പെട്ട സംഭവം എന്ന് കരുതിയെങ്കിലും തുടർച്ചയായി ക്ഷേത്രം കവർച്ചയ്ക്കിരയാകാൻ തുടങ്ങിയതോടെയാണ് ആസൂത്രണം ചെയ്തു സംഘടിപ്പിക്കുന്ന അക്രമം ആണെന്ന ധാരണയിലേക്കു അധികൃതരും പൊലീസും എത്തിയിരിക്കുന്നത്.
ഒരു മാസത്തിനിടെ പലതവണ ക്ഷേത്രം ആക്രമിക്കപ്പെടുകയും കവർച്ചയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യൻ ഹൈന്ദവ സമൂഹം സ്വിണ്ടനിൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയത്. നൂറു കണക്കിനാളുകൾ തെരുവിൽ പ്രതിഷേധിക്കാൻ എത്തിയതോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ എത്തി സംഭവം ഏറ്റെടുത്തിരിക്കുകയാണ്. വിൽഷെയറിലെ മിക്ക മാധ്യമങ്ങളും സ്വിണ്ടൻ ക്ഷേത്രത്തിനു നേരെ നടക്കുന്ന അക്രമം പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പൊലീസ് കാര്യമായ ഗൗരവം കൊടുത്തിരുന്നില്ല എന്നതാണ് ഏഴാം വട്ടവും ക്ഷേത്രം ആക്രമിക്കപ്പെടാനും വിശ്വാസികൾ തെരുവിൽ എത്താനും കാരണമായത്. ഇന്നലെ നടന്ന പ്രകടനത്തിൽ കുട്ടികൾ അടക്കം മുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. മൈ ടെമ്പിൾ മൈ പ്രൈഡ് എന്ന പ്ലക്കാർഡ് ഉയർത്തിയാണ് വിശ്വാസികൾ റാലിയിൽ അണിനിരന്നത്.
കവർച്ച തടയാൻ ക്ഷേത്ര ഭാരവാഹികൾ പലവട്ടം ശ്രമം നടത്തിയെങ്കിലും തക്കം കിട്ടുമ്പോൾ ക്ഷേത്രത്തിൽ കടന്നു നാശം വരുത്തുന്ന രീതിയാണ് അക്രമികൾ അനുവർത്തിക്കുന്നത്. മോഷണം എന്നതിൽ ഉപരി അക്രമം എന്ന തരത്തിലാണ് ഇതിനെ കാണേണ്ടത് എന്നും ക്ഷേത്ര വിശ്വാസികൾ ചൂണ്ടികാട്ടുന്നു . ഇതേ തുടർന്ന് ക്ഷേത്രത്തിൽ രാത്രി തങ്ങി അക്രമികൾ എത്തിയാൽ കായികമായി നേരിടാൻ തന്നെ തയ്യാറെടുത്തിരിക്കുകയാണ് വിശ്വാസികൾ. ഏതാനും ആഴ്ചകളായി ക്ഷേത്ര വിശ്വാസികൾ തന്നെ രാത്രി കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസാണ് ഉത്തരവാദി എന്നും വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു. വീണ്ടും അക്രമം ഭയന്ന് വിലപിടിപ്പുള്ള വിഗ്രഹങ്ങളും മറ്റും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രത്തിനു സുരക്ഷിതമായ സ്ഥലം കണ്ടെത്തി നല്കാൻ കൗൺസിലിനോട് ആവഹ്സ്യപ്പെട്ടിരിക്കുകയാന്നെന്നു ക്ഷേത്രം കാര്യദർശി പ്രദീപ് ഭരധ്വജ് വ്യക്തമാക്കി.
ഒരാഴ്ച മുൻപ് വാറ്റ്ഫോഡിൽ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്നു വ്യക്തമാക്കി കൗൺസിൽ തന്നെ മുന്നോട്ട് വന്നത് വലിയ വിവാദമായി മാറിയിരുന്നു. ഒടുവിൽ തമിഴ് വിശ്വാസികളുടെ അധീനതയിൽ ഉള്ള ക്ഷേത്രം പൂട്ട് വീഴാതിരിക്കാൻ ക്ഷേത്ര ഭരണ സമിതി ഓൺ ലൈൻ ഒപ്പു ശേഖരണത്തിന് ഇറങ്ങി കൗൺസിലിന്റെ തീരുമാനം മാറ്റിക്കുക ആയിരുന്നു. ലിബറൽ ഡെമോക്രാറ്റ് ഭരണമുള്ള വാറ്റ്ഫോഡിൽ കൺസർവേറ്റീവ് എംപി അടക്കം ഉള്ളവർ ക്ഷേത്രത്തിനു വേണ്ടി വാദിക്കാൻ പരസ്യമായി എത്തിയതോടെ സമ്മർദ്ദത്തിലായ കൗൺസിൽ തീരുമാനം മാറ്റാൻ തയ്യാറാവുക ആയിരുന്നു. ക്ഷേത്രം പൊളിച്ചു സ്പോർട്സ് സെന്റർ നിർമ്മിക്കാൻ ലക്ഷ്യമിട്ട കൗൺസിൽ ക്ഷേത്രത്തിനു വേണ്ടി മറ്റൊരു സ്ഥലം കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ്.
സമാനമായ അനുഭവമാണ് യുകെയിലെ ക്നാനായ ആസ്ഥാന മന്ദിരത്തിനും സംഭവിക്കുന്നത്. മുൻപ് പലവട്ടം ആക്രമിക്കപ്പെട്ട ആസ്ഥാന മന്ദിരം യുകെകെസിഎ സെൻട്രൽ കമ്മിറ്റി സ്വന്തം പണം മുടക്കി വീണ്ടും പ്രവർത്തന ക്ഷമം ആക്കുക ആയിരുന്നു. ഗ്ലാസുകൾ എറിഞ്ഞു തകർത്തും മറ്റും വലിയ തുകയുടെ നാശനഷ്ടം മുൻപും അക്രമികൾ വരുത്തിയതോടെ വലിയ ഗെയ്റ്റ് സ്ഥാപിച്ചും മുള്ളുവേലി പണിതും ഒക്കെ ആസ്ഥാന മന്ദിരം സംരക്ഷിക്കാൻ ക്നാനായക്കാർ ശ്രമിച്ചെങ്കിലും അവസാനം കെട്ടിടത്തിന് തന്നെ തീയിടുന്ന വിധം നാശം വരുത്തുക ആയിരുന്നു അക്രമികൾ ചെയ്തത്.
തീപിടുത്തം ആകസ്മികം അല്ല കരുതിക്കൂട്ടി ചെയ്തത് തന്നെയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതോടെ നന്നാക്കി എടുത്താലും വീണ്ടും ആക്രമിക്കപ്പെടില്ലേ എന്ന ആശങ്കയും ഒരു വിഭാഗം ക്നാനായക്കാർ ഉയർത്തുന്നു. അനേകായിരം പൗണ്ട് മുടക്കി വീണ്ടും ഉപയോഗ ക്ഷമം ആക്കുന്ന മന്ദിരം ഏതു തരത്തിൽ സംരക്ഷിക്കാൻ കഴിയും എന്ന ചിന്തയാണ് ഇപ്പോൾ ക്നാനായ സമൂഹത്തെ അലട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍